ജോലിതേടിയെത്തിയ പതിനേഴുകാരിയെ സുഹൃത്ത് പീഡിപ്പിച്ചു; പരാതിയില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു

ktm-peedanam-maha-lരാജാക്കാട്: മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ യുവാവ് പോലീസ് കസ്റ്റഡിയില്‍. മധ്യപ്രദേശ് സ്വദേശിയായ രാജേഷ് (20) നെയാണ് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ താമസിക്കുന്ന ബൈസണ്‍വാലിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്.

ബൈസണ്‍വാലി മേഖലയില്‍ തോട്ടങ്ങളില്‍ ജോലിചെയ്യുകയായിരുന്നു മധ്യപ്രദേശില്‍ അയല്‍വാസികളായ രാജേഷും പെണ്‍കുട്ടിയും. രാജേഷ് സുഹൃത്തുക്കള്‍ക്കൊപ്പവും പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പവുമാണ് ജോലിതേടി കേരളത്തിലെത്തിയത്. കേരളത്തിലെത്തിയശേഷം ഇരുവരും തമ്മില്‍ പ്രണയമായി. ആറുമാസം മുമ്പ് നാട്ടിലേക്കുപോയി മടങ്ങിവന്നതുമുതല്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസം.

ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരുവരും രാജാക്കാട് മേഖലയില്‍ പലവീടുകളിലായി കഴിഞ്ഞത്. ഏതാനുംദിവസം മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടതോടെ പെണ്‍കുട്ടി നെടുങ്കണ്ടത്തുള്ള സഹോദരിയുടെ വീട്ടിലേക്കുപോയി. പ്രതിയായ രാജേഷ് നെടുങ്കണ്ടത്തെ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിനുശേഷം പെണ്‍കുട്ടി രാജേഷ് തന്നെ പലതവണ പീഡിപ്പിച്ചതായി സഹോദരിയോടു പറഞ്ഞതോടെ ഇവര്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കി.

പ്രതി ബൈസണ്‍വാലിയിലാണ് താമസിക്കുന്നതെന്നതിനാല്‍ നെടുങ്കണ്ടം പോലീസ് രാജാക്കാട് പോലീസിന് കേസ് കൈമാറി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബൈസണ്‍വാലിയില്‍നിന്നും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts