സിനിമാ നടിമാരെപ്പോലെ സുന്ദരിയാക്കാമെന്ന് പറഞ്ഞ് ഫോണില്‍ അശ്ലീലം പറഞ്ഞ ക്ലാര്‍ക്ക് അകത്ത്, വിജയിച്ചത് കോട്ടയം സ്വദേശിനിയുടെ ഒറ്റയാള്‍ പോരാട്ടം

shiniപീരുമേട് താലുക്ക് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാനെത്തിയ യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീലം സംസാരിച്ചെന്ന പരാതിയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം ശാസ്തമംഗലം കാരാളി കോതപുരം ശ്രീമന്ദിരത്തില്‍ ഗോപകുമാറിനെ (47) അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതി നല്കിയിരുന്നത്. മുംബൈയിലെ കോളജ് അധ്യാപകന്റെ ഭാര്യയാണ് മണര്‍കാട് സ്വദേശിനി. ഇവര്‍ ഭര്‍ത്താവ് ജോലി ചെയ്യുന്ന കോളജില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലാണ് ജോലി ചെയ്യുന്നത്.

വീട് നിര്‍മാണത്തിന് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയതിനിടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ എല്‍ഡി ക്ലര്‍ക്ക് നിരന്തരം ശല്യപ്പെടുത്തുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നു. മസാജിംഗ് ചികിത്സയിലൂടെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നത്. അപേക്ഷയെക്കുറിച്ചോ തുടര്‍നടപടികളെക്കുറിച്ചോ സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഇയാള്‍ തന്റെ ശരീരത്തെക്കുറിച്ചും ലൈഗീകച്ചുവയുള്ള സംസാരത്തിനുമാണ് താല്‍പ്പര്യം കാണിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഏലപ്പാറയിലുള്ള തങ്ങളുടെ വസ്തുവിന്റെ ജനുവിനിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പീരുമേട് വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് എല്‍ഡി ക്ലര്‍ക്കിനെ പരിചയപ്പെടുന്നത്. അപേക്ഷ വാങ്ങിയ ഗോപകുമാര്‍ യുവതിയോട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നു സ്വന്തം ഫോണ്‍ നമ്പര്‍ കുറിച്ചു നല്‍കി. അഞ്ചു ദിവസത്തിനുശേഷം സര്‍ട്ടിഫിക്കറ്റ് ശരിയായോ എന്നറിയാന്‍ യുവതി വിളിച്ചപ്പോഴാണ് സംഭാഷണം തുടങ്ങിയതത്രേ. ചാനലില്‍ കൗണ്‍സലറായി പ്രഭാഷണം നടത്താറുണ്ടെന്നും പ്രമുഖ നടിമാര്‍ക്കു ഹോര്‍മോണ്‍ ചികില്‍സ നല്‍കുന്നയാളാണെന്നും യുവതിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികില്‍സയുണ്ടെന്നും പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും സ്ത്രീകളുടെ ഫോണ്‍ നമ്പറുള്‍പ്പെടെ നല്‍കാന്‍ കഴിയാത്ത അവസ്ഥ പുറത്തു കൊണ്ടുവരാനാണ് ഭര്‍ത്താവിന്റെ അനുമതിയോടെ ഫോണ്‍വിളികള്‍ റെക്കോഡ് ചെയ്ത് പരാതി നല്കിയതെന്ന് യുവതി പറയുന്നു.

Related posts