വിവാഹത്തിന്റെ തലേന്ന് 19കാരി പതിനേഴുകാരന്‍ കാമുകനൊപ്പം നാടുവിട്ടു, വീട്ടില്‍ നിന്നിറങ്ങിയത് ഭാവിഭര്‍ത്താവിന് സമ്മാനം കൊടുക്കാനെന്നു പറഞ്ഞ്, ദത്തെടുത്ത മകളുടെ കുരുത്തക്കേട് ഒരമ്മയുടെ ഹൃദയം തകര്‍ത്തത് ഇങ്ങനെ

പാലു കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്നതൊരു ചൊല്ലാണ്. എന്നാല്‍, വള്ളിക്കുന്നത്ത് ഇത് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചു. വീട്ടുകാര്‍ ആഘോഷപൂര്‍വം വിവാഹം നടത്താനൊരുങ്ങിയ പെണ്‍കുട്ടി തലേദിവസം ഒളിച്ചോടി, അതും 17 വയസ് മാത്രമുള്ള പയ്യനൊപ്പം. അതിലും സങ്കടകരമായ കാര്യമെന്തെന്നുവച്ചാല്‍ ഈ പെണ്‍കുട്ടിയെ വീട്ടുകാര്‍ അനാഥായലയത്തില്‍ നിന്നും ദത്തെടുത്തതാണെന്നതാണ്. ദത്തുപുത്രിയെങ്കിലും സ്‌നേഹത്തോടെ ഉള്ള സ്ഥലംവിറ്റ് കല്യാണം നടത്താനൊരുങ്ങിയ വീട്ടുകാര്‍ക്കാണ് ഈ ഗതി വന്നത്.

ഒളിച്ചോടി പോയ ഇരുവരെയും ഇടുക്കി നെടുങ്കണ്ടത്തുനിന്ന് ശനിയാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്. വള്ളികുന്നം കാരാഴ്മ സ്വദേശിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നിന് കൊല്ലം പ്രാക്കുളം സ്വദേശിയായ യുവാവുമായി വിവാഹം നടക്കാനിരിക്കെയാണ് യുവതി ഒളിച്ചോടിയത്. ശനിയാഴ്ച രാവിലെ പത്തരയോടെ കല്യാണത്തിന് മുല്ലപ്പൂവ് വാങ്ങാനെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍നിന്ന് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മുറിയില്‍ നടത്തിയ പരിശോധനയില്‍ കത്ത് ലഭിച്ചു. ഇതില്‍നിന്നാണ് യുവതി ഇലിപ്പക്കുളം സ്വദേശിയായ ഒരു ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും അയാള്‍ക്കൊപ്പം പോയതാണെന്നും മനസ്സിലായത്. തുടര്‍ന്ന് യുവതിയുടെ അമ്മ വള്ളികുന്നം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിക്ക് രണ്ടുമാസം പ്രായമുള്ളപ്പോള്‍ കാരാഴ്മ സ്വദേശികളായ ദമ്പതിമാര്‍ മക്കളില്ലാത്തതിനാല്‍ ദത്തെടുത്ത് വളര്‍ത്തിയതാണ്. ഭര്‍ത്താവ് മരിച്ച ശേഷം അര്‍ബുദരോഗിയായ ഭാര്യയാണ് പിന്നീട് പെണ്‍കുട്ടിയെ വളര്‍ത്തിയത്. ആകെയുണ്ടായിരുന്ന ഏഴുസെന്റ് സ്ഥലവുംവീടും വിറ്റുകിട്ടിയ പണം കൊണ്ടാണ് വളര്‍ത്തുമകളെ വിവാഹം കഴിപ്പിച്ചുവിടാന്‍ വീട്ടമ്മ തയ്യാറെടുത്തത്. വില്പന നടത്തിയ സ്വന്തം വീടൊഴിഞ്ഞ് വാടക വീട്ടില്‍ വച്ചാണ് കല്യാണ ഒരുക്കങ്ങള്‍ നടത്തിയത്. യുവതി ഒളിച്ചോടിയ വിവരമറിഞ്ഞ വളര്‍ത്തമ്മയെ രോഗം മൂര്‍ച്ചിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുവരെയും രാത്രിയില്‍ നെടുങ്കണ്ടത്ത് റോഡില്‍ സംശയകരമായി കണ്ട ഓട്ടോറിക്ഷക്കാരന്‍ വിവരം പോലീസില്‍ അറിയിച്ചു. നെടുങ്കണ്ടം പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചശേഷം വള്ളികുന്നം പോലീസില്‍ വിവരമറിയിച്ചു. ഇവിടെനിന്ന് പോലീസ് അവിടെച്ചെന്ന് ഇരുവരെയും കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ആണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. യുവതിയെ അമ്മയുടെ പരാതിയില്‍േെ കസടുത്ത് കോടതിയില്‍ ഹാജരാക്കി വീട്ടകാര്‍ക്കൊപ്പം അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.

Related posts