ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിന് ജിഷ്ണു പ്രണോയിയുടെ മരണവുമായി സാദൃശ്യം

anirudhപത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ ചേരന്‍ മഹാദേവി പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിലും ദുരൂഹത തുടരുകയാണ്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതര്‍ പറയുമ്പോള്‍ അങ്ങനെയാകാന്‍ വഴിയില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സഹപാഠികളും.കോഴഞ്ചേരിക്ക് സമീപം തടിയൂര്‍ കാവും മുക്ക് ആനന്ദപുരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ അനിരുദ്ധ് ആര്‍. നായരുടെ (18) മൃതദേഹമാണ് വെള്ളിയാഴ് വൈകിട്ട് കോളജ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആയിരുന്നു അനിരുദ്ധ്. കോളജ് കാമ്പസിന് ഉള്ളില്‍ തന്നെയാണ് ഹോസ്റ്റല്‍.

താന്‍ ഉറങ്ങാന്‍ പോവുകയാണെന്നും മുറി പുറത്ത് നിന്ന് പൂട്ടിക്കൊള്ളൂവെന്നും അനിരുദ്ധ് സഹപാഠികളോട് പറഞ്ഞത്രെ. മുറി പൂട്ടി പോയ സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ അനിരുദ്ധ് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് അനിരുദ്ധ് പിതാവിനെയും വൈകിട്ട് മാതാവിനെയും വിളച്ചു സംസാരിച്ചിരുന്നു.കോളജില്‍ ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങളുടെ പേരില്‍ രക്ഷിതാവിനെ വിളിച്ചു കൊണ്ടു വരാന്‍ അധികൃതര്‍ അനിരുദ്ധിനോട് ആവശ്യപ്പെട്ടിരുന്നതായും സഹപാഠികള്‍ പറയുന്നു. മരണകാരണത്തില്‍ ദുരൂഹതയൂണ്ടെന്ന് മാത്രമാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

Related posts