ബലാല്‍സംഗം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മൊഴി; പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരേ പോസ്‌കോ ചുമത്തി; വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത് പെണ്‍കുട്ടിയെന്ന് ബാലന്‍

WOMENപതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരേ പോസ്‌കോ ചുമത്തി. പന്ത്രണ്ടുകാരന്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ ബാലനെതിരേ ലൈംഗിക പീഡനത്തിന് കേസെടുത്തത്. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് ഡി.എന്‍.എയില്‍ വ്യക്തമായിരുന്നു.ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. തന്നെ വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത് പെണ്‍കുട്ടിയാണെന്നാണ് ബാലന്റെ വാദം. ബാലന്റെ മൊഴി പ്രകാരം പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

18 ദിവസം പ്രായമുള്ള നവജാതശിശുവിന്റെ രക്ത സാമ്പിള്‍ ഉപയോഗിച്ചു നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് പന്ത്രണ്ടുകാരന്റെ പിതൃത്വം തെളിഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പരിശോധന. പന്ത്രണ്ടുവയസുകാരനില്‍നിന്നു പതിനാറുകാരി ഗര്‍ഭിണിയായെന്ന പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിഎന്‍എ പരിശോധന.

ഇരുവരുടെയും മൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ചതായി കളമശേരി സി.ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥനായ ജയകൃഷ്ണന്‍ പറഞ്ഞു. കേസ് മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനാണ് ഈ പ്ന്ത്രണ്ടുകാരന്‍.

Related posts