നാട്ടില്‍ സാദാ വേഷം, നാടുവിട്ടാല്‍ ജീന്‍സും ടോപ്പും, കറക്കം കാമുകന്മാരായ യുവാക്കള്‍ക്കൊപ്പം വലിയ സെറ്റപ്പില്‍, കൊല്ലത്ത് പതിനാലുകാരിയെ കാഴ്ച്ചവച്ചതിന് പിടിയിലായ റംസീലയുടെ ജീവിതം സിനിമയെ വെല്ലും!

sexകൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ റംസീനയുടെ വഴിവിട്ട ജീവിതം ആരെയും ഞെട്ടിക്കുന്നത്. പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് വലയിലാക്കി ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് നല്കുന്ന റാക്കറ്റിന്റെ മുഖ്യ കണ്ണിയാണ് മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതില്‍ വീട്ടില്‍ റംസീനയെന്ന് അന്വേഷണസംഘം പറയുന്നു. കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് പതിനാലുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ തമിഴ്‌നാട് ഏര്‍വാടിയിലേക്കു കഴിഞ്ഞ മാസം റംസീന കൂട്ടിക്കൊണ്ടുപോയിരുന്നു. ശാരീരികമായി പീ!ഡിപ്പിക്കപ്പെട്ടതായുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ചെറുപ്പക്കാരിയായ റംസീന നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിനിയാണ്. ഏറെ നാളായി കൊടി മുക്കിലെ വീട്ടില്‍ മന്ത്രവാദം നടത്തി വരികയായിരുന്നു ഇവര്‍. നാട്ടില്‍  പര്‍ദയാണ് റംസീനയുടെ സ്ഥിരം വേഷം. പെണ്‍കുട്ടികളുമായി ഏര്‍വാടിയില്‍ പോകാനായി പര്‍ദ ധരിച്ചുതന്നെയാകും കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുക. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറും. വെയിറ്റിംഗ് റൂമില്‍ കയറി പര്‍ദ മാറ്റി ജീന്‍സും ടോപ്പുമണിയും. വസ്ത്രങ്ങള്‍ കൊണ്ടുവരുന്നതാകാട്ടെ ഒപ്പം വരുന്ന കാമുകനും. ഈ സമയമൊക്കെ കൂടെ കൂട്ടിയ പെണ്‍കുട്ടി പുറത്തു നില്പ്പുണ്ടാകും. പിന്നീട് ആവശ്യക്കാരുടെ അടുത്തേക്ക് ആഡംബര വാഹനത്തില്‍ പെണ്‍കുട്ടിയുമായി പോകും.

ആത്മഹത്യ പെണ്‍കുട്ടിയുമായി റംസീന തമിഴ്‌നാട്ടിലെ ചില പള്ളികളിലേക്കാണ് പോയതെന്നാണ് പോലീസിനോട് പറഞ്ഞത്. ചെറിയതോതില്‍ പെണ്‍വാണിഭ ബിസിനസുമായി പോകുന്നതിനിടെയാണ് റംസീന ഭര്‍ത്താവ് മുജീബിന്റെ സുഹൃത്തായ നാസറിന്റെ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. കുടുംബത്തിലെ ദാരിദ്രം മാറാനായി ചില മന്ത്രവാദങ്ങള്‍ നടത്താമെന്നും പെണ്‍കുട്ടിയുടെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച് ആദ്യം മൂത്ത സഹോദരിയെ കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ നിന്നും പോകുന്ന കുട്ടി പത്ത് ദിവസങ്ങളോളം പിന്നിട്ടിട്ടാണ് തിരികെ എത്തുന്നത്. അങ്ങനെയാണ് മരിച്ച ഇളയ കുട്ടിയേയും റംസീന കൊണ്ടു പോകാന്‍ തുടങ്ങിയത്. ഏര്‍വാടി പള്ളിയില്‍ പോവുകയാണെന്നാണ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കാനായിരുന്നു റംസീന ഇവരെ കൊണ്ടു പൊയ്‌ക്കോണ്ടിരുന്നത്. അധികം മിണ്ടാട്ടമില്ലാതെ തങ്ങളുടെ മുന്നിലൂടെ നടന്നിരുന്ന പെണ്‍കുട്ടിയുടെ യഥാര്‍ഥ മുഖം കണ്ട ഞെട്ടലിലാണ് നാട്ടുകാരിപ്പോള്‍.

Related posts