മകളുടെ പ്രണയബന്ധം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലാക്കി, തരംകിട്ടിയ 57കാരന്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു, പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വര്‍ഗീസ് കുടുങ്ങി, കൊട്ടിയൂരില്‍ ഞെട്ടിക്കുന്ന പീഡനം

പത്താംക്ലാസില്‍ പഠിക്കുന്ന സ്വന്തം മകള്‍ മറ്റൊരു പ്ലസ്ടുക്കാരനുമായി പ്രണയത്തിലായത് മനസിലാക്കിയ മാതാപിതാക്കള്‍ മകളെ കൂട്ടുകാരന്റെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ കൂട്ടുകാരന്റെ വീട്ടില്‍ നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന പീഡനവും. കൊട്ടിയൂരിലാണ് സംഭവം. സുഹൃത്തായ 57കാരന്‍ സംഭവത്തില്‍ അറസ്റ്റിലായി. ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) ആണ് ുപോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചതാണ് സംഭവം പുറത്തറിയാന്‍ കാരണം.

ഒരാഴ്ച്ച മുമ്പ് പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.

ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്. രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്‍, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു.

Related posts