മൂവാറ്റുപുഴയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ സഹായം നല്കിയത് കൂട്ടുകാരി റസീന, പോലീസ് സ്‌റ്റേഷനില്‍ ആദ്യമെത്തി തന്ത്രപൂര്‍വം രക്ഷപ്പെടാന്‍ ശ്രമിച്ചു, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

സുഹൃത്തായ യുവാവിന്റെ താല്‍പര്യാര്‍ത്ഥം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ എന്‍ജിനിയീറിംഗ് വിദ്യാര്‍ത്ഥിനി അറസ്റ്റിലായി. മൂവാറ്റുപുഴ എന്‍ജിനീയറിംഗ് കോളജിലെ ബി.ടെക്ക് വിദ്യാര്‍ത്ഥിനിയായ കോട്ടപ്പടി സ്വദേശി റസീനയെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: കോളേജ് വിട്ട് പുറത്തിറങ്ങിയ റിംസാന എന്ന പെണ്‍കുട്ടിയെ സഹപാഠിയായ റസീന തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി. പിതാവ് പോലീസ് കസ്റ്റഡിയിലാണെന്നും ഉമ്മ പറഞ്ഞതനുസരിച്ച് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് പോകാമെന്നും പറഞ്ഞാണ് റിംസാനയെ കാറില്‍ കയറ്റിയത്. ഇതേസമയം റിംഷാദ് എന്ന യുവാവ് കാറില്‍ ഉണ്ടായിരുന്നു. ഇയാളുമായി റിംസാനയുമായി മുമ്പ് വിവാഹം ആലോചിച്ചിരുന്നതാണ്.

ഇയാളെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങാന്‍ റിംസാന ശ്രമിച്ചപ്പോള്‍ റസീന ആശ്വസിപ്പിച്ച് പിന്തിരിപ്പിച്ചു. നേരിയമംഗലം ഭാഗത്തെത്തിയപ്പോള്‍ റസീന കാറില്‍ നിന്ന് ഇറങ്ങി. ഇതോടെ രക്ഷപ്പെട്ട റിംസാന വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം രാവിലെ റിംസാന മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ് റസീനയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ നാടകീയമായി പോലീസ് സ്റ്റഷനിലെത്തി റസീന പോലീസിനെ തെറ്റിദ്ധരിപ്പികാനും ശ്രമിച്ചു.

റിംസാന റിംഷാദിനോടൊപ്പം ഒളിച്ചോടിയതാണെന്നും തന്നെ ഇതില്‍ കൂട്ടിന് കൊണ്ടുപോയതാണെന്നും പറഞ്ഞാണ് അന്വേഷണം വഴിതിരിച്ചത്. സി.ഐ ജയകുമാറിന്റെ കൂടുതല്‍ അന്വേഷണം നടത്തി. റസീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നില്‍ കൂടുതല്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts