കളക്ടറേറ്റില്‍ കയറിയ കള്ളന്‍ 21,500 രൂപ കവര്‍ന്നു ; സംഭവം നടന്നത് പോലീസുകാരുടെ മൂക്കിന്‍തുമ്പത്ത്്; പോലീസുകാര്‍ പറയുന്നതിങ്ങനെ…

കണ്ണൂര്‍: കളക്ടറേറ്റിലെ നിരവധി ഓഫീസുകളില്‍ കയറിയിറങ്ങിയ കള്ളന് കിട്ടിയത് 21,500 രൂപ. കലക്ടറുടെ ഓഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി, ഗ്രാമവികസന, ദാരിദ്ര്യലഘൂകരണ ഓഫീസുകളിലും കാന്റീനിലുമാണു കള്ളന്‍ കയറിയത്. കാന്റീനിലെ മേശവലിപ്പില്‍നിന്ന് ഏകദേശം 20,000 രൂപയും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍നിന്ന് 1500 രൂപയും കവര്‍ന്നു. ലോട്ടറി ഓഫീസിന്റെ സമീപമാണു പോലീസ് രഹസ്യാന്വേഷണവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉത്തരമേഖലാ ഐ.ജിയുടെയും മറ്റും ആസ്ഥാനം സ്ഥിതിചെയ്യുന്നതിനു 100 മീറ്റര്‍ പരിധിക്കുള്ളിലാണു കള്ളന്‍ എത്തിയത്

ഞായറാഴ്ച പുലര്‍ച്ചെയോ ഇന്നലെ പുലര്‍ച്ചെയോ ആകാം കള്ളന്‍ മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ദാരിദ്ര്യലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടര്‍ മുറിയുടെ പൂട്ട് തകര്‍ത്തു. ഗ്രാമവികസനവകുപ്പിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ടു.ആര്‍.ടി. ഓഫീസിനടുത്തുള്ള മില്‍മ ബൂത്തിലും കവര്‍ച്ചാശ്രമമുണ്ടായി. കലക്ടറേറ്റിലെ സി.സി. ടിവി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞതായി സൂചനയുണ്ട്. കാന്റീന്‍ സെക്രട്ടറി കെ. ജയയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

 

 

Related posts