പ്രശസ്ത ഹോളിവുഡ് നടന്‍ ജയിംസ് ഫ്രാങ്കോ വിവാദത്തില്‍; സെക്‌സ് സീനുകളില്‍ അഭിനയിക്കുന്ന നടിമാരെ നിര്‍ബന്ധിച്ച് യഥാര്‍ഥ സെക്‌സ് ചെയ്യിപ്പിക്കുമെന്ന ആരോപണവുമായി അഞ്ചു നടിമാര്‍

സ്‌പൈഡര്‍മാന്‍ സീരീസുകളിലൂടെ പ്രശസ്തനായ നടിന്‍ ജയിംസ് ഫ്രാങ്കോയ്‌ക്കെതിരേ പുതിയ ലൈംഗികവിവാദം. താനുമായി സെക്‌സ സീനുകളില്‍ അഭിനയിക്കുന്ന നടിമാരെ െയഥാര്‍ഥ സെക്‌സിന് പ്രേരിപ്പിക്കാറുണ്ടെന്നാണ് ആരോപണം. അഞ്ചു നടിമാരാണ് താരത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഇതില്‍ വയലറ്റ് പാലെ എന്ന നടി, ഫ്രാങ്കോയുമായി പ്രണയത്തിലായിരുന്നു. കാറില്‍വച്ച് തനിക്കിഷ്ടമില്ലാത്ത ലൈംഗികചേഷ്ടകള്‍ക്ക് ഫ്രാങ്കോ പ്രേരിപ്പിച്ചെന്ന ആരോപണമാണ് വയലറ്റ് ഉന്നയിക്കുന്നത്.

ഫ്രാങ്കോയുടെ ആക്ടിംഗ് സ്‌കൂളായിരുന്ന സ്റ്റുഡിയോ ഫോറിലെ വിദ്യാര്‍ത്ഥിനികളാണ് ശേഷിച്ച നാലുപേരും. ഇപ്പോള്‍ ഈ പരിശീലനക്കളരി പ്രവര്‍ത്തിക്കുന്നില്ല. ആക്ടിംഗ് ക്ലാസുകള്‍ നടക്കുമ്പോള്‍, മേല്‍വസ്ത്രമിടാതെയും ചിലപ്പോള്‍ പൂര്‍ണ നഗ്‌നരായി ഇരിക്കാനും ഫ്രാങ്കോ ആവവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. 30-കാരനായ ജയിംസ് ഫ്രാങ്കോ മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞയാഴ്ച മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബും ലഭിച്ചിരുന്നു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെയാണ് വയലറ്റ് പാലെയും സാറ ടിതര്‍ കപ്ലാന്‍ എന്ന നടിയും ഫ്രാങ്കോയ്ക്കെതിരെ രംഗത്തെത്തിയത്. ഹിലാരി ഡുസോം, നതാലി ചിമെല്‍ എന്നിവരാണ് പരാതി ഉന്നയിച്ച മറ്റ് നടിമാര്‍. എന്നാല്‍, തന്റെ അഭിഭാഷകനായ മൈക്കല്‍ പ്ലോണ്‍സ്‌കറിലൂടെ ഈ ആരോപണങ്ങളെല്ലാം ഫ്രാങ്കോ നിഷേധിച്ചു. എന്നാല്‍, ഫ്രാങ്കോ തങ്ങളെ വിളിച്ച് മാപ്പുചോദിച്ചുവെന്നാണ് സാറായും വയലറ്റും അവകാശപ്പെടുന്നത്. ദ ലോങ് ഫോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫ്രാങ്കോ തന്നെക്കൊണ്ട് യഥാര്‍ഥ സെക്സുകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് സാറ ആരോപിക്കുന്നു.

ആക്ടിംഗ് സ്‌കൂളിലെ സെക്സ് സീന്‍ ക്ലാസുകളില്‍ താന്‍ ടോപ്ലെസ് ആയി ഇരിക്കുന്ന വീഡിയോ തന്റെ അനുവാദമില്ലാതെ വിമിയോയില്‍ പോസ്റ്റ് ചെയ്തെന്നും അവര്‍ പറയുന്നു. ഫ്രാങ്കോ സംവിധാനം ചെയ്യുകയും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത ചിത്രം തന്റെ കരിയറിലെ ബ്രേക്ക് ത്രൂവായതുകൊണ്ടാണ് താന്‍ ഫ്രാങ്കോ പറയുന്നതിനൊക്കെ വഴങ്ങിക്കൊടുത്തതെന്നും അവര്‍ പറയുന്നു. സെക്സ് സീനുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാന്‍ ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നതായാണ് സാറയുടെ ആരോപണം.

തങ്ങളുടെ നഗ്‌നത ആസ്വദിക്കുന്നതിനായി ഫ്രാങ്കോ 2012-ല്‍ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ ഷൂട്ടിങ് ഏര്‍പ്പെടുത്തിയിരുന്നതായി ഹിലാരിയും നതാലിയും ആരോപിക്കുന്നു. അതുകൊണ്ടുതന്നെ 2012-ല്‍ ഇവര്‍ രണ്ടുപോരും സ്റ്റുഡിയോ ഫോറുമായുള്ള ബന്ധം വിഛേദിച്ചു. ഫ്രാങ്കോയുടെ ആക്ടിംഗ് ക്ലാസുകള്‍ പലതും ദുരുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും ഇരുവരും പറയുന്നു.എന്നാല്‍ നടിമാരുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഫ്രാങ്കോയും അഭിഭാഷകനും പറയുന്നത്.

Related posts