കലിപ്പ് തീരണില്ലല്ലോ…? യുവതിയെയും മകളെയും മര്‍ദിച്ചു; സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറി; ആറുപേര്‍ പിടിയില്‍

IRON-HANMDബംഗളുരു: യുവതിയെയും മകളെയും മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്ത കേസില്‍ ആറുപേര്‍ പോലീസിന്റെ പിടിയിലായി. ഖാസിം(32), യാസീന്‍ താജ്(34), ഇന്ദ്രമ്മ(52), ഇമ്രാന്‍ പാഷ(28),സബിബുളള(33) എന്നിവരെയാണ് നന്ദിനി ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെയൊപ്പമുള്ള ആറാമന്റെ പേരു വിവരങ്ങള്‍ പോലീസ് വെളിയില്‍ വിട്ടിട്ടില്ല. പിടിയിലായവരെല്ലാം യശ്വന്ത്പൂര്‍ സ്വദേശികളാണ്.

കഴിഞ്ഞ ജനുവരി 14ന് അര്‍ധരാത്രിയിലാണ് യുവതിയെയും മകളെയും പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്നത്. പ്രതികളില്‍ ഒരാളുടെ മകളുമായി യുവതിയുടെ ബന്ധുവായ യുവാവ് പ്രണയത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തിരഞ്ഞിറങ്ങിയത്. ഇതറിഞ്ഞ യുവാവ് ബന്ധുവായ യുവതിയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. തങ്ങള്‍ തേടുന്നയാള്‍ നന്ദിനി ലേഔട്ടിലെ ബന്ധുവീട്ടിലുണ്ടെന്നു മനസിലാക്കിയ പ്രതികള്‍ അവിടെയെത്തിയെങ്കിലും യുവാവ് രക്ഷപ്പെട്ടിരുന്നു.

തങ്ങള്‍ അന്വേഷിച്ചു വന്നയാള്‍ രക്ഷപെട്ടെന്നറിഞ്ഞ് കലികയറിയ ഇവര്‍ വീട്ടിലുണ്ടായിരുന്ന യുവതിയെയും മകളെയും ആക്രമിക്കുകയായിരുന്നു. പിന്നെ ഇവരെ കാറില്‍ കയറ്റിക്കൊണ്ടു പോയി ഓള്‍ഡ് മദ്രാസ് റോഡിലുള്ള വിജനമായ ടിന്‍ ഫാക്ടറിയിലെത്തിച്ചു. അവിടെവച്ച് അമ്മയുടെ മുമ്പില്‍വച്ച് പെണ്‍കുട്ടിയുടെ തുണി ഉരിയുകയും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തുകയും ചെയ്തു.പിറ്റേ ദിവസം ഇവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

 

Related posts