എന്തൊരു ക്രൂരത, വീട്ടമ്മയെ ഷാര്‍ജയിലേക്ക് കടത്തി, ഏജന്റിന് പണം നല്കാത്തതിന് മറ്റൊരു ഏജന്‍സിക്കു വിറ്റു! ഇടനിലക്കാരി അയല്‍വാസിയായ സ്ത്രീ

sതൊഴില്‍ വാഗ്ദാനെ ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മറ്റൊരു ഏജന്‍സിക്ക് വിറ്റു. തയ്യല്‍ജോലി നല്കാമെന്ന വാഗ്ദാനം നല്കിയായിരുന്നു ഇവരെ ഷാര്‍ജയില്‍ എത്തിച്ചത്. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിനി വിജയലക്ഷ്മിക്കാണ് (ജയ) ദാരുണാനുഭവം. തിരിച്ചുപോകണമെന്നു പറഞ്ഞപ്പോള്‍ ഒരു ലക്ഷം വേണമെന്ന് കൊണ്ടുപോയ ഏജന്‍സി ആവശ്യപ്പെട്ടു. എന്നാല്‍, പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ മറ്റൊരു ഏജന്‍സിക്കു വിജയലക്ഷ്മിയെ വില്ക്കുകയായിരുന്നു. സംഭവത്തില്‍ ജയയുടെ ഭര്‍ത്താവ് ഡിജിപിക്ക് പരാതി നല്കി. അയല്‍വാസിയായ കോമത്തുവെളി ഷീലാദേവിയാണ് ജയയെ ഷാര്‍ജയിലെത്തിച്ചത്.

വിദേശത്തേക്കു കൊണ്ടുപോകാന്‍ 36000 രൂപ ചെലവുവരുമെന്നും ഇതില്ലെന്ന് പറഞ്ഞപ്പോള്‍ ജയയുടെ സ്കൂട്ടര്‍ കൈവശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദേശത്തെത്തിയിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഇതിനിടെ മാനസികപീഡനവും തുടങ്ങി. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ഏജന്‍സിക്ക് ഒരു ലക്ഷം രൂപയ്ക്ക് കൈമാറുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലാത്തതോടെ ജയ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് ഡിജിപി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.

സ്ഥലം എംഎല്‍എ ഇടപെട്ടതോടെയാണ് ജയയെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്ന് പണം കടം വാങ്ങിയായിരുന്നു ഏജന്‍സിക്കുള്ള പണം നല്കിയത്. സംഘത്തിന്റെ കെണിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ വിദേശത്ത് തടങ്കലിലാണ് ജയ പറയുന്നു. അവിടെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് അരങ്ങേറുന്നതെന്നും ജയ പറയുന്നു.

Related posts