വണ്ടിക്കൂലി വേണ്ട ഉമ്മ മതിയെന്ന് ഡ്രൈവര്‍; ഒടുവില്‍ അവര്‍ പറഞ്ഞതെല്ലാം അനുസരിക്കേണ്ടി വന്നു; രാത്രിയില്‍ ലോറി ഡ്രൈവറും കൂട്ടാളികളും തങ്ങളോടു കാണിച്ച ക്രൂരതകള്‍ തുറന്നു പറഞ്ഞ് സഹോദരിമാര്‍…

sexxxxxxxxxകോതമംഗലം: ലിഫ്റ്റ് തരാമെന്ന വ്യാജേന ലോറിയില്‍ കയറ്റിയ ഡ്രൈവറും കൂട്ടാളികളും തങ്ങളോടു ചെയ്ത ക്രൂരതകള്‍ തുറന്നു പറഞ്ഞ് സഹോദരിമാര്‍. കഴിഞ്ഞ ദിവസം അടിമാലിയില്‍ നിന്നും പൊലീസ് കണ്ടെത്തിയ ആദിവാസി സഹോദരിമാരുടെ മൊഴി ഇങ്ങിനെ. ”വണ്ടിക്കൂലി നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതുവേണ്ട ഉമ്മ കൊടുക്കണം എന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്.ഇവരുടെ കയ്യില്‍ നിന്ന് രക്ഷപെടണമല്ലോ എന്നുകരുതി അയാള്‍ പറഞ്ഞതെല്ലാം ചെയ്തു. ഒരുരാത്രി മുഴുവന്‍ ലോറിയില്‍ കൊണ്ടുനടന്നു. പുലര്‍ച്ചെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു”.

കുട്ടംമ്പുഴയിലെ ഒരു ആദിവാസി ഊരിലെ താമസക്കാരായ പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരിമാരെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ കുട്ടംമ്പുഴ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കുട്ടംമ്പുഴ എസ്.ഐ.ബിജുകുമാര്‍, അഡീഷണല്‍ എസ്.ഐ.ജോയി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എല്‍ദോസ്, സിനി വിനോദ് എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടികളെ വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കളോടൊപ്പം പറഞ്ഞുവിട്ടു.

അടിമാലിയില്‍ നിന്നും കുട്ടമ്പുഴ പൊലീസ് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്തപ്പോഴാണ് ലോറിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഇവര്‍ മനസ്സുതുറന്നത്. കൂട്ടുകാരിയുടെ വീട്ടില്‍ പോയി താമസിയാതെ മടങ്ങി വരാമെന്നു കരുതിയാണ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമാക്കിയ ഇവര്‍, നേര്യമംഗലത്തെത്തി അടിമാലിയിലേക്ക് ബസ്സ് കാത്തുനിന്ന തങ്ങളെ ഇതുവഴി വളവുമായി വന്ന ലോറിയിലെഡ്രൈവര്‍ അടിമാലിയിലിറക്കാമെന്നും പറഞ്ഞ് ലോറിയില്‍ വിളിച്ചുകയറ്റി കൊണ്ടുപോകുയായിരുന്നെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്.

വണ്ടിയില്‍ ഡ്രൈവറെക്കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നെന്നും ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയതോടെ തങ്ങള്‍ ആകെ ഭയന്നെന്നും പെണ്‍കുട്ടികള്‍ പറയുന്നു. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂവെന്നും പെണ്‍കുട്ടികള്‍ മൊഴിയില്‍ പറയുന്നു.പരിചയപ്പെട്ടപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ എല്‍ദോസ് ,സിജു എന്നാണ് പേരുകള്‍ വെളിപ്പെടുത്തിയിരുന്നതെന്നും ഇവര്‍ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Related posts