ഇവനെയൊക്കെ…! ലൈംഗികമായി പീഡിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് എസ്‌ഐ; ആഗ്രഹം സാധിക്കാന്‍ ഫോണില്‍ വിളിയോടു വിളി…

rape600രാംപുര്‍: കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയെ ലൈംഗികബന്ധത്തിനു ക്ഷണിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. യുവതിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍  തനിക്ക് വഴങ്ങണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണു രാജ്യത്തെ നാണം കെടുത്തിയ സംഭവമുണ്ടായത്. പൊലീസ് ഓഫിസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത മുപ്പത്തേഴുകാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിംഗിനോടു യുവതി ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നാണ് കാമപ്രാന്തനായ എസ്‌ഐ പറഞ്ഞത്.

എന്നാല്‍ ഇത് നിരസിച്ച യുവതിയുടെ കേസ് അവസാനിപ്പിച്ചാണ് ഇയാള്‍ പകരം വീട്ടിയത്. പിന്നീട് കോടതി ഇടപെട്ടപ്പോഴാണ് കേസെടുത്തത്. ഇതിനിടയില്‍ പല പ്രാവശ്യം എസ്‌ഐ യുവതിയുടെ ഫോണിലേക്ക് വിളിച്ച് ലൈംഗികബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു.
വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്‌ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു. നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. ഇത്രയുമായിട്ടും എസ്‌ഐയുടെ ലൈംഗിക തൃഷ്ണ അവസാനിച്ചില്ലായിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ സംഭാഷണം രഹസ്യമായി യുവതി റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവര്‍ നേരിട്ടു എസ്പിയെ കണ്ടു പരാതിനല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇതേത്തുടര്‍ന്ന് എസ് പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്‌റ്റേഷന്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പൊലീസ് വ്യക്തമാക്കി. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പിന്നീട് പ്രാദേശിക കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഫെബ്രുവരി 21ന് പ്രതികളായ അമീര്‍ അഹമ്മദ് (55), സത്താര്‍ അഹമ്മദ് (45) എന്നിവരെ അറസ്റ്റു ചെയ്തു. കേസിന്റെ ആവശ്യത്തിനെന്ന വ്യാജേന നിരന്തരം വിളിച്ചുവരുത്തി എസ്‌ഐ പീഡനവിവരങ്ങള്‍ ചോദിച്ചു രസിച്ചിരുന്നതായും പ്രതിളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആഗ്രഹം സാധിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു. എന്തായാലും ഈ എസ്‌ഐയ്‌ക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. ഇയാള്‍ മുമ്പും പല സ്ത്രീകളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും കേള്‍ക്കുന്നു.

Related posts