നിരന്തരം മൊഴിമാറ്റുന്നു! ജനനേന്ദ്രിയം മുറിച്ചത് സ്വാമിയുടെ പരിചയക്കാരന്‍ അയ്യപ്പദാസും സുഹൃത്തും; യുവതിയുടെ പുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍

SWAMI600തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിയുടെ പുതിയ കത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വഴിത്തിരിവിൽ.   കേസ് പോലീസു കെട്ടിച്ചമച്ചതാണെന്ന തരത്തിൽ യുവതി സ്വാമിയുടെ അഭിഭാഷകന് കത്തയച്ച സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. താനല്ല സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതെന്നും സ്വാമിയുടെ പരിചയക്കാരൻ അയ്യപ്പദാസും സുഹൃത്തുമാണെന്നുമാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തൽ. അയ്യപ്പദാസിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.

യുവതിയുടെ മൊഴിയിൽ അയ്യപ്പദാസിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. മജിസ്ട്രേറ്റിന് നൽകിയ 164 പ്രകാരമുള്ള മൊഴിയിലും തന്നെ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി ജനനേന്ദ്രീയം മുറിച്ചുവെന്നാണ്.
പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ ഈ സംഭവത്തിന് പിന്നിലെ നിജസ്ഥിത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സമൂഹത്തിൽ നിന്ന് ശക്തമായി ഉയരുകയാണ്.

ഇതേതുടർന്ന് അയ്യപ്പദാസിനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയുന്നു. ഇപ്പോൾ യുവതി പറയുന്നതു പോലെ സംഭവം അന്വേഷണത്തിൽ തെളിഞ്ഞില്ലെന്ന നിലപാടിലാണ് പോലീസ്. യുവതി നിരന്തരം മൊഴിമാറ്റിക്കൊണ്ടിരിക്കുന്നത് പോലീസിനേയും കുഴക്കുകയാണ്. കോടതിയുടെ പരിഗണനയിലി രിക്കുന്ന കേസായതിനാൽ ഇക്കാര്യത്തിൽ തുടരന്വേഷണം അടക്കം പ്രഖ്യാപിക്കേണ്ടത് കോടതിയാണെന്ന നിലപാടിലാണ് പോലീസ്.

യുവതി മൊഴിമാറ്റാനിടയായ സാഹചര്യം അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇതിന്‍റെ ഭാഗമായി കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച യുവതിയുടെ കത്തിന്‍റെ പകർപ്പ് അന്വേഷണ സംഘം ആവശ്യപ്പെടും. ഇതു ലഭിച്ചാലുടൻ തുടർ നടപടികളെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.

Related posts