അന്നയാള്‍ എന്നെ കയറിപ്പിടിച്ചു; സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; തനിക്കു നേരെയുണ്ടായ പീഡനശ്രമം തുറന്നു പറഞ്ഞ് പ്രശസ്ത നടി സ്വരാ ഭാസ്കര്‍

swara600സിനിമാ നടിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും നാളുകളായി കേള്‍ക്കുന്നത്. പല നടിമാരും തങ്ങള്‍ക്കു നേരെയുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് ബോളിവുഡിലെ ചൂടന്‍ നായിക സ്വരാ ഭാസ്കറാണ്. സല്‍മാന്‍ ചിത്രമായ പ്രേ രത്തന്‍ ധന്‍ പായോയില്‍ അഭിനയിക്കുമ്പോഴാണ് ആദ്യമായി തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് നടി പറയുന്നു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സല്‍മാനൊപ്പം യാത്ര ചെയ്തപ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് ആദ്യത്തെ ദുരനുഭവം ഉണ്ടാവുന്നത്. വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നെ കടന്നു പിടിക്കുകയായിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇതു കൂടാതെ വേറെയും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സ്വര കൂട്ടിച്ചേര്‍ക്കുന്നു.

ഒരിക്കല്‍ ട്രെയിനില്‍ മുംബൈയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു വളരെ മോശകരമായ ആ അനുഭവമുണ്ടായത്. ഉച്ചസമയമായതിനാല്‍ ട്രെയിനിന്റെ ഫസ്റ്റ്ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് സ്വര പറയുന്നു. ആ സമയത്താണ് പെട്ടെന്നൊരാള്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക കയറിവന്നത്.  ലഹരിയ്ക്കടിമയായ അയാള്‍ തനിക്കു നേരെ സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് സ്വര പറയുന്നു. അപ്രതീക്ഷമായ ഈ കാഴ്ച തന്നെ ഞെട്ടിച്ചുവെന്നും എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ കുറേ സമയം എടുത്തുവെന്നും നടി പറയുന്നു.

ഉടന്‍ തന്നെ സമചിത്തത വീണ്ടെടുത്ത താന്‍ അയാളെ കൈയ്യിലിരുന്ന കുട കൊണ്ട് അടിച്ചെന്നും അയാളുടെ കോളറില്‍ കുത്തിപ്പിടിച്ചെന്നും പറഞ്ഞ നടി, പിടി വിടാതിരുന്നാല്‍ അയാളെ പോലീസില്‍ ഏല്‍പ്പിക്കാമെന്നൊരു വിശ്വാസം തനിക്കുണ്ടായിരുന്നെന്നും പറയുന്നു. എന്നാല്‍ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ തന്റെ കൈ തട്ടിമാറ്റി അയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നെന്നും നടി പറയുന്നു.

Related posts