മകനെ കൊന്നെന്ന് ആരോപണം ഉന്നയിച്ച സ്ത്രീക്ക് 3.2 കോടി പിഴ

jaqueline_0104ന്യൂയോർക്ക്: മകനെ കൊലപ്പെടുത്തിയെന്ന് ഫേസ്ബുക്കിലൂടെ തെറ്റായ ആരോപണം ഉന്നയിച്ച സ്ത്രീക്ക് വൻ പിഴ ചുമത്തി. ആഷ്വില്ലെ സ്വദേശിയായ ജാക്വലിൻ ഹാമണ്ട് എന്ന സ്ത്രീക്കാണ് നോർത്ത് കരോളൈന കോടതി അഞ്ചു ലക്ഷം ഡോളർ(3.2 കോടി രൂപ) പിഴ വിധിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.

ഡാവൈനി ഡൈൽ എന്ന ആൾക്കെതിരേയാണ് സ്ത്രീ ആരോപണമുന്നയിച്ചത്. മദ്യപിച്ചശേഷം എനിക്കൊരിക്കലും എന്‍റെ മകനെ കൊലപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു ജാക്വലിൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ തന്‍റെ മകന്‍റെ മരണത്തിൽ തനിക്കു പങ്കില്ലെന്നും ജാക്വലിൻ ആരോപിച്ചതരത്തിൽ ഒന്നും സംഭവിച്ചില്ലെന്നും ഡൈൽ പറഞ്ഞു.

ഫേസ്ബുക്ക് ആരോപണം വൈറലായതോടെയാണ് ഡാവൈനി ഡൈൽ കോടതിയെ സമീപിച്ചത്. വർഷങ്ങൾക്കു മുന്പ് തോക്ക് ഉപയോഗിച്ചപ്പോഴുണ്ടായ അപകടത്തിൽ ഡാവൈനിയുടെ മകൻ മരിച്ചിരുന്നു.

Related posts