പരിപൂര്‍ണ നഗ്നയായ മോഡലിനെ ഉപയോഗിച്ച് മാംസക്കച്ചവടം; അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

nude600സ്ത്രീയെ വാണിഭവസ്തുവാക്കുന്ന കുറ്റകൃത്യത്തെ പ്രതീകാത്മകമായി മാംസക്കച്ചവടം എന്നു പറയാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തില്‍ നടന്നതിനെ അക്ഷരാര്‍ഥത്തില്‍ മാംസക്കച്ചവടം എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ലാന്‍സെലിനിലെ ഒരു ഇറച്ചിക്കടയിലാണ് മോഡലിനെ നഗ്നയാക്കി ചില്ലുകൂട്ടില്‍ കിടത്തി മാംസവില്‍പന നടത്തിയത്. എന്നാല്‍ ആരോ ഇതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ കൊടുത്തതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ ഇറച്ചിവില്‍പ്പനക്കാരനെ വിമര്‍ശിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്. എന്തൊരു നാണക്കേട്, ലാന്‍സെലിന്‍ എന്ന നാടിനെ ഇഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നു എന്നു പോകുന്നു കമന്റുകള്‍. എന്നാല്‍ ഇത് മനോഹരമായ ഒരു കാഴ്ചയാണെന്നു കമന്റു ചെയ്ത ആളുകളുമുണ്ട്.  എന്തായാലും ദിവസങ്ങള്‍ കൊണ്ട് ഈ മാംസവില്‍പ്പനശാല ലോകപ്രശസ്തമായിരിക്കുകയാണ്.

സിഡ്‌നിയിലെ ഒരു പ്രശസ്ത ഫൈന്‍ ആര്‍ട്‌സ് മോഡലാണ് കൂട്ടില്‍ കിടക്കുന്ന യുവതി. നാലു ദിവസത്തേക്ക് ഇവര്‍ക്കു മറ്റു പരിപാടികള്‍ ഒന്നുമില്ലെന്നറിഞ്ഞ ഇറച്ചിക്കടക്കാരന്‍ ഡാരന്‍ ജെറന്‍ഡിന്റെ തലയില്‍ പെട്ടെന്നുദിച്ചതാണ് ഈ ആശയം. ബേക്കറികളില്‍ ചില്ലുകൂടിനുള്ളില്‍ ഹല്‍വയും കട്ലറ്റുമൊക്കെ വച്ചിരിക്കുന്നതു പോലെ മുറിച്ചു വച്ചിരിക്കുന്ന മാംസത്തിനിടയില്‍ മോഡലിനെ കിടത്തുക. അതും നൂല്‍ബന്ധമില്ലാതെ. നേര്‍ത്ത പുല്ലുകള്‍ കൊണ്ടാണ് അത്യാവശ്യ ഭാഗങ്ങളൊക്കെ മറച്ചത്.

തുടയും കാലും ബാക്കി ശരീരഭാഗവുമൊക്കെ മാര്‍ക്കര്‍  ഉപയോഗിച്ച്  പ്രത്യേകം വേര്‍തിരിച്ചു. കൈ, കാല്‍,തല തുടങ്ങിയ ഓരോ ശരീരഭാഗത്തും മാര്‍ക്കര്‍ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.  ചില്ലുകൂട് പലവട്ടം വൃത്തിയാക്കി റിഫ്രഷ്നര്‍ അടിച്ച ശേഷം മോഡലിനെ ഇങ്ങനെ കണ്ണാടിക്കൂടില്‍ ചെരിച്ചു കിടത്തി. മാംസം വാങ്ങാന്‍ വന്നവര്‍ മോഡലിന്റെ രൂപം കണ്ടു ശരിക്കും ഞെട്ടി. മാംസം ഓര്‍ഡര്‍ ചെയ്യണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനായിരുന്നു ആളുകള്‍ക്ക്. ചിലര്‍ വിമര്‍ശിച്ചെങ്കിലും ചിലര്‍ ഇത് ഒരു വേറിട്ട പരിപാടിയാണെന്ന് അഭിപ്രായപ്പെട്ടു. സംഭവം അവിടം കൊണ്ട് നിന്നേനേ. പക്ഷെ മോഡല്‍ ചില്ലുകൂട്ടില്‍ കിടക്കുന്ന ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ കിം ഇല്‍മാന്‍ ഇത് ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം വൈറലായത്.

നാട്ടുകാരുടെ ചീത്തവിളി കേട്ടെങ്കിലും കട ലോക പ്രശസ്തമായതിന്റെ സന്തോഷത്തിലാണ് കട ഉടമ. ഇനി ഈ കടയിലേക്ക് ആരെങ്കിലും വരുമോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഇനിയാണ് ആളുകള്‍ കടയില്‍ വരാന്‍ പോകുന്നതെന്നാണ് കടയുടമയായ ഡാരന്‍ പറയുന്നത്.

Related posts