തെന്മലയില്‍ പതിനാറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് അജ്ഞാതനല്ല, സ്വന്തം അച്ഛനും അമ്മയും തന്നെ, ഞെട്ടിക്കുന്ന സംഭവത്തിന് പിന്നിലെ നാടകം പൊളിച്ചത് അമ്മയുടെ പ്രവൃത്തി!

തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരി തെന്മലയില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒടുവില്‍ പ്രതികള്‍ അറസ്റ്റില്‍. സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് മകളെ കാമവെറിയന്മാര്‍ക്ക് കാഴ്ച്ചവച്ചതെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

തിരുവനന്തപുരം സ്വദേശിനിയായ മാതാവിനെ കൂടാതെ തെന്‍മല കുളിര്‍കാട് സജീവിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അടക്കം നാല് പ്രതികള്‍ ഒളിവിലാണ്.

പെണ്‍കുട്ടിയുടെ മാതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി തെന്‍മല പോലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കുയും, പിന്നീട് പരാതി പിന്‍വലിക്കുകയും ചെയ്തതോടെയാണ് പോലീസിന് സംശയം തോന്നിയത്.

സജീവിനൊപ്പമായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെയും, മാതാവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

ഇതോടെയാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ഒരു മാസത്തോളം മാതാവും പിതാവും പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചെന്നാണ് പോലീസ് പറയുന്നത്. പുളിയറയിലെ ഫാമില്‍ ജോലിയ്ക്കായിട്ടായിരുന്നു തിരുവനന്തപുരം സ്വദേശികളാണ് കുടുംബം തെന്‍മലയില്‍ എത്തിയത്.

മാതാവിന്റെയും പിതാവിന്റെയും ഒത്താശയോടെയാണ് പീഡിപ്പിച്ചതെന്നാണ് പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവിന്റെ അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് അറസ്റ്റിലായ തെന്‍മല കുളിര്‍കാട് സ്വദേശി സജീവ്.

പെണ്‍കുട്ടിയുടെ പിതാവും മറ്റ് രണ്ട് പ്രതികള്‍ക്കുമായ് അന്വേഷണം തമിഴ്നാട്ടിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Related posts