ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ കരുതലോടെ അന്വേഷണ സംഘം

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗിച്ച് സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനാണു ചുമതല.

മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ: ഉദയംപേരൂര്‍ സ്വദേശി കെ.ജി. െലെജു(38), പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊെേള്ളത്തെ സ്വദേശി യേശുദാസ്(28) എന്നിവരാണ് അവസാനമായി അറസ്റ്റിലായത്. ലൈജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ പുന്നപ്ര സ്വദേശി ആതിര(24), ആന്റി നാര്‍കോട്ടിക് വിഭാഗം സീനിയര്‍ സി.പി.ഒ: നെല്‍സണ്‍ തോമസ്(40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

നിര്‍ധനകുടുംബാംഗമായ പതിനാറുകാരിയെ ആതിര വീട്ടില്‍നിന്നു പാതിരാത്രിയില്‍ പതിവായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയെടുത്തപ്പോഴാണ് പെണ്‍വാണിഭത്തിന്റെ കഥ പുറംലോകമറിഞ്ഞത്. ഇടനിലക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. കേസിലെ ഒന്നാം പ്രതിയായ ആതിരയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതിന്റെ പിന്നിലുണ്ടെന്ന സൂചന കിട്ടിയതോടെ ജാഗ്രതയോടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്.

 

Related posts