പത്തു മാസം മുമ്പ് ഭൂമി വാങ്ങിയത് 33 ലക്ഷം നല്‍കി; എന്നാല്‍ 50 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; ജനപ്രതിനിധി യുവതിയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുന്ന വീഡിയോ വൈറലാവുന്നു…

ഹൈദരാബാദ്: ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ തെലുങ്കാനയിലെ ജനപ്രതിനിധി യുവതിയുടെ നെഞ്ചത്ത് ചവിട്ടിയത് വിവാദമാകുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ഗോപിയെ ചെരുപ്പിനടിച്ചപ്പോഴാണ് ഇയാള്‍ യുവതിയെ ചവിട്ടി വീഴ്ത്തിയത്.തെലുങ്കാനയിലെ നിസാമാബാദില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇമ്മാഡി ഗോപി എന്നയാളാണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കേ യുവതിയെ ചവിട്ടിയത്.

സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വഴിപോക്കര്‍ അനധികൃതമായി തന്റെ വസ്തു കയ്യേറാന്‍ ശ്രമിച്ചെന്ന് കാട്ടി തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകന്‍ കൂടിയായ ഗോപിയുടെ പരാതിയില്‍ പോലീസ് യുവതിക്കെതിരേയും കേസെടുത്തിട്ടുണ്ട്. തങ്ങള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട വസ്തുവിന്റെ അവകാശം എഴുതിത്തരാന്‍ ഗോപി വിസമ്മതിക്കുന്നെന്ന് ആരോപിച്ച് യുവതിയും കുടുംബാംഗങ്ങളും ഗോപിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

പത്തു മാസം മുമ്പ് ഭൂമിയ്ക്കു വേണ്ടി കുടുംബം 33 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഭൂമിയുടെ അവകാശം ഗോപി എഴുതിക്കൊടുത്തിരുന്നില്ല. പകരം ഭൂമിവില കൂടിയിരിക്കുകയാണെന്നും 50 ലക്ഷം കൂടി ഭൂമിക്ക് അധികമായി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ ഇരു കൂട്ടരും കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കുകയും ചെയ്തു. ഞായറാഴ്ച യുവതി തന്റെ ബന്ധുക്കളെയും കൂട്ടി ഗോപിയുടെ വീട്ടില്‍ ചെന്ന് ഇക്കാര്യം ആവശ്യപ്പെടുകയും പിന്നാലെ വലിയ വഴക്കായി അത് മാറുകയുമായിരുന്നു. വഴക്ക് മൂത്തപ്പോള്‍ യുവതി തന്റെ ചെരുപ്പൂരി ഗോപിയെ അടിച്ചു. ഗോപി ഇതിന് യുവതിയുടെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. സcഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

Related posts