കൈനിറയെ പണമുണ്ടാക്കാം! ഞണ്ട് വിക്ടറിന്റെ ഭാര്യ അനാശാസ്യത്തിനു ക്ഷണിച്ചതായി അയല്‍വക്കത്തെ പെണ്‍കുട്ടി, സഹകരിക്കാതിരുന്നപ്പോള്‍ മകന്റെ ഭീഷണിയും

kundaraകുണ്ടറയില്‍ കൊച്ചുമകളെ പീഡിപ്പിച്ച ഞണ്ട് വിക്ടറിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി അയല്‍ക്കാര്‍ രംഗത്ത്. ഏഴു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത 14കാരന്റെ കുടുംബമാണ് വിക്ടറിനും ഭാര്യ ലതയ്ക്കും മകന്‍ ഷിബുവിനുമെതിരേ രംഗത്തെത്തിയിരിക്കുന്നത്. വിക്ടറേയും കുടുംബത്തേയും പേടിച്ച് അമ്മ ഇപ്പോള്‍ ആലപ്പുഴയിലാണ് താമസം. പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് കൊല്ലത്തുമാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പെണ്‍കുട്ടി നടത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ വാക്കുകളില്‍നിന്ന്- വിക്ടറിന്റെയും മകന്റെയും ശല്യം പലപ്പോഴുമുണ്ടായിരുന്നു. സമീപത്തുള്ള തുണിക്കടയില്‍ ജോലിക്ക് പോയിരുന്ന സമയത്ത് അച്ഛന്റെയും മകന്റെയും ശല്യമുണ്ടായിരുന്നു. ജോലിക്കു പോയി വരുന്ന വഴി വിക്ടറിന്റെ മകനായ ഷിബുവിന്റെ ആള്‍ക്കാര്‍ തന്നെ തടഞ്ഞ് നിര്‍ത്തുകയും കൈയ്യില്‍ പിടിക്കുകയും ചെയ്തു. അവിടെ നിന്നും ഓടിയാണ് രക്ഷപ്പെട്ടത്. പിന്നീട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ പോലീസുകാര്‍ ഉപദേശിക്കുകയാണ് ചെയ്തത്. നിനക്ക് 18 വയസല്ലേ ഉള്ളൂ. നല്ല രീതിയില്‍ കല്യാണം കഴിച്ച് ജീവിക്കേണ്ടതല്ലേ. മാത്രമല്ല അവര്‍ അയല്‍ക്കാരും. പറഞ്ഞ് തീര്‍ക്കുന്നതാ നല്ലതെന്നാണ് പോലീസുകാര്‍ പറഞ്ഞത്.

ഒരിക്കല്‍ വീട്ടിലെത്തിയ ലത (വിക്ടറിന്റെ ഭാര്യ) പറഞ്ഞു ഞങ്ങള്‍ക്കൊപ്പം വന്നാല്‍ കൈനിറയെ പണം നല്കാമെന്ന്. ഈ കാര്യം അച്ഛനേയും അമ്മയേയും അറിയിക്കരുത്. പക്ഷെ ഞാന്‍ അത് വീട്ടില്‍ പറഞ്ഞു. ചോദിക്കാന്‍ ചെന്നപ്പോള്‍ വഴക്കായി. ഇതിനിടെയാണ് പതിനാലുകാരനായ സഹോദരന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതിനു പിന്നില്‍ വിക്ടറാണെന്നും പെണ്‍കുട്ടി പറഞ്ഞു. മകന്‍ മരിച്ചശേഷം വിക്ടറിന്റെ ഭീഷണി നിരന്തരമുണ്ടായതായി അമ്മയും വെളിപ്പെടുത്തുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളികളുണ്ടായി. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയത് സഹോദരനെയാണെന്നും മകളെ വിക്ടറിന്റെ മകന്‍ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. കുണ്ടറ സ്‌റ്റേഷനിലെ പോലീസുകാര്‍ സുഹൃത്തുക്കളാണെന്നാണ് വിക്ടര്‍ പറഞ്ഞത്. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പോലീസ് വീട്ടില്‍ വന്നത്. പണമുണ്ടെങ്കില്‍ ഒപ്പമുണ്ടാകുമെന്ന് സ്‌റ്റേഷനിലെ എഎസ്‌ഐ പറഞ്ഞു. ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയത്–അമ്മ കൂട്ടിച്ചേര്‍ത്തു.

Related posts