മകളാണ് മറക്കല്ലേ! ഒരുമിച്ച് അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ പതിനഞ്ചുകാരിയെ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു, മനസാക്ഷിയെ നടുക്കുന്ന സംഭവം വൈപ്പിനില്‍

KTM-PEEDANAMപതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗീക അതിക്രമം കാട്ടിയെന്ന പരാതിയില്‍ പിതാവിനേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനേയും പോലീസ് അറസ്റ്റുചെയ്തു. എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തിനു സമീപമാണു സംഭവം. പത്താംക്ലാസുകാരിയായ  പെണ്‍കുട്ടി സ്കൂളില്‍ ടീച്ചറിനോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഞാറക്കല്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ഇതനുസരിച്ചു ഞാറയ്ക്കല്‍ സിഐ സാജന്‍ മര്‍ക്കോസിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ആര്‍. രഗീഷ് പിതാവിനെയും സഹോദരനെയും കസ്റ്റഡിയില്‍ എടുത്തു.

പിതാവും മാതാവും സഹോദരനും പെണ്‍കുട്ടിയും കൂടി ഒന്നിച്ചു കിടക്കുന്ന മുറിയില്‍നിന്നും പുലര്‍ച്ചെ മാതാവ് എഴുന്നേറ്റ് അടുക്കളിയിലേക്കു പോകുമ്പോഴാണ് ഇരുവരും ലൈംഗീക അതിക്രമം കാട്ടിയിരുന്നതെന്നു പോലീസ് പറഞ്ഞു. പിതാവും മകനും മാറിമാറിയായിരുന്നു പീഡനം. പുറത്തു പണിക്കു പോകുന്ന മാതാവ് ഇതറിഞ്ഞതുമില്ല. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നു പേടിപ്പിച്ചായിരുന്നു ഇരുവരും കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ പോലീസ് വൈപ്പിനില്‍ തന്നെയുള്ള ഒരു സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. അറസ്റ്റ് രേഖപ്പെടുത്തി ഞാറയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പിതാവിനെ റിമാന്‍ഡ് ചെയ്തു. സഹോദരനെ ജുവനൈല്‍ കോടതിയുടെ നിര്‍ദ്ദേശാനുസരണം കാക്കനാട്ടെ ജുവനൈല്‍ കേന്ദ്രത്തിലേക്കും മാറ്റി.

Related posts