കളികള്‍ ഒന്നും ഫലിച്ചില്ല, വിശ്വാസ വോട്ടിനു മുമ്പേ രാജിക്കത്ത് തയാറാക്കി യെദിയൂരപ്പ, ഭരിക്കാന്‍ ഭാഗ്യമില്ലാത്ത മുഖ്യമന്ത്രിയെന്ന ചീത്തപ്പേര് ഇക്കുറിയും, കര്‍ണാടക സസ്‌പെന്‍സ് തുടരുന്നു

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനഘട്ടത്തിലേക്ക്. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവച്ചതായി റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജിയെന്നാണു സൂചന.

യെദിയൂരപ്പ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് യെദിയൂരപ്പ ഭരണം വിട്ടൊഴിയുന്നത്.

കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലില്‍നിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്.

ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

Related posts