ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശക്തമാക്കി സുഭാഷ് വാസു. മുൻ ഡിജിപി ടി.പി. സെൻകുമാർ സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കുട്ടനാട്ടിൽ വച്ചാണ് പ്രഖ്യാപനം. എന്നാൽ, മത്സരത്തിനില്ലെന്ന് സെൻകുമാർ അറിയിച്ചാൽ സുഭാഷ് വാസു തന്നെ സ്ഥാനാർഥിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസു 33,000- ത്തിലധികം വോട്ടുകൾ നേടിയിരുന്നു. സെൻകുമാറിനെ സ്ഥാനാർഥിയാക്കുന്നത് ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയിലാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു. ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെ ശക്തനായ സ്ഥാനാർഥിയെ ബിഡിജെഎസ് മത്സരിപ്പിക്കുമെന്ന് ഔദ്യേോഗിക വിഭാഗവും നേരത്തെ പ്രതികരിച്ചിരുന്നു.
Read MoreDay: March 3, 2020
ഞാനങ്ങനെ പറഞ്ഞിട്ടേയില്ല..! സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി; കൈകാര്യം ചെയ്യുന്നത് എട്ട് വനിതകള്‍
ന്യൂഡൽഹി: സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്ന വാർത്തകൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ടുകൾ ഉപേക്ഷിക്കില്ലെന്ന് അറിയിച്ച പ്രധാനമന്ത്രി മാർച്ച് എട്ടിന് വനിതകള്കളായിരിക്കും തന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയെന്ന് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലക്ഷകണക്കിന് സ്ത്രീകൾക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മറ്റുള്ളവർക്ക് പ്രചോദമാകുന്ന തരത്തിലുള്ള വീഡിയോകൾ “ഷീ ഇൻസ്പയർ അസ്’ എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററിൽ 53.3 ദശലക്ഷം, ഫേസ്ബുക്കിൽ 44 ദശലക്ഷം, ഇൻസ്റ്റഗ്രാമിൽ 35.2 ദശലക്ഷം,…
Read Moreരമേശ് ചെന്നിത്തല ഇടപെട്ടു! മലേഷ്യയിൽ പീഡനത്തിനിരയായ ഹരിദാസനു മോചനം; കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചു
കായംകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനു മോചനം. ഹരിദാസൻ വിമാനമാർഗം ചെന്നൈയിലെത്തിയതായി കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചിട്ടുണ്ട്. തൊഴിലുടമയുടെ ക്രൂര പീഡനം ഹരിദാസന് ഏൽക്കേണ്ടി വന്നതായി ബന്ധുക്കളുടെ പരാതി ഉണ്ടായതിനെ തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി രമേശ് ചെന്നിത്തല ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നു നടത്തിയ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോൾ ശരീരമാസകലം പൊള്ളലേൽപ്പിച്ച് പീഡിപ്പിച്ചതായി ഭാര്യ രാജശ്രീ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു . നാലു വർഷം മുന്‍പാണ് ഇദ്ദേഹം മലേഷ്യയിൽ ജോലിക്കായി പോയത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി മുഖാന്തിരം ബാർബർ ജോലിക്കായാണു പോയത്. രണ്ടു മൂന്നു മാസം കൂടുന്പോഴായിരുന്നു ശന്പളം പോലും നൽകിയിരുന്നത്. കഴിഞ്ഞ ആറുമാസമായി പണമൊന്നും നൽകിയിരുന്നില്ലെന്നും ശരീരമാസകലം പൊള്ളലേല്പിച്ച്…
Read More“ഇയ്യ’യെ കാത്ത് സഹോദരിമാരും കുടുംബവും! ചലച്ചിത്ര പ്രവര്‍ത്തകനായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത; തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കാനും ശ്രമം
കോഴിക്കോട്: ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു പോയ യുവാവിനെ രണ്ടു വര്‍ഷമായിട്ടും കണ്ടെത്താനായില്ല. കണ്ണൂര്‍ നാറാത്ത് ഹര്‍ഷ വില്ലയില്‍ പരേതനായ മുഹമ്മദാലിയുടെ മകന് നൗഷാദ് (43) എന്ന ഇയ്യയെയാണ് കാണാതായത്. പലയിടത്തുമായി നൗഷാദിനെ കണ്ടുവെന്ന് ബന്ധുക്കളെ പലരും അറിയിച്ചെങ്കിലും ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൗഷാദിനെ തേടി സ്വന്തം ജോലിയും ബിസിനസുമൊക്കെ ഉപേക്ഷിച്ച് മൂന്നു സഹോദരിമാർ സംസ്ഥാനത്തിനകത്തും പുറത്തുമായി മിക്ക റെയില്‍വേസ്റ്റേഷനുകളിലും ഇപ്പോഴും അന്വേഷിക്കുകയാണ്. കൂടെപ്പിറപ്പുകളായ ഫൗസിയയും സുനിതയും ഷെമീമയും എല്ലാ റെയില്വേസ്റ്റേഷനുകളിലുമെത്തി നൗഷാദിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റര്‍ പതിച്ചിരുന്നു. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളില്‍ മാറിമാറി സഞ്ചരിച്ച്, സഹോദരന് നൗഷാദിന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഭിത്തികളില്‍ പതിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരേതനായ മുഹമ്മദാലിയുടെ അഞ്ച് മക്കളില്‍ മൂത്തയാളാണ് നൗഷാദ് (43). ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന നൗഷാദിന് തിരക്കഥാകൃത്താകുക എന്നതായിരുന്നു ലക്ഷ്യം. സിനിമയില്‍ അവസരം തേടി പോയാല്‍…
Read Moreഅനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ കുട്ടികളേ ! വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുത്; നടി നീനാ ഗുപ്തയുടെ തുറന്നു പറച്ചില്…
വിവാഹിതനായ പുരുഷനെ ഒരു കാരണവശാലും പ്രണയിക്കരുതെന്ന് സ്ത്രീകളെ ഉപദേശിച്ച് നടി നീന ഗുപ്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നീന ഈ വിലപ്പെട്ട ഉപദേശം നല്‍കിയത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും നീന കൂട്ടിച്ചേര്‍ത്തു. നീനയുടെ ഉപദേശം ഇങ്ങനെ… ‘ഭാര്യയെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ഭാര്യയുമായി താന്‍ അകല്‍ച്ചയിലാണെന്നും അദ്ദേഹം നിങ്ങളോടു പറയും. അതെ അദ്ദേഹം വിവാഹിതനായിരിക്കും. എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു പിരിഞ്ഞുകൂടാ എന്ന് നമ്മള് തിരിച്ചു ചോദിക്കും. അപ്പോള്‍ അവര്‍ പറയും. കുട്ടികള്‍ ഉളളതല്ലേ. എങ്ങനെ പിരിയും? നമുക്കാലോചിക്കാമെന്നും പറയും. അവധിക്കാലത്ത് രഹസ്യമായി തമ്മില്‍ കാണുന്നത് പതിവാകും. അപ്പോഴൊക്കെയും അദ്ദേഹം നുണകള്‍ പറഞ്ഞ് ബുദ്ധിമുട്ടുകയാവും. അപ്പോഴായിരിക്കും ഒരു രാത്രിയെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹം തോന്നുന്നത്. അങ്ങനെ ഒരു ഹോട്ടലില്‍ പോയി മുറിയെടുക്കും. രാത്രി മുഴുവന്‍ ചെലവഴിക്കും. പിന്നെയും രാത്രികള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്നു തോന്നും. ഒടുവില്‍ അദ്ദേഹത്തെ…
Read Moreതിന്നുകയുമില്ല തീറ്റിക്കുകയുമില്ല! കെഎസ്ആർടിസിയിൽ ജയില്‍ വിഭവങ്ങള്‍ക്ക് ‘അള്ള്’വച്ചു; പിന്നില്‍ വന്‍കിടക്കാരുടെ ഇടപെടല്‍; മറിഞ്ഞത് ലക്ഷങ്ങള്‍…
കോഴിക്കോട് : കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ജയില്വിഭവങ്ങള് ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) “അള്ളു’വച്ചു. കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസിയ്ക്ക് കെടിഡിഎഫ്സിയ്ക്ക് കത്തയച്ചത്. ബസ് ടെര്‍മിനലിന്റെ പരിപാലന ചുമതല കെടിഡിഎഫ്സിക്കാണ്. ഈ അധികാരമുപയോഗിച്ചാണ് ജയില്‍വകുപ്പിന് കെഎസ്ആര്‍ടിസി നല്കിയ അനുമതി പിന്‍വലിക്കാന്‍ കെടിഡിഎഫ്സി നിര്‍ദേശം നല്‍കിയത്. സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി നടപ്പായാല്‍ അത് പ്രതികൂലമായ ബാധിക്കുന്ന ചിലരാണ് ഇതിന് പിന്നിലുള്ളതെന്നും ഇവര്‍ കെടിഡിഎഫ്സി ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരാണെന്നും ആരോപണം ഉയരുന്നുണ്ട്. യാത്രക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതി അട്ടിമറിയ്ക്കുന്നതിനായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. ഭക്ഷണം ജയില്‍വകുപ്പിന്റെ വാഹനത്തിലെത്തിച്ച് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വില്പന നടത്താനായിരുന്നു പദ്ധതി.തുച്ഛമായ വിലയ്ക്ക്…
Read Moreവൈദ്യപരിശോധനക്കിടെ ഓടിരക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍
കുണ്ടറ: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി രക്ഷപ്പെട്ട അന്തർസംസ്ഥാന കഞ്ചാവ് കേസിലെ പ്രതി രാഹുലി (22)നെ കുണ്ടറ പോലീസ് പിടികൂടി. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നതിനിടെപോലീസ് പിടിയിലായ നാലംഗസംഘത്തിലെ രാഹുൽ ഓടിരക്ഷപെടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ചതോടെ രാഹുൽ ആശുപത്രിക്ക് പുറത്തേക്ക് ഓടുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ രണ്ട് പൊലീസുകാരും ഡ്രൈവറും മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. ആശുപത്രി ക്വാർട്ടേഴ്സിനകത്തുകൂടി ഓടിയ പ്രതി ആൽത്തറമുകൾ, തണ്ണിക്കോട് വഴി പൊട്ടിമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കടന്നു. പ്രതിയുടെ പിന്നാലെ പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. തിരുവനന്തപുരം, ഇരവിപുരം, കുണ്ടറ സ്റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് രാഹുൽ. കുണ്ടറ സി.ഐ ജയകൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുണ്ടറ ആശുപത്രിമുക്ക് ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreനിയമോപദേശം സ്വീകരിച്ച ശേഷം, കലാലയ രാഷ്ട്രീയം നിയമമാക്കാൻ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിയമമാക്കാൻ ഉടൻ ബിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തന നിരോധനത്തിനെതിരേ എം. സ്വരാജും വി.ടി. ബൽറാമും നൽകിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമോപദേശം സ്വീകരിക്കും. ഇതിനു ശേഷമാകും തുടർ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘരാവോ എന്നിവ സ്കൂളുകളിലും കോളജുകളിലും നടത്തുന്നത് വിലക്കിയാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. വിദ്യാർഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്മെന്റുകളും രക്ഷാകർതൃസംഘടനകളും സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്.
Read Moreകുപ്പിവെള്ളത്തിന് 13 രൂപ മാത്രം; വില നിയന്ത്രണം നിലവിൽ വന്നു; അധികം വാങ്ങിയാൽ നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തി. 13 രൂപയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷം പരിശോധനകൾ കർശനമാക്കും. ബിഐഎസ് നിഷ്കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ. പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നത്. അനധികൃത കുടിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Read Moreകടയ്ക്കലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി നിരന്തരമായ പീഡനത്തിന് ഇരയായി! പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കടയ്ക്കല്‍ : കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാർഥിനി നിരന്തരമായ ലൈംഗിക പീഡനത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരുമാസം മുമ്പാണ് ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കടയ്ക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം ജനുവരി 23-നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കേസിലെ പ്രതികളെയോ സൂചനയോ കണ്ടെത്താന്‍ കടയ്ക്കല്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംശയത്തിന്റെ പേരില്‍ ചിലരെയൊക്കെ ചോദ്യം ചെയ്തതൊഴിച്ചാല്‍ കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കടയ്ക്കല്‍ സിഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍…
Read More