തലശേരി: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും കഫ്റ്റീരിയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിമാനത്താവളത്തിൽ തുടങ്ങാൻ അനുമതി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ തട്ടിപ്പിന് കേസിലെ മുഖ്യപ്രതികളുടെ ഭാര്യമാർക്കും പങ്കുള്ളതായി സൂചന. കേസിലെ മുഖ്യപ്രതിയായ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ വിപിൻദാസിനെ കണ്ണൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്തേക്കയച്ച കോഴിക്കോട്ടെ നേതാവിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. തലശേരി, ചോമ്പാല പോലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇന്നലെ ഒരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തത്. കോടിയേരി കളമുറിക്കണ്ടിയിൽ കശ്യപിന്റെ പരാതി പ്രകാരം വിപിൻദാസ്, അരുൺ കുമാർ, വിനോദ്, പ്രമോദ് എന്നിവരെ പ്രതി ചേർത്താണ് തലശേരി പോലീസ് കേസെടുത്തിട്ടുള്ളത്. കശ്യപിൽ നിന്ന് ജോലി വാഗ്ദാനം ചെയത് 2018 ൽ അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കണ്ണൂക്കരയിലെ നിധിൻ…
Read MoreDay: August 21, 2020
ധ്യാനത്തിലൂടെ കേൾവിശക്തി കിട്ടുമെന്ന്; ദമ്പതികളിൽ നിന്ന് ഒരു ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
കണ്ണൂർ: പ്രാർഥനയിലൂടെ കേൾവിശക്തി വീണ്ടെടുക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ കാരംകോട് സ്വദേശി സുനിത (42) യാണ് അറസ്റ്റിലായത്. കണ്ണൂർ തെക്കീബസാറിലെ രഞ്ജിനിയാണ് പരാതിക്കാരി. കേൾവി ശക്തി നഷ്ടപ്പെട്ട പരാതിക്കാരിയുടെ ഭർത്താവിന് പ്രാഥനയിലൂടെ കേൾവിശക്തി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാർഥനയിലൂടെ ആത്മസിദ്ധി കൈവരിക്കാമെന്ന സോഷ്യൽ മീഡിയയിലെ പരസ്യം കണ്ടാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാരി സുനിതയുമായി ബന്ധപ്പെടുന്നത്. രോഗം പൂർണമായും ഭേദമാക്കുമെന്നും കുറച്ച് പണം തരണമെന്നും പ്രതി ആവശ്യപ്പെട്ടു. പണം അടച്ചുകഴിഞ്ഞാൽ ധ്യാനം കൂടാൻ കൊല്ലത്തേക്ക് വരണമെന്നുമായിരുന്നു നിബന്ധന. ഇത് അംഗീ ക രി ച്ചാണ് പണം നൽകിയത്.രജിസ്ട്രേഷൻ ഫീസായി 4500 രൂപ ആദ്യം നൽകുകയും പിന്നീട് ജനുവരി 29 നും ഫെബ്രുവരി രണ്ടിനും ഇടയിലായി 80,000 രൂപ നൽകുകയും ചെയ്തു. എസ്ബിഐ പുഴാതി ശാഖ വഴിയാണ്…
Read Moreഒറ്റ ചാർജിൽ 517 മൈൽ ദൂരപരിധിയിലുള്ള ആഡംബര ഇവി സെഡാനുമായി ലൂസിഡ് മോട്ടോർസ്
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂസിഡ് മോട്ടോഴ്സിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ ന്ധലൂസിഡ് എയർന്ധ ഒരു പുതിയ വ്യവസായ മാനദണ്ഡം കൊണ്ടുവരുമെന്നാണ് വിദഗദ്ധർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ ഏറ്റവും ദൂരപരിധി നൽകുന്ന ടെസ്ലയുടെ ന്ധമോഡൽ എസ്ന്ധന്റെ ഒറ്റ ചാർജിന് 402മൈൽ എന്നത് പഴങ്കഥ ആകുമെന്നാണ് ലൂസിഡ് മോട്ടോർസ് പറയുന്നത്. അടുത്ത വർഷം അരിസോണയിൽ നിർമിക്കുന്ന പ്ലാന്റിൽ ന്ധലൂസിഡ് എയർന്ധ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിനീയറിംഗ് കണ്‍സൾട്ടിംഗ് സ്ഥാപനമായ എഫ്ഈവി നോർത്ത് അമേരിക്കയാണ് ഫലങ്ങൾ പരിശോധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള ലൂസിഡ് മോട്ടോർസ് അവരുടെ ന്ധലൂസിഡ് എയർന്ധ എന്ന ആഡംബര ഇവി സെഡാന്റെ അന്തിമ പതിപ്പ് സെപ്റ്റംബർ 9 ന് പുറത്തിറക്കും എന്നറിയിച്ചു. എന്നാൽ അതിനു മുൻപുതന്നെ 1,000 ഡോളർ നിക്ഷേപത്തിലൂടെ റീസർവേഷൻ ആരംഭിച്ചു എന്ന് ടെസ്ലയുടെ മുൻ എഞ്ചിനീറിങ് വിഭാഗം…
Read Moreമട്ടന്നൂരിൽ ഭൂഗർഭ കേബിളിന്റെ പ്രവൃത്തി രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂമിക്കടിയിലെ വലിക്കുന്ന ഭൂഗർഭ കേബിളിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ച് നഗരത്തിൽ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് മട്ടന്നൂർ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാനാണ് ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കാൻ രണ്ടു വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. എന്നാൽ കളറോഡ് മുതൽ ചാവശേരി സബ് സ്റ്റേഷൻ വരെ കേബിൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിയെടുക്കാൻ കെഎസ്ടിപി അനുമതി നൽകാത്തതാതെ വന്നതോടെ ഒരു വർഷത്തോളം നിർമാണ പ്രവൃത്തി തടസപ്പെട്ടു. കെഎസ്ടിപി റോഡ് നവീകരണം ആരംഭിക്കുന്നതിന് മുമ്പ് മട്ടന്നൂർ മുതൽ കള റോഡ് വരെ കേബിൾ സ്ഥാപിച്ചിരുന്നു. ബാക്കി വരുന്ന രണ്ടര കിലോമീറ്റർ ദൂരം കേബിളിടാൻ അനുമതി ലഭിച്ചില്ല. റോഡ് നവീകരണം…
Read Moreആലുവ മാർക്കറ്റിന് സമീപം പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികുടം! അന്വേഷണം നാടോടികളിലേക്ക്; അസ്ഥികളും തലയോട്ടിയും തെരുവുനായ്ക്കൾ വലിച്ചിഴച്ചു
ആലുവ: മാർക്കറ്റിൽ ഫയർ സ്റ്റേറ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം ചിതറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നാടോടികളിലേക്ക്. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കെട്ടിടത്തിന്റെ ഭൂഗർഭ അറയുടെ ഭാഗത്തുനിന്ന് കണ്ടെത്തിയത്. മാർക്കറ്റിലെ സവാള മൊത്തവ്യാപര കേന്ദ്രത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് എത്തിയ നിർമാണ തൊഴിലാളികളാണ് പുരുഷന്റേതെന്ന് തോന്നിപ്പിക്കുന്ന അസ്ഥികുടം കണ്ടെത്തിയത്. നഗരത്തിൽ അലഞ്ഞു നടക്കുന്ന നാടോടികളെ കേന്ദ്രീകരിച്ചാണ് ആദ്യ അന്വേഷണമെന്ന് ആലുവ ഡിവൈഎസ്പി ജി.വേണു പറഞ്ഞു. അസ്ഥികൂടത്തിന് അഞ്ച് മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 40 നും 50 നുമിടയിൽ പ്രായം വരും. അസ്ഥികളും തലയോട്ടിയും തെരുവുനായ്ക്കൾ വലിച്ചിഴച്ച നിലയിലായിരുന്നു. ആലുവ മാർക്കറ്റ് റോഡിനഭിമുഖമായി നിൽക്കുന്ന കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണായതിനാൽ കെട്ടിടത്തിൽ ഒരു മാസത്തിലേറെയായി പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചതിൽ ഒരു ബാഗ് സമീപത്തനിന്ന് കണ്ടെടുത്തിരുന്നു.…
Read Moreവടക്കാഞ്ചേരി ഫ്ളാറ്റ് വിവാദം; മന്ത്രി മൊയ്തീനെ കോടിയേരി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ തദ്ദേശ വകുപ്പു മന്ത്രി എ.സി.മൊയ്തീനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്തേക്ക് അടിയന്തിരമായി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. ഉടൻ തന്നെ തിരുവനന്തപുരത്തെത്താൻ മന്ത്രിയോട് ഇന്നലെ നിർദ്ദേശിക്കുകയായിരുന്നു. തൃശൂരിൽ ഇന്നു വിവിധ പരിപാടികൾ ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് മൊയ്തീൻ ഇന്നലെ തന്നെ തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് പാർട്ടി സെക്രട്ടറിയേറ്റ് നടക്കുന്നതിനാൽ വിശദാംശങ്ങൾ അറിയുന്നതിനാണ് മന്ത്രിയെ വിളിപ്പിച്ചത്. വടക്കാഞ്ചേരി വിവാദ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തിയതെന്നു പറയുന്നു. രണ്ടുദിവസം മുന്‍പ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രി മൊയ്തീന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതായാണ് വിവരം. മന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സെക്രട്ടറിയേറ്റ് യോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലായിരുന്നെങ്കിലും ജില്ലയിൽ പാർട്ടിക്കുണ്ടായ പ്രതിസന്ധി അംഗങ്ങൾ ചർച്ചയ്ക്കെടുക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം…
Read Moreനമ്മുടെ നാട്ടില്‍ ആയിരുന്നേല്‍..! സന്ദർശകർ നൽകിയ കാരറ്റ് തിന്നു; അധികൃതർ മാനിനെ വെടിവച്ചു കൊന്നു; ഇതാ ഒരു ഞെട്ടിക്കുന്ന വാർത്ത
സന്ദർശകർ നൽകിയ ഒരു കാരറ്റ് കഴിച്ചതിനു വെടിവച്ചു കൊല്ലുകയോ?… അതും ഒരു മാനിനെ! വന്യമൃഗങ്ങളെ പേടിപ്പിച്ചാൽ തന്നെ മനുഷ്യൻ അഴിയെണ്ണാൻ വകുപ്പുള്ള നമ്മുടെ നാട്ടിൽ ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി “വാളെടുക്കുന്ന’ മൃഗസ്നേഹികളോട്… സംഭവം നമ്മുടെ നാട്ടിലല്ല. ഇംഗ്ലണ്ടിലെ കെന്റ് മേഖലയിലെ നോള്‍ പാര്‍ക്കില്‍ ഈ മാസമാണ് ഏവരുടെയും കരളലിയിപ്പിക്കുന്ന സംഭവം. അതേസമയം, മനുഷ്യനേക്കാൾ വലുതല്ല ഏതു മൃഗവും എന്നു കാണിച്ചു തരുന്ന സംഭവം കൂടിയാണിത്. മാനിനു കാരറ്റ് നല്കിയ പിക്കിനിക്കിനെത്തിയ കുടുംബമാണ് ദാരുണാന്ത്യത്തെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. അതേസമയം, മാനിനെ വെടിവച്ചതിനെ ന്യായീകരിക്കും വിധത്തിലാണ് പാര്‍ക്കിന്റെ നടത്തിപ്പുകാരായ നാഷണല്‍ ട്രസ്റ്റിന്റെ വിശദീകരണം. ‘ പാര്‍ക്കിലെത്തുന്നവര്‍ ഭക്ഷണം കൊടുത്താൽ മാന്‍ ആളുകളുമായി ഇണങ്ങാറുണ്ട്. അത് ഇവിടെ വരുന്നവര്‍ക്കു പലപ്പോഴും ശല്യവും ഒപ്പം അപകടവും വരുത്താറുണ്ട്. ഭക്ഷണം തേടി അവ സന്ദർശകരെ…
Read Moreകൈക്കൂലി പണം എവിടെ പോയി ?മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം: യുഡിഎഫ് കണ്‍വീനർ
തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി കൊടുത്ത സംഭവം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹാൻ എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൈക്കൂലി പണം എവിടെ പോയി എന്നറിയണമെങ്കിൽ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ചും ശിവശങ്കറിന്റെ സ്വത്തിനെ കുറിച്ചും അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെയും ശിവശങ്കറിൻരെയും ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോളുകൽ പരിശോധിക്കണം. അഴിമിതിക്ക് കൂട്ടു നിന്ന് മന്ത്രി എ.സി. മൊയ്തീനും രാജിവയ്ക്കണം. കൈക്കൂലി കൊടുത്തവനും സ്വീകരിച്ചവരും സമ്മതിച്ച സ്ഥിതിക്ക് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണമെങ്കിലും പ്രഖ്യാപിക്കണം. ഇത് ലാവ്ലിൻ കേസിന് സമാനമായ സംഭവമാണ്. അതാണ് ഇതിനെ രണ്ടാം ലാവ്ലിനെന്ന് പറയുന്നത്. എല്ലാ കേന്ദ്ര ഏജൻസികളെയും വിശ്വാസത്തിലെടുക്കുന്നു. എന്നാൽ എല്ലാ അന്വേഷണങ്ങളെയും അട്ടിമറിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കുമെന്ന സംശയമാണുള്ളത്.
Read Moreനോ പാർക്കിംഗ് പാലിച്ചില്ലേൽ ഇങ്ങനെയിരിക്കും! വീടിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിന്റെ ഉടമസ്ഥനെ പാഠം പഠിപ്പിച്ച് വീട്ടുടമ
ബോർഡ് വച്ചിരിക്കുന്നത് വാഹനം പാർക്ക് ചെയ്യുക എന്നതു ചിലരുടെ വിനോദമാണ്. സ്ഥാപനമെന്നോ വീടെന്നോ വ്യത്യാസമില്ലാതെ വഴിയടച്ചായിരിക്കും ചിലരുടെ പാക്കിംഗ്. നഗരങ്ങളിൽ താമസിക്കുന്നവർ ഏറെ വലയുന്നതും ഇത്തരം നോ പാർക്കിംഗുകാരെക്കൊണ്ടാണ്. ഇവരെ എങ്ങനെയാണ് നേരിടേണ്ടതെന്നു കാണിച്ചുതരുകയാണ് ലണ്ടൻ സ്വദേശിയായ ടോബെ ബെയ്ലി. തന്റെ ഫേസ്ബുക്കിലൂടെയാണ് വീടിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിന്റെ ഉടമസ്ഥനെ പാഠം പഠിപ്പിച്ച സംഭവം പുറത്തുവിട്ടത്. സംഭവം ഇങ്ങനെയാണ്- ടോബെ താമസിക്കുന്ന തെരുവിൽ 26 വീടുകളും 24 പാർക്കിംഗ് സ്ഥലങ്ങളുമാണുളളത്. പാർക്കിംഗ് സ്ഥലത്തിന്റെ അപര്യാപ്തമൂലം പലരും കാർ പാർക്ക് ചെയ്യുന്നത് ടോബെയുടെ വീടിനു മുന്നിലാണ്, അതു വീട്ടിലേക്കുള്ള വഴിയടച്ച്. ഇതോടെ ടോബെ വീടിനുമുന്നിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. പലരോടും നേരിട്ട് അഭ്യർഥിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. ഒന്നര ദിവസം! ഒരു ദിവസം ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് എത്തിയ ടോബെ ശരിക്കും പെട്ടു. വഴിയടച്ച്…
Read Moreശക്തനിൽ പാസ് വിതരണം, തുറക്കൽ തിങ്കളാഴ്ച; ബദൽ ചന്തകൾ തുടരും
സ്വന്തം ലേഖകൻതൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റിൽ വ്യാപാരികൾക്കുള്ള പാസ് വിതരണം ഇന്നും നാളേയുമായി പൂർത്തിയാക്കും. വ്യാപാരികളുടേയും തൊഴിലാളികളുടേയും പട്ടിക തയാറാണെന്നും പാസ് നൽകിക്കഴിഞ്ഞെന്നും നാളെ കളക്ടർക്കു റിപ്പോർട്ടു നൽകും. ഈ റിപ്പോർട്ടു പരിശോധിച്ചശേഷമേ ശക്തൻ മാർക്കറ്റ് തുറക്കാൻ കളക്ടർ അനുവദിക്കൂ. ശക്തൻ പച്ചക്കറി ചന്ത തിങ്കളാഴ്ചയോടെയേ തുറക്കാൻ അനുമതി നൽകൂവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. അത്തക്കച്ചവടം പ്രതീക്ഷിച്ചിരുന്ന ശക്തനിലെ കച്ചവടക്കാർ ഓണക്കച്ചവടമെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്. ജൂലൈ 27 നാണ് ശക്തൻ മാർക്കറ്റ് അടച്ചിട്ടത്. ശക്തൻ മാർക്കറ്റിൽ കടയുടമകളുടേയും യഥാർഥത്തിൽ കച്ചവടം നടത്തുന്നവരുടേയും രേഖകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല. ഒരേ കടയിൽ മൂന്നോ നാലോ കൂട്ടർവരെ കടയുടമകളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത മൂന്നോ നാലോ കടമുറികൾ സ്വന്തമാക്കിയ കടയുടമകളുമുണ്ട്. ഈ സ്ഥിതിയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് പോലീസും ആരോഗ്യ വകുപ്പും. ഒന്നിടവിട്ട കടകൾ മാത്രമേ തുറക്കാവൂ, ഒരു കടമുറിയിൽ മൂന്നു…
Read More