തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് തൊടുപുഴ താലൂക്കിലാണ്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 44 സെന്റീമീറ്റർ മഴയാണ് തൊടുപുഴ താലൂക്കിൽ പെയ്തത്. ശക്തമായ മഴയെ തുടർന്ന് തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. മലങ്കര അണക്കെട്ടിൽ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയതോടെ പുഴയുടെ ഇരുകരകളിലും വെള്ളം കയറി. നദീ തീരങ്ങളിലെ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്നും വാട്ടർ അഥോറിറ്റി ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ കടകളിലേയ്ക്ക് വെള്ളം കയറുന്നതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം പെയ്ത…
Read MoreDay: September 19, 2020
കിയാ സോണറ്റ് കോംപാക്ട് എസ്യുവി അവതരിപ്പിച്ചു; അവതരണ വില 6.71 ലക്ഷം രൂപ; പ്രത്യേകതകള്‍ ഇങ്ങനെ…
മുംബൈ: കിയാ മോട്ടോഴ്സ് ഇന്ത്യ ഒട്ടേറെ പുതുമകളുള്ള പ്രഥമ കോംപാക്റ്റ് എസ്യുവി കിയാ സോണറ്റ് അവതരിപ്പിച്ചു. 6.71 ലക്ഷം രൂപയാണ് അവതരണ വില. വൈവിധ്യമാർന്ന 17 പതിപ്പുകളാണ് സോണറ്റിനുള്ളത്. രണ്ടു പെട്രോൾ എൻജിനുകളും രണ്ട് ഡീസൽ എൻജിനുകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ട്രാൻസ്മിഷനുകളും രണ്ട് ട്രിം ലവലുകളും ഉണ്ട്. കിയാ യൂവോ ബന്ധിത ഇൻ-കാർ- സാങ്കേതിക വിദ്യയാണ് പ്രധാന സവിശേഷത. പുതിയ കാറിന് 25,000 ബുക്കിംഗ് ലഭിച്ചു. അവയുടെ വിതരണവും ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ പ്ലാന്റിലാണ് കിയാ സോണറ്റ് നിർമിക്കുന്നത്. വാർഷിക ഉൽപ്പാദന ശേഷി മൂന്നു ലക്ഷം കാറുകളാണ്. ആഡംബര കാറാണ് കിയാ സോണറ്റ്. 10.25 ഇഞ്ച് എട്ട് ഡി ടച്ച് സ്ക്രീൻ, വൈറസിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷണം നല്കുന്ന സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് സെവൻ- സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ-…
Read Moreസ്വപ്നയും റമീസും ഒരേ സ്വരത്തിൽ പറഞ്ഞു… ഞങ്ങൾക്കീ മെഡിക്കൽ കോളജ് വേണ്ടേ വേണ്ട !! പക്ഷേ…
സ്വന്തം ലേഖകൻ വിയ്യൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തങ്ങളെ ഇനി ചികിത്സിപ്പിക്കരുതെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെ.ടി. റമീസും എൻഐഎ കോടതിയിൽ അപേക്ഷിച്ചു. എന്നാൽ കോടതി ഇവരുടെ അപേക്ഷ നിരസിച്ചു. വിയ്യൂർ വനിതാ ജയിലിൽനിന്ന് സ്വപ്നയെ രണ്ടു തവണയും ഹൈെടെക് സെക്യൂരിറ്റി ജയിലിൽനിന്ന് റമീസിനെ ഒരു തവണയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു തവണയും നെഞ്ചുവേദനയെന്ന് പറഞ്ഞാണ് സ്വപ്നയെ ആശുപത്രിയിലാക്കിയത്. വയറുവേദനയും ദേഹാസ്വസ്ഥ്യവും പറഞ്ഞാണ് റമീസിനെ മെഡിക്കൽ കോളജിലെത്തിച്ചത്. കാര്യമായ തകരാറൊന്നും രണ്ടുപേർക്കും ചികിത്സയിലും പരിശോധനകളിലും കണ്ടെത്താനായില്ല. ആൻജിയോഗ്രാം നടത്തേണ്ടെന്ന് പറഞ്ഞ് സ്വപ്ന ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഇതിനിടെ എൻഐഎ കോടതി കഴിഞ്ഞ ദിവസം നടത്തിയ വിചാരണക്കിടയിലാണ് ഇരുവരും തങ്ങൾക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വേണ്ടെന്നും ആശുപത്രി മാറ്റണമെന്നും ആവശ്യമുന്നയിച്ചത്. എന്നാൽ ആശുപത്രി മാറ്റത്തിന്റെ…
Read Moreചാലക്കുടി സിപിഎമ്മിൽ ഗ്രൂപ്പ് പോര് മുറുകുന്നു! തിരിച്ചടി നൽകുമെന്നു സ്വതന്ത്രന്മാർ; എംഎൽഎ പക്ഷത്തെ വെട്ടിനിരത്തുന്നതായും ആരോപണം
ചാലക്കുടി: സിപിഎമ്മിൽ ഗ്രൂപ്പ് വടംവലി മുറുകുന്നു. നഗരസഭ സിപിഎം കൗൺസിലർ വി.ജെ. ജോജി സിപിഎം അംഗത്വത്തിൽ നിന്ന് രാജിവച്ചു. നിലവിൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ ജോജി അടക്കം മൂന്നുപേരെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് ജോജി നേതൃത്വത്തിനു നൽകി. ജോജിയെ കൂടാതെ സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സിഐടിയു നേതാവ് കെ.എ. പാവുണ്ണി, മഹിളാ അസോസിയേഷൻ നേതാവ് ടി.എ. ഷീജ എന്നിവരെയാണ് ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. ബി.ഡി. ദേവസി എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ് പുറത്താക്കപ്പെട്ടത്. എംഎൽഎയെ അനുകൂലിക്കുന്ന സി.കെ. വിൻസെന്റിനെയും പുറത്താക്കാൻ ശ്രമിച്ചെങ്കിലും വിശദീകരണം നൽകിയതിനാൽ നടപടി ഒഴിവാക്കി. പാർട്ടി തീരുമാനമില്ലാതെ വി.ജെ. ജോജി സ്വതന്ത്രനായി സിപിഐയുടെ വാർഡായ ഗായത്രി അശ്രമം വാർഡിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയതിനെ ലോക്കൽ കമ്മിറ്റി ജോജിയോട്…
Read Moreവീഴാൻ കാക്കണോ ? അപകടഭീഷണിയായി സ്കൂളിനു മുന്നിൽ കൂറ്റൻ മരം
മട്ടന്നൂർ: ചാവശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കൂറ്റൻ മരം അപകട ഭീഷണിയുയർത്തുന്നു. റോഡിലേക്കു ചെരിഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണുള്ളത്. മരത്തിന്റെ അടിവേരുകൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. ഇത് കടപുഴകി വീണാൽ നിരവധി വൈദ്യുത തൂണുകൾ തകരുകയും സമീപത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നാശമുണ്ടാകുകയും ചെയ്യും. രാപകലില്ലാതെ വാഹനങ്ങൾ പോകുന്ന റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ മാസം മട്ടന്നൂർ വായാന്തോട് റോഡരികിലെ മരത്തിന്റെ ശിഖരം പൊട്ടി ബൈക്കിന് മുകളിൽ വീണു മാലൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതിനു ശേഷം പൊതുമരാമത്ത് വകുപ്പ് അപകടമുണ്ടാക്കിയ മരം മുറിച്ചു നീക്കുകയും ചെയ്തിരുന്നു. സ്കൂളിന് സമീപത്തെ മരം മുറിച്ചു നീക്കി അപകടം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്ത്…
Read Moreരുദ്ര റാണയ്ക്ക് സല്യൂട്ട്! അധ്യാപക വൃത്തിയെന്നാൽ ഇദ്ദേഹത്തിനു കേവലമൊരു പണം സമ്പാദിക്കാനുള്ള ജോലി മാത്രമല്ല; ഇങ്ങനെയാവണം അധ്യാപകൻ
അധ്യാപകനായാൽ ഇങ്ങനെ വേണം. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽനിന്നുള്ള ഈ ഗവ. അധ്യാപകന്റെ പേര് രുദ്ര റാണ. അധ്യാപക വൃത്തിയെന്നാൽ ഇദ്ദേഹത്തിനു കേവലമൊരു പണം സന്പാദിക്കാനുള്ള ജോലി മാത്രമല്ല, മറിച്ച് ജീവവായു കൂടിയാണ്. സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഛത്തീസ്ഗഡിലെ നിരവധി പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾ നഷ്ടമായി. ഇത്തരം വിദ്യാർഥികളെ പഠനത്തിലേക്ക് കൊണ്ടുവരാൻ എന്താണൊരു വഴി? രുദ്ര ഇതിനൊരു പരിഹാരം കണ്ടു. രാവിലെ ബൈക്കുമായി നിർധനരായ വിദ്യാർഥികളുടെ താമസസ്ഥലത്തേക്കു പോവുക. എന്നിട്ട് അവിടെയുള്ള പാവപ്പെട്ട കുട്ടികളെ സംഘടിപ്പിച്ച് അവർക്കായി ഒരു അടിപൊളി ക്ലാസ് എടുക്കുക. എഴുതി പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡും ചോക്കുമൊക്കെ കൈയിൽ കരുതിയിട്ടുണ്ട്. “വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയാത്തതിനാൽ, ഞാൻ വിദ്യാഭ്യാസം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു. പല വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല. അതിനാൽ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതു ഞാൻ ചെയ്യുന്നു. കുട്ടികളെല്ലാം സന്തോഷത്തോടെയാണ്…
Read Moreപിണറായിയിലെ സഹോദരങ്ങളുടെ മരണം! ഒരാളുടേത് കൊലപാതകം
കൂത്തുപറമ്പ്: പിണറായിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരങ്ങളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കരിക്കും. തലശേരി ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. പിണറായി കിഴക്കുംഭാഗത്തെ രാധിക നിവാസിൽ സുകുമാരൻ (59), സഹോദരൻ രമേശൻ (55) എന്നിവരെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശനെ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കട്ടിലിൽ മരിച്ചു കിടക്കുന്നതായുമാണ് കണ്ടെത്തിയത്.രമേശൻ സുകുമാരനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുകുമാരന്റെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേറ്റതിന്റെ പാടുകളും രക്തക്കറകളും ഉണ്ട്. മുറിക്കകത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പിണറായി എസ്ഐ കെ.വി.ഉമേശൻ പറഞ്ഞു. വീട്ടിൽ ഇരുവരും മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. അൽപം മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് സുകുമാരൻ. ഇവർക്ക് രണ്ട് സഹോദരിമാരുമുണ്ട്. ഇവരെ തൃശൂരിലെ അഗതിമന്ദിരത്തിൽ താമസിപ്പിച്ചു വരികയായിരുന്നു ഇവർ.രമേശനെ…
Read Moreറയിഷാദ് നിന്റെ നാളുകൾ എണ്ണപ്പെട്ടു..! പള്ളിക്കുന്നിൽ കെഎസ്യു നേതാവിന്റെ വീടിനു മുന്നിൽ റീത്ത്
പള്ളിക്കുന്ന്: കെഎസ്യു നേതാവിന്റെ വീടിന് മുന്നിൽ റീത്ത്. കെഎസ്യു അഴീക്കോട് ബ്ലോക്ക് സെക്രട്ടറിയും പളളിക്കുന്ന് കൊക്കേൻപാറ റോഡ് ട്രാൻസ്ഫോർമറിന് സമീപം താമസിക്കുന്ന മന്ദന്പേത്ത് റയിഷാദിന്റെ വീടിനു മുന്നിലാണ് ഇന്നു രാവിലെ റീത്ത് വച്ചത്. “റയിഷാദ് നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് റീത്തിൽ എഴുതിയിട്ടുണ്ട്.റയിഷാദിന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ വധഭീഷണിയും വന്നിരുന്നു. റയിഷാദ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നല്കി. പള്ളിക്കുന്ന് പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെ ചെറുത്തു തോല്പിക്കുമെന്നും പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Read Moreകെപിസിസി പുനഃസംഘടന! അവഗണിച്ചതായി സുധാകരന്റെ പരാതി; രമേശ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും പരാതി നല്കി
കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ തന്നോടൊപ്പം നിൽക്കുന്നവരെ അവഗണിച്ചതായി കെ.സുധാകരന്റെ പരാതി. സജീവ പ്രവർത്തനത്തിൽ നിന്ന് മാറി നില്‍ക്കുന്നവരെ പലരെയും ഗ്രൂപ്പിന്റെ പേരിൽ പരിഗണിച്ചപ്പോൾ തന്നോടൊപ്പം നിന്ന പലരെയും തഴഞ്ഞതായാണ് പരാതി. കെ.സുധാകരൻ എംപി, സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ നേരിട്ട് കണ്ട് പരാതി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50 വർഷം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുധാകരൻ. കെപിസിസിയിൽ ഒരു ജനറൽ സെക്രട്ടറി സ്ഥാനമാണ് തങ്ങൾക്ക് ലഭിച്ചത്. അതും കെ.സുരേന്ദ്രൻ മരിച്ചതിന്റെ ഒഴിവിൽ. അഡ്വ.മാർട്ടിൻ ജോർജിനാണ് ആ സ്ഥാനം നല്‍കിയത്.കെ.സുധാകരൻ ഉൾപ്പെടുന്നത് ഐ വിഭാഗത്തിലാണെങ്കിലും ജില്ലയിൽ സുധാകര വിഭാഗത്തിന് പുറത്തു നിന്നുള്ളവർക്കാണ് മൂന്ന് ജനറൽ സെക്രട്ടറിമാരുള്ളത്. അഡ്വ.സജീവ് ജോസഫ്, സജീവ് മാറോളി, വി.എ നാരായൺ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എ വിഭാഗത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചെങ്കിലും…
Read Moreവിദ്യാര്‍ഥികളുടെ പോരാട്ടം ഫലം കണ്ടു! പയ്യന്നൂര്‍ പോലീസ് മൈതാനിക്ക് ശാപമോക്ഷമാകുന്നു
പയ്യന്നൂർ: നിയമക്കുരുക്കുകളും സാങ്കേതിക പ്രശ്നങ്ങളും തടസമായതോടെ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മൈതാനിക്ക് ശാപമോക്ഷമാകുന്നു. പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ പോരാട്ടങ്ങളുടെ ഫലമായാണ് കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടിയാരംഭിച്ചത്. ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനാരംഭിച്ചു. പുറക്കുന്ന് തവിടിശ്ശേരി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രൊജക്ടിന്റെ ഭാഗമായാണ് “വാഹന വ്യവഹാരങ്ങളില്‍പെട്ട് ഒടുങ്ങുന്ന ധാതുസമ്പത്ത്’ എന്ന വിഷത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളെപ്പറ്റി പഠനം നടത്തിയത്. സയന്‍സ് പ്രൊജക്ട് ഗൈഡ് ആയിരുന്ന കെ.സി.സതീശന്റെ നിര്‍ദ്ദേശത്തില്‍ 2017-ല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും ഗ്രൂപ്പ് ലീഡറുമായ ഇ.വിസ്മയയുടെ നേതൃത്വത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. വാഹനങ്ങള്‍ കുറ്റം ചെയ്യുന്നില്ലെന്നും കുറ്റകൃത്യങ്ങള്‍ക്കുള്ള കേവലം ഉപകരണങ്ങളായി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും കുട്ടികള്‍ അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയെ രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടും വിധം…
Read More