അറ്റ്ലാന്റ: ജോർജിയായിൽ നിന്നും ഉപരിപഠനാർഥം കരീബിയൻ ദ്വീപിലെ കെയ്മാനിൽ എത്തിയ വിദ്യാർഥി വജെയ് റംഗീത് (24) പെൺസുഹൃത്ത് സക്കയ്ലാർ മാക്ക (18) എന്നിവരെ നിലവിലെ കോവിഡ് നിയമങ്ങൾ ലംഘിച്ചതിനു നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പലാണ് ശിക്ഷ വർധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15ന് വിധി വന്നതിനെ തുടർന്ന് ഇരുവരേയും ജയിലിലടച്ചു. നവംബർ 27 നായിരുന്നു സ്ക്കയ്ലാർ മാക്ക് കെയ്മാനിലെത്തിയത്. സർക്കാർ നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ടു ദിവസത്തിനുശേഷം ആൺസുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്റിൽ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇവരുടെ ലൊക്കേഷൻ…
Read MoreDay: December 18, 2020
കടുത്ത ശ്വാസമുട്ടലും ഉയർന്ന ഹൃദയ സമ്മർദവും! അമേരിക്കയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകയ്ക്ക് അലർജി ലക്ഷണങ്ങൾ…
അലാസ്ക്ക: ഫൈസർ കോവിഡ് വാക്സീൻ അമേരിക്കയിൽ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്സിൻ സ്വീകരിച്ച അലാസ്ക്കയിലെ ഹെൽത്ത് കെയർ വർക്കറിന് പത്തുമിനിട്ടിനുള്ളിൽ കടുത്ത അലർജിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി ബാർലറ്റ് റീജണൽ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു. ഡിസംബർ 15 ചൊവ്വാഴ്ചയായിരുന്നു ജീവനക്കാരി വാക്സീൻ സ്വീകരിച്ചത്. 10 മിനിറ്റിനുള്ളിൽ ഇവർക്ക് കടുത്ത ശ്വാസമുട്ടലും ഉയർന്ന ഹൃദയ സമ്മർദവും അനുഭവപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. ഡിസംബർ 16 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു ഒൗദ്യോഗിക അറിയിപ്പുണ്ടായത്. വാക്സിൻ നൽകുന്പോൾ ഇത്തരത്തിലുള്ള അലർജി ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഇതിനാവശ്യമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. അലാസ്ക്കയിലെ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന എല്ലാ സൈറ്റുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്ക്കാ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആൻ സിങ്ക് പറഞ്ഞു. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ…
Read Moreഅധ്യാപക ദന്പതികളുടെ ജീവൻ കോവിഡ് കവർന്നു; ആശുപത്രിയിലും ഒന്നിച്ച് കൈകൾ കോർത്ത് മരണത്തിലേക്ക്…
ഡാളസ് (ടെക്സസ്): ഡാളസിൽ കോവിഡ് ബാധിച്ചു അധ്യാപക ദന്പതികൾ മരിച്ചു. ഡാളസിനു സമീപമുള്ള ഗ്രാന്റ്പ്രെറി സിറ്റിയിൽ അധ്യാപകരായ ഭാര്യാ ഭർത്താക്ക·ാർ കോവിഡ് ബാധിച്ചു മരിച്ചു. നോവൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അധ്യാപക ദന്പതിമാരായ പോൾ ബ്ലാക്ക് വെൽ (61), റോസ്മേരി ബ്ലാക്ക് വെൽ (65) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൈകൾ കോർത്തു പിടിച്ച നിലയിരുന്നു ഇരുവരുടെയും മരണം. ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇവരെ കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് വെന്റിലേറ്ററിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും കൈകൾ കോർത്ത് പിടിച്ചു മിനിറ്റുകൾക്കകം മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വളരെ ഹൃദയഭേദകമായ തീരുമാനമായിരുന്നു അതെന്നു മകൻ ക്രിസ്റ്റഫർ ബ്ലാക്ക് വെൽ പറഞ്ഞു. ക്രിസ്റ്റഫറിനെ കൂടാതെ മറ്റു രണ്ടു മക്കളും മാതാപിതാക്കളുടെ മരണത്തിനു സാക്ഷ്യം വഹിച്ചു. ഇങ്ങനെ…
Read Moreരണ്ടു വയസുകാരിയുടെ മരണം കൊലപാതകം; കുഞ്ഞിനെ നോക്കാൻ ഏൽപിച്ച യുവതി അറസ്റ്റിൽ
ജോർജിയ: രണ്ടു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബി സിറ്റർ (മാതാപിതാക്കൾ പുറത്തു പോകുന്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഏൽപ്പിക്കുന്നയാൾ) അറസ്റ്റിൽ. ക്രിസ്റ്റി ഫ്ലഡ് എന്ന ഇരുപതുകാരിയെ അറസ്റ്റ് ചെയ്തതായി സാന്റ സ്പ്രിംഗ് പോലീസ് അറിയിച്ചു. ഡിസംബർ 9നാണു ക്രിസ്റ്റിയുടെ അപ്പാർട്ട്മെന്റിൽ രണ്ടു വയസുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരിക്കുകയായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടിൽ കുട്ടിയുടെ മരണം മാരകമായ അടിയേറ്റിട്ടായിരുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി കളിച്ചിരുന്ന പാർക്കിന്റെ സ്ലൈഡിൽ തലയിടിച്ചാണ് കുട്ടിക്കു പരുക്കേറ്റതെന്നാണു ക്രിസ്റ്റി പോലീസിനോടു പറഞ്ഞത്. ബോധം കെട്ടു വീണ കുട്ടി പിന്നീട് ഉണർന്നില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഈ സംഭവത്തിനു മുൻപ് ക്രിസ്റ്റി ഇന്റർനെറ്റിൽ നടത്തിയ അന്വേഷണമാണ് ഇവരെ സംശയിക്കുന്നതിന് കാരണമായത്. മറ്റുള്ളവരുടെ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ എന്തുതരം സന്തോഷമാണ് ലഭിക്കുകയെന്നും നമ്മുടേതല്ലാത്ത കുട്ടികളെ പെട്ടെന്ന്…
Read Moreമാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷിപത്രം! മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകന് 50 വർഷം തടവ്
പാം കോസ്റ്റ്, ഫ്ലോറിഡ: മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വർഷത്തെ ജയിൽ ശിക്ഷ. നഥനിയേൽ ഷിമ്മലിനാണ് (25) ഫ്ലോറിഡ സർക്യൂട്ട് ജഡ്ജ് ടെറൻസ് പെർകിൻസ് ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. 2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായി വാക്ക് തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് അറുപതുകാരിയായ മാതാവ് മിഷൽ മകൻ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാർന്നു മാതാവ് മരിക്കുന്നതുവരെ മകൻ അടുത്തുനിന്നിരുന്നു. പിന്നീട് മകൻ തന്നെയാണ് 911 ൽ വിളിച്ച് പോലീസിനെ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. തുടർന്നു പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജോലിക്ക് പോകാത്തതെന്താണെന്നും ഉടൻ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്നും…
Read Moreസ്വതന്ത്രന്മാരെ കയറൂരി വിട്ട ഇടതിനു ‘മുട്ടൻപണി’കൊടുത്ത് വോട്ടർമാർ! സംഭവം ചാലക്കുടിയിൽ
ചാലക്കുടി: നഗരസഭയിൽ സ്വതന്ത്രന്മാരുടെ ഭരണത്തിനെതിരെ ഉയർന്ന ജനവികാരം ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഇരുമുന്നണിക്കും ഭൂരിപക്ഷമില്ലാതിരുന്ന കഴിഞ്ഞ നഗരസഭയിൽ രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തിയിരുന്നത്. എന്നാൽ ആദ്യത്തെ ഒരു വർഷം മാത്രമെ ഇടതുമുന്നണിയിൽ യോജിപ്പുണ്ടായിരുന്നുള്ളൂ. ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന ധാരണകളെല്ലാം കാറ്റിൽപറത്തി സ്വതന്ത്രന്മാർ ആധിപത്യം ഉറപ്പിച്ചതോടെയാണ് ഇടതുമുന്നണിയിൽ കലാപക്കൊടി ഉയർന്നത്. സ്വതന്ത്രന്മാർക്കെതിരെ ഭരണകക്ഷിയിലെ സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും കൈക്കോർത്തപ്പോൾ എംഎൽഎയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയിൽ സ്വതന്ത്രന്മാർ ഭരണം കൈയിലെടുത്തു. നഗരസഭാ യോഗങ്ങളിൽ ഭരണപക്ഷം രണ്ടുതട്ടിലായിരുന്നു. ഇതോടെ നഗരസഭ ഭരണവും താളം തെറ്റി. കഴിഞ്ഞ ഭരണകാലത്ത് ബാക്കിയായ വികസന പ്രവർത്തനങ്ങൾ താളം തെറ്റി. നോർത്ത് ബസ് സ്റ്റാൻഡും, ടൗൺ ഹാൾ നിർമാണവും ഭരണമുന്നണി മറന്നു. നിർമാണത്തിനുവേണ്ടി ബജറ്റിൽ വകയിരുത്തുക മാത്രമെ ചെയ്തിരുന്നുള്ളൂ. ഇതിനുവേണ്ടി നീക്കിവച്ചിരുന്ന ഫണ്ടുകൾ ഒടുവിൽ വകമാറ്റുകയും ചെയ്തിരുന്നു. ഈ മുന്നണിയുടെ കാലത്ത് നിർമാണം…
Read Moreസോമശേഖരാ… ലേലു അല്ലൂ…ലേലു അല്ലൂ…!!! കുന്നംകുളത്ത് സോമശേഖരന്‍ വൻ ഓഫറുകൾ നൽകി കോണ്‍ഗ്രസും ബിജെപിയും
കുന്നംകുളം: നഗരസഭ ഭരണ സമിതി രൂപീകരണത്തിൽ ഒരു കൂട്ടുമുന്നണി രൂപീകരണം നടക്കുമോ എന്ന ശ്രമത്തിലാണ് നരസഭയിലെ മുൻ പ്രതിപക്ഷസംഘങ്ങൾ. കുന്നംകുളത്ത് ഭരണ സമിതി രൂപീകരിക്കാൻ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സോമശേഖരന്റെ നിലപാട് നിർണായകമായിരിക്കുന്ന സാഹചര്യത്തിലാണ് സോമശേഖരന്‍ വൻ ഓഫറുകൾ നൽകി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുള്ളത്. സീറ്റും ചിഹ്നവും നൽകാമെന്ന് പറഞ്ഞ് തങ്ങളുടെ പാളയത്തിലെത്തിച്ച സോമശേഖരനെയും മുൻ ചെയർമാൻ സി.വി ബേബിയേയും അവസാന നിമിഷം ചതിച്ച കുന്നംകുളത്തെ കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഇപ്പോൾ സോമശേഖരനെ വീട്ടിൽ ചെന്നുകണ്ട് ക്ഷമയും അനുനയ ശ്രമവുമായി പടിക്കൽ കാത്തിരിക്കുന്നത്. സോമശേഖരന്‍ മാത്രമേ തങ്ങളെ നയിക്കാനാവൂ എന്ന നിലപാടാണ് ഇപ്പോൾ കുന്നംകുളത്തെ കോണ്‍ഗ്രസിന്. അഞ്ചുവർഷം ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വന്പൻ ഓഫറുകളാണ് സോമശേഖരന്‍ ഇപ്പോൾ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 12 സീറ്റിൽ നിന്ന് ഏഴു സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്റെ ഈ ഓഫർ സ്വീകരിക്കണമോ…
Read Moreക്രിസ്മസ് വിപണിയിലും ‘കോവിഡാണ്’ താരം! വിലയല്‍പ്പം കൂടുതലാണെങ്കിലും കൊറോണയ്ക്കും ആവശ്യക്കാര്‍ ഏറെ; ഇത്തവണ കിസ്മസ് പപ്പയുടെ വര്‍ണത്തിലുള്ള മാസ്ക്കും
കോഴിക്കോട്: കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞു. താരസ്ഥാനാര്ഥികളാരൊക്ക വിജയകീരീടമണിഞ്ഞുവെന്നും വ്യക്തമായി. ഇനി പ്രതീക്ഷയുടെ ക്രിസ്മസ് രാവുകളാണ്. അതിനുള്ള ‘താരകങ്ങള്‍’ ഒരുങ്ങികഴിഞ്ഞു. പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ നക്ഷത്രക്കൂട്ടമെത്തി. ഇത്തവണ മാനത്തുദിച്ചുയരാന് സാക്ഷാല്‍ കൊറോണയും ഇറങ്ങിയിട്ടുണ്ട്. കൊറോണ വൈറസിന്റെ രൂപത്തിലുള്ള നക്ഷത്രമാണ് വിപണിയിലെ താരം. വിലയല്‍പ്പം കൂടുതലാണെങ്കില്‍ കൊറോണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. 850 രൂപയാണ് ഇതിന് വില. ചൈനീസ് നക്ഷത്രങ്ങള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായതോടെ മറ്റ് നക്ഷത്രങ്ങള്‍ക്കും വില അല്പം കൂടിയിട്ടുണ്ട്.എങ്കിലും പേപ്പര്‍ നക്ഷത്രങ്ങളും എല്‍ഇഡി നക്ഷത്രങ്ങളും തന്നെയാണ് കടകളില്‍ കൂടുതലായുള്ളത്. കൂട്ടത്തില്‍ എല്ഇഡിക്കാണ് ഏറെ ആവശ്യക്കാരുള്ളത്. വേഗത്തില്‍ കേടാവാത്തതും വാങ്ങിച്ചാല്‍ മൂന്ന് വര്‍ഷം വരെ കേടുകൂടാതെ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാലാണിത്. എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് 150 മുതല്‍ 500 രൂപവരെയാണ് വില. രണ്ട് വ്യത്യസ്ത നിറങ്ങളില്‍ പ്രകാശിക്കുന്നവയ്ക്കാണ് ആവശ്യക്കാരെന്നും കച്ചവടക്കാര്‍ പറയുന്നു. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് 10 രൂപ മുതല്‍…
Read Moreഎഎംആർ – അടുത്ത മഹാമാരി! ഇനി, ശ്രദ്ധയോടെ ഉപയോഗിക്കാം ആന്റിബയോട്ടിക്കുകൾ
സൂക്ഷ്മാണുജീവികൾ നിലവിലുള്ള ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കാനുള്ള കരുത്തുനേടുന്ന പ്രതിഭാസമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ലോകാരോഗ്യസംഘടന ഈ വിഷയത്തിൽ 2015-ൽ ഒരു കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ വെല്ലുവിളി എങ്ങനെ കൈകാര്യംചെയ്യണമെന്നാണ് ആ കർമപദ്ധതിയിൽ പറയുന്നത്. ഐക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിച്ച ഈ പദ്ധതി എണ്‍പതോളം രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ഒൗഷധങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിലും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുന്ന പദ്ധതിയാണത്. വിവിധ മേഖലകളിൽ കൂടുതൽ ശ്രദ്ധയോടെ ഓരോ മേഖലയിലെ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചുനടത്തുന്ന ഈ പദ്ധതിയുടെ പേര് വണ്‍ ഹെൽത്ത് എന്നാണ്. ഈ പദ്ധതി പല രാജ്യങ്ങളിലും ഫലപ്രദമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇതു ഫലപ്രാപ്തിയിലെത്താൻ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതീവശ്രദ്ധയാണ്. സാന്പത്തികബാധ്യത തീരെ വരുകയില്ലെന്നത് ഈ പദ്ധതിയുടെ എടുത്തുപറയേണ്ട നേട്ടമാണ്. രോഗാണുക്കളുടെ അതിജീവനശേഷി, ആരോഗ്യമേഖലയിലെ മറ്റൊരു വെല്ലുവിളിയായ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ എന്നിവയെക്കൂടി അകറ്റിനിർത്തുക എന്നതും…
Read Moreതെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം! പ്രതികരണവുമായി ബിജെപി നേതൃത്വം
മുക്കം: തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ മുക്കത്ത് ബിജെപി നേതാക്കള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതൃത്വം. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പാര്‍ട്ടി അന്വേഷണം നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. ജയപ്രകാശ് പറഞ്ഞു. മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ റോഡില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഘര്‍ഷം നടന്നത്. ബിജെപി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കഴുത്തിന് കുത്തേല്‍ക്കുകയായിരുന്നു. ബിജെപി മുക്കം നഗരസഭ പ്രസിഡന്റ് സുബനീഷ് ആണ് കുത്തിയതന്ന് ഇയാള്‍ പറയുന്നു . തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴഞ്ചേരി മോഹനന് 13, 14 വാര്‍ഡുകളുടെ ചുമതലയായിരുന്നു ബിജെപി നല്‍കിയിരുന്നത്. ഓരോ വാര്‍ഡുകള്‍ക്കും 9,000 രൂപ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നല്കാത്തതിനാല് സുബനീഷിനോട് ചോദിച്ചുവെന്നും ഇത് വാക്കുതര്‍ക്കത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിക്കുകയുമായിരുന്നുവെന്നും കോഴഞ്ചേരി മോഹനന്…
Read More