ഏവരും കാത്തിരുന്ന വാട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറിന് തുടക്കമായി. ഇനി മെസേജ് അയയ്ക്കുന്ന വേഗതയില്‍ വാട്സ് ആപ്പിലൂടെ പണമയയ്ക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നി ബാങ്കുകളുമായി സഹകരിച്ചാണ് പേയ്മെന്റ് സേവനത്തിന് തുടക്കമിട്ടതെന്ന് വാട്സ്ആപ്പ് അറിയിച്ചു. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ യുപിഐ സംവിധാനം അനുസരിച്ചാണ് പുതിയ പേയ്മെന്റ് ഫീച്ചറിന് രൂപം നല്‍കിയതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. നവംബറിലാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ്ആപ്പിന് അനുമതി ലഭിച്ചത്. സന്ദേശം അയക്കുന്ന അതേ വേഗതയില്‍ പണം കൈമാറാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയത്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ്ആപ്പിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചത്. 45 കോടി ഇടപാടുകാരുള്ള എസ്ബിഐക്ക് 12 കോടി യുപിഐ ഉപയോക്താക്കളാണ് ഉള്ളത്. യുപിഐ സംവിധാനത്തില്‍ 28 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. ഇതിന് പുറമേ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുമായി…
Read MoreDay: December 21, 2020
അജു വര്‍ഗീസിനെതിരേ ഭീഷണിയുമായി ‘കുടുംബവിളക്ക്’ ആരാധകര്‍ ! സീരിയലില്‍ എത്തുന്ന അജു വര്‍ഗീസിനെ ആരാധകര്‍ ഭീഷണിപ്പെടുത്തുന്നതിങ്ങനെ…
നടന് അജുവര്‍ഗീസ് മിനിസ്ക്രീനില്‍ എത്തുന്നത് മിനിസ്ക്രീന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. മലയാളികളുടെ ഇഷ്ട സീരിയലായ കുടുംബവിളക്കിലേക്കാണ് അജു എത്തുന്നത്. അടുത്തിടെയായിരുന്നു ഈ വിവരം പുറത്തുവന്നത്. സുമിത്രയുടെ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടാനെത്തുന്ന സിനിമാതാരം അജുവാണെന്ന് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. കുടുംബവിളക്കിലേക്ക് താനെത്തുന്നുണ്ടെന്ന് താരവും പറഞ്ഞിരുന്നു. സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാനായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും കാമുകിയും സഹപ്രവര്‍ത്തകയുമായ വേദികയ്ക്കും വാശി കൂടിയത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനായി അജു വര്‍ഗീസിനെ തന്നെ കൊണ്ടുവരുമെന്നും തങ്ങളുടെ ഓഫീസിലേക്കാണ് അജു എത്തുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. അജുവിന്റെ ഡേറ്റ് ഉറപ്പാക്കി തരുന്നതിനായി ഏഴു ലക്ഷം രൂപയാണ് ഇവര്‍ മുടക്കുന്നത്. സുമിത്ര നല്കുന്നതിനേക്കാളും കൂടുതല്‍ പ്രതിഫലം തരാമെന്ന് പറഞ്ഞതോടെയായിരുന്നു താരത്തിന്റെ ഡേറ്റ് ഉറപ്പിച്ച് തരാമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. തന്റെ ഓഫീസ് ഉദ്ഘാടനത്തിനായി എത്തണമെന്ന് സിദ്ധാര്‍ത്ഥ് സുമിത്രയോട് പറഞ്ഞിരുന്നു. കുടുംബവിളക്ക് പരമ്പരയിലേക്ക് താനെത്തുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച്…
Read Moreഇനി ഒരു ബന്ധവും നമ്മൾ തമ്മിൽവേണ്ട; ഭാര്യ തൃണമൂലിൽ ചേർന്നു; വിവാഹ മോചന നോട്ടീസ് അയച്ച് ബിജെപി എംപി
കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടാൽ ഖാനാണ് തൃണമൂൽ അംഗത്വം സ്വീകരിച്ചത്. ഭാരതീയ ജനത യുവമോർച്ചയുടെ പ്രസിഡന്റായ സൗമിത്ര ഖാൻ ബിഷ്ണുപൂരിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ബിജെപി ജനങ്ങൾക്ക് ശരിയായ ബഹുമാനവും സംരക്ഷണവും നൽകുന്നില്ലെന്ന് തൃണമൂലിൽ ചേർന്ന ശേഷം സുജാത മൊണ്ടാൽ ആരോപിച്ചു. കളങ്കിതരായ നേതാക്കളെ ശുദ്ധീകരിക്കാൻ ബിജെപി ഉപയോഗിക്കുന്നത് ഏതു തരത്തിലുള്ള സോപ്പാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുജാത പരിഹസിച്ചു. അതേസമയം, സുജാതയുടെ തൃണമൂൽ പ്രവേശനം അവരുടെ കുടുംബത്തിലും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. സൗമിത്ര ഖാൻ വിവാഹമോചന നോട്ടീസ് നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സുവേന്ദു അധികാരിയും സംഘവും ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭാര്യ തന്നെ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നത്.
Read Moreഅമ്മ മരിച്ചതോടെ ആകെ കഷ്ടത്തിലായി ! ഭക്ഷണം പോലും നല്‍കാതെ വില്ലത്തിയായി രണ്ടാനമ്മ; ഒടുവില്‍ പെണ്‍കുട്ടിയ്ക്ക് രക്ഷകയായെത്തിയ ട്യൂഷന് വിദ്യാര്‍ഥിയുടെ അമ്മ ചെയ്ത കാര്യം കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ…
എല്ലാമെല്ലാമായ അമ്മ ഇഹലോകവാസം വെടിഞ്ഞു. പതിവു കഥകളെ അനുസ്മരിപ്പിക്കും വിധം രണ്ടാനമ്മയുടെ ക്രൂരപീഡനം. പിന്നീട് ദൈവം അയച്ചതുപോലെ ട്യൂഷന് വിദ്യാര്‍ഥിയുടെ അമ്മയുടെ വരവ്. മുംബൈ സ്വദേശിനിയുടെ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ യുവതി പങ്കുവെച്ച സ്വന്തം ജീവിതകഥ ആരുടെയും കരളലിയിക്കുന്നതാണ്… തന്റെ ജീവിതത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ… ”എനിക്ക് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോഴാണ് ഒരു അപകടത്തില്‍ എന്റെ അമ്മയ്ക്ക് ജീവന് നഷ്ടപ്പെടുന്നത്. അതുമായി പൊരുത്തപ്പെടുതിനു മുന്‍പായി തന്നെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.. ഒരു രാത്രി കൊണ്ട് എന്റെ ലോകം കീഴ്മേല്‍ മറിഞ്ഞു.. നിയമപരമായി എന്റെ സംരക്ഷണാവകാശം അമ്മായിയും അമ്മാവനും ആയിരുന്നു.. അവര്‍ക്കൊപ്പം അഞ്ചുവര്‍ഷം ഞാന്‍ കഴിഞ്ഞു.. അതിദാരുണമായിരുന്നു ആ കാലഘട്ടം.. എനിക്ക് സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല, ഒറ്റയ്ക്കായിരുന്നു.. നല്ലൊരു കുട്ടിക്കാലം…
Read Moreപ്രണയാതുരമായ കുറിപ്പ്
തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരദന്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് അഭിനയത്തിൽ നിന്നു മാറി നിന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.ഡിസംബർ 17 ന് റിതേഷിന്റെ 42-ാം പിറന്നാളിന് താരം സമൂഹമാധ്യമത്തിൽ എഴുതിയ പ്രണയാതുരമായ ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. ജെനീലിയ കുറിച്ചിരിക്കുന്നത് ഇങ്ങനെ… ജീവിതത്തിൽ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ നിങ്ങൾ തിരയുന്ന ഒരു സമയമുണ്ട്. ചിലപ്പോൾ ഒരിക്കലും ആ വ്യക്തിയെ കണ്ടെത്തുകയില്ല. നിങ്ങളെപ്പോലൊരാളെ കണ്ടെത്തണം എന്ന് ആഗ്രഹിച്ചിരുന്നു. ഒടുവിൽ അത് സംഭവിച്ചു, നിങ്ങളെ കണ്ടെത്തി. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും നങ്ങൾ ഒരുമിച്ച് കടന്നുപോയി, കൗമാരവും വിവാഹ ജീവിതവും മാതാപിതാക്കളായതും എല്ലാം മനോഹരമായിരിക്കുന്നു. പക്ഷേ എന്റെ ജീവിതത്തിന്റെ മികച്ച ഭാഗം എപ്പോഴും നിങ്ങളായിരിക്കും, അത് മാറില്ല. കാലം എത്ര കടന്നുപോയാലും പ്രശ്നമില്ല. നമ്മൾ എല്ലാം തികഞ്ഞവരാണെന്ന് ഞാൻ…
Read Moreനിത്യയുടെ അടി… കൂ എന്നൊരു സൗണ്ട് മാത്രം…
പരസ്പരം എന്ന ജനപ്രിയ പരന്പരയിൽ സൂരജ് ആയി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് വിവേക് ഗോപൻ. നിത്യ മേനോൻ നായികയായി എത്തിയ തത്സമയം ഒരു പെണ്‍കുട്ടിയിൽ വിവേക് ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സിനിമയെക്കുറിച്ചുള്ള ഓർമകൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീൻ കണ്ട് കുറേ കൂട്ടുകാർ വിളിച്ച് പറഞ്ഞിരുന്നു. നിത്യ മേനോനെ ശല്യം ചെയ്യാൻ വേണ്ടി ബസിൽ കയറുന്ന യുവാവിന്റെ വേഷമായിരുന്നു ചിത്രത്തിൽ ഞാൻ ചെയ്തത്. ആ സീനിൽ നിത്യ മേനോൻ ഒർജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടി എന്ന് പറഞ്ഞാൽ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടി കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഒക്കെ…
Read Moreനിയമ ഭേദഗതികൾ വരുത്തിയാൽ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാൻ തയാറെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യയിൽ നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തയാറെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാവിധത്തിലും തയാറാണെന്നും ഇതിനുവേണ്ട നിയമ ഭേദഗതികൾ വരുത്തിയാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നടപ്പാക്കപ്പെടുമെന്നും സുനിൽ അറോറ പറഞ്ഞു. നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കാര്യമായ പഠനം ആവശ്യമാണെന്നും മോദി അഭിപ്രായപ്പെട്ടു.
Read Moreമുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയം, വിമർശിച്ചത് ലീഗിനെ, മുസ്ലിംകളെ അല്ല; പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമർശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രസ്താവനയിൽ ലീഗിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്, അല്ലാതെ മുസ്ലിംകളെ കുറിച്ചല്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. മതേതര ചേരിയിലുള്ള മുസ്ലിംകളെ ലീഗ് മതമൗലിക പക്ഷത്തെത്തിച്ചു. കോണ്‍ഗ്രസ് അതിന്റെ ഫലം പറ്റി. ഇത് തുറന്നു കാണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Read Moreഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് ഇനി കീശയില്‍ നിന്ന് ഇരട്ടി കാശുപോകും ! ഇതുമാത്രം പോരെ വെറെയും കാശിറങ്ങും; പുതിയ വര്‍ധനകള്‍ ഇങ്ങനെ…
ഡൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ ഇനി ഇരട്ടിയിലേറെ കാശുമുടക്കേണ്ടി വരും. ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് 500-ല്‍നിന്ന് 1000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനു പുറമേ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപ പുറമെനല്‍കണം. ഫലത്തില്‍ 1260 രൂപ നല്കിയാല് മാത്രമേ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ഇതും ഉയര്‍ത്തിയത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഫീസ് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താം. വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് നഷ്ടമായവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാറുണ്ട്. സ്മാര്ട്ട്കാര്ഡിനായി അപേക്ഷകരില്‍നിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്കുന്ന, കേന്ദ്രീകൃത ലൈസന്‍സ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചെങ്കിലും ഇതുവരെയും പദ്ധതി നടപ്പിലായിട്ടില്ല. 2021 ആദ്യത്തോടെ സ്മാര്‍ട്ട് കാര്‍ഡിലെ ഡ്രൈവിംഗ് ലൈസന്‍സ്…
Read Moreവായ്പ തിരിച്ചടച്ചിട്ടും ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി; ആശീർവാദ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെയാ പരാതിയുമായി അംഗങ്ങൾ
അമ്പലപ്പുഴ: വായ്പത്തുക തിരിച്ചടച്ചിട്ടും സ്വകാര്യ ധനകാര്യ സ്ഥാപനം ഗ്രൂപ്പംഗങ്ങളെ നിയമനടപടികളുടെ പേരിൽ ഭീഷണിപ്പെടുത്തുന്നതായി പരാതി. പുന്നപ്ര പോലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തിക്കുന്ന ആശീർവാദ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെയാണ് ഗ്രൂപ്പംഗങ്ങളിൽ ചിലർ പരാതി നൽകിയത്. സ്ത്രീകളുടെ പത്തുപേരടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് 2016 ൽ 30000 രൂപ വീതം വായ്പ അനുവദിച്ചത്. കരാർ പ്രകാരം തവണ വ്യവസ്ഥയിൽ വായ്പ പൂർണമായും തിരിച്ചടച്ചു. എന്നാൽ ഇതിനുശേഷം അംഗങ്ങളിൽപ്പെട്ടവർക്ക് വായ്പ കുടിശിഖയിൽ വീഴ്ച വരുത്തിയെന്ന് സൂചിപ്പിച്ച് സ്ഥാപനം നോട്ടീസ് നൽകി. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ കമ്പനിക്കുണ്ടായ വീഴ്ചയാണെന്നും അത് പരിഹരിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഗ്രൂപ്പ് അംഗങ്ങളെ മൊബൈൽ ഫോണിൽ ജീവനക്കാർ ശല്യപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പിൽപ്പെട്ട ചിലർ വീട് നിർമാണത്തിനും കച്ചവട ആവശ്യങ്ങൾക്കുമായി മറ്റ് ബാങ്കുകളെ ബന്ധപ്പെട്ടപ്പോളാണ് ഇവരെ സ്ഥാപനം വഞ്ചിച്ചതായ വിവരം അറിയുന്നത്. മൈക്രോ ഫിനാൻസ്…
Read More