നിലവില്‍ ലോക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എല്ലിസ് പെറി എന്നല്ലാതെ മറ്റൊരുത്തരമില്ല. ഇതിനു ദൃഷ്ടാന്തമായിരുന്നു ഇത്തവണത്തെ ഐസിസി പുരസ്കാരങ്ങളും. കഴിഞ്ഞ ദശകത്തിലെ ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന-ട്വന്റി 20 താരത്തിനുള്ള പുരസ്കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ തൂത്തുവാരി. ഐ.സി.സിയുടെ പുരസ്കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐസിസി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐസിസി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി. ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും…
Read MoreDay: December 28, 2020
തമിഴ്നാടും മാറ്റത്തിന് തയാറെടുക്കുകയാണ്’; ആര്യക്ക് അഭിനന്ദനവുമായി കമൽഹാസൻ
ചെന്നൈ: തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പർതാരം കമൽഹാസൻ. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ, തമിഴ്നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയാറെടുക്കുകയാണ് എന്നാണു കമൽഹാസന്റെ ട്വീറ്റ്. ആകെ 99 അംഗ കൗണ്‍സിലിൽ 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ട് അസാധുവായി. എൻഡിഎയിലെ സിമി ജ്യോതിഷിനു മുപ്പത്തി അഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട് ലഭിച്ചു. ക്വാറനന്ൈറനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഇതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഇനി തിരുവനന്തപുരം കോർപറേഷനു സ്വന്തമായി. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന ആര്യ, തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലെ രണ്ടാം വർഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.…
Read Moreഇന്ത്യയില്‍ മാത്രം വകഭേദങ്ങള്‍ 19 എണ്ണം ! ആന്റിബോഡികളെ പ്രതിരോധിക്കാന്‍ നിരന്തരം ഘടന മാറി കൊറോണ;പുതിയ പഠനവിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപാന്തരം പ്രാപിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ തന്നെ ഇതിനകം വൈറസിന്റെ 19 വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്. വൈറസിനെതിരെ വാക്സിന് ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍. വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് സിഎസ്ഐര്‍ -ഐജിഐബി പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ വിനോദ് സ്കറിയ പറഞ്ഞു. വാക്സിന് ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ്…
Read Moreഒറ്റ പ്രാവശ്യം ശ്വാസമെടുത്ത് കടലില്‍ കുതിച്ചത് 662 അടി ആഴത്തിലേക്ക് ! പൊങ്ങിയത് ഗിന്നസ് റെക്കോര്‍ഡുമായി; ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…
ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി ആഴത്തിലേക്ക് കുതിക്കുക എന്നത് ഒരു മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല പ്രവൃത്തിയില്‍ കൊണ്ടു വരികയും കൂടി ചെയ്തിരിക്കുകയാണ് സ്റ്റിഗ് സെവെറിന്‍സണ്‍ എന്ന ഡെന്മാര്ക്കുകാരന്. രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കടലിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് സ്റ്റിഗ് പൊങ്ങിയത്. മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം. കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. എന്തായാലും സ്റ്റിഗിന്റെ ഈ നേട്ടത്തെ അവിശ്വസനീയമെന്നേ പറയാനാവൂ. https://www.facebook.com/watch/?v=1529807660563198&t=166
Read Moreനഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല; ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ആര്യാ രാജേന്ദ്രനെ ഉപദേശിച്ചു കൊണ്ടുള്ള കുറിപ്പിന് വിമര്‍ശനം…
21-ാം വയസില്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്യയെ മേയറായി നിയോഗിച്ചതിനെ കഴിഞ്ഞ ഏതാനും ദിവസമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ പടയും. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിക്കപ്പെട്ടെങ്കിലു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന് ഡോ.ആസാദ്. എന്നാല്‍ ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിനു താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഡോ. ആസാദിന്റെ കുറിപ്പ്… ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്ക്കുന്നു.ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന്…
Read Moreഒളിയിടം ഒരുക്കി അലി ബാബ; ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടി
ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടിയായിരുന്നു. പിന്നീടു ചെറിയ ചെറിയ ക്വട്ടേഷൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയി. മുംബൈ ഘട്കോപർ, വിക്രോളി മേഖലകളിലായിരുന്നു പ്രധാന താവളം. അലി ബാബ ബുദേഷ് പാതി ഇന്ത്യനും പാതി ബഹ്റൈൻ വംശജനുമായ അധോലോക നായകൻ. 1980കളിൽ മുംബൈ അധോലോക നായകൻമാർക്കെതിരേയുള്ള നടപടികൾ പോലീസും ഭരണകൂടവും ശക്തമാക്കിയപ്പോൾ ബഹ്റൈനിലേക്കു രക്ഷപ്പെട്ട ഡോൺ. പിന്നീട് 1990കളിൽ ബഹ്റൈൻ തലസ്ഥാനമായ മനാമയിലിരുന്നു മുംബൈ അധോലോകം നിയന്ത്രിച്ചയാൾ. 1957ലാണ് അലി ബാബ ബുദേഷിന്റെ ജനനം. ബുദേഷിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും കാര്യമായ വിശദാംശങ്ങൾ ലഭ്യമല്ല. എങ്കിലും പൂനയ്ക്ക് അടുത്തുള്ള ബോർഡിംഗ് സ്കൂളിലായിരുന്നു ഇയാൾ പഠിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പോക്കറ്റടിക്കാരൻചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച ബുദേഷിന്റെ പ്രധാന വരുമാന മാർഗം പോക്കറ്റടിയായിരുന്നു. പിന്നീടു ചെറിയ ചെറിയ ക്വട്ടേഷൻ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോയി. മുംബൈ ഘട്കോപർ, വിക്രോളി മേഖലകളിലായിരുന്നു പ്രധാന…
Read Moreകൈയ്യടിക്കെടാ മക്കളേ ! പാവപ്പെട്ടവരെ ഊട്ടാനായി ചെലവിട്ടത് 50 ലക്ഷം രൂപ; സ്വന്തമായി വീടെന്ന സ്വപ്നം പരിത്യജിച്ച് പാവപ്പെട്ടവര്‍ക്കായി ‘റൈസ് എടിഎം’ സ്ഥാപിച്ച രാമു ദോസപതി എന്ന ചെറുപ്പക്കാരന്റെ കഥ…
ഹൈദരാബാദിലെ എല്‍ബി നഗറിലുള്ള പാവപ്പെട്ടവര്‍ക്ക് രാമു ദോസപതി എന്ന ചെറുപ്പക്കാരന് ദൈവതുല്യനാണ്. കാരണം പാവപ്പെട്ടവരെ ഊട്ടാനായി അദ്ദേഹം ആരംഭിച്ചത് ഒരു റൈസ് എടിഎമ്മാണ്. അരിയും പലചരക്കു സാധനങ്ങളും പാവപ്പെട്ടവര്‍ക്ക് ഇവിടെ നിന്നും ലഭിക്കും, അതും തികച്ചും സൗജന്യമായി. പാവപ്പെട്ടവര്‍ക്കായുള്ള ഈ എടിഎം അതിന്റെ യാത്ര ആരംഭിക്കുന്നത് ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ്. ആ സമയത്തൊരു ദിവസം വീടിന് തൊട്ടടുത്തുള്ള കടയില്‍ ചിക്കന്‍ വാങ്ങിക്കാന്‍ പോയപ്പോളാണ് രാമു 2000 രൂപയ്ക്ക് ചിക്കന്‍ വാങ്ങിക്കുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ യാദൃശ്ചികമായി കാണുന്നത്. ഇത്രയധികം പൈസ മുടക്കി ചിക്കന്‍ വാങ്ങിക്കുന്നതിന്റെ കാരണം തിരക്കുമ്പോള്‍ രാമു അറിഞ്ഞിരുന്നില്ല വലിയൊരു ദൗത്യം ഏറ്റെടുക്കാനാണ് താന്‍ പോവുന്നതെന്നും തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യം ഉണ്ടാവുകയാണെന്നും. അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കാനാണ് ഇത്രയധികം ചിക്കന്‍ എന്ന് കേട്ടപ്പോള്‍ വലിയ അത്ഭുതമൊന്നും ആദ്യം രാമുവിന് തോന്നിയില്ല. എന്നാല്‍ തന്റെ ആകെ ശമ്പളമായ…
Read Moreകോഹ്ലി ദശാബ്ദത്തിലെ മികച്ച ഏകദിന താരം; ധോണിക്ക് സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ്
ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി. ദശാബ്ദത്തിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്സ് പുരസ്കാരവും കോഹ്ലിക്കാണ്. ദശകത്തിനിടെ ഏകദിനത്തിൽ 10,000-ൽ അധികം റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനങ്ങളാണു കോഹ്ലിയെ നേട്ടത്തിന് അർഹനാക്കിയത്. 39 സെഞ്ചുറികളും 48 അർധ സെഞ്ചുറികളും ഇക്കാലയളവിൽ കോഹ്ലി പേരിലാക്കി. അവാർഡിനു പരിഗണിച്ച കാലഘത്തിൽ 10,000-നു മുകളിൽ ഏകദിന റണ്‍സ് നേടിയ ഒരേയൊരു താരംകൂടിയാണു കോഹ്ലി.അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ റാഷിദ് ഖാൻ പതിറ്റാണ്ടിലെ മികച്ച ട്വന്റി 20 താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണു ടെസ്റ്റിലെ മികച്ച താരം. സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിക്കു ലഭിച്ചു.
Read Moreരണ്ട് ഗർഭപാത്രം, മൂന്ന് കുഞ്ഞുങ്ങൾ! പത്തു ലക്ഷം പേരിൽ ഒരാളിൽ മാത്രം; യുകെയിലെ ആദ്യത്തെ സംഭവം; ഓർമയിൽ എന്നും ഈ ക്രിസ്മസ് മെലാനി ബസറ്റിസ് സ്പെഷൽ
ഈ ക്രിസ്മസ് മെലാനി ബസറ്റിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ഒറ്റ പ്രസവത്തിലൂടെ മൂന്ന് കുഞ്ഞുങ്ങൾക്കാണ് മെലാനി ജന്മം നൽകിയിരിക്കുന്നത്. യുകെയിലെ ആദ്യത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോഴാണ് മൂന്ന് കുഞ്ഞുങ്ങളുടെ കാര്യം ഡോക്ടർമാർ പറയുന്നത്. ഒരു ഗർഭപാത്രത്തിൽ രണ്ട് കുഞ്ഞും മറ്റൊന്നിൽ ഒന്നും! പത്തു ലക്ഷം പേരിൽ ഒരാളിൽ മാത്രമാണ് ഇത്തരത്തിൽ രണ്ട് ഗർഭപാത്രം കാണുക.നേരത്തെ സമാനമായ നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നില്ല. 2020 ജനുവരി 26നായിരുന്നു ഈ അപൂർവ പ്രസവം. മെലനാനി – ബെൻ ദന്പതികൾക്ക് ഒരു മകൻ കൂടെയുണ്ട്. ഈ ക്രിസ്മസ് നാലുപേർക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദന്പതികൾ.
Read Moreപത്തനംതിട്ട നഗരസഭാഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്;സക്കീര്‍ ഹുസൈന് ചെയര്മാന്,ആമിന ഹൈദരാലി ഉപാധ്യക്ഷയാകും
പത്തനംതിട്ട: നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചു. കോണ്‍ഗ്രസ് വിമതരായി വിജയിച്ച മൂന്നംഗങ്ങളുടെയും പിന്തുണയില്‍ എല്‍ഡിഎഫിലെ ടി. സക്കീര്‍ ഹുസൈന് ചെയര്മാന് സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് വിമതയായ ആമിന ഹൈദരാലി വൈസ് ചെയര്‍പേഴ്സണാകും.13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്ന് വിമതരുടെ പിന്തുണ കൂടി ലഭിച്ചതോടെ 32 അംഗ കൗണ്‍സിലിലെ അംഗബലം 16 ആയി ഉയര്‍ന്നു. ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ യുഡിഎഫ് നിരയില്‍ 13 അംഗങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും തീരുമാനിച്ചു. കോണ്‍ഗ്രസ് വിമതരായി ജയിച്ച കെ.ആര്. അജിത് കുമാര്‍, ഇന്ദിരാമണിയമ്മ, ആമിന ഹൈദരാലി എന്നിവരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം രണ്ട് മുന്നണികളും നടത്തിയിരുന്നു. സ്വതന്ത്രരായി സത്യപ്രതിജ്ഞ ചെയ്ത ഇവര്‍ എല്‍ഡിഎഫ് പക്ഷത്തു നിലയുറപ്പിക്കാനുള്ള തീരുമാനം ഇന്നലെ രാത്രിയോടെ അന്തിമമായുണ്ടായി. ഇതിനിടെ സ്വതന്ത്രാംഗമാണെങ്കിലും ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ നല്‍കിയിരുന്നു. സംസ്ഥാനത്തു വിജയികളായ എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ…
Read More