ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും..! കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരിയിലയ്ക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വീട്ടുടമയാണു വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു കിലോ തൂക്കമുള്ള ആണ്‍ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇനി ‘ഫിറ്റാകാന്‍’ വലിയ വിലകൊടുക്കേണ്ടി വരും! മദ്യത്തിന്‍റെ വില കൂടുന്നു; ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്ന്‌ സൂചന

തിരുവനന്തപുരം: മദ്യത്തിന്‍റെ വില വീണ്ടും കൂടിയേക്കും. ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് സൂചന. മദ്യത്തിന്‍റെ അടിസ്ഥാനവില വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ബവ്കോ സര്‍ക്കാരിനു ശിപാര്‍ശ നല്‍കി. അടിസ്ഥാനവിലയുടെ ഏഴു ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് എക്സൈസ് കമ്മിഷണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. സ്പിരിറ്റ് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലകൂടിയതിനാല്‍ മദ്യത്തിന്‍റെ വിലവര്‍ധിപ്പിക്കണമെന്നു മദ്യകമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ അടിസ്ഥാനവിലയുടെ ഏഴുശതമാനം വര്‍ധനയ്ക്കു സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞദിവസത്തെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബവ്കോയ്ക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കോവിഡ് കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു. ആനുപാതികമായി നികുതിയും…

Read More

ചീപ്പ് ഉപയോഗിച്ചിട്ടില്ല, ബ്യൂട്ടി പാർലറിൽ പോകാറില്ല: ചുരുണ്ടമുടി നിലനിർ‌ത്താൻ ചെയ്തത്…

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് അനുപമ പരമേശ്വരൻ. മല‍യാളത്തിനു പുറമേ തെലുങ്കിലും നിറസാന്നിധ്യമാകാൻ നടിക്ക് കഴിഞ്ഞു. ഇപ്പോൾ തന്‍റെ പ്രിയപ്പെട്ട ചുരുണ്ടമുടി സംരക്ഷിക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ചുരുണ്ട മുടി സംരക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം മുടിയിൽ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിർത്താനാണിത്. അതുപോലെതന്നെ പൊതുവേ ബ്യൂട്ടി പാർലറിൽ പോകാറില്ലെന്നും അനുപമ പറയുന്നു. വാക്സിംഗും ത്രെഡിങുമൊക്കെ ചെയ്യുന്നത് സ്വന്തമായാണ്. ചുരുക്കം അവസരങ്ങളിൽ മാത്രമാണ് പാർലറുകളിൽ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങൾ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാൻ അനുവദിക്കും. എക്സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവെന്നും നടി കൂട്ടിച്ചേർക്കുന്നു.

Read More

ഓർക്കുമ്പോള്‍ കുറ്റബോധം! തിരക്കു കൂട്ടാതെ ഒടിയൻ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് നന്നായേനെ..; ലാല്‍ ജോസ് പറയുന്നു…

ലാൽ ജോസും മോഹൻലാലും ഒന്നിച്ച ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. എന്നാൽ പ്രതീക്ഷിച്ചയത്ര വിജയം നേടാൻ ആ ചിത്രത്തിന് കഴിഞ്ഞില്ല. മോഹൻലാൽ, അനൂപ് മേനോൻ, പ്രിയങ്ക, രേഷ്മ അന്ന രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം അവതരിപ്പിച്ച വിഷയം കൊണ്ട് ക്ലാസിക് ആകേണ്ടതായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ് വ്യക്തമാക്കി എന്നാൽ ചിത്രത്തിനു എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാലേട്ടനു വേണ്ടി മൂന്ന് സബ്ജക്ടുകൾ ആലോചിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ടും അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പി.നായരന്പലം എന്നോട് പറഞ്ഞ ചിന്തയിൽ നിന്നാണ് വെളിപാടിന്‍റെ പുസ്തകം പിറക്കുന്നത്. നടനല്ലാത്ത ഒരാൾ പ്രത്യേക സാഹചര്യത്തിൽ കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നു. ആ വേഷം അയാളിൽ നിന്ന് ഇറങ്ങിപോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്‍റർനാഷണൽ വിഷയമാണെന്ന് എനിക്ക് തോന്നി. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന്…

Read More

നിങ്ങളുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..! 90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങി സഞ്ജന ഗൽറാണി

  മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണിക്ക് 90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ ഒരുങ്ങുകയാണെന്ന സ്റ്റോറിയാണ് താരം പങ്കുവച്ചിരിക്കുന്നത്. എനിക്ക് മെസേജ് അയച്ച എല്ലാവരോടും നിറയെ സ്നേഹം. നിങ്ങളുടെ ഓരോ മെസേജും ഞാൻ വായിച്ചു. നിങ്ങളുടെ ഉത്കണ്ഠ എനിക്ക് വിലമതിക്കാനാവാത്ത അനുഗ്രഹമായി തോന്നുന്നു. എന്‍റെ ആരോഗ്യം മെച്ചപ്പെട്ടാൽ എത്രയും വേഗം സോഷ്യൽ മീഡിയയിൽ തിരിച്ചുവരും. നിങ്ങളുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, പ്രത്യേകിച്ച് എന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇൻസ്റ്റഗ്രാമേഴ്സിനോടും എന്നാണ് സഞ്ജനയുടെ കുറിപ്പ്. സഹോദരിയും നടിയുമായ നിക്കി ഗൽറാണിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.ജയിലിലാവുന്നതിന് മുൻപുവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സഞ്ജന. മയക്കുമരുന്ന് കേസിൽ ബംഗളൂരു ക്രൈം ബ്രാഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജനയെയും രാഗിണി ദ്വിവേദിയെയും അറസ്റ്റ് ചെയ്തത്. തെലുങ്ക്,…

Read More

പഠിക്കാൻ സൗകര്യമില്ല എന്ന പരാതി പറയുന്നവർ ഇത് വായിക്കാതെ പോകരുത്…! കാലിത്തൊഴുത്തിലിരുന്ന് പഠനം; ഒരിക്കൽ പോലും കോച്ചിംഗിനോ ട്യൂഷനോ പോയില്ല; പക്ഷേ ഇനി ഇവൾ വിധിപറയും

പഠിക്കാൻ സൗകര്യമില്ല എന്ന പരാതി പറയുന്നവർ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള സോണൽ ശർമയുടെ കഥയൊന്ന് അറിയണം. വെളുപ്പിനെ നാലുമണിക്ക് അവൾ അച്ഛനൊപ്പം ഉണരും. പാൽ കറക്കാനും ചാണകം കോരാനും കറന്ന പാൽ വീടുകളിൽ എത്തിക്കാനും അവൾ അച്ഛനെ സഹായിച്ചു. ഇതിനിടയിൽ പഠിക്കാനും അവൾ സമയം കണ്ടെത്തി. വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ മണിക്കൂറുകൾ ചെലവിട്ട് പുസ്തകത്തിൽ നിന്ന് നോട്ടുബുക്കിലേക്ക് പ്രധാന ഭാഗമെല്ലാം പകർത്തി എഴുതുമായിരുന്നു. ലൈബ്രറിയിൽ മണിക്കൂറുകളോളം ചെലവഴിക്കാൻ സൈക്കിൾ ചവിട്ടി നേരത്തെ കോളജിൽ എത്തുമായിരുന്നു. തൊഴുത്തിൽ എണ്ണ കാനുകൾ ചേർത്ത് വച്ച് ഉണ്ടാക്കിയ മേശയിലായിരുന്നു അവളുടെ എഴുത്തും പഠിത്തവുമെല്ലാം. ഒരിക്കൽ പോലും കോച്ചിംഗിനോ ട്യൂഷനോ പോയില്ല. എന്നിട്ടും ബി‌എക്കും എൽ‌എൽ‌ബിക്കും എൽ‌എൽ‌എമ്മിനും ഒന്നാം സ്ഥാനമായിരുന്നു. 2018 -ലെ ജുഡീഷൽ സർവീസ് പരീക്ഷ ആദ്യശ്രമത്തിൽ പാസായി. ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഇപ്പോൾ സോണൽ സെഷൻസ് കോടതിയിൽ ഫസ്റ്റ്…

Read More

കാലഘട്ടത്തിന്റെ പ്രതിനിധി, പുതിയ കീഴ്‌വഴക്കങ്ങളുടെ തുടക്കം! മേയര്‍ ആര്യ രാജേന്ദ്രനെപ്പറ്റി ജര്‍മന്‍ മീഡിയയും

ബര്‍ലിന്‍: ഇരുപത്തിയൊന്നുകാരി ബിഎസ്‌സി മാത്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍ ലോകത്തിലെ മീഡിയക്കണ്ണുകളും മേയറുടെ പുറകെ കൂടിയത് യാദൃച്ചികമാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ജര്‍മന്‍ മീഡിയകളില്‍ ആര്യ വിശേഷിപ്പിച്ചത് കാലഘട്ടത്തിന്റെ പ്രതിനിധിയായിട്ടും പുതിയ കീഴ്‌വഴക്കങ്ങളുടെ തുടക്കവുമാണന്നാണ് ആര്യ ഇപ്പോള്‍ ഒരു മില്യന്‍ ആളുകള്‍ അധിവസിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറും അതും കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയും ഭരണ സിരാകേന്ദ്രത്തിന്റെ നടുവില്‍ നില്‍ക്കുന്ന പ്രദേശവുമാണ്. കേരളം ഭരിയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിലെ മുഖ്യകക്ഷിയായ സിപിഎംന്റെ/ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള ആര്യ രാജേന്ദ്രന്‍ ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ തെക്ക് ഭാഗത്ത് പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിയ്ക്കയാണ്. സിറ്റിയിലെ വളരെ പഴക്കമുള്ള ഓള്‍ സെയിന്റ്‌സ് കോളേജിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് ആര്യ. ഡിസം.29 ന് തിങ്കളാഴ്ച വലതു കൈ ഉയര്‍ത്തി, 21 ാം വയസില്‍ ആര്യ രാജേന്ദ്രന്‍ കേരളത്തിന്റെ…

Read More

തെരുവുനായ്ക്കൾ ബൈക്കിനു കുറുകെയുള്ള ചാട്ടം കൂടുന്നു! നായ കുറുകെ ചാടി ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: ബൈക്കു യാത്രക്കാർക്ക് ഭീഷണിയുയർത്തി തെരുവുനായ്ക്കൾ കുറുകെ ചാടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കോലഴി സ്വദേശി ചെറിയേലിൽ പരേതനായ അയ്യപ്പൻ മകൻ പ്രദീപ്(43) മരിച്ചത് നായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നായ്ക്കൾ ഇരുചക്രവാഹനത്തിനു കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി വർധിച്ചിട്ടുണ്ട്. നിരവധി ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തു.തെരുവുനായ്ക്കളുടെ ആക്രമണത്തിന് പുറമെയാണ് ബൈക്കിനു കുറുകെ ചാടിയുണ്ടാകുന്ന ഇതുപോലുള്ള അപകടങ്ങൾ. ഹെൽമറ്റെല്ലാം ധരിച്ചിട്ടുണ്ടെങ്കിലും തീർത്തും അപ്രതീക്ഷിതമായി നായ്ക്കൾ കുറുകെ ചാടുന്പോഴുണ്ടാകുന്ന അപകടത്തിൽ പലരുടേയും കൈകാലുകൾക്കും ഇടുപ്പെല്ലിനും ചിലർക്ക് തലയ്ക്കു തന്നെയും പരിക്കുകൾ പറ്റുന്നുണ്ട്. തെരുവുനായ്ക്കൾ കുറുകെ ചാടുന്പോൾ അപകടമൊഴിവാക്കാൻ മാർഗങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു കാര്യം. വേഗത കുറവാണെങ്കിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. നായ്ക്കളെ ഇടിച്ചയുടൻ ഇരുചക്രവാഹനങ്ങളിൽ നിന്നും യാത്രികർ തെറിച്ചുവീഴുകയും കൈ റോഡിൽ കുത്തി വീഴുന്നതിനാൽ കയ്യൊടിയുകയുമാണ് കൂടുതൽ കേസുകളിലും സംഭവിക്കുന്നത്.…

Read More

ഈ ബസ് സ്റ്റോപ്പിൽ തീകായാം… കൂട്ടിന് സാമൂഹ്യ വിരുദ്ധരുണ്ട്.. !! ഇവിടുത്തെ പതിവ് കാഴ്ച ഇങ്ങനെയൊക്കെ…

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് കാന്പസിൽ കഴിഞ്ഞ അഞ്ചു വർഷമായി നിർമാണം പൂർത്തീകരിച്ച് വെറുതെ കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവും ആക്രി സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഇടവുമായി മാറി. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്‍റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. എന്നാൽ ഇതു വരെ തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഭിക്ഷക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും അന്തിയുറങ്ങാനുള്ള ഇടമായി ഇത് മാറി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന ചിലർ ശേഖരിച്ച് കൊണ്ടു വരുന്ന സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനാണ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നത്. ഇലക്ട്രിക്കൽ വയറുകളിൽ നിന്നും ചെന്പുകന്പി ശേഖരിക്കാനും പ്ലാസ്റ്റിക് വസ്തുക്കൾ ഉരുക്കിയിടാനും ചാക്കുകളിൽ ആക്കിയ ആക്രി സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. തീ അധികമാകുന്പോൾ വഴിയാത്രക്കാർ എത്തിയാണ്…

Read More

മറ്റു പോംവഴികള്‍ ഇല്ലായിരുന്നു! നിയമം നടപ്പിലാക്കുമ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ വിഷമമുണ്ട്; യതീഷ് ചന്ദ്ര പറയുന്നു…

കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നിയമം കർശനമായി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ തനിക്ക് വിഷമമുണ്ടായിട്ടുണ്ടെന്ന് സ്ഥലം മാറി പോകുന്ന കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര. കണ്ണൂർ ജില്ലാ മർച്ചന്‍റ്സ് ചേംബറിന്‍റെ ഉപഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദഹം. എല്ലാവരുടെയും നന്മക്കായി നിയമം നടപ്പിലാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും വ്യാപാരികൾ ഉൾപ്പെടെയുള്ള പലർക്കും വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ കർശന നിയമനടപടികളിൽ ഉറച്ചു നിൽകേണ്ടതായി വരികയായിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടോ, പ്രയാസമോ, വേദനയോ ഉണ്ടാവരുതെന്നാണ് പോലീസിന്‍റെ നിലപാട്. പക്ഷേ, ചില സാഹചര്യങ്ങളിൽ ഇതു പാലിക്കാൻ കഴിയാതെ വരും. സർവരുടേയും ക്ഷേമവും, സുരക്ഷിതത്വവും, പുരോഗതിയും, സമാധാനവുമാണ് ലക്ഷ്യം. സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ മർച്ചന്‍റ്സ് ചേബംറിന്‍റെ ഉപഹാരം പ്രസിഡന്‍റ് വി.എം. അഷറഫ് സമ്മാനിച്ചു. വി. അൻവർ, കെ. അസ്നിദ് എന്നിവർ പങ്കെടുത്തു.

Read More