സ്വന്തം ലേഖകൻ തൃശൂർ: കോൾപാടത്തേക്കു പോയാലോ മോനെ…വൈകുന്നേരങ്ങളിൽ അമ്മാമ്മയുടെ ചോദ്യം കേൾക്കുന്നതിനു മുന്‍പുതന്നെ കൊച്ചുമോൻ റെഡി. നടക്കാൻപോലും വയ്യാത്ത 76 വയസായ അമ്മാമ്മയെ വീട്ടിൽനിന്ന് എടുത്ത് തന്റെ ഫിയറ്റ് കാറിന്റെ മുൻസീറ്റിലിരുത്തും. ഒപ്പം അമ്മാമ്മയ്ക്ക് ഇഷ്ടമുള്ള പാട്ടുകൾ കേൾപ്പിക്കാൻ ആ ഗ്രാമഫോണും എടുത്തുവയ്ക്കും. എന്നിട്ടു നേരെ രണ്ടു കിലോമീറ്ററോളം അകലെയുള്ള ആന്പക്കാട് കോൾപാടത്തേക്ക്. കാഴ്ചകൾ കണ്ടു പുഞ്ചിരിതൂകിയിരിക്കുന്ന അമ്മാമ്മയെ കാണുന്പോൾ കൊച്ചുമോന്റെ മനസു നിറയും. ഇതു ടിക് ടോക്കിനുവേണ്ടിയോ മറ്റെന്തെങ്കിലും ഷോർട്ട് ഫിലിമിനോ വേണ്ടിയുള്ള അഭിനയമല്ല. ഒരു കൊച്ചുമോൻ അമ്മാമ്മയെ സന്തോഷിപ്പിക്കാൻ നടത്തുന്ന പതിവുയാത്രയാണ്. ഈ തലമുറയിലും ഇങ്ങനെയുള്ള ചെറുപ്പക്കാരോ…? സംശയിക്കേണ്ട. മെക്കാനിക്കൽ ഡിപ്ലോമക്കാരൻ ജെനക്സ് ജോയി(24) ഇങ്ങനെയാണ്. മൊബൈൽ ഫോണും കംപ്യൂട്ടറുമൊക്കെയായി എല്ലാവരും സമയം കളയുന്പോഴാണ് അമ്മാമ്മയെ സന്തോഷിപ്പിക്കാൻ അവൻ കുറച്ചു സമയം മാറ്റിവയ്ക്കുന്നത്. പുറനാട്ടുകര തേക്കാനത്ത് വീട്ടിൽ ജോയിയുടെ മകനാണ് ജെനക്സ്. അമ്മ ബീനയുടെ…
Read MoreDay: January 9, 2021
പ്രണയാഭ്യര്‍ഥന നിരസിച്ചു! വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി മർദിച്ചു; സംഭവം വൈപ്പിനില്‍
വൈപ്പിന്‍ : പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ 22 കാരനായ യുവാവ് വീട്ടില്‍ കറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. ഇന്നലെ പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്. കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഞാറക്കല്‍ സര്ക്കാശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.
Read Moreവെള്ളിമൂങ്ങയില്‍ അനുകരിച്ചത് ആരെ..? നടന് ടിനി ടോം പറയുന്നു…
കോമഡിക്ക് പ്രാധാന്യം നല്കി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. ഈ സിനിമയില്‍ ബിജു മേനോനായിരുന്നു നായകന്. വന്‍ ഹിറ്റായ വെള്ളിമൂങ്ങയില്‍ അനുകരിച്ചത് സിപിഎം നേതാവ് എം ബി രാജേഷിനെയായിരുന്നുവെന്ന് ടിനി ടോം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തി. വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം.ബി. രാജേഷിനെയാണ് ഞാന്‍ അനുകരിച്ചതെന്ന്. കൂടാതെ ഇതു സംവിധായകന് ജിബു ജേക്കബിനും ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപമാണ്, സ്വഭാവമല്ല അനുകരിച്ചിരിക്കുന്നത്, ദേഷ്യം തോന്നരുതെന്ന്. സ്വഭാവമല്ലല്ലോ രൂപമല്ലേ അനുകരിച്ചത് കുഴപ്പമില്ലെന്ന് എം ബി രാജേഷ് മറുപടി പറഞ്ഞുവെന്നും ടിനി ടോം വ്യക്തമാക്കി. -പിജി
Read Moreഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല! ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനെതിരേ ബോളിവുഡ് നായിക കങ്കണ റണൗത്ത്
ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനെതിരേ ബോളിവുഡ് നായിക കങ്കണ റണൗത്ത്. വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ദില്‍ജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് കങ്കണയുടെ വിമര്‍ശനം. കര്‍ഷക സമരത്തിന് പിന്തുണ നല്കി കൂടെയിരുന്നു ദില്‍ജിത്ത് ഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്. “കൊള്ളാം സഹോദരാ, നാട്ടില്‍ തീ പിടിപ്പിച്ച്, കര്‍ഷകരെയെല്ലാം ഓരോ കാര്യങ്ങള്‍ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ലോക്കല്‍ വിപ്ലവകാരി വിദേശത്ത് തണുപ്പില്‍ അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കല്‍ വിപ്ലവം’- എന്നാണ് കങ്കണയുടെ ട്വീറ്റ്. പിന്നാലെ ദില്‍ജിത്തിന്റെ മറുപടിയും എത്തി. “പഞ്ചാബ് മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല’ എന്ന് ദില്‍ജിത്ത് കുറിച്ചു.
Read Moreകാനന ബംഗ്ലാവ്! ഇഷ്ടികയില്ല, മരത്തടിയില്ല, സിമന്റ് ഇല്ല… പക്ഷേ, ഈ വീട് സൂപ്പറാണ്! ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച വീടാണിതെങ്കിലും കാഴ്ചയിലെ ആ സുഖം പറഞ്ഞറിയിക്കാനാവില്ല
ജഗീഷ് ബാബു പത്തനംതിട്ട: കാനന നടുവിലെ രവീന്ദ്രന്റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ സിമന്റോ, എന്തിന് മരത്തടി പോലും ഇല്ലാതെ കേരളീയ വാസ്തു ശൈലിയിൽ പൂർത്തിയായ മുളവീട്. വീടുമുഴുവൻ നടന്നു കണ്ട ശേഷം ഏതൊരാളുടേയും ആദ്യചോദ്യം ചെലവായ തുക ആയിരിക്കും. പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട രവീന്ദ്രന്റെ കഠിനാധ്വാനമാണ് ഈ മുളവീട്. ആറുമാസത്തെ തന്റെ അധ്വാനമാണ് വീട് നിർമാണത്തിലെ പ്രധാന ചെലവ്. പിന്നെ മേൽക്കൂരയ്ക്ക് ആവശ്യമായ ജി ഐ ഷീറ്റും ഇരുമ്പ് ആണിയും വിലകൊടുത്ത് വാങ്ങി. ബാക്കിയെല്ലാം കാട് തന്നു. രവീന്ദ്രനും ഭാര്യയും മക്കളും ചെറുമക്കളുമെല്ലാം ഒരുമിച്ചാണ് ഇവിടെ താമസം.പമ്പ റൂട്ടിൽ ളാഹ മഞ്ഞകടമ്പ് പ്ലാപ്പള്ളി വനം സ്റ്റേഷനു സമീപം ശബരിമല കാടുകളിലാണ് രവീന്ദ്രന്റെ “കാനന ബംഗ്ലാവ്.’ ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച വീടാണിതെങ്കിലും കാഴ്ചയിലെ ആ സുഖം പറഞ്ഞറിയിക്കാനാവില്ല. ചുറ്റും നിറഞ്ഞു നിൽക്കുന്ന…
Read More100 ദിവസം, ഒരു വസ്ത്രം! പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചലഞ്ചാണ് സംഭവം; ചലഞ്ചിൽ വിജയിച്ചത് യുഎസ് സ്വദേശിയും 52കാരി
ഒരോ ദിവസവും ഒരോ വസ്ത്രം ധരിക്കുന്നവരാണ് നാം. ഒരു വസ്ത്രം ജീവിതത്തിൽ ഒരിക്കൽ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ 100 ദിവസം ഒരേ വസ്ത്രം ധരിക്കുന്ന ആളെ കണ്ടിട്ടുണ്ടോ? പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചലഞ്ചാണ് സംഭവം. 100 ദിവസം ഒരേ വസ്ത്രം തന്നെ ധരിക്കുക എന്നതാണ് ഈ ചാലഞ്ച്. ലളിതമായ ജീവിതം കൊണ്ട് സംതൃപ്തി നേടാൻ പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ചലഞ്ചിൽ വിജയിച്ചത് യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെയാണ്. കമ്പിളിയില്‍ നിന്ന് നിര്‍മ്മിച്ച കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാറ ഈ നൂറ് ദിവസവും ധരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16നാണ് 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തത്. ഓരോ ദിവസത്തെയും ചിത്രങ്ങള്‍ സാറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഡിസംബര്‍ 26നാണ് നൂറാം ദിവസം പൂര്‍ത്തിയായത്. 2021 ൽ വസ്ത്രങ്ങൾ…
Read Moreജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? ജിമ്ലിയെ കണ്ടാൽ ആരുമെന്ന് അത്ഭുതപ്പെടും. ആരാണ് ജിമ്ലി എന്നല്ലേ? പക്ഷെ ജിമ്ലിക്ക് ഒരു പ്രത്യേകതയുണ്ട്…
ജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? തലയുയർത്തി നടക്കുന്ന, വലിയ പൊക്കമുള്ള മൃഗം അല്ലേ. എന്നാൽ ജിമ്ലിയെ കണ്ടാൽ ആരുമെന്ന് അത്ഭുതപ്പെടും. ആരാണ് ജിമ്ലി എന്നല്ലേ? ജിമ്ലി ഒരു ജിറഫാണ്. പക്ഷെ ജിമ്ലിക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണ ജിറാഫുകളുടെ അത്രയും പൊക്കില്ല ജിമ്ലിക്ക്. സാധാരണ ജിറാഫുകൾക്ക് 20 അടി നീളമുള്ളപ്പോൾ ജിമ്ലിക്ക് വെറും ഒന്‍പത് അടി നീളമാണുള്ളത്. ഡോ. മിഷേൽ ബ്രൗൺ 2015ലാണ് നബീബിയായിൽ ജിമ്ലിയെ കണ്ടെത്തിയത്. ഒരു കുതിരയുടെ ശരീരത്തിൽ ജിറാഫിന്റെ തലവെച്ചതുപോലെയായിരുന്നു ജിമ്ലിയുടെ രൂപമെന്നാണ് മിഷേലിന്റെ വിശേഷണം. ജിമ്ലിയേക്കാള് പൊക്കം കുറഞ്ഞ ഒരു ജിറാഫിനെ നബീബിയായിലെ ഒരു സ്വകാര്യ ഫാമിൽ നിന്ന് അടുത്തയിടെ കണ്ടെത്തിയിരുന്നു. പക്ഷെ ഇതിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.
Read Moreജനങ്ങൾ ഗോമൂത്ര- ചാണക ഉത്പന്നങ്ങൾ ശീലിക്കണം…! ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്, ഷാമ്പൂ എന്നിവ വിപണിയിൽ ലഭ്യം; കർണാടക മന്ത്രി പ്രഭു ചൗഹാൻ
ബംഗളുരു: പശു സംരക്ഷണത്തിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും ഉപയോഗിച്ച നിർമിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ ശീലിക്കണമെന്നു കർണാടക മന്ത്രി പ്രഭു ചൗഹാൻ. ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്, ഷാന്പൂ എന്നിവ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ ഉപയോഗിക്കണമെന്നുമാണു മന്ത്രിയുടെ ആവശ്യം. പശുവിൽനിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകൾ, കീടനാശിനികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ നിർമിച്ച് ഉപയോഗിക്കാവുന്നതാണെന്നും ഇതു ഗോപരിപാലനത്തിനു സഹായകമാകുമെന്നും മന്ത്രി പറയുന്നു. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തു ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണു വകുപ്പ് മന്ത്രി വിചിത്രമായ ആവശ്യവുമായി രംഗത്തുവരുന്നത്. മൂന്നു വർഷം മുതൽ ഏഴു വർഷ ംവരെ തടവു ശിക്ഷയും…
Read Moreറിക്രൂട്ട്മെന്റ് തകൃതി! കോവിഡ് മഹാമാരിയേക്കാള് രാജ്യങ്ങളെ ഭീതിയിലാഴ്ത്തി വളരുകയാണ് ഐഎസ് ഭീഷണി
2018 മേയ് 14ന് ഇന്തോനേഷ്യയിലെ സുരബായ നഗരത്തിലെ പോലീസ് ആസ്ഥാനത്തെ സുരക്ഷാ പോസ്റ്റില്‍ വന്‍ സ്ഫോടനമുണ്ടായി. നിരവധി പേര് മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. ഈ സംഭവത്തിന് വെറും 24 മണിക്കൂര്‍ മുമ്പ് അതേ നഗരത്തിലെ കിഴക്കന്‍ ജാവ പ്രവശ്യയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും സ്ഫോടനം നടന്നു. 2016 ജനുവരിയില്‍ മധ്യ ജക്കാര്‍ത്തയിലും ഐഎസ് ആക്രമണം ഉണ്ടായിരുന്നു. ഇന്നു ഭീകരവാദികളെ നേരിടാന്‍ 24 മണിക്കൂറും ജാഗ്രതയിലാണ് ഇന്തോനേഷ്യ. എങ്കിലും ഐഎസ് ഭീഷണി നിഴലിലാണ് രാജ്യം. ചൈനയെ ലക്ഷ്യം ചൈനയില്‍ റിക്രൂട്ട്മെന്റ് ചുവടുറപ്പിച്ച ഐഎസ് ചൈന അവരുടെ അടുത്തആഗേള ലക്ഷ്യമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ഐഎസ് പുറത്തുവിട്ട ചൈനയ്ക്കെതിരേയുള്ള ഒരു വീഡിയോയില്‍, ”ചോര നദി പോലെ ഒഴുകും” എന്നാണ് ഭീകരർ പ്രതിജ്ഞയെടുത്തത്. മാലദ്വീപ് നിന്നുള്ള പലായനം ഉഷ്ണമേഖലാ ദ്വീപുകളുടെ ശൃംഖലയായ മാലദ്വീപ് അവരുടെ മണല്‍ ബീച്ചുകള്‍ക്കും ക്രിസ്റ്റല്‍- ക്ലിയര്‍ കടല്‍…
Read Moreസുഹൃത്തുക്കള്‍ അറിയിച്ചില്ലായിരുന്നെങ്കില്‍..! ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കാൻ ശ്രമിച്ച് ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തൊഴിലാളി; 16 വർഷമായി ഇംഗ്ലീഷ് ഇന്ത്യ ഫാക്ടറി തൊഴിലാളിയാണ്
തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിലെ തൊഴിലാളി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവിലെത്തി മാനേജ്മെന്റിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി കഴിഞ്ഞ 153 ദിവസമായി അടഞ്ഞു കിടക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്.തൊഴിലാളികള്‍ ജോലിയില്ലാതെ വിഷമാവസ്ഥയിലായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് ആത്മഹത്യ ചെയ്തിരുന്നു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ജീവനൊടുക്കിയതെന്ന് തൊഴിലാളികൾ പറയുന്നു. ഇതിന് പിന്നാലെയാണ് മാധവപുരം സ്വദേശി അരുണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ 16 വർഷമായി…
Read More