ജെസ്നയെ കണ്ടെത്തണമെന്ന ഹര്‍ജി വീണ്ടും പിന്‍വലിച്ചു; കാരണം…

കൊച്ചി: മൂന്നു വര്‍ഷം മുമ്പു കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്നയെ (23) കണ്ടെത്താന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു കൊച്ചിയിലെ ക്രിസ്ത്യന്‍ അലൈന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന പുതുക്കി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും പിന്‍വലിച്ചു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് പബ്ലിസിറ്റി ലക്ഷ്യമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നു വിലയിരുത്തി ഭീമമായ പിഴ ചുമത്തേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണു ഹര്‍ജി വീണ്ടും പിന്‍വലിച്ചത്. കോടതി സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആദ്യം സമർപ്പിച്ച ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്. 2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറയിലെ വീട്ടില്‍നിന്നു ജെസ്നയെ കാണാതായത്. പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ജെസ്‌നയുടെ പിതാവ് ആരോഗ്യപരമായ കാരണങ്ങളാല്‍ അവശനിലയിലാണെന്നും ഏക സഹോദരന്‍ വിദേശത്താണെന്നും ചൂണ്ടിക്കാട്ടിയാണു ക്രിസ്ത്യന്‍ അലൈന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്.

Read More

ആശുപത്രിക്കിടക്കയിൽ നായ! ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന സംഭവം വീണ്ടും…

മൊറാദാബാദ്: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള പല സംഭവങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്ന് മാസം മുന്പാണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ച നവജാതശിശുവിന്‍റെ മൃതദേഹം വിട്ടുകിട്ടിയപ്പോൾ അതിൽ ഏതോ മൃഗത്തിന്‍റെ പല്ല് തട്ടി മുറിഞ്ഞ പാട് ബന്ധുക്കൾ കണ്ടെത്തിയതായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുപിയിലെ അലിഗഢിലായിരുന്നു ആ സംഭവം നടന്നത്. അതിന് ശേഷം നവംബറിൽ വാഹനാപകടത്തിൽ മരിച്ച ബാലികയുടെ മൃതദേഹം സർക്കാർ ആശുപത്രിക്കകത്ത് വച്ച് പട്ടി കരണ്ടുതിന്നുന്ന ദൃശ്യം പുറത്തുവന്നിരുന്നു. സംഭാലിൽ നിന്നായിരുന്നു ഹൃദയം മുറിപ്പെടുത്തുന്ന ഈ ദൃശ്യം പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വീണ്ടും യുപിയിലെ സർക്കാർ ആശുപത്രികൾ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ഒരുപിടി ചിത്രങ്ങൾ കൂടി പുറത്തുവന്നിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മൊറാദാബാദ് ജില്ലാ ആശുപത്രിക്കകത്ത് പട്ടികൾ സ്വൈര്യവിഹാരം നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇവിടെ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ഈ…

Read More

കുഞ്ഞിന് സംഭവിച്ചത് എന്താണെന്നറിയണം! ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാവ്

കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ച സംഭവത്തില്‍ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നറിയണമെന്ന് മാതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഇവർ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിക്കു മരണകാരണമാകാവുന്ന അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മതയിയായ ഭക്ഷണമോ ചികിത്സയോ ലഭിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഒരു കുഴപ്പവുമില്ലാതെയാണ് വീട്ടില്‍നിന്നും കുട്ടിയെ കൊണ്ടുപോയത്. മൃതദേഹത്തില്‍ പാടുകളുണ്ട്. കുട്ടിയെ കാണാന്‍ ചെന്നപ്പോള്‍ അപേക്ഷയും തിരിച്ചറിയല്‍ കാര്‍ഡുമായും വരാന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചു. ചൊവ്വാഴ്ച രാത്രി ഫോണില്‍ വിളിച്ചു കുട്ടി മരിച്ചുവെന്നു പറയുകയായിരുന്നു. കുട്ടിക്ക് അസുഖമായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ല. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയണമെന്നും മാതാവ് ആവശ്യപ്പെടുന്നു. കഴിഞ്ഞ 11നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസന വകുപ്പിന്‍റെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി.…

Read More

ബിലാൽ നിരവധി കേസുകളിൽ പ്രതി! ഇന്നലെ അറസ്റ്റിലായ ബിലാലിന്‍റെ പേരിൽ മാല പൊട്ടിക്കൽ ഉൾപ്പെടെ വിവിധ കേസുകൾ

കോട്ടയം: പോലീസ് പിടിയിലായശേഷം കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ആക്രമണം നടത്തിയ ഏറ്റുമാനൂർ സ്വദേശി ബിലാൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്. ഇന്നലെ രാത്രിയിൽ ലഹരി ഉപോഗിച്ചു വാഹനമോടിച്ചതിനു പോലീസ് പിടിയിലായ യുവാവ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും ബേക്കർ ജംഗ്ഷനിലും സംഘർഷമുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാളെ വെസ്റ്റ് പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചതിനുശേഷം അക്രമം നടത്തുകയായിരുന്നു. സ്റ്റേഷനിലെ ജനൽച്ചില്ല് കൈകൊണ്ട് ഇയാൾ ഇടിച്ചു പൊട്ടിച്ചു. കൈക്കു പരിക്കേറ്റ യുവാവിന പോലീസ് കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യ സഹായം നൽകിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏറ്റുമാനൂർ സ്വദേശിയാണെങ്കിലും ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനാൽ ഇയാൾ കോഴിക്കോടാണ് താമസിക്കുന്നത്. ഇന്നലെ വിവിധ ആവശ്യങ്ങൾക്കായി കോട്ടയത്ത് എത്തിയപ്പോഴാണ് അക്രമം നടത്തിയത്. ഇയാളുടെ പേരിൽ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ആക്രമണമുണ്ടായ സമയത്ത്…

Read More

വാട്‌സ്ആപ്പിനു പകരം എന്തിന് സിഗ്നലും ടെലഗ്രാമുമൊക്കെ ഉപയോഗിക്കണം ! ‘ത്രീമ’ ഉപയോഗിച്ചു നോക്കൂ; ഭീകരര്‍ വരെ ഉപയോഗിക്കുന്നത് ഈ ആപ്പ് എന്ന കണ്ടെത്തലുമായി എന്‍ഐഎ…

വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി മിക്കവരിലും ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പലരും മറ്റ് മെസേജിംഗ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും കൂടുമാറുകയാണ്. എന്നാല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതില്‍ മുമ്പന്‍ ടെലഗ്രാമും സിഗ്നലുമാണെന്നാണ് ഏവരുടെയും വയ്പ്പ്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഈ ആപ്പുകളെ കടത്തിവെട്ടുന്ന ഒരു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെയും വിദേശത്തെയും തീവ്രവാദികള്‍ തങ്ങളുടെ കൂട്ടാളികളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ ജഹന്‍സായിബ് സമി വാനിയും ഭാര്യ ഹിന ബഷീര്‍ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്‌ഐഎസ്…

Read More

ബൈക്കിലെത്തി മാല പൊട്ടിക്കുന്നവരിൽ കുറച്ചുപേരെയും കൂടി പിടികൂടാനുണ്ട് ! ഇന്നലെ പിടിയിലായത് നാലുപേർ

കോട്ടയം: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കേസിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇന്നലെ പിടിയിലായത് നാലുപേർ. കിടങ്ങൂർ പള്ളിക്കര അഖിൽ റോയി (28), കടനാട് ചെമ്മാലയിൽ എബിൻ ജോർജ് (22) എന്നിവരെയും മോഷണ മുതൽ വില്പന നടത്താൻ സഹായിച്ച കരിങ്കുന്നം സ്വദേശിയായ അലക്സ് ആന്‍റണിയേയുമാണ് കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് പട്ടാന്പി മേഴത്തൂർ ഉണ്ണിക്കാട്ട് കാരുപറന്പിൽ ശരത്ത് ലാലിനെ(26)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നും മറ്റു ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ മാല പൊട്ടിക്കുന്ന ചില സംഘങ്ങളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ11നു ഉച്ചകഴിഞ്ഞാണ് താഴെത്തെ കുമ്മണ്ണൂരിന് സമീപം പാറേപീടിക ഭാഗത്ത് ആശാവർക്കറായി ജോലി ചെയ്യുന്ന കിടങ്ങൂർ മാറിയിടം സ്വദേശിനിയുടെ കഴുത്തിൽക്കിടന്ന മൂന്നര പവൻ തൂക്കമുള്ള സ്വർണമാല അഖിലും എബിനും ചേർന്ന്…

Read More

ഷെഫീഖിന്‍റെ തലയിലെ മുറിവ് ഉയർന്ന പ്രതലത്തിൽനിന്ന് വീണതിനാൽ ? ഫോറൻസിക് വിദ്ഗധർ പറയുന്നത് ഇങ്ങനെ…

ഗാന്ധിനഗർ (കോട്ടയം): പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറന്പിൽ ഷെഫീഖി(35)ന്‍റെ തലയിലെ ആഴ്ത്തിലുള്ള മുറിവ് ഉയർന്ന പ്രതലത്തിൽനിന്ന് വീണ് ഉണ്ടായതാകാമെന്ന് ഫോറൻസിക് വിദ്ഗധർ. ഇന്നലെ പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഷെഫീഖിന്‍റെ ഇടതുകണ്ണിന്‍റെ മേൽ ഭാഗത്ത് (നെറ്റിയിൽ ) ഉണ്ടായ ആഴത്തിലുള്ള മുറിവ് മൂലം തലയ്ക്കകത്ത് രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ട പിടിക്കുകയും ചെയ്തിരുന്നു. ഇതാണ് മരണത്തിനു കാരണമായത്. എന്നാൽ പഴക്കമില്ലാത്ത ഈ മുറിവ് ഉയർന്ന പ്രതലത്തിൽ നിന്നു വീണുണ്ടായതാകാമെന്നാണ് ഫോറൻസിക് അധികൃതർ പറയുന്നത്. പോലീസ് അറസ്റ്റ് ചെയ്തു ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്നയാൾ എങ്ങനെ ഉയർന്ന പ്രതലത്തിൽ നിന്നും വീണുവെന്ന കാര്യങ്ങൾ വ്യകതമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂവെന്നും ഫോറൻസിക് വിദ്ഗധർ പറയുന്നു. ഷെഫീഖിന്‍റെ മൃതദേഹം ഇന്നലെ രാത്രി എട്ടരയോടെ കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദിൽ…

Read More

പതിനഞ്ചുകാരിയെ തടവിലാക്കി പീഡിപ്പിച്ച നാലുപേര്‍ പിടിയില്‍ ! ഒരു വര്‍ഷത്തോളം ചൂഷണത്തിനിരയായ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി;ദാരുണ സംഭവം ഇങ്ങനെ

പതിനഞ്ചുകാരിയെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ സ്വദേശിയുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. പ്രധാന പ്രതിയായ ഉപ്രേത കുമാര്‍ പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയ്ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഡോക്റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസ്…

Read More

അടയ്ക്ക രാജുവിന് മാത്രം കഴിയുന്നത്..! ഒരിക്കലും കഴിയില്ല, കാരണം ടോർച്ച് അടിക്കുന്നയാൾ ഇരുട്ടിലായിരിക്കും; ‌വിചാരണയിലെ ചില ന്യായങ്ങൾ വായിച്ചാൽ

ജസ്റ്റീസ് ഏബ്രഹാം മാത്യു ഡോക്ടർ രാധാകൃഷ്ണനാണു സിസ്റ്റർ അഭയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത്. അദ്ദേഹത്തിന്‍റെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ തെളിവായി സ്വീകരിച്ചു. ഡോക്ടറുടെ മൊഴിയിലും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലും ആറു പരിക്കുകൾ മാത്രമാണു കാണിച്ചിട്ടുള്ളത്. എല്ലാം ശരീരത്തിന്‍റെ പിൻഭാഗത്ത്. രണ്ടെണ്ണം കീറിമുറിഞ്ഞ മുറിവുകളും മൂന്നെണ്ണം ഉരവിന്‍റെ പാടുകളും ഒരെണ്ണം തലയുടെ പുറകിലായി ചതവുമാണ്. ഇവയല്ലാതെ മറ്റൊരു പരിക്കും താൻ കണ്ടില്ലെന്നാണ് ഡോക്ടറുടെ കൃത്യമായ മൊഴി. ഈ പരിക്കുകൾ നിസാരവും സങ്കീർണമല്ലാത്തതുമാണെന്നു ഡോക്ടർ വ്യക്തമാക്കി. നഖക്ഷതത്തിന്‍റെ കഥ എന്നാൽ, അഭയയുടെ മൃതദേഹത്തിന്‍റെ ഫോട്ടോ എടുത്ത, അന്ന് 26 വയസുള്ള വർഗീസ് ചാക്കോ ( pw-7) യിലൂടെ സിബിഐ സ്ഥാപിക്കാൻ ശ്രമിച്ചത് അഭയയുടെ കഴുത്തിന് ഇരുവശത്തുമായി നഖക്ഷതം ഉണ്ടായിരുന്നുവെന്നാണ്. ഇത് അഭിപ്രായം മാത്രമാണ്. ഇന്ത്യൻ തെളിവു നിയമം 45-ാം വകുപ്പു പ്രകാരം അഭിപ്രായം കോടതിയിൽ പറയാൻ ഒരു വിദഗ്ധനു മാത്രമേ…

Read More

ദയവു ചെയ്ത് അങ്ങനെ ചെയ്യരുത് ! ആരാധകരോടും പാപ്പരാസികളോടും അഭ്യർഥിച്ച് അനുഷ്കയും കോഹ്ലിയും…

  ഈ മാസം 11 നാണ് അനുഷ്ക-കോഹ്ലി ദന്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ ദൃശ്യങ്ങളൊന്നും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. ഏത് വിധേനയും കുഞ്ഞിന്‍റെ ചിത്രം പകർത്തി പ്രചരിപ്പിക്കാൻ പപ്പരാസികളും ശ്രമം തുടരുന്നുണ്ട്. എന്നാൽ ദയവുചെയ്ത് കുഞ്ഞിന്‍റെ ചിത്രം പകർത്തരുതെന്നും ഇത് തങ്ങളുടെ അഭ്യർഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. “”ഹായ്, കഴിഞ്ഞ നാളുകളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദർഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ലളിതമായ അഭ്യർഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്… ”എന്നായിരുന്നു ഇവർ കുറിച്ചത്. “”ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്”- താരങ്ങൾ പറഞ്ഞു. നേരത്തെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് അനുഷ്ക ഒരു…

Read More