45,500 വർഷം മുന്പ് വരച്ച പന്നിയുടെ ഗുഹാചിത്രം കണ്ടെത്തി…

ഭൂകന്പങ്ങൾ തുടർക്കഥയായ ഇന്തോനേഷ്യയിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തി. ഇതിന് 45,500 വർഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇന്തോനേഷ്യയിലെ ഒരു ഗുഹയിൽ വരച്ച കാട്ടുപന്നിയുടെ വലിയൊരു ചിത്രമാണ് കണ്ടെത്തിയത്. സയൻസ് അഡ്വാൻസസ് ജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. സുലാവാസി ദ്വീപിലാണ് ഈ ഹിമയുഗ ചിത്രം കണ്ടെത്തിയത്. സമീപത്തെ റോഡിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഈ ഗുഹയ്ക്ക് സമീപത്തെത്താനാകുക. ചുണ്ണാന്പു കല്ലുകളാൽ ചുറ്റപ്പെട്ട ഒരു വിദൂര താഴ്‌വരയാലാണ് ചിത്രം കണ്ടെത്തിയ ഗുഹ. വെള്ളപ്പൊക്കം സ്ഥിരമായ ഇവിടെ വേനൽക്കാലത്ത് മാത്രമേ എത്തിച്ചേരാൻ കഴിയൂ. ഓസ്ട്രേലിയയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഗവേഷകരാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ ഗുഹാ ചിത്രം കണ്ടെത്തിയത്.ചുവന്ന ഓച്ചർ പിഗ്മെൻറ് ഉപയോഗിച്ച് വരച്ച 136 മുതൽ 54 സെൻറീമീറ്റർ വരെ വലുപ്പമുള്ള പന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്. പന്നിയുടെ പിൻവശത്തായി…

Read More

വടകര സീറ്റില്‍വിട്ടുവീഴ്ചയ്ക്കില്ലാതെജെഡിഎസ് ! മലബാറില്‍ ചിറ്റൂരും വടകരയിലും മത്സരിക്കും

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജനതാദള്‍ സെക്യുലര്‍. (ജെഡിഎസ്) പാലക്കാട് ജില്ലയിലെ ചിറ്റൂരും കോഴിക്കോട് വടകരയുമാണ് ജെഡിഎസ് ഇത്തവണയും ആവശ്യപ്പെടുന്നത്. ഇന്ന് കോഴിക്കോട് ചേരുന്ന ജെഡിഎസ് മലബാര്‍ മേഖലാ നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കൂടാതെ രണ്ട് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്. ചിറ്റൂരിലെ സീറ്റില്‍ ആശങ്കകളില്ലെങ്കിലും വടകര സീറ്റ് ജെഡിഎസിന് ഇത്തവണ ലഭിക്കുമോയെന്നതില്‍ തീരുമാനമായിട്ടില്ല. വടകര സീറ്റ് ആവശ്യവുമായി ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) രംഗത്തെത്തിയതോടെയാണ് ആശങ്ക മുറുകിയത്. എന്നാല്‍ ഒരു കാരണവശാലും വടകര സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടാണ് ജെഡിഎസിനുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ജയിക്കില്ലെന്നുറപ്പിച്ച സീറ്റായിരുന്നു വടകര. പോരാട്ടത്തിലൂടെയാണ് ഈ സീറ്റ് ജെഡിഎസ് പിടിച്ചെടുത്തത്. കോഴിക്കോട് സീറ്റിനെ ചൊല്ലി വീരേന്ദ്രകുമാര്‍ 2009…

Read More

വേദനിക്കുന്ന കോടീശ്വരന്മാർ ഓൺലൈനിൽ; സമ്മാനങ്ങൾ പാഴ്‌സലിൽ; പക്ഷെ സമ്മാനം കൈയ്യിൽ കിട്ടാൻ ചില അഡ്ജസ്റ്റ്മെന്‍റൊക്കെ ചെയ്യേണ്ടി വരും…

ആലുവ: സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട വിദേശികൾ പണം തട്ടിയെടുക്കുന്നത് വർധിച്ച് വരുന്നതായി റൂറൽ പോലീസ് റിപ്പോർട്ട്. കേരളത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി അതിസമ്പന്നനായ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധം ആരംഭിക്കുന്നത്. ഇത് തട്ടിപ്പിന് വഴിയൊരുക്കലാണെന്നും ജാഗ്രത വേണമെന്നും ജില്ലാ മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകി. മാന്യമായ പെരുമാറ്റം, ആകർഷകമായ സംസാരരീതി എന്നിവയിലൂടെ നിരന്തരം വീഡിയോ കോൾ ചെയ്ത് ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുക. അതിസമ്പന്നനാണെന്ന് ധരിപ്പിക്കാനായി വലിയവീടും എസ് സ്റ്റേറ്റുകളും ഓൺലൈനിലൂടെ കാണിക്കുന്നതാണ് അടുത്ത രീതി. ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയതിൽ ഏവരും അഭിമാനം കൊള്ളുകയും ചെയ്യും. ഇനിയാണ് തട്ടിപ്പ് മറ നീക്കി പുറത്തു വരുന്നത്. എഫ്ബി ഫ്രണ്ടിന്‍റെ ഒറ്റ ചോദ്യം. ‘ ഞാനൊരു സമ്മാനമയച്ചാൽ സ്വീകരിക്കുമോ?’ വാച്ചുകൾ, രത്ന മോതിരം, കാമറ, മൊബൈൽ ഫോൺ…. അങ്ങനെ വലിയൊരു പായ്ക്ക്……

Read More

അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണ് കോടതിയിൽ പറഞ്ഞത് ? സാക്ഷി തെറ്റിച്ചാൽ നമ്മൾ ശരിയാക്കും !

  ജസ്റ്റീസ് ഏബ്രഹാം മാത്യു അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയിൽ പറഞ്ഞത്? പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും “ടോർച്ചടിച്ച് സ്റ്റെയർകേസിലേക്കു വരുന്നതാണു കണ്ടത്’’ (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവർത്തിച്ചു. ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്. “രണ്ടുപേർ ടെറസിൽ നിൽക്കുന്നതു ഞാൻ കണ്ടില്ല’’ എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേർ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്. എന്നിട്ടും കോടതി കണ്ടെത്തിയത് “രണ്ടുപേർ ടെറസിൽനിന്നു ടോർച്ച് അടിച്ചു പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ”ന്നാണ് (വിധി- ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം…

Read More

മലയാളത്തിൽ നടിമാർക്ക് പ്രാധാന്യമില്ല ! ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല;തുറന്നു പറച്ചിലുമായി നടി മാളവിക

മലയാളത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനൻ. ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല. മലയാളത്തിൽ നല്ല കഥകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് നല്ല റോളുകളില്ല.മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുന്പളങ്ങി നൈറ്റ്സ് എന്നിവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാൽ, സ്ത്രീകൾക്ക് നല്ല റോളുകളില്ല. പാർവതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകൾ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല- മാളവിക ഒരഭിമുഖത്തിൽ വ്യക്തമാക്കി. പത്തു മാസത്തിനുശേഷം കേരളത്തിലെ തിയറ്റർ സ്ക്രീനിൽ ആദ്യ സിനിമ (മാസ്റ്റർ) കാണുന്പോൾ അതിലെ നായികയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിനി മാളവിക മോഹനൻ. പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു. മോഹനന്‍റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്‍റെയും മകളാണു മാളവിക.…

Read More

പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്നത് ഇവരുടെ ഒരു ആചാരമാണേ… വിചിത്രമായ പോള്‍ട്രാബെന്‍ഡ്-ജര്‍മന്‍ വിവാഹച്ചടങ്ങിനെക്കുറിച്ചറിയാം…

നല്ല ദിവസം നോക്കി എന്തെങ്കിലും വീണുടഞ്ഞാൽ അതോടെ തീര്‍ന്നു ചിലരുടെ മനഃസമാധാനം. പല വിശ്വാസങ്ങളിലും ശുഭകാര്യങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ എന്തെങ്കിലും വീണുടയുന്നത് അശുഭ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍, ജര്‍മനിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജര്‍മനിയില്‍ ചില മേഖലകളിൽ വിവാഹത്തലേന്ന് അതിഥികള്‍ പോര്‍സലെയ്ന്‍ പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുന്നതു ശുഭലക്ഷണമാണ്. വധൂവരന്മാരുടെ ജീവിതത്തില്‍ സര്‍വ ഐശ്വര്യവുമുണ്ടാകാനാണ് ഇവിടെ പോര്‍സലെയ്ന്‍ പ്ലേറ്റുകളും മഗും എറിഞ്ഞുടയ്ക്കുന്നത്. ചന്നംപിന്നം പൊട്ടിക്കാം വല്ലാതെ ബഹളം വയ്ക്കുന്ന എന്നര്‍ഥം വരുന്ന പോള്‍ട്ടേണ്‍ എന്ന വാക്കും വൈകുന്നേരം എന്നര്‍ഥം വരുന്ന ഏബന്‍ഡ് എന്ന വാക്കും ചേര്‍ന്നാണ് പോള്‍ട്രാബെന്‍ഡ് എന്ന വാക്കുണ്ടായത്. സംഭവം കേള്‍ക്കുമ്പോള്‍ ബാച്ചലര്‍ പാര്‍ട്ടിയാണെന്നു തോന്നുമെങ്കിലും അല്ല. വധൂവരന്മാര്‍ ഒരുമിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുക. ഒപ്പം സുഹൃത്തുക്കളുംകൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. വധുവിന്‍റെ വീട്ടുമുറ്റത്തൊരുക്കിയ മനോഹരമായ പന്തലിലാണ് പോള്‍ട്രാബെന്‍ഡ് നടക്കുക. എന്നാല്‍, സ്ഥലലഭ്യതയനുസരിച്ചു വരന്‍റെ വീട്ടിലേക്കോ ഓഡിറ്റോറിയത്തിലേക്കോ ആഘോഷങ്ങള്‍ മാറ്റാറുമുണ്ട്.…

Read More

ആ കവിതകളും ദുഃഖവും ബാക്കി…പനച്ചൂരാന്‍റെ ഓർമകളിൽ പാട്ടെഴുത്തുകാർ ഒത്തുകൂടി

കായംകുളം :ഓർമ്മകളുടെ ഉണർത്തുപാട്ടുകളുമായി അന്തരിച്ച ഗാനരചയിതാവും കവിയുമായിരുന്ന അനിൽപനച്ചൂരാൻറ്റെ ഓർമകളിൽ സഹപ്രവർത്തകരായ ഗാന രചയിതാക്കൾ ഒത്തുകൂടി. അനിൽ പനച്ചൂരാന്‍റെ തറവാടായ പുതുപ്പള്ളി പനച്ചൂർ തറവാട്ടിലാണ് കവികളും ഗാന രചയിതാക്കളും ഒത്തുകൂടിയത്. ഗാനരചയിതാക്കളുടെ കൂട്ടായ്മയായ രചന എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഒത്തുകൂടൽ . പനച്ചൂരാന്‍റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പനച്ചൂരാന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ദീപ്‌തമായ ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു . രചന സ്വരൂപിച്ച ധനസഹായം അനിൽപനച്ചൂരാ ന്‍റെ ഭാര്യ മായയ്ക്ക് കൈമാറി. ഗാന രചയിതാക്കളായ ഷിബു ചക്രവർത്തി, വയലാർ ശരത്ചന്ദ്രവർമ്മ, കവി മുരുകൻ കാട്ടാക്കട, രചനയുടെ അംഗങ്ങളായ ജോഫി തരകൻ, സിജു തുറവൂർ, ജ്യോതിഷ് ടി കാശി, നിഷാദ് അഹമ്മദ്‌, ഷാജി ഇല്ലത്ത്, ഷഹീറ നാസർ എന്നിവർ പങ്കെടുത്തു.

Read More

എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ;യുഡിഎഫിനെ ഭരണത്തില്‍ നിന്നൊഴിവാക്കാനും ഭരണം നിലനിര്‍ത്താനും ചില ധാരണകള്‍ വേണ്ടിവരുമെന്ന് സിപിഎം നേതാക്കള്‍…

പത്തനംതിട്ട: നഗരസഭയില്‍ എല്‍ഡിഎഫി ന്‍റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ. ഇന്നലെ നടന്ന എല്‍ഡിഎഫ് നഗരസഭാ നേതൃയോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച സിപിഐ പിന്നീട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. നഗരസഭ എല്‍ഡിഎഫ് യോഗത്തില്‍ ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വീതംവച്ചതും സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം നല്‍കാതിരുന്നതും എസ്ഡിപിഐയ്ക്ക് സ്ഥാനം നല്‍കിയതുമെല്ലാം സിപിഐയെ ചൊടിപ്പിച്ചു. നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല്‍ എസ്ഡിപിഐയിലെ മൂന്നംഗങ്ങള്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചത് ഭരണം ലഭിക്കാനും തുടര്‍ന്നുള്ള വോട്ടെടുപ്പുകള്‍ക്കും സഹായകരമായി. എല്‍ഡിഎഫ് വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കിയ സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചിരുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്ഡിപിഐയിലെ എസ്. ഷെമീറിന് ലഭിച്ചത്.വിശദീകരണം തേടി എല്‍ഡിഎഫ്…

Read More

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ ! നിരവധി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രൊഫൈലുകൾ നിർമിച്ചു…

കൊയിലാണ്ടി: കുട്ടികളുടെ ഫോട്ടോ പ്രൊഫൈൽ നിർമിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ തൂവ്വക്കുന്ന് മുജ്തബ (27) ആണ് കൊയിലാണ്ടി പോലീസിന്‍റെ പിടിയിലായത്. ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കൊയിലാണ്ടി സ്വദേശിയുടെ ഫോട്ടോ ദുരുപയോഗിച്ച് ഇത്തരത്തിൽ പണം തട്ടി ആറു മാസം മുൻപാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇയാൾ മുൻപും ഓൺലൈൻ തട്ടിപ്പു കേസിൽ പ്രതിയായിട്ടുണ്ട്. കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിൽ എഎസ്ഐ പ്രദീപ്, മണികണ്oൻ, വിജു വാണിയംകുളം എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

നമ്മുടെ സംസ്ഥാനവും ഹൈടെക്കാകുന്നു ! സംസ്ഥാനത്ത് ആളില്ലാ ഹൈടെക് പോലീസ് സ്‌റ്റേഷനുകള്‍ വരുന്നു…

കെ. ഷിന്‍റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ആളില്ലാ ഹൈടെക് പോലീസ് സ്‌റ്റേഷനുകള്‍ (വെര്‍ച്വല്‍ പോലീസ് സ്‌റ്റേഷന്‍) ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള സൗകര്യങ്ങളോടെയാണ് വെര്‍ച്വല്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. അഞ്ചു കോടി രൂപ ബജറ്റില്‍ ഇതിനായി നീക്കിവച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ സ്‌റ്റേഷന്‍ ആരംഭിക്കും. വിജയകരമായാല്‍ മറ്റു ജില്ലകളില്‍ കൂടി ആരംഭിക്കാനാണ് ആഭ്യന്തരവകുപ്പിന്‍റെ തീരുമാനം. സൈബര്‍ ഡോമിന്‍റെ കീഴിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സ്‌റ്റേഷനിലേക്കുള്ള കിയോസ്‌കുകള്‍ തയാറാക്കി വരികയാണെന്ന് സൈബര്‍ ഡോം അധികൃതര്‍ അറിയിച്ചു. സ്ക്രീൻ വഴി പരാതി നല്കാം വെര്‍ച്വല്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് 2019 ല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ വെര്‍ച്വല്‍ പോലീസ് സ്‌റ്റേഷനുള്‍പ്പെടെ യൂണിഫോം ഫോഴ്‌സിനെ പ്രത്യേക പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. പോലീസുള്‍പ്പെടെയുള്ള യൂണിഫോം ഫോഴ്‌സിനായി 239 കോടി രൂപയാണ്…

Read More