ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പി വച്ചിരിക്കുന്ന ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ തീറ്റമത്സരം സംഘടിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവ്രാജ് ഹോട്ടലാണ്. വയറു നിറയെ കഴിച്ച് ബുളളറ്റ് സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ട് ദിവസവും നിരവധി പേരാണ് ഹോട്ടലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ‘വിന് എ ബുളളറ്റ് ബൈക്ക്’ എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലില്‍ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാല്‍ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കില്‍ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയൂ. അറുപത് മിനിറ്റില്‍ ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പിവച്ച മാംസാഹാരമടങ്ങുന്ന ഭക്ഷണം കഴിച്ചു തീര്‍ക്കുന്ന ആള്‍ക്കാണ് ബുളളറ്റ് സമ്മാനമായി കിട്ടുക. രണ്ട് ലക്ഷത്തിനടുത്ത് വിലയുളള ബുളളറ്റാണ് വിജയിക്ക് ലഭിക്കുക. വിഭവസമൃദ്ധമായ പന്ത്രണ്ട് തരം വിഭവങ്ങളാണ് കഴിക്കാനായി മുന്നില്‍ നിരത്തുന്നത്. നാല്…
Read MoreDay: January 20, 2021
ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യന് ! ഇയാള്‍ കുളിച്ചിട്ട് 67 വര്‍ഷം പിന്നിട്ടു; അടുത്തേക്ക് പോകുന്നത് ‘സൂര്യനിലേക്ക് പോകുന്നതിനു തുല്യം’; അമോ ഹാജിയുടെ രീതികള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും…
ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന് ജീവിക്കുന്നത് ഇറാനിലാണ്. ഇറാനിലെ ഡെജ്ഗാ ഗ്രാമത്തിലെ അമോ ഹാജി എന്ന 87കാരനാണ് നാറ്റത്തിന്റെ ലോകചക്രവര്‍ത്തി. ഇയാള്‍ കുളിച്ചിട്ട് വര്‍ഷം 67 കഴിഞ്ഞു. അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നത് സൂര്യനിലേക്ക് ബഹിരാകാശ വാഹനം അയയ്ക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ് ഇയാളുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നത്. ബോധം കെടുമെന്നുറപ്പാണ്.വിസര്‍ജനത്തിനുശേഷം വൃത്തിയാക്കാന്‍പോലും ഇയാള്‍ വെളളം ഉപയോഗിക്കാറില്ലത്രേ. രോഗംവരുമെന്ന പേടിയിലാണ് അമോ ഹാജി കുളി ഉപേക്ഷിച്ചത്. കുളി എന്നെന്നേക്കുമായി ഉപേക്ഷിച്ചതിനുശേഷം ഒരു ചെറിയരോഗം പോലും തനിക്ക് വന്നിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. കുളി ഉപേക്ഷിച്ചെന്ന് മാത്രമല്ല ദേഹം വൃത്തിയാക്കലും ഇല്ല. നേരിട്ടുകണ്ടാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു പ്രതിമപോലിരിക്കും. ശരീരത്തിലാകെ അഴുക്കുകളുടെ പല പാളികള്‍ കാണാം. അമോ ഹാജിയുടെ ആഹാരത്തിനും ഉണ്ട് ചില പ്രത്യേകതകള്‍. മൃഗങ്ങളുടെ ചീഞ്ഞമാംസമാണ് ഏറെ ഇഷ്ടം. പ്രത്യേകിച്ച് കാട്ടുജീവികളുടെ ഇറച്ചി. പുകവലിയും ഏറെ ഇഷ്ടമാണ്. പക്ഷേ, പൈപ്പില്‍ പുകയിലയ്ക്കുപകരം…
Read Moreഭര്‍ത്താവിനെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മകനെ വിവാഹം ചെയ്ത് പ്രമുഖ ബ്ലോഗര്‍ ! 21കാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി; സംഭവം ഇങ്ങനെ…
റഷ്യയിലെ പ്രമുഖ ഫിറ്റ്നസ് ബ്ലോഗറായ മറീന വെല്‍ബര്‍ഷാവിന്റ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ 21 കാരന് വ്ളാദിമിര്‍ ഷവറീനയെയാണ് 35 വയസ്സുകാരിയായ മറീന വിവാഹം കഴിച്ചത്. ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാന്‍ മറീന പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രായം കുറയ്ക്കുകയും ചെയ്തു. തന്റെ ഫോളോവേഴ്സിനെ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ മെറീന പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു വ്യക്തിക്ക് എങ്ങനെ മാറാന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് മറീന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ചെറുപ്പക്കാരനായ ഭര്‍ത്താവു മൂലം നിരവധിപേരാണ് അണിഞ്ഞൊരുങ്ങി നടക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് മെറീന പറയുന്നു. വ്ളാദിമിറിന് ഏഴു വയസ്സ് പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്സി സ്ലവിനെ മെറീനയെ വിവാഹം കഴിക്കുന്നത്. അന്ന് മെറീനയ്ക്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് യൂണിവേഴ്സിറ്റിയില്‍ നിന്നും മടങ്ങിയതിനു ശേഷമാണ് വ്ളാദിമിറും…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ; ജില്ലയിൽ സാന്നിധ്യമുറപ്പിക്കാൻ കോൺഗ്രസ്,സന്പൂർണ വിജയം ലക്ഷ്യമിട്ട് ഇടതുപക്ഷം
സ്വന്തം ലേഖകൻകോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പിനു തയാറെടുപ്പ് തുടങ്ങിയതോടെ ഇരുമുന്നണികളിലും സജീവമായി സ്ഥാനാർഥി നിർണയ ചർച്ച. നിലവിൽ ജില്ലയിൽനിന്ന് ഒരു സീറ്റുപോലുമില്ലാത്ത കോൺഗ്രസിനു ജില്ലയിൽനിന്ന് നിയമസഭയിൽ അംഗങ്ങളെ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഇടതു പക്ഷമാകട്ടെ ജില്ലയിൽനിന്ന് സന്പൂർണ വിജയമാണ് ലക്ഷ്യം വയ്ക്കുന്നത്. മൊത്തം 13 സീറ്റുകളുള്ള ജില്ലയിൽനിന്ന് യുഡിഎഫിനു രണ്ടു സീറ്റാണുള്ളത്. രണ്ടും മുസ്ലിംലീഗിന്റേത്. കോഴിക്കോട് സൗത്തിൽനിന്നുവിജയിച്ച എം.കെ.മുനീറും കുറ്റ്യാടിയിൽനിന്ന് വിജയിച്ച പാറയ്ക്കൽ അബ്ദുള്ളയും. ബാക്കി പതിനൊന്നും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ. വടകരയിൽനിന്ന് വിജയിച്ച ജനതാദൾ-എസിന്റെ സി.കെ.നാണു, എലത്തൂരിൽനിന്ന് വിജയിച്ച എൻസിപിയിലെ മന്ത്രി എ.കെ.ശശീന്ദ്രൻ, കുന്നമംഗലത്തുനിന്ന് വിജയിച്ച നാഷണൽ സെകുലർ കോൺഫറൻസിലെ പി.ടി.എ.റഹീം, നാദാപുരത്തുനിന്ന് വിജയിച്ച സിപിഐയിലെ ഇ.കെ.വിജയൻ,കൊടുവള്ളിയിൽ നിന്ന് വിജയിച്ച ഇടതു സ്വതന്ത്രൻ കാരാട്ട് റസാക്ക് എന്നിവരുൾപ്പെടുന്നതാണ് ജില്ലയിൽനിന്നുള്ള ഇടത് എംഎൽഎമാർ. കെ.ദാസൻ(കൊയിലാണ്ടി), മന്ത്രി ടി.പി.രാമകൃഷ്ണൻ(പേരാന്പ്ര),പുരുഷൻ കടലുണ്ടി (ബാലുശേരി),എ.പ്രദീപ് കുമാർ(കോഴിക്കോട് നോർത്ത്),വി.കെ.സി മമ്മദ്കോയ(ബേപ്പൂർ),ജോർജ് എം.തോമസ്(തിരുവന്പാടി) എന്നിവരാണ് സിപിഎമ്മിന്റെ ജില്ലയിൽനിന്നുള്ള…
Read Moreഅരങ്ങുണരുന്നു, ചിലങ്കകളും; റീജണൽ തിയേറ്ററും തുറക്കുന്നു
സ്വന്തം ലേഖകൻതൃശൂർ: തിയേറ്ററുകൾ തുറന്നതിനു പിറകേ, അരങ്ങുകൾ ഉണരുകയായി, ചിലങ്കകൾ പൊട്ടിച്ചിരിക്കുകയായി. പത്തു മാസംമുന്‍പു വീണുലഞ്ഞ തിരശീല ഉയരുന്നു. നൃത്തവും നാടകവും സംഗീതവും അടക്കമുള്ള കലാവേദികൾ വീണ്ടും സജീവമാകുകയാണ്. കേരള സംഗീത നാടക അക്കാദമിയുടെ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ റീജണൽ തിയേറ്റർ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അക്കാദമിയിലെ ഉദ്യോഗസ്ഥർ. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യ അക്കാദമി ഹാളും സിനിമാ തിയേറ്ററുകളും തുറക്കാൻ അനുമതി നൽകിയിട്ടും സംഗീത നാടക അക്കാദമിയുടെ റീജണൽ തിയേറ്റർ തുറക്കാൻ അനുമതി നൽകിയിരുന്നില്ല. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് റീജണൽ തിയേറ്റർ തുറക്കാമെന്നാണു കളക്ടർ നൽകിയിരിക്കുന്ന നിർദേശം. എണ്ണൂറു പേർക്ക് ഇരിക്കാവുന്ന റീജണൽ തിയേറ്ററിൽ അകലം പാലിച്ചുകൊണ്ട് നൂറു പേർക്കു മാത്രമേ പ്രവേശനമുള്ളൂ, അകലം പാലിക്കണം, സാനിറ്റൈസർ സൗകര്യം വേണം തുടങ്ങിയ…
Read Moreരണ്ട് കോടിയുടെ ചെലവിട്ട് രണ്ട് ഉദ്ഘാടനം, രണ്ട് മന്ത്രിമാർ, രണ്ട് എംഎൽഎമാർ; പക്ഷേ ചേറ്റുവ കോട്ട കാട്ടിൽ തന്നെ…
ചേറ്റുവ: രണ്ട് കോടിയോളം രൂപ ചെലവിട്ട് രണ്ട് ഉദ്ഘാടനം, രണ്ട് മന്ത്രിമാർ, രണ്ട് എംഎൽഎമാർ എന്നിട്ടു ചേറ്റുവ കോട്ട കാട്ടിൽ തന്നെ.ചരിത്ര പ്രസിദ്ധമായ ചേറ്റുവ കോട്ട ചരിത്ര വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമായ വിധം സംരക്ഷിക്കുമെന്ന നിലയിലായിരുന്നു വികസന പദ്ധതികൾ. ഒന്നും നടന്നില്ലെന്ന് മാത്രമല്ല നാട്ടുകാർക്ക് ദുരിതമായി.പത്ത് വർഷം മുന്‍പ് കൃത്യമായി പറഞ്ഞാൽ 2010 ജനുവരി 25നായിരുന്നു ഒന്നാംഘട്ട സംരക്ഷണ പദ്ധതി ഉദ്ഘാടനം. 60 ലക്ഷം രൂപ ചെലവിൽ നടത്തുന്ന വികസന പ്രവർത്തനം മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംഎൽഎ അധ്യക്ഷനായിരുന്നു. കോട്ടയുടെ ചെറിയൊരു ഭാഗം കരിങ്കൽ കെട്ടി കാടുകൾ വെട്ടി മാറ്റി, ഭാഗികമായി ചെറിയൊരു ഓഫീസ് നിർമാണം. അതോടെ തീർന്നു ഒന്നാംഘട്ട വികസനം. രണ്ട് വർഷം മുന്‍പ് കൃത്യമായി പറഞ്ഞാൽ 2019 ഫെബ്രുവരി 25ന് രണ്ടാംഘട്ട സംരക്ഷണം തുടങ്ങി. 1.15 കോടി മന്ത്രി…
Read Moreസ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം ! യുവാവും മധ്യവയസ്ക്കനും അറസ്റ്റില്‍; ചാരുംമൂട്ടില്‍ നടന്ന സംഭവം ഇങ്ങനെ…
സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടു പേര് അറസ്റ്റില്‍. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത് മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
Read Moreപലിശ നിരക്ക് പുനർനിർണയം; കർഷകർക്ക് ആശ്വാസം; ബാങ്കുകൾക്ക് ഇരുട്ടടി
വാഴക്കുളം: കാർഷിക വായ്പയുടെ പലിശ നിരക്ക് കുറച്ചത് കർഷകർക്ക് ആശ്വാസമായെങ്കിലും പ്രാഥമികതല കാർഷിക സഹകരണ ബാങ്കുകൾക്ക് ഇരുട്ടടിയാകുന്നതായി പരാതി. നബാർഡിൽനിന്ന് കേരള ബാങ്ക് പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി കർഷകർക്കു നൽകുന്ന കിസാൻ ക്രഡിറ്റ് വായ്പയുടെ പലിശയാണ് ഏഴിൽ നിന്ന് ആറു ശതമാനമായി പുനർ നിർണയം ചെയ്തിരിക്കുന്നത്. കേരള ബാങ്ക് പ്രാഥമിക ബാങ്കുകൾക്ക് അഞ്ചര ശതമാനത്തിനു നൽകിയിരുന്ന വായ്പയാണ് ഏഴു ശതമാനത്തിന് നേരത്തേ കർഷകർക്കു നൽകിയിരുന്നത്. ഇപ്പോഴത് അഞ്ചേകാലിനു നൽകി ആറിനു കർഷകർക്കു നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഒന്നര ശതമാനം ലഭിച്ചിരുന്ന മാർജിൻതുക ഇപ്പോൾ പകുതിയായി വെട്ടിച്ചുരുക്കിയതാണ് സംഘങ്ങൾക്കു പ്രശ്നമായിരിക്കുന്നത്. കൃത്യമായ സമയത്ത് വായ്പ തിരിച്ചടച്ചില്ലെങ്കിൽ പലിശ നിരക്ക് ഉയരുമെന്നതിനാൽ വായ്പ എടുത്തയാൾ തിരികെ അടച്ചില്ലെങ്കിലും കേരള ബാങ്കിലേക്ക് പ്രാഥമിക സംഘങ്ങൾ അടയ്ക്കേണ്ട സാഹചര്യമാണ്. ആറു മാസത്തിലൊരിക്കൽ കേരള ബാങ്ക് കൃത്യമായി പലിശ ഈടാക്കുകയും ചെയ്യും. ആറുമാസം…
Read Moreഎസ്ഐയുടെ ക്രിക്കറ്റ് കളി ഏറ്റെടുത്ത് കേരളാ പോലീസ്; സമ്മാനമായി സസ്പെൻഷൻ കിട്ടുമോയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറലാകുന്നു
കേരളാ പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പങ്കുവച്ച പോലീസിന്റെ നാടൻ ക്രിക്കറ്റ് കളി വീഡിയോ വൈറലാകുന്നു. കേസിന്റെ ആവശ്യത്തിനായി എസ് ഐ സ്റ്റെപ്റ്റോ ജോൺ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്ന് അവർക്കൊപ്പം കളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കൊപ്പം നിൽക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഡ്യൂട്ടി സമയത്ത് ക്രിക്കറ്റ് കളിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ കിട്ടുമേ എന്നായിരുന്നു ചിലരുടെ സംശയം. എസ്ഐയുടെ ബാറ്റിംഗിനെ അഭിനന്ദിച്ചും കമന്റുകൾ വരുന്നുണ്ട്.
Read Moreകെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്ന് കെ. സുധാകരൻ
കണ്ണൂർ: കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധകരൻ എംപി. അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം ദേശീയ നേതാക്കളുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കെ.വി. തോമസിനെ നഷ്ടപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന അഭ്യൂഹങ്ങളുയർന്നത്. കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡൽഹിക്ക് പോയില്ല. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി തലവനായി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.
Read More