കുമ്പനാട്: നൂറ്റമൂന്നാം വയസിലും സമ്മതിദാനാവകാശം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത നഷ്ടമാക്കിയില്ല. നിയമസഭ തെരഞ്ഞെടുപ്പിന് നാലു ദിവസം മുമ്പേ വോട്ടു ചെയ്തപ്പോള്‍ തിരുമേനിക്ക് ഇതു സ്വീകരിക്കുമോയെന്നു ചെറിയ സംശയം ബാക്കി. പുതിയ ക്രമീകരണം അനുസരിച്ച് 80 വയസ് കഴിഞ്ഞവര്‍ക്ക് താമസസ്ഥലത്ത് ബാലറ്റ് പേപ്പര്‍ എത്തിച്ച് നേരത്തെ തന്നെ വോട്ടു ചെയ്തു സൂക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചപ്പോള്‍ സന്തോഷം. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ കഴിയുന്ന വലിയ മെത്രാപ്പോലീത്ത ഇന്നലെയാണ് വോട്ടു ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥര്‍ ബാലറ്റു പേപ്പറുമായി മെത്രാപ്പോലീത്തയെ കാണാനെത്തി. ആറന്മുള നിയോജകമണ്ഡലത്തിലെ വോട്ടറായ അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വോട്ടു ചെയ്ത് ബാലറ്റ് പേപ്പര്‍ കവറിലാക്കി ഉദ്യോഗസ്ഥരെ ഏല്പിച്ചു. നൂറ്റിമൂന്നാം വയസിലും വോട്ടു ചെയ്യാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്ന പതിവാണ് വലിയ മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്നത്. ശാരീരിക അവശതകള്‍ കാരണം പഞ്ചായത്ത്…
Read MoreDay: April 3, 2021
ബിരിയാണിയുണ്ടാക്കാൻ വിളിച്ചുവരുത്തി കൂട്ടമാനഭംഗം! സംസ്ഥാനം വിട്ടുപോകാനുള്ള ശ്രമത്തിനിടെ പ്രതികളെ പോലീസ് സഹസികമായി പിടികൂടി
പെരുമ്പാവൂർ: ഇതര സംസഥാന സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുകളിൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷാക്കിബുൾ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്. ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ആണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ 30ന് വൈകിട്ടാണ് സംഭവം. വെങ്ങോല എൺപതാം കോളനിയിലുള്ള മുകലെൻ അൻസാരിയുടെ വീട്ടിലേക്കു ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തിയതിനു ശേഷം പ്രതികൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനുശേഷം സംസ്ഥാനം വിട്ടുപോകാനുള്ള പ്രതികളുടെ ശ്രമത്തിനിടെ പോലീസ് സഹസികമായി പ്രതികളെ പിടികൂടി. പെരുമ്പാവൂർ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ സിഐ രാഹുൽ രവീന്ദ്രനും സംഘവുമാണ് പ്രതികളെ രണ്ടു ദിവസത്തെ തുടർച്ചയായ അന്വേഷണത്തിൽ നിന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.
Read Moreവിദേശത്തുള്ള ഭർത്താവിനോടുള്ള പിണക്കം! യുവതി നടത്തിയത് ആറ്റിൽ ചാടൽ നാടകം; യുവതിയെ ബന്ധുവീട്ടിൽ കണ്ടെത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പറവൂർ: ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം പുഴയിൽ ചാടിയതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയായ വീട്ടമ്മയെ പിന്നീട് ബന്ധുവീട്ടിൽ കണ്ടെത്തി. തുരുത്തിപ്പുറം സ്വദേശിനിയാണ് വിദേശത്തുള്ള ഭർത്താവിനോടുള്ള പിണക്കത്തിന്റെ പേരിൽ ആറ്റിൽ ചാടൽ നാടകം നടത്തിയത്. ഭർത്താവ് വെള്ളിയാഴ്ച രാവിലെ യുവതിയെ ഫോണിൽ വിളിക്കുകയും ഇവർ തമ്മിലുള്ള സംസാരത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽനിന്നു പുറപ്പെട്ട യുവതി കോട്ടപ്പുറം -മൂത്തകുന്നം പാലത്തിൽനിന്നു ചാടുകയാണെന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഉടനെ സ്ഥലത്തെത്തിയ വീട്ടുകാർക്ക് യുവതിയെ കണ്ടെത്താനായില്ലെങ്കിലും പാലത്തിന്റെ മധ്യഭാഗത്തെ കൈവരിക്ക് സമീപത്തുനിന്നു ഫോണും ആത്മഹത്യാ കുറിപ്പും ലഭിച്ചു. യുവതിയെ പാലത്തിനു സമീപം കണ്ടവരുണ്ടെങ്കിലും ചാടിയത് കണ്ട ദൃക്സാക്ഷികൾ ഇല്ലായിരുന്നു. പുഴയിൽ മത്സ്യബന്ധനം നടത്തിയിരുന്നവരും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും യുവതിക്കായി സ്കൂബ ഡൈവിംഗ് ടീം ഉൾപ്പെടെ പുഴയിൽ പരിശോധന നടത്തി. മണിക്കുറുകൾ നീണ്ട പരിശോധനയിൽ ഫലം കാണാതിരിക്കെയാണ് യുവതി അഴിക്കോടുള്ള ബന്ധുവീട്ടിൽ…
Read Moreപള്ളിപ്പുറത്തെ കോവിഡ് വ്യാപനം! ആശങ്കയിലായവർക്ക് ആശ്വാസം; വരനും വധുവിനും നെഗറ്റീവ്; രണ്ടാംഘട്ട പരിശോധനയിൽ പോസിറ്റീവ് നിരക്ക് കുറഞ്ഞു
ചെറായി: വിവാഹത്തിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കോവിഡ് വ്യാപിച്ച സംഭവത്തെ തുടർന്ന് ആശങ്കയിലായ പള്ളിപ്പുറത്തുകാർക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ. വിവാഹത്തിൽ സംബന്ധിച്ചവരുടെ രണ്ടാംഘട്ട ലിസ്റ്റിൽപ്പെട്ട 100 പേരെ ആർടിപിസിആർ പരിശോധന നടത്തിയതിൽ മൂന്ന് പേർ മാത്രമെ പോസിറ്റീവ് ആയുള്ളുവെന്നതാണ് ആശ്വാസമായത്. ആദ്യ ഘട്ടം 87 പേരെ പിരശോധിച്ചതിൽ 81 പേർക്കു കോവിഡ് കണ്ടെത്തിയതോടെയാണ് പള്ളിപ്പുറത്ത് ആശങ്കയുണർന്നത്. പിന്നീട് കുറച്ചു പേരെകൂടി പരിശോധിച്ചപ്പോൾ എണ്ണം 98 ആയും ഉയർന്നു. സ്ഥിതി മോശമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ബാക്കിയാളുകളെയും തേടിപ്പിടിച്ച് ടെസ്റ്റ് നടത്തിയത്. വിവാഹം നടന്ന വീട്ടിലെ അഞ്ച് അംഗങ്ങൾക്കും പന്തിലിടാനെത്തിയവർക്കും കാറ്ററിംഗ് കാർക്കുമെല്ലാം പരിശോധന പോസിറ്റീവായിരുന്നെങ്കിലും വരനും വധുവിനും പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. പോസിറ്റീവ് നിരക്ക് കുറഞ്ഞത് ആശ്വാസം പകരുന്നെങ്കിലും ഈ മാസം മൂന്നാം വാരം മുതൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന രാജ്യവ്യാപകമായ മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രത തുടരണെമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ…
Read Moreപരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി! കളമശേരിയിൽ കൂടുതൽ സിനിമാ താരങ്ങളെ ഇറക്കി സ്ഥാനാർഥികൾ
കളമശേരി: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കളമശേരിയിൽ സിനിമ പ്രവർത്തകരെ കളത്തിലിറക്കി യുഡിഎഫും എൽഡിഎഫും. സിനിമ സംവിധായകർ, നടീനടന്മാർ, ഗായകർ, സംഗീത സംവിധായകർ തുടങ്ങിയവരാണ് കളമശേരി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദൃശ്യം 2ലെ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ച അഡ്വ. ശാന്തി മായാദേവിയെ വോട്ടു ചോദിക്കാൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ ഗഫൂർ രംഗത്ത് ഇറക്കിയത് ശ്രദ്ധേയമായി. കൂടാതെ നടൻ ജഗദീഷും ഏതാനും പ്രചരണ വേദികളിൽ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു. രമേഷ് പിഷാരടി തുടക്കത്തിൽ തന്നെ കളമശേരിയിൽ എത്തിയിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥി പി. രാജീവിന്റെ വിജയത്തിനായി ഇന്ന് കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കളമശേരിയിലെത്തും. വൈകിട്ട് അഞ്ചിന് കുസാറ്റ് കവലയില്‍നിന്ന് പാതാളത്തേക്ക് നടത്തുന്ന സ്ഥാനാര്‍ഥിയുടെ റോഡ് ഷോയുടെ സമാപനത്തോടനുബന്ധിച്ച് പാതാളം കവലയില്‍ വൈകിട്ട് ആറിന് സംഗീത സായാഹ്നം നടക്കും. സംവിധായകന് ആഷിക് അബു, സംഗീത സംവിധായകന് ബിജിബാല്‍, നടൻ…
Read Moreദുഃഖ വെള്ളി ദിനത്തിൽ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവധി നൽകി! വിശ്വാസികൾക്കൊപ്പം ചെലവഴിച്ച് കെ.ബാബു
തൃപ്പൂണിത്തുറ: ദുഃഖ വെള്ളി ദിനത്തിൽ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവധി നൽകി പൂർണ സമയവും വിശ്വാസികൾക്കൊപ്പം ചെലഴിച്ച് യുഡിഎഫ് സ്ഥാനാർഥി കെ. ബാബു. രാവിലെ പനങ്ങാട് പ്രദേശത്ത് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളെയും വൈദികരെയും നേരിൽ കണ്ട ശേഷം വലിയകുളം മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. ഭക്തജനങ്ങളോട് കുശലം പറഞ്ഞും ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തിയും ഏറെ സമയം അവിടെ ചെലവഴിച്ചു. വഴിപാടുകളും കഴിച്ച ശേഷമാണ് കെ.ബാബു മടങ്ങിയത്. ഉച്ചയോടെ മണ്ഡലത്തിലെ മുസ്ലിം ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികൾക്കൊപ്പം സമയം ചെലവഴിച്ചു. തുടർന്ന് വിവിധ എൻഎസ്എസ് കരയോഗങ്ങൾ, എസ്എൻഡിപി ശാഖാ ഭാരവാഹികൾ, വിവിധ സമുദായ നേതാക്കൾ എന്നിവരെ കണ്ട് സൗഹൃദം പുതുക്കി. വോട്ടെടുപ്പിന് മുന്‍പായി മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തി വോട്ടർമാരെ നേരിട്ട് കാണാനാണ് കെ.ബാബുവിന്റെ ശ്രമം.
Read Moreഐഐഎം കാമ്പസിലെ ഹോസ്റ്റലില്‍ പീഡനം; വിദ്യാര്‍ഥി ഒളിവില്‍; മദ്യപിച്ചിരുന്നതായി സൂചന; അന്ന് രാത്രി ഹോസ്റ്റലില്‍ നടന്നത് ഇങ്ങനെ…
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠി ഒളിവില്‍. യുപി സ്വദേശിയായ സീനിയര്‍ വിദ്യാര്‍ഥി ശൈലേഷ് യാദവ് ആണ് ഒളിവില്‍ പോയത്. വിദ്യാര്‍ഥിയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കുന്നമംഗലം ഇന്‍സ്പക്ടര്‍ സുജിത്ത്ദാസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. കാമ്പസില്‍ അത്താഴവിരുന്നും മറ്റും സംഘടിപ്പിച്ചിരുന്നു. ടെറസില്‍ വച്ചായിരുന്നു ആഘോഷം. ഇതിനിടെ മദ്യപിച്ച ശൈലേഷ് വിദ്യാര്‍ഥിനിയോട് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വിദ്യാര്‍ഥിനി ഐഐഎം ആഭ്യന്തരകമ്മിറ്റി മുമ്പാകെ പരാതി നല്കി. ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയതായി കുന്നമംഗലം പോലീസ് അറിയിച്ചു.
Read Moreഇതു സ്ലിം അല്ല അപകടം! ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യല്‍ മീഡിയ താരത്തിനെതിരേ കാഴ്ചക്കാർ; ആരാണ് യുജീനിയ കൂണി ?
സമൂഹ മാധ്യമങ്ങൾക്കു നമ്മുടെമേലുള്ള സ്വാധീനം നാൾക്കുനാൾ വർധിക്കുന്നു. അതുപോലെതന്നെ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളായ വ്യക്തകളും നമ്മെ സ്വാധീനിക്കുന്നു. ഈ സ്വാധീനങ്ങൾ നല്ലതാണെങ്കിലും ചിലപ്പോഴെങ്കിലും അതു വിനയായും മാറാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് അരലക്ഷത്തോളം സമൂഹമാധ്യമ ഉപയോക്താക്കളെ കൂട്ടഹർജി നൽകാൻ പ്രേരിപ്പിച്ചത്. ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ താരം യൂജിനിയ കൂണിക്കെതിരേയാണ് ഇവർ പരാതി നൽകിയത്. യൂജിനിയ കൂണിയെ യൂട്യൂബിൽനിന്നു നീക്കം ചെയ്യുക എന്ന നിവേദനത്തിൽ change.org യിലൂടെ നിരവധിപേർ ഒപ്പുവച്ചു. ആരാണ് യുജീനിയ കൂണി? അമേരിക്കക്കാരിയായ ഇന്റർനെറ്റ് ഇൻഫ്ലുവൻസറാണ് ഇരുപത്തിയാറുകാരിയായ യുജീനിയ കൂണി. പ്രശസ്ത സമൂഹമാധ്യമങ്ങളായ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിച്ച് തുടങ്ങിയവയിലായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ഇരുപതുലക്ഷത്തോളം ആളുകളാണ് യുജീനിയയെ ഫോളോ ചെയ്യുന്നത്. 250 ദശലക്ഷം വ്യൂസാണ് യുജീനിയയുടെ കണ്ടന്റുകൾക്ക് ഇതേവരെ ലഭിച്ചത്. ഇത്രയേറെ ആരാധകരുണ്ടായിട്ടും എന്താണ് യുജീനിയയ്ക്കെതിരേ പരാതി ഉയരാൻ കാരണമെന്നറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. യുജീനിയയുടെ ചാനൽ 170…
Read Moreഇങ്ങനെയും കല്യാണം! വിവാഹ ആവശ്യം നിരസിച്ചതോടെ ഫെലിക്സിനു കലികയറി; പിന്നെ ഒട്ടും മടിച്ചില്ല…
മിസ് സിനലോവയായ കാർമെൻ വിവാഹ ആവശ്യം നിരസിച്ചതോടെ അധോലോക നായകനായ ഫെലിക്സിനു കലികയറി. ഒട്ടും മടിച്ചില്ല, അയാളുടെ സംഘം ആയുധങ്ങളുമായി എത്തി കാർമനെ തട്ടിക്കൊണ്ടുപോയി. അവളുടെ എതിർപ്പ് വകവയ്ക്കാതെ ബലമായി വിവാഹം കഴിക്കുകയുംചെയ്തു. തുടർന്ന് അയൽസംസ്ഥാനത്ത് ഒളിവിൽ പാർപ്പിച്ചു. അക്രമസംഘം പിടിച്ചുകൊണ്ടുപോകുന്പോൾ അവൾക്കു 18 വയസായിരുന്നു. ബന്ധുക്കളുടെ പരാതിയനുസരിച്ചു നിരവധി ഇടങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും അവളെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങൾക്കു ശേഷം കാർമെന്റേത് എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന ഒരു മെക്സിക്കൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “”ഞാൻ എന്റെ സ്വന്തം ഇഷ്ടം ഉപേക്ഷിച്ചിട്ടാണോ അതോ ബലപ്രയോഗത്തിലൂടെ എടുത്തതാണോ ഈ തീരുമാനം എന്നു പറയേണ്ടിവരുന്നതു ലജ്ജാകരമാണ്. എന്റെ മക്കളുടെ പിതാവായിത്തീർന്ന ആൾ അയാളുടെ അവസാന നാമം എനിക്കു നൽകുകയും ചെയ്തു. അവനിൽനിന്ന് എനിക്കു മാത്രം ശ്രദ്ധ ലഭിച്ചു. അങ്ങനെ ഒരു വ്യക്തിയെ വിധിക്കാനോ…
Read Moreമോദി ഇഫക്ടിൽ പ്രതീക്ഷയർപ്പിച്ച് എന്‍ഡിഎ! നാലു ശതമാനംവരെ വോട്ട് കൂടുമെന്നു നേതൃത്വം; പ്രാദേശിക നേതാക്കള്‍ക്കു നല്കിയ നിര്‍ദേശം ഇങ്ങനെ…
സ്വന്തംലേഖകന്‍ കോഴിക്കോട് : പരസ്യപ്രചാരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പേ ബിജെപിക്ക് ആവേശം പകർന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമല ഉന്നയിച്ചു മോദി എത്തിയതോടെ എന്‍ഡിഎ ഹൈവോള്ട്ടേജുമായി പ്രചാരണരംഗത്തു നിറഞ്ഞു . ദേശീയ നേതാക്കൾ വന്നതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. മോദിയുടെ പ്രസംഗത്തിനു പിന്നാലെ ഗൃഹസമ്പര്‍ക്കത്തിലൂടെയും മറ്റും ശബരിമല വിഷയം ജനങ്ങള്‍ക്കിടയിലേക്കു വീണ്ടും ചര്‍ച്ചയാക്കി പരമാവധി വോട്ട് നേടാന്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കു നിര്‍ദേശം നല്കി. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്കു ഗണം നൽകാതിരുന്ന വിഷയം വീണ്ടും കൊണ്ടുവരുന്നതിൽ അപകാതയുണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെ,മോദിയുടെ ശരണം വിളിക്കെതിരേ സിപിഎമ്മും രംഗത്തെത്തി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്ന്നുവന്ന മതസൗഹാർദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്നതാണ് മോദിയുടെ പ്രസംഗമെന്നു പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു. മോദിയുടെ റാലി നടന്ന സ്ഥലങ്ങളിലെല്ലാം മൂന്നുമുതല്‍ നാലു ശതമാനം വരെ വോട്ട് വര്‍ധിക്കുമെന്നാണ് ബിജെപി…
Read More