ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന നിലയിലാണ് നിലാന്‍ഷി പട്ടേല്‍ 2018ല്‍ തന്റെ 16-ാം വയസ്സില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ നിലാന്‍ഷി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ആ മനോഹരമായ നീളന്‍ മുടി മുറിച്ചതിലൂടെയാണ്. നീണ്ട 12 വര്‍ഷത്തിനു ശേഷമാണ് ഈ കൗമാരക്കാരി തന്റെ മുടി മുറിക്കുന്നത്. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം നിലാന്‍ഷി മുടി വളര്‍ത്തിയത്. ആറ് വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു. ഡിസ്നിയുടെ നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്സലിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിച്ചുകൊണ്ടിരുന്നത്. നിലാന്‍ഷിയുടെ മുറിച്ച നീളന്‍ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കും. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന…
Read MoreDay: April 19, 2021
‘ചാക്കിൽ നിന്നു കിട്ടിയതാ സാറേ, കണ്ടപ്പോൾ ഒരു കൗതുകം, അങ്ങനെ എടുത്തു..!നാടൻ തോക്കുമായി യുവാവ് പിടിയിൽ; റാന്നിക്കാരൻ ജോജി ആണയിട്ടു പറയുന്നു….
റാന്നി: നാടന്‍ തോക്ക് അനധികൃതമായി കൈവശംവച്ചതിന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചേത്തയ്ക്കല്‍ പാറേക്കടവ് ചക്കിട്ടയില്‍ തോമസ് വര്‍ഗീസിന്റെ മകന് ജോജി വര്‍ഗീസാണ് (37) റാന്നി പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി ഏഴോടെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നാടന്‍ തോക്കുമായി പാറേക്കടവു ഭാഗത്തെ റബര്‍ തോട്ടത്തില്‍ ഇയാള്‍ നില്ക്കുന്നതു കണ്ടതായുള്ള വിവരം വെച്ചൂച്ചിറ പോലീസിനെ സമീപത്തെ സ്ത്രീകള്‍ അറിയിച്ചിരുന്നു. തോക്കുമായി നില്ക്കുന്നതായി കണ്ട സ്ഥലം റാന്നി പോലീസ് പരിധിയിലായതിനാല്‍ വെച്ചൂച്ചിറ പോലീസ് വിവരം റാന്നിയിലേക്ക് കൈമാറുകയായിരുന്നു. മാടത്തരുവിക്ക് സമീപത്തു നിന്നും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട തോക്കാണിതെന്നും കൗതുകത്തിന് എടുത്തതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ മാടത്തരുവി, ഇടമുറി, റബര്‍ബോര്‍ഡ് മേഖലയില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സംഘം സജീവമാണെന്നും ഇയാള്‍ ഈ സംഘത്തില്‍ അംഗമാണോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ…
Read Moreകര്‍ഷകരോടു കരുണയില്ലാതെ വേനല്‍മഴ; നെല്ല് കൂപ്പുകുത്തി കിളിര്‍ത്തിട്ടും അനങ്ങാപ്പാറ പോലെ അധികൃതർ
തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയില്‍ വേനല്‍ മഴയില്‍ നെല്‍കൃഷിക്കുണ്ടായ വ്യാപക നാശവുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകുന്നു. മഴയാകട്ടെ എല്ലാദിവസവും തുടരുന്നതിനാല്‍ ഇനി കൊയ്ത്തു നടത്തേണ്ട പാടശേഖരങ്ങളിലും ആശങ്കയായി. വിളവെത്തിയ നെല്ല് കൂപ്പുകുത്തി കിളിര്‍ത്തു തുടങ്ങി. നെല്ല് കൊയ്തെടുക്കുവാന്‍ പോലും പല പാടശേഖരങ്ങളിലും കഴിയാത്ത അവസ്ഥയാണുള്ളത്. കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കുന്ന കാര്യത്തിലും ഗുരുതര വീഴ്ചയാണുണ്ടായത്. നെല്ല് സംഭരിക്കുന്ന കമ്പനികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതു തുടരുന്നതായും പരാതിയുണ്ട്. ഒരു ക്വിന്റല്‍ നെല്ലില്‍ അഞ്ചര കിലോയുടെ കുറവാണ് സംഭരിക്കുന്ന മില്ലുകള്‍ വരുത്തുന്നത്. ഇത് കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തുന്നു. ഈ നഷ്ടം നികത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രകൃതിദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആന്റോ ആന്റണി അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. കൊയ്ത്ത് നടക്കാത്ത പാടശേഖരങ്ങളില്‍ നെല്ല് കിളിര്‍ക്കുന്ന സാഹചര്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കൃഷി…
Read Moreജി. സുധാകരന്റെ പരാമർശം തള്ളി ആരിഫ് എംപി; ‘സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രമിനലുകൾ ഉള്ളതായി അറിയില്ല’
ആലപ്പുഴ: രാഷ്്ട്രീയ ഭേദമെന്യേ പൊളിറ്റിക്കൽ ക്രമിനലുകൾ ഉണ്ടെന്ന് മന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശം തള്ളി എ.എം.ആരീഫ് എം.പി രംഗത്ത്. തനിക്ക് എതിരെ പ്രവർത്തിക്കുന്നത് പൊളിറ്റിക്കൽ ക്രമിനലുകളാണെന്ന് മന്ത്രി ജി.സുധാകരൻ കഴിഞ്ഞ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രമിനലുകൾ ഉള്ളതായി അറിയില്ലെന്ന് ആരിഫ് പ്രതികരിച്ചത്. അങ്ങനെ ഉണ്ടങ്കിൽ അത് ആരാണെങ്കിലും നടപടി എടുക്കാനുളള ശക്തി പാർട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾ സിപിഎമ്മിലുണ്ടെന്ന് ജി.സുധാകരൻ പറഞ്ഞിട്ടില്ല. എന്നാൽ എല്ലാ പാർട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരീഫ് കൂട്ടിച്ചേർത്തു. പുതുതലമുറയ്ക്ക് കൂടുതൽ അവസരം നൽകണമെന്ന ഉദ്യോശത്തോടെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടി മാനദണ്ഡം വെച്ചത്. കഴിവുള്ള മന്ത്രിമാരെയും എംഎൽഎമാരും ഈ മാനദണ്ഡത്തിൽ സീറ്റ് നൽകാതെ മാറ്റിനിർത്തി. ആരെയും ബോധപൂർവം പാർട്ടി നേതൃത്വം ഒഴിവാക്കിയില്ല. ഇങ്ങനെയുള്ള മാറ്റിയതിന്റെ വിലയിരുത്തൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ പറയാൻ കഴിയൂ. പുതിയ ആൾക്കാർക്ക് അവസരം ലഭിച്ചാലെ അവരുടെ കഴിവ്…
Read Moreആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡിന്റെ രണ്ടാം തരംഗം ! വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും കൊണ്ട് കാര്യമില്ലെന്നും ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ടേ വൈറസ് വ്യാപനത്തെ തടയാനാകൂ എന്നും വിദഗ്ധര്‍…
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ ഇരകളാകുന്നതില്‍ അധികവും യുവാക്കള്‍. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍…
Read Moreനരന് സിനിമ എഴുതിയത് മമ്മൂട്ടിക്ക് വേണ്ടി
മോഹന്‍ലാലിന്റെ ശക്തനായ നായകനായിരുന്നു നരന് എന്ന ചിത്രത്തിലെ മുള്ളന്‍കൊല്ലി വേലായുധന്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. രഞ്ജന്‍ പ്രമോദ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. കുറേ പരാജയ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു നരന്. മോഹന്‍ലാലിനോടൊപ്പം മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഭീമന് രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കര്‍, സോനാ നായര്‍, രേഖ, സായി കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.നരന് എന്ന ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് തിരക്കഥകൃത്ത് രഞ്ജന്‍ പ്രമോദ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നരന് എന്ന ചിത്രത്തില്‍ നായകനായി താന്‍ ആദ്യം ലാലട്ടനെയല്ല മമ്മൂക്കയെ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ……
Read Moreഎന്റെ അമ്മായിയമ്മ, കരീന കപൂര്‍ തുറന്ന് പറയുന്നു
അമ്മയെ കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവര്‍ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് ഞാന്‍ പറയുക? ഈ ഭൂമിയില്‍ ഏറ്റവും യോഗ്യയായ സ്ത്രീകളില്‍ ഒരാളാണ് എന്റെ ഭര്‍തൃമാതാവ് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇത്രയേറെ സ്നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭര്‍തൃമാതാവായി ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന്കരീന കപൂര്‍
Read Moreസൗന്ദര്യത്തിന് പിന്നില്‍
കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു.ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. തന്റെ സൗന്ദര്യത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ല. ഒരാള്‍ ചെറുപ്പമായി കാണപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഒരാള്‍ ചെറുപ്പമാണോ അല്ലെങ്കില്‍ വയസായി എന്നോ പറയുന്നതല്ല, അവര്‍ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -മഞ്ജു വാര്യര്‍
Read Moreഎന്റെ സുന്ദരിനികിയും സ്പെഷലാണ് ! തന്റെ ജീവിതത്തിലുണ്ടായിരിക്കുന്ന പുതിയ കാര്യം ആരാധകരെ അറിയിച്ച് നസ്രിയ…
വിവാഹത്തിനു ശേഷം വളരെ അപൂര്‍വം ചിത്രങ്ങളില്‍ മാത്രമേ നസ്രിയ നസിം അഭിനയിച്ചിട്ടുള്ളൂ. കൂടെ, ട്രാന്‍സ്, മണിയറയിലെ അശോകന് എന്നിങ്ങനെ പോകുന്നു അത്. ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. ”ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷല്‍ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷല്‍ ആണ്,” നസ്രിയ കുറിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകന്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, തന്വി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
Read Moreമന്‍സൂര്‍ കേസിൽ രതീഷിനെ ആക്രമിച്ചതാരെല്ലാം? ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്; റിമാന്‍ഡിലുള്ളവരെ വീണ്ടുംചോദ്യം ചെയ്യും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം റിമാന്‍ഡില്‍ കഴിയുന്ന എട്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യും. കൃത്യം നടന്നിടത്തുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ പ്രാഥമിക വിവരം. ഈ പരിക്കുകള്‍ എപ്പോള്‍ സംഭവിച്ചതാണെന്ന് വ്യക്തമാക്കാനാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഒളിവില്‍ കഴിയുമ്പോള്‍ രതീഷിന് ഏതെങ്കിലും വിധത്തില്‍ മര്‍ദനമേറ്റിരുന്നോ എന്ന് കണ്ടെത്താനും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കും. മന്‍സൂറിനെ കൊലപ്പെടുത്തിയ…
Read More