തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഈ മാസം എട്ടു മുതൽ 16 വരെ ഒന്‍പതു ദിവസത്തേയ്ക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാർഗനിർദേശങ്ങൾ:- ‣അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം‣ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തിക്കാം. ‣ബേക്കറി, പഴം, പച്ചക്കറി, പലവ്യഞ്ജന, ഇറച്ചി, മീൻ കടകൾ തുറക്കാം.‣ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഹോം ഡെലിവറി അനുവദിക്കും. ‣റോഡ്-ജലഗതാഗതം താത്കാലികമായി നിർത്തും.‣ആശുപത്രിയിലേക്കും വാക്സിനേഷനായും പോകുന്നവരുടെ വാഹനം തടയില്ല.‣വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ യാത്രകൾക്കും തടസമില്ല. ‣അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി, ഓട്ടോ സർവീസ് ഉപയോഗിക്കാം.‣അന്തർ ജില്ലാ യാത്രകള്‍ പാടില്ല. ‣അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.‣വീട്ടു ജോലിക്കാർക്കും ഹോം നഴ്സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. ‣ചരക്കുനീക്കത്തിനും തടസമില്ല.‣ചരക്ക് വാഹനങ്ങൾക്ക് അന്തർ സംസ്ഥാന യാത്രയാകാം.‣പെട്രോൾ…
Read MoreDay: May 6, 2021
ലോക്ക്ഡൗണിൽ കെഎസ്ആർടിസി ഓടില്ല; ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസ്; ട്രെയിൻ സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസ് നടത്തും. ആവശ്യം വന്നാൽ ബംഗളൂരുവിൽനിന്ന് മലയാളികളെ തിരികെയെത്തിക്കാൻ മൂന്ന് ബസുകൾ സജ്ജമെന്നും കെഎസ്ആർടിസി അറിയിച്ചു. സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലൂടെയുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഈ മാസം 31 വരെ മുപ്പതോളം സർവീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.
Read Moreഹൃദ്രോഗസാധ്യത ; വേണ്ടത് മരുന്നുകൾ, കൂടാതെയുള്ള കൊളസ്ട്രോൾ നിയന്ത്രണം
പ്രമേഹവും അമിത രക്തസമ്മർദവും മിക്കപ്പോഴും ഒരുമിച്ചു സഹവസിക്കുന്നു. പഞ്ചസാരയെ വെളുത്ത വിഷമെന്നാണു വിളിക്കുക. പഞ്ചാസരയും മധുരപലഹാരങ്ങളും അന്നജമടങ്ങിയ ആഹാരവും ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. പ്രമേഹരോഗികളിൽ ജനിതകമായ പ്രവണത മുൻപന്തി യിൽ നിൽക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ട്രെസും മനോസംഘർഷവും നിയന്ത്രിക്കുക, ചിട്ടയായ ജീവിതശൈലി അവലംബിക്കുക തുടങ്ങിയവയെല്ലാം പ്രമേഹ നിയന്ത്രണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുന്നു. എൽഡിഎൽ കൂടരുത്മയമുള്ള മെഴുകിന്റെ രൂപഘടനയുള്ള കൊളസ്ട്രോൾ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. എന്നാൽ അധികമായാൽ അതു വില്ലനായി മാറും. കൊളസ്ട്രോളിന്റെ ഉപഘടകമായ സാന്ദ്രത കുറഞ്ഞ എൽഡിഎൽ കൊളസ്ട്രോൾ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം വർധിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദ്രോഗമുണ്ടാതിരിക്കാനും ഹാർട്ടറ്റാക്കുണ്ടായിക്കഴിഞ്ഞ് വീണ്ടുമൊരു അറ്റാക്ക് ഉണ്ടാകാതിരിക്കാനും എൽഡിഎല്ലിന്റെ തോത് കർശനമായി കുറഞ്ഞിരിക്കണം. ഹാർട്ടറ്റാക്ക് കഴിഞ്ഞവർക്ക് 55 മിലിഗ്രാം ശതമാനത്തിൽ കുറഞ്ഞിരിക്കണമെന്നാണ്…
Read Moreനീന്തലറിയാവുന്ന മരുകൻ എങ്ങന്റെ മുങ്ങി മരിക്കും; യുവാവിനെ കുളത്തിൽ അർധനഗ്നനായി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇങ്ങനെ…
ചങ്ങനാശേരി: അർധനഗ്നനായ നിലയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാഴപ്പള്ളി കേളമ്മാട്ട് പരേതനായ കെ.വി മണിയനാചാരിയുടെ മകൻ കെ.എം മുരുകേശി(മുരുകൻ- 42)നെയാണ് ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാന്റും ഷർട്ടും ധരിച്ചു ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മുരുകൻ വീട്ടിൽ നിന്നും പുറത്തേക്കു പോയത്. ഇന്നലെ മതുമൂല വാര്യത്തുകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്പോൾ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മുഖത്തു ധരിച്ചിരുന്ന മാസ്കും ഉണ്ടായിരുന്നു. മുരുകൻ നീന്തൽ വശമുള്ള ആളായിരുന്നു. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നത്. മൃതശരീരം കണ്ടെത്തിയ ഇടത്തു നിന്നും മുരുകന്റെ വസ്ത്രങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല.ചങ്ങനാശേരി അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി 10 ആയിട്ടും മടങ്ങിവരാഞ്ഞതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഉത്തരം ലഭിക്കാതെ വന്നപ്പോൾ ഫോണ്‍ വീട്ടിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന്…
Read Moreമൂത്തമകനെ കണ്ടാല്‍ സഞ്ജയ് യെ പോലെ തന്നെ! പിരിഞ്ഞു കഴിയുകയാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും പ്രണയിക്കുന്നു; ‘വൈശാലി’ പറയുന്നു…
മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ചിത്രങ്ങളാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. പ്രണയവും, വിരഹവും നിറഞ്ഞ ഈ ചിത്രങ്ങള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. പി. പത്മരാജന് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്വന്. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെഴുതി ഭരതന് സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും ഭാമയായുമൊക്കെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് സുപര്‍ണ. ഭരതന് സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെയാണ് സുപര്‍ണ പ്രശസ്തയായത്. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, വിറ്റ്നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപര്‍ണ അഭിനയിച്ചിട്ടുണ്ട്. വൈശാലിയിലെ തന്റെ നായകനെത്തന്നെ പിന്നീടു പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപര്‍ണ. ഇഷ്ടജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നു എന്നത് സുപര്‍ണയുടെ ആരാധകര്‍ക്കെല്ലാം സന്തോഷം നല്കിയ വാര്‍ത്ത…
Read Moreഎനിക്ക് അഭിപ്രായം പറയാന്‍ വേറെ മാര്‍ഗമുണ്ട്! ട്വിറ്ററില്‍ നിന്നു അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കങ്കണ
ട്വിറ്ററില്‍ നിന്നു തന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. ട്വിറ്റര്‍ ഇല്ലെങ്കിലും തന്റെ കാര്യങ്ങള്‍ പറയാന്‍ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ട്വിറ്റര്‍ എന്റെ അഭിപ്രായം ശരിവെച്ചു. അവര്‍ അമേരിക്കക്കാരാണ്. വെളുത്ത വര്‍ഗക്കാര്‍ കരുതുന്നത്, നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകളായിരിക്കുമെന്നാണ്. മറ്റുള്ളവര്‍ എന്താണ് പറയേണ്ടത്, ചിന്തിക്കേണ്ടത് എന്നെല്ലാം അവരാണ് തീരുമാനിക്കുതെന്നാണ്. ഇത് ജനാധിപത്യത്തിന്റെ മരണമാണ്. എനിക്ക് അഭിപ്രായം പറയാന്‍ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉള്‍പ്പടെ അതിനുള്ള മാര്‍ഗങ്ങളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്ത ജനതയോടൊപ്പമാകും ഞാന്‍ എക്കാലവും നിലനില്ക്കുകയെന്നതാണ് എന്റെ നിലപാട് കങ്കണ വ്യക്തമാക്കി. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെത്തുടര്‍ന്നാണ് കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി…
Read Moreനഗരസഭ സ്ഥാപിച്ച ബാരിക്കേഡ് പഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റി; കാരണമായി പ്രസിഡന്റും അംഗങ്ങളും പറയുന്നതിങ്ങനെ…
മുക്കം: മുക്കം നഗരസഭ സ്ഥാപിച്ച ബാരിക്കേഡ് കാരശേരി ഗ്രാമപഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റി. മുക്കം ടൗൺ ഉൾപ്പെടെയുള്ള പതിനാലാം വാർഡ് കണ്ടെയിൻമെന്റ് സോണും മുക്കം നഗരസഭ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണും ആയതിനാൽ ഇന്നലെ രാവിലെ നഗരസഭാ അധികൃതർ മുക്കം കടവ് പാലത്തിൽ സ്ഥാപിച്ച ബാരിക്കേഡാണ് കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാർ ഉൾപ്പെടെ എത്തി പൊളിച്ചു മാറ്റിയത്. കാരശേരി ഗ്രാമപഞ്ചായത്തിൽ നിന്നും കോവിഡ് രോഗികളെ ഉൾപ്പെടെ അത്യാവശ്യഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്ന വഴി യാതൊരു മുന്നറിയിപ്പും കൂടാതെ കെട്ടിയടച്ചതിൽ പ്രതിഷേധിച്ചാണ് ബാരിക്കേഡുകൾ പൊളിച്ചു മാറ്റിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കാരശേരി ഗ്രാമപഞ്ചായത്തിൽ നിന്നും അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ മുക്കം കെഎംസിടി മെഡിക്കൽ കോളജിലേക്കോ കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ എളുപ്പത്തിൽ എത്തിക്കാനുള്ള വഴിയാണ് മുക്കം നഗരസഭ അടച്ചുപൂട്ടിയത്. ഇതൊരു പ്രാകൃതമായ നിലപാടാണെന്നും അടച്ചുപൂട്ടുന്ന സമയത്ത് കാരശേരി പഞ്ചായത്ത്…
Read Moreനാടു വിറപ്പിച്ച കാലിയ! ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി….
ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി. സംഘങ്ങളിലെ പല കൊടുംക്രിമിനലുകളും പോലീസ് വലയിലായി. ചെറുപ്പക്കാരായിരുന്നു ഈ സംഘത്തിലെ അംഗങ്ങളില്‍ ഏറെയും. ഇവരില്‍നിന്നു ലഹരികടത്ത്, പെണ്‍വാണിഭം, ക്വട്ടേഷന്‍ ആക്രമണം തുടങ്ങിയ രംഗങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണു പോലീസിനു ലഭിച്ചത്. ഇവര്‍ ജയിലില്‍ മഞ്ചേശ്വരം കടമ്പാര്‍ അടുക്കത്തുഗുരി മിയാ പാദു അബ്ദുള്‍ റഹിം (23), അടുക്കത്ത് ഗുരി മുഹമ്മദ് അഷ്ഫാഖ് (25), മീഞ്ച വില്ലേജ് കുന്തഡ്ക്ക കാലെച്ചാപ്പു ഫയാസ് എന്ന കൂവ ഫയാസ് (30), മങ്ങള്പ്പാടി കൊട്ട ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (32), മങ്ങള്പാടി ബെത്തെല അബ്ദുള്‍ ഷബീര്‍ എന്ന ഷെബി (35), മഞ്ചേശ്വരം മീത്ത നടുക്ക സജ്ജാഫ് എന്ന സജ്ജാദ് (35), മിയാ പാദു ബെജങ്കള മുഹമ്മദ് ഷാക്കിര്‍ (26), മീന്ഞ്ച മജ്ബയില്‍ എം.എം.ക്വാര്ട്ടേജില് ഇബ്രാഹിം മുറാസ് (21), പുത്തിഗെ സീതാംഗോളി ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (32), കടമ്പാര്‍…
Read Moreഇവിടെ നായ്ക്കൾ മനുഷ്യന്റെ ഉറ്റ ചങ്ങാതി, അവിടെ വീട്ടുജോലിക്കാർ! മടിപിടിച്ചിരിക്കുന്ന നായ്ക്കള്‍ക്കും അവരുടെ യജമാനന്മാര്ക്കും ഈ നായ്ക്കള്‍ മാതൃകയാകണം
മനുഷ്യന്റെ ഉറ്റ ചങ്ങാതി എന്നാണ് നായ്ക്കളെക്കുറിച്ച് പറയുന്നത്. ഉറ്റ ചങ്ങാതിയാകുമ്പോള്‍ അവശ്യഘട്ടങ്ങളില്‍ നമുക്ക് വേണ്ട സഹായങ്ങളും ചെയ്യണമല്ലോ… അമേരിക്ക സ്വദേശിയായ ലിന്‍ഡ ഖുഷ് എന്ന അറുപത്തിമൂന്നുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ നായ്ക്കള്‍ കൂട്ടുകാര്‍ മാത്രമല്ല വീട്ടു ജോലിക്കാര്കൂടിയാണ്. വേട്ട നായ്ക്കളുടെ ഇനത്തില്‍പ്പെട്ട മൂന്നു നായ്ക്കളാണ് ലിന്‍ഡയ്ക്കു കൂട്ടായുള്ളത്. തന്റെ യജമാനത്തിക്ക് ഒരാവശ്യമെന്നു കണ്ടാല്‍ സഹായിക്കാന്‍ റേക്കയും റോക്സിയും റിലിയും മത്സരിച്ചു മുന്നിലുണ്ടാകും. സഹായമെന്നു പറഞ്ഞാല്‍ പത്രം എടുത്തു കൊണ്ടുവരുന്നതോ ചെരുപ്പുകള്‍ യഥാസ്ഥാനത്തു കൊണ്ടുവയ്ക്കുന്നതോ ഒന്നുമല്ല. ലിന്‍ഡയുടെ നായ്ക്കള്‍ ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ആരും വിസ്മയിച്ചു നിന്നുപോകും. ലിന്‍ഡയുടെ വീട് തുടയ്ക്കുന്നതും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതും തുണികള്‍ അലക്കുന്നതുമെല്ലാം യജമാനത്തിക്കൊപ്പം റേക്കയും റോക്സിയും റിലിയും ചേര്‍ന്നാണ്. ‘ഇതിനായി ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് അതൊരു ഭാരമാകുന്നതുപോലെ ഇതുവരെ പെരുമാറിയിട്ടില്ല. ഓരോരുത്തര്‍ക്കും ചെയ്യാനുള്ള ജോലികള്‍ പ്രത്യേകം വീതിച്ചു നല്‍കിയിട്ടുണ്ട്.’…
Read Moreഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവർച്ച; റോബിൻ ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിൽ
സുരേഷ് ബാബുതിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ഭീമാ ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയ ബീഹാർ സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് റോബിൻ ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസം ഗോവയിൽ ഒരു കവർച്ചാ ശ്രമത്തിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പോലീസ് കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. മുഹമ്മദ് ഇർഫാനെതിരെ കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. കൂടാതെ കർണാടക, ആന്ധ്ര, ഡൽഹി പോലീസിനും ഇയാളുടെ ചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു. ചിത്രങ്ങൾ കണ്ട ഡൽഹി പോലീസാണ് ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയത് മുഹമ്മദ് ഇർഫാനാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഇയാളെ പിടികൂടാൻ ഇതുവരേയും സാധിച്ചിരുന്നില്ല. കഴിഞ്ഞ വിഷു ദിനത്തിൽ പുലർച്ചെയാണ് ഭീമാ ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും…
Read More