തിരുവനന്തപുരം: ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം എത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് ലക്ഷ്യമിടുന്നത്: പിണറായി വിജയൻ തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച മുതൽ അടച്ചിടൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പോലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു…
Read MoreDay: May 7, 2021
വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത! വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം; മുഖ്യമന്ത്രി പറയുന്നു…
തിരുവനന്തപുരം: കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, പ്രാർഥന, ടിവി കാണുന്നത് എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലപ്പോഴോക്കെ അയൽക്കാരുമായി ബന്ധപ്പെടേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ ഡബിൾ മാസ്ക് ഉപയോഗിക്കണം. അയൽ വീടുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്പോൾ സോപ്പിട്ട് കൈ കഴുകണം. വീട്ടിൽ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സോപ്പിട്ട് കഴുകണം. വീടിനു പുറത്തുപോകുന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു. മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകൾ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ ഇ ഹെൽത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡാറ്റേ ബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവര്‍ത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യും.…
Read Moreഅതവിടെ കിടക്കട്ടേ…ഒരു രസമല്ലേ ! നിങ്ങളുടെ നഗ്ന വീഡിയോ പ്രചരിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞയാള്‍ക്ക് രഞ്ജിനി ഹരിദാസ് നല്കി മറുപടി ഇങ്ങനെ…
മലയാളത്തിലെ ഏറ്റവും ജനപ്രിയയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. അവതാരക എന്ന നിലയില്‍ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു യൂട്യൂബര്‍ കൂടിയാണ് താരം.ബോള്‍ഡ് ക്യാരക്ടര്‍ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ധൈര്യത്തോടെ തുറന്നുപറയാന്‍ മടികാണിക്കാത്ത അപൂര്‍വം ചില സെലിബ്രിറ്റികളിലൊരാളാണ് താരം. സ്ത്രീകള്‍ക്ക് വേണ്ടി താരം എപ്പോഴും ശബ്ദം ഉയര്‍ത്താറുണ്ട്. ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിള്‍ വീഡിയോ എന്ന നിലയില്‍ പ്രചരിക്കുന്നത്. തന്റെ മേല്‍ ചാര്‍ത്തപ്പെട്ട റൂമര്‍ വളരെ സിമ്പിള്‍ ആയി ലാഘവത്തോടെ കൂടി ചിരിച്ചുകൊണ്ട് നിരസിക്കുന്ന രഞ്ജിനി ഹരിദാസിനെയാന്ന് മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു അഭിമുഖത്തില്‍ കുറച്ചുപേര്‍ രഞ്ജിനി ഹരിദാസിനോട്, രഞ്ജിനിയുടേതാണെന്ന് പ്രചരിക്കുന്ന ഒരു എംഎംസിനെ…
Read Moreഅന്യനെപ്പോലെ ഞാന്‍ നോക്കി നിന്നു ! മകന്റെ ജന്മദിനാഘോഷം വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് കിഷോര്‍ സത്യ…
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. സിനിമയിലും മിനിസ്്ക്രീനിലും നിറഞ്ഞു നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ കോവിഡ് കാരണം മകന്റെ ജന്മദിനാഘോഷത്തില് പങ്കുചേരാന്‍ കഴിയാഞ്ഞതിന്റെ വേദന പങ്കുവെച്ച് കിഷോര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ഒരു അന്യനെപോലെ അകലെ നിന്ന് അവന് കേക്ക് മുറിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. കിഷോറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു….. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവന് കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു….. കുറെ ദിവസമായി കൊച്ചിയില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു ഞാന്‍. ഇന്നലെയാണ് തിരിച്ചെത്തിയത്…. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈന് തീരുമാനിച്ചു ഞാന്‍. യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകള്‍ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും….…
Read Moreഅധോലോക നായകന് ഛോട്ടാ രാജന് കോവിഡ് ബാധിച്ച് മരിച്ചു ! അന്ത്യം ഡല്‍ഹി എയിംസില്‍ വച്ച്…
അധോലോക നായകന് ഛോട്ടാ രാജന് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന് തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് രാജന്റെ പേരിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളിയായായിരുന്നു രാജന് വാഴ്ത്തപ്പെട്ടത്. ദാവൂദ്-ഛോട്ടാ രാജന് പോരാട്ടങ്ങള്‍ ഒരു കാലത്ത് മുംബൈയെ രക്തക്കളമാക്കുന്നതില്‍ പ്രധാന പങ്കുവച്ചിരുന്നു.
Read Moreഅയല്‍ സംസ്ഥാനത്തു നിന്നും വരനെത്തി ! എന്നാല്‍ കല്യാണത്തിന് തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു; പിന്നീട് കല്യാണം നടന്നത് പിപിഇ കിറ്റ് ധരിച്ച്…
കോവിഡ് വിവാഹാഘോഷങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആഘോഷപൂര്‍വം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന മിക്കവരും ഇപ്പോള്‍ ചടങ്ങു മാത്രമായി വിവാഹം നടത്തി തൃപ്തി അടയുകയാണ്. പിപിഇ കിറ്റ് ധരിച്ച് നടത്തിയ ഒരു വിവാഹത്തിന്റെ കഥയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തു വരുന്നത്. കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്തിന് തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അല്‍മോറയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു. വധുവരന്മാര് പിപിഇ കിറ്റ് ധരിച്ചാണ് മണ്ഡപത്തില്‍ വന്നത്. പതിവ് പോലെ ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ടുദിവസം മുന്‍പാണ് വധു കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തയ്യാറായത്. വ്യാഴാഴ്ച കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. കല്യാണത്തിനായി വരന് നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു.…
Read Moreസിനിമാമേഖലയില്‍ ജോലി ചെയ്യുന്ന 25000 പേര്‍ക്ക് ധനസഹായവുമായി സല്മാന് ഖാന് ! സല്ലുവിന്റെ സഹായം ഇങ്ങനെ…
കോവിഡ് പ്രതിസന്ധി മറ്റേതു മേഖലയെയും പോലെതന്നെ സിനിമ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന് സല്മാന് ഖാന്. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്മാന് ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്മാന് ഖാന് വിതരണം ചെയ്തിരുന്നു. സല്മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു. കോവിഡ് ആദ്യതരംഗത്തില്‍ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും…
Read Moreമാനദണ്ഡങ്ങൾ ലംഘിച്ചോ? കോവിഡ് സന്നദ്ധ പ്രവർത്തകയായ ചിന്താ ജെറോം മറുപടി പറയുന്നു
തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ചല്ല താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം ചിന്ത ജെറോം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചിന്ത വാക്സിൻ സ്വീകരിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കൊല്ലത്തെ അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്. കോവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്നാണ് യുവജന കമ്മീഷൻ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്ക്കുന്നവര് എന്ന നിലയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന് നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള വാക്സിന് നല്‍കുന്നതിന് പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
Read Moreചൈനീസ് റോക്കറ്റിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരുമോ ? നിയന്ത്രണം വിട്ട മിസൈല്‍ ജീവിതത്തിനു ഭീഷണിയാകുന്നതിങ്ങനെ…
നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാവില്ലെന്നും ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നുമാണ് അമേരിക്ക പറയുന്നത്. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോങ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു. ഈ റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നത്. എന്നാല്‍, ഈ ആഴ്ചാവസാനത്തോടെ തന്നെ റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്ന് യുഎസ് വ്യോമസേന നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു…
Read Moreസന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കുന്നു; ജയിൽ പുള്ളികളെ കാണണമെങ്കിൽ ഇ- മുലാകാത്ത് ഉപയോഗിക്കണം
കോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്തു ഇനി ജയിൽപുള്ളികളെ കാണണമെങ്കിൽ ഇ-മുലാകാത്ത് ഉപയോ ഗിക്കണം. ജയിലുകളിൽ സന്ദര്‍ശകര്‍ക്ക് പൂര്‍ണവിലക്കേർപ്പെടുത്തി. സെന്‍ട്രല്‍, ഓപ്പണ്‍, ജില്ലാ ജയിലുകളിലും സബ് ജയിലുകളിലുമെല്ലാം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇ-മുലാകാത്ത് സംവിധാനം ഉപയോഗപ്പെടുത്തി തടവുകരുമായി ബന്ധുക്കള്‍ക്ക് ഓൺലൈൻ കൂടിക്കാഴ്ചക്കുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ച നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) വികസിപ്പിച്ചെടുത്ത ഇ-പ്രിസണ്‍ സോഫ്റ്റ്വേറിലാണ് തടവുകാരുടെ കൂടിക്കാഴ്ച ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജയിലില്‍നിന്നു അനുവദിക്കുന്ന ലിങ്ക് വഴി മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്ടോപ്, കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിച്ചു കൂടിക്കാഴ്ച നടത്താം. വാട്സ് ആപ്പ് മുഖേനയും വീഡിയോ കോള്‍ വഴിയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നുണ്ട്.
Read More