ഒടുവില്‍ കുറ്റസമ്മതം നടത്തി! ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; കോളജ് പ്രൊഫസർ അറസ്റ്റിൽ; ഇവർ പോലീസിനോടു പറഞ്ഞത് ഇങ്ങനെയൊക്കെ…

ഭോപ്പാൽ: ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ കോളജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് ഡോ. നീരജ് പഥക്കിനെ(65) ഭാര്യ മമത പഥക്(63) കൊലപ്പെടുത്തിയത്. ഇവർ ഛത്തർപുർ സർക്കാർ കോളജിൽ അധ്യാപികയാണ്. പ്രതി കുറ്റം സമ്മതിച്ചു. ഏപ്രിൽ 29നാണ് സംഭവം. ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ചാണ് കൊലനടത്തിയത്. ഏറെ നാളായി ഭർത്താവ് അസുഖ ബാധിതനാണെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞത്. ഏപ്രിൽ 30 ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാൽ ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടതെന്നും ഇവർ പറഞ്ഞു. എന്നാൽ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ശ്മശാനത്തിൽ നിന്നും മരിച്ചവരുടെ വസ്ത്രങ്ങൾ മോഷ്ടിച്ച് മറിച്ച് വിൽപ്പന; ഏഴ് പേർ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലക്നോ: ശ്മശാനത്തിൽ നിന്നും മരിച്ചവരുടെ വസ്ത്രങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. മൃതദേഹം മറയ്ക്കാൻ ഉപയോഗിക്കുന്ന തുണി, അവരുടെ വസ്ത്രങ്ങൾ, സാരികൾ തുടങ്ങിയവ ഇവർ മോഷ്ടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 520 ബെഡ്‌ഷീറ്റുകൾ, 127 കുർത്തകൾ, 52 വൈറ്റ് സാരികൾ തുടങ്ങിയ വസ്തുക്കൾ ഇവരിൽ നിന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മോഷ്ടിച്ചെടുത്ത തുണികൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഗ്വൗളിയാറിലുള്ള ഒരു കമ്പനിയുടെ പേരിൽ ഇവർ പല സ്ഥാപനങ്ങളിലും വിൽക്കുകയായിരുന്നു പതിവ്. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികളുമായി ഇവർക്ക് ധാരണയുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴു പേരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 10 വർഷമായി ഇവർ മോഷണം നടത്തി വരികയാണ്. പകർച്ചവ്യാധി നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം! വധുവിന്റെ പിതാവിനും മണ്ഡപത്തിന്റെ മാനേജര്‍ക്കും മുട്ടന്‍പണി കൊടുത്ത് പോലീസ്; പത്തനംതിട്ടയിലെ വള്ളിക്കോട്ടാണ് സംഭവം

പത്തനംതിട്ട: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിൽ വധുവിന്‍റെ പിതാവിനെതിരെ കേസ്. അനുവദിച്ചതിലും കൂടുതലാളുകൾ വിവാഹത്തിനെത്തിയതിനെ തുടർന്നാണ് നടപടി. പത്തനംതിട്ടയിലെ വള്ളിക്കോട്ടാണ് സംഭവം. വള്ളിക്കോട്ടെ കൺവൻഷണൽ സെന്‍ററിൽ വച്ച് രാവിലെ പത്തിനായിരുന്നു വിവാഹം. ജാഗ്രതാ പോർട്ടലിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. 20 പേർക്ക് പങ്കെടുക്കുവാനാണ് അനുമതി നൽകിയത്. എന്നാൽ ചടങ്ങിൽ 75 പേർ പങ്കെടുത്തു.പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനം നടന്നുവെന്ന് പോലീസ് കണ്ടെത്തി. വധുവിന്‍റെ പിതാവിനെ കൂടാതെ മണ്ഡപത്തിന്‍റെ മാനേജർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ലോക്ക്ഡൗൺ തിങ്കളാഴ്ച മുതൽ കർശനമാക്കും; സത്യവാംഗ്മൂലം ദുരൂപയോഗം ചെയ്താൽ നടപടി; 15,761 പേര്‍ക്ക് യാത്രാനുമതി, 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതൽ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വളരെ അത്യാവശ്യഘട്ടങ്ങളിലുള്ള യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ പാസിന് അപേക്ഷിക്കാവൂവെന്നും അദ്ദേഹം നിർദേശിച്ചു. സത്യവാംഗ്മൂലം ദുരൂപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇ പാസിന് ഞായറാഴ്ച 1.75 ലക്ഷം ആളുകൾ അപേക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്‍റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി…

Read More

കോഴിക്കോട്ട് നിന്നും മോഷ്ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത് പിടിയിൽ; മോഷണ വിവരം ആരും അറിഞ്ഞില്ല…

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും മോഷ്ടിച്ച സ്വകാര്യ ബസുമായി മുങ്ങിയ യുവാവ് കോട്ടയത്ത് പിടിയിൽ. ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് കുമരകം പോലീസിന്‍റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇയാൾ ബസ് മോഷ്ടിച്ചത്. കുറ്റ്യാടി ബസ് സ്റ്റാൻഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. മോഷണ വിവരം ആരും അറിഞ്ഞിരുന്നില്ല. തുടർന്ന് ഞായറാഴ്ച പുലർച്ചെ കുമരകത്തെ കവനാട്ടിൻ കരയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ബസ് മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.

Read More

അവള്‍ ഫോണിൽ എല്ലാം എന്നോട് പറഞ്ഞു…! കോവിഡ് ബാധിച്ച് മരിച്ച പെൺകുട്ടി മാനഭംഗത്തിന്‌ ഇരയായെന്ന്‌ ആരോപണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി. ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ ബംഗാൾ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയെന്നാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. കേന്ദ്രസർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 10നാണ് 25 വയസുകാരിയായ പെണ്‍കുട്ടി കുറച്ചാളുകൾക്കൊപ്പം തിക്രിയിൽ എത്തിയത്. ഏപ്രിൽ 26ന് കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ ജജ്ജാർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു പേരാണ് മകളെ പീഡിപ്പിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. മകൾ ഇക്കാര്യം ഫോണിൽ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോവിഡ് രോഗിയെ ചികിത്സിക്കുന്നത് പോലെയാണ് തങ്ങൾ പെണ്‍കുട്ടിയെ പരിചരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ചാരായം വാറ്റുന്നതിനിടെ കോവിഡ് രോഗി അറസ്റ്റിൽ; അറസ്റ്റ് ഒഴിവാക്കി, പകരം…

മലപ്പുറം: മലപ്പുറം എടക്കരയിൽ ചാരായം വാറ്റുന്നതിനിടെ കോവിഡ് രോഗി പിടിയിൽ. ചുങ്കത്തറ സ്വദേശി കൃഷ്ണൻ(55) ആണ് പിടിയിലായത്. എക്സൈസ്, പോലീസ് സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. വീടിന്‍റെ ടെറസിൽ വച്ചായിരുന്നു ഇയാൾ വാറ്റിയിരുന്നത്. നിരവധി വാറ്റുപകരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. പരിശോധന നടക്കുന്നതിനിടെ ആയിരുന്നു പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് ആശുപത്രിയിൽ നിന്ന് സന്ദേശം ലഭിച്ചത്. ഇയാളുടെ അറസ്റ്റ് ഒഴിവാക്കി. പകരം കേസെടുത്തു.

Read More

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് പോലീസിന്‍റെ ‘വെറൈറ്റി’ ശിക്ഷ; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ക്രിക്കറ്റ് കളിച്ചവർ പോലീസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം.ക്രിക്കറ്റ് കളിച്ച ഏഴുപേരെ തൃക്കുന്നപ്പുഴ പോലീസാണ് പിടികൂടിയത്. ശിക്ഷയായി ഒരു ദിവസത്തെ സാമൂഹിക സേവനം പോലീസ് ഇവർക്ക് നിർദേശിച്ചു.പോലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കേണ്ടതിന്‍റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റേയും ആവശ്യം പറഞ്ഞ് ആളുകളെ ബോധവാന്മാരാക്കുക എന്ന ചുമതലയാണ് പോലീസ് ഇവർക്ക് നൽകിയത്.

Read More

ചികിത്സിക്കാന്‍ പോസിറ്റീവ് ആകണമെന്നില്ല…ലക്ഷണം മാത്രം മതി ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ…

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അയച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കാം. മറ്റു രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന ആശുപത്രികളെ അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രഖ്യാപിക്കാവൂ. എന്നാല്‍, കോവിഡ് രോഗികള്‍ക്കു ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യാശുപത്രികള്‍ക്കും ബാധകമാണ്. രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ… കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല.രോഗം സംശയിക്കപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്റര്‍…

Read More

മരണക്കണക്കിൽ കള്ളക്കളിയോ..? പാലക്കാട് ഔദ്യോഗിക കണക്കിനേക്കാള്‍ മൂന്നിരട്ടി ശവസംസ്‌കാരം; ആക്ഷേപം ഉന്നയിക്കുന്നത്‌ ആരോഗ്യ പ്രവര്‍ത്തകരടക്കം

പാലക്കാട്: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ കണക്കുകളിൽ വൈരുധ്യം. പാലക്കാട് ജില്ലയിൽ ഈ മാസം 15 പേര്‍ മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്‌കരിച്ചത് മൂന്നിരട്ടിയിലധികം പേരെ. മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കാൻ കൊണ്ടുപോകുന്നത് നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊർണൂർ ശാന്തിതീരത്തെ ഈ മാസത്തെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങൾ സംസ്‌കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സംസ്ഥാനത്ത് പ്രതിദിനം അറുപതില്‍ താഴെ കോവിഡ് മരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഈ പൊരുത്തക്കേടുകള്‍.

Read More