മാർട്ടിൻ പണമുണ്ടാക്കിയത് സ്ഥലക്കച്ചവടത്തിലൂടെ..! ഒളിവില്‍ കഴിഞ്ഞത് ‘ടാര്‍സന്റെ’ സഹായത്തോടെ; വർഷങ്ങൾക്കു മുമ്പ്‌ തൃശൂരിലെ വീടു മാർട്ടിൻ തല്ലിത്തകർത്തെന്നു പിതാവ് ജോസഫ്

തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് വർഷങ്ങൾക്കു മുന്പ് തൃശൂരിലെ വീടു തല്ലിത്തകർത്തെന്നു പിതാവ് ജോസഫ്. പോലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരം. കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര വർഷത്തിലേറെയായി കൂടെ താമസിച്ചിരുന്ന യുവതിക്കു മറ്റു ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണു മർദിച്ചതെന്നു മാർട്ടിൻ പറഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകി. മാർട്ടിന്‍റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. ജോസഫിന്‍റെ പിതാവ് മരിച്ചതോടെ പാവറട്ടിയിലെ അനാഥാലയത്തിലാണു വളർന്നത്. പിന്നീട് മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അന്പത്തഞ്ചുകാരനായ ജോസഫിന്‍റെ കുടുംബം താമസിച്ചത്. കർണാടക സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹറിനിലും തൃശൂരിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. മകൻ മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി…

Read More

ശാഖകള്‍ പൂട്ടി ഉടമ സജി സാമും കുടുംബവും മുങ്ങിയോ? പോപ്പുലറിനു പിന്നാലെ തറയില്‍ ഫൈനാന്‍സിയേഴ്‌സും; നിക്ഷേപകര്‍ ആശങ്കയില്‍; 100 കോടി രൂപയോളം തട്ടിയെടുത്തതായി പ്രാഥമിക നിഗമനം

പത്തനംതിട്ട: കോടി കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ കോന്നി വകയാര്‍ കേന്ദ്രമാക്കിയ പോപ്പുലര്‍ ഫൈനാന്‍സിയേഴ്‌സിനു പിന്നാലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിന്‍റെയും തകര്‍ച്ച നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫൈനാന്‍സിയേഴ്‌സിനെതിരെയാണ് ആക്ഷേപം. ശാഖകള്‍ പൂട്ടി ഉടമ സജി സാമും കുടുംബവും മുങ്ങിയതായാണ് പരാതി. 100 കോടി രൂപയോളം തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ഉടമയുമായി സംസാരിച്ച് പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം പാളിയതോടെ പോലീസില്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, അടൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇന്നലെ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തറയില്‍ ഫൈനാന്‍സിയേഴ്‌സിന്‍റെ ഓമല്ലൂര്‍, പത്തനംതിട്ട, അടൂര്‍, പത്തനാപുരം ഓഫീസുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സജി സാമിന്‍റെ ബിഎംഡബ്ല്യു കാര്‍ അടൂരിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമായാണ് സജി മുങ്ങിയത്. ഓമല്ലൂരിലെ മൂന്നുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്.…

Read More

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കാറിലെത്തിയ സംഘം ബൈക്കു യാത്രികനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു; കുമരകത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കുമരകം: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കാറിലെത്തിയ നാലംഗസംഘം ബൈക്കു യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞു. കുമരകം സ്വദേശിയായ ബൈക്ക് യാത്രക്കാരൻ വിനുവിനെയാണു കാറിടിച്ചത്. ഇടിപ്പിച്ച കാർ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കുമരകം പെട്രോൾ പന്പിനു സമീപത്തും പുതിയകാവ് ക്ഷേത്രത്തിനു സമീപത്തുമാണ് യുവാവിന്‍റെ ബൈക്കിൽ കാറിടിപ്പിച്ചത്. യുവാവിന്‍റെ കാലിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ബൈക്കിനും കേടുപാടുകളുണ്ട്. പെട്രോൾ പന്പിനുസമീപം അശ്രദ്ധയോടെ കാർ ഓടിച്ച് ഇടിപ്പിച്ചതു പിന്നാലെ എത്തി ചോദ്യം ചെയ്തതിനാണു പുതിയകാവിനുസമീപം വീണ്ടും ഇടിപ്പിച്ചത്. തുടർന്ന് ആശാരിച്ചേരി ഭാഗത്ത് നടത്തിയ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ പോലീസെത്തിയെങ്കിലും കാർ ഡ്രൈവറെ കണ്ടെത്താനായില്ല. വിനുവിനെ കുമരകം സാമുഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ ഉടമയെ ഇന്നു സ്റ്റേഷനിൽ എത്തിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നു കുമരകം എസ്ഐ എസ്. സുരേഷ് പറഞ്ഞു. എന്നാൽ, കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും ഇയാൾ പോലീസ് ഉദ്യോഗസ്ഥനാണെന്നും നാട്ടുകാർ പറയുന്നു.

Read More

ഇതൊന്നും കൃഷ്ണദാസ് അറിയരുത്..! ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണം പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്‍റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് ഫോൺ സംഭാഷണത്തിലെ സുരേന്ദ്രന്‍റെ പ്രതികരണം. പണം റെഡിയാക്കി തന്‍റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. ഇക്കാര്യം സി.കെ. ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോ എന്നുമൊക്കെ സുരേന്ദ്രൻ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം തന്‍റെ തന്നെയാണെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്. ജാനുവിന് എൻഡിഎയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്ന വെളിപ്പെടുത്തലുമായി പ്രസീത നേരത്തേ രംഗത്തെത്തിയിരുന്നു.

Read More

സ്വകാര്യ ആശുപത്രികള്‍ വാങ്ങിയത് 1.29 കോടി ഡോസ് വാക്‌സിന്‍ ! എന്നാല്‍ ഉപയോഗിച്ചത് വെറും 22 ലക്ഷവും; ഇതിന്റെ കാരണം ഇങ്ങനെ…

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്റെ തോത് നന്നേ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ വലിയ അളവില്‍ വാക്സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍നിന്ന് 1.29 കോടി ഡോസ് വാക്സിന്‍ വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതായത് 17 ശതമാനം ഡോസുകള്‍. വാക്സിന്‍ എടുക്കാനുള്ള വിമുഖത, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളില്‍നിന്ന് ജനങ്ങള്‍…

Read More

പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നു ! സിനിമ അവള്‍ക്ക് ഒരു മോഹമായിരുന്ന കാലമായിരുന്നു അത്; ഒരു അതിജീവനത്തിന്റെ കഥ…

ഇന്ന് ഏതു മേഖലയും ലൈംഗിക ചൂഷണത്തിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. കെണിയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ ദുരന്തപൂര്‍ണമായ ജീവിതകഥകള്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കും. പലപ്പോഴും ചെറുപ്പത്തിന്റെ പക്വതയില്ലായ്മ കൊണ്ടും ജീവിതത്തിന്റെ ദുരവസ്ഥ കൊണ്ടുമായിരിക്കും പലരും തെറ്റിലേക്ക് വഴുതി വീഴുന്നത്. ലൈംഗിക ചൂഷണത്തിനിരയായ കൂട്ടുകാരിയെക്കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് അന്‍സി സികെ എന്ന പെണ്‍കുട്ടി. എന്റെ കൂട്ടുകാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവള്‍. സിനിമ സ്വപ്നമായി കൊണ്ടു നടന്ന അവളെ പലരും ലൈംഗികമായി പീഡിപ്പിച്ചു. പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നു. പട്ടിണി കിടക്കാതിരിക്കാന്‍ പലയിടങ്ങളിലും ജോലിക്ക് കയറി. തൊഴിലിടങ്ങളില്‍ പോലും ചൂഷണം നേരിട്ടു. പക്ഷേ പില്‍ക്കാലത്ത് ജീവിതം അവള്‍ക്കായി കാത്തുവച്ചത് സന്തോഷങ്ങളുടെ നിമിഷങ്ങളായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍സി ഈ അതിജീവനകഥ പങ്കുവച്ചത് ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും…

Read More

പിതാവിന്‍റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം! എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലുമാവാതെ പിതാവ്…

വെര്‍ജിനിയ : പിതാവിന്‍റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പിന്നോട്ട് എടുക്കുന്നതിനിടയില്‍ അവിടേയ്ക്ക് ഓടിയെത്തിയ രണ്ടുവയസുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു . ഫെയര്‍ഫാക്സ് കൗണ്ടി പോലീസാണ് സംഭവം പുറത്തുവിട്ടത്. ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും പിതാവിനായില്ല , കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസുകാരന്‍റെ സഹോദരി സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു . മദ്യമോ മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിന് കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അതേസമയം അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു. അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ 70 ശതമാനവും പിതാവോ , ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്‌സ് ആന്‍ഡ് കാര്‍സ്…

Read More

എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായി! തെളിവുകളുണ്ടെന്ന് സിഡിസി

വാഷിംഗ്ടണ്‍: എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അസാധാരണമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനു ശക്തമായ തെളിവുകളുണ്ടെന്നു സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മെയ് പത്താംതീയതി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മയോകാര്‍ഡൈറ്റിസ് എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് എംആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ പ്രത്യേകമായി കണ്ടുവരുന്നത്. മുപ്പത് വയസിനു താഴെയുള്ള 226 പേരില്‍ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സിഡിസി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ടോം പറഞ്ഞു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസറി ഗ്രൂപ്പില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു ഡോ. ടോം. രോഗം യുവജനങ്ങളില്‍ കണ്ടുവരുന്നുവെങ്കിലും ആശുപത്രിവാസം കുറവാണെന്നും അദ്ദേഗം പറയുന്നു. മയോകാര്‍ഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം ഇരുപത് വയസിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദര്‍ശനത്തിനുശേഷം മിക്കവാറും രോഗികള്‍ എല്ലാവരും തന്നെ സാധാരണ ജീവിതത്തിലേക്ക്…

Read More

ജനലില്‍ കൂടി താഴേയ്ക്ക് വീണ മൂന്നു വയസുകാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യുജഴ്‌സി: എലിസബത്ത് സിറ്റിയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു നായ്ക്കള്‍ ചേര്‍ന്ന് മൂന്നു വയസുകാരനെ കടിച്ചു കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനകത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന്‍ പിന്‍വശത്തെ ജനാലയില്‍ കൂടി താഴേക്കു വീഴുകയായിരുന്നു. നായ്ക്കള്‍ താഴേക്കു വീണ കുട്ടിയെ കടിച്ചു പരുക്കേല്‍പിച്ചു. കണ്ടു നിന്ന അമ്മ ഓടിയെത്തി നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി. പോലിസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ചു അന്വേഷിക്കുകയാണെന്നും, ഇതുവരെ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നും പോലിസ് പറഞ്ഞു. ലോക്കല്‍ അനിമല്‍ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ എത്തിചേര്‍ന്നു നായ്ക്കളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. കുട്ടിയെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Read More

വിവാഹബന്ധം കുട്ടിച്ചോറാക്കിയത് ശില്‍പ ഷെട്ടിയെന്ന് ആരോപണം ! ഇനി മിണ്ടാതിരിക്കാനാവില്ലെന്ന് നടിയുടെ ഭര്‍ത്താവ്…

തന്റെ വിവാഹബന്ധം തകര്‍ത്തത് ശില്‍പഷെട്ടിയാണെന്ന് ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ മുന്‍ഭാര്യ കവിത ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു. പണം വാങ്ങി നല്‍കിയ അഭിമുഖത്തിലെ ദൃശ്യമാണത്. ഡിവോഴ്സിന്റെ സമയത്ത് ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ ആ അഭിമുഖത്തിന് പത്രം പണം നല്‍കിയ വിവരങ്ങളുണ്ട്. കവിതയ്ക്ക് സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നു.…

Read More