കാസര്‍ഗോഡ്: പണം തട്ടാന്‍ പുതുവഴികളുമായി ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നു. മാധ്യമപ്രവര്‍ത്തകനായ ദേലംപാടി അഡൂര്‍ സ്വദേശി പുരുഷോത്തമന് കഴിഞ്ഞയാഴ്ച തപാല്‍ വഴി മുംബൈ മേല്‍വിലാസത്തില്‍ ഒരു കവര്‍ ലഭിച്ചു. തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ്. ഓണ്‍ലൈന്‍ സ്റ്റോറായ നാപ്റ്റോളിന്റെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സമ്മാന കൂപ്പണ്‍ അയയ്ക്കുന്നതെന്ന് ഇതോടൊപ്പമുള്ള കത്തില്‍ പറയുന്നു. കാര്‍ഡ് ഉരച്ചു നോക്കിയപ്പോള്‍ ലഭിച്ചത് ഒന്നാം സമ്മാനമായ 14.8 ലക്ഷം രൂപ വിലപിടിപ്പുള്ള കിയ സെല്‍റ്റോസ് കാര്‍. കത്തിലുള്ള നമ്പറില്‍ വിളിച്ചപ്പോള്‍ കാര്‍ വിലയുടെ ഒരു ശതമാനം തുകയായ 25,600 രൂപ മുന്‍കൂറായി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം കഴിഞ്ഞ് മറുപടി പറയാമെന്ന് പുരുഷോത്തമന് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നാപ്റ്റോളില്‍നിന്ന് ഒരു വാട്ടര്‍ ടാങ്ക് ക്ലീനര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും എന്നാല്‍ സമ്മാനമടിച്ചതായി തുടക്കത്തില്‍ വിശ്വസിച്ചിരുന്നെന്നും പുരുഷോത്തമന് പറഞ്ഞു.…
Read MoreDay: July 21, 2021
സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ ട്വിസ്റ്റ് ! ഒളിച്ചോടിയതല്ല തട്ടിക്കൊണ്ടു പോയതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍;ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതി…
മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി അനുജത്തി ഒളിച്ചോടിയെന്ന് പ്രചരിക്കപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ ഇവരുടെ സഹോദരീ ഭര്‍ത്താവ് സനിജിത്തിനൊപ്പമാണ് ഒളിച്ചോടിയത്. സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും ആണ് യുവതി ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞമാസം 22ന് ആണ് മധുരയില്‍ നിന്നും ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. പരാതിപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്കി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി…
Read Moreജാനുവും സുരേന്ദ്രനുമായി ബന്ധപ്പെട്ട കോഴക്കേസ് കെട്ടുകഥമാത്രം! ശോഭാ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെ…
കൽപ്പറ്റ: ജാനുവും സുരേന്ദ്രനുമായി ബന്ധപ്പെട്ട കോഴക്കേസ് കെട്ടുകഥമാത്രമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. യാതൊരുവിധ രേഖകളും ഇതുവരെയും ലഭിച്ചിട്ടില്ല. വലിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചോദ്യം ചെയ്യലുകൾ പ്രഹസനമായി മാറി. ആഭ്യന്തരവകുപ്പിന് ബിജെപിയെ പ്രതിരോധത്തിലാക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. വയനാട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ നടക്കുന്നത് പാർട്ടി സെൽ ഭരണമാണ്. കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തി അഴിമതി നടത്തിയിട്ടും സർക്കാർ ഇടപെടാത്തത് പാർട്ടി സെൽ ഭരണമാണ് നടക്കുന്നത് എന്നതിന് തെളിവാണ്. മന്ത്രിമാരുടെ മുകളിൽ അദൃശ്യ ശക്തിയായി പാർട്ടി സെൽ പ്രവർത്തിക്കുന്നു. പാർട്ടി നേതാക്കളെ മന്ത്രിമാരുടെ ഓഫീസുകളിൽ കുത്തിനിറച്ചിരിക്കുകയാണ്. ഈ അഴിമതികളെല്ലാം നടത്തുന്നത് സിപിഐയും സിപിഎമ്മും ഒത്തുചേർന്നാണ്. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രൻ മരംമുറി വിഷയത്തിൽ മാത്രം മൗനം പാലിക്കുകയാണ്. മരംമുറി ഗൂഢാലോചനയ്ക്ക് നേതൃത്വം…
Read Moreചില്ലറനോട്ടുകൾ കണ്ടപ്പോൾ ബാങ്ക് ജീവനക്കാരന് ചില്ലറയല്ല അരിശം! കേരള ഗ്രാമീണ്‍ ബാങ്ക് കാലടി ശാഖയില്‍ നടന്ന സംഭവം ഇങ്ങനെ…
എടപ്പാൾ: ചില്ലറ നോട്ടുകൾ നൽകിയ കണ്ടനകം സ്വദേശി മഠത്തിൽ വളപ്പിൽ മുഹമ്മദിനെ കേരള ഗ്രാമീണ്‍ ബാങ്ക് കാലടി ശാഖയിലെ ജീവനക്കാരൻ അപമാനിച്ചതായി പരാതി. പണയത്തിലുള്ള സ്വർണാഭരണം എടുക്കാൻ എത്തിയതായിരുന്നു മുഹമ്മദും ഭാര്യയും. ഇവർ നൽകിയ നോട്ടുകളിൽ അന്പതിന്റെയും പത്തിന്റെയും നോട്ടുകളായിരുന്നു കൂടുതൽ. ഇതാണ് പണം വാങ്ങിക്കുന്ന കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെ ചൊടിപ്പിച്ചത്. പ്രകോപിതനായ ജീവനക്കാരൻ നോട്ടുകെട്ടുകൾ മുഹമ്മദിന്റെ മുഖത്തേക്കെറിയുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. ഇതിനെ തുടർന്നു മുഹമ്മദ് കൗണ്ടറിനു മുന്നിൽ തളർന്നു വീണതായും പരാതിയുണ്ട്. വിവരമറിഞ്ഞു മുഹമ്മദിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോഴേക്കും ജീവനക്കാരൻ സ്ഥലം വിട്ടതായാണ് പരാതിയിൽ പറയുന്നത്. ബാങ്കിന്റെ മലപ്പുറത്തെ ഹെഡ് ഓഫീസിലും പൊന്നാനി പോലീസിലും മുഹമ്മദ് പരാതി നൽകിയിട്ടുണ്ട്.
Read Moreആറേഴു ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളൂവെന്ന് അവര്‍ പറഞ്ഞിരുന്നു; അപ്പോള്‍ എനിക്ക് ഒരു ആശങ്ക തോന്നി..! ആത്മീയ രാജന് പറയുന്നു…
കോവിഡ് കാലത്താണ് സിനിമയിലേയ്ക്ക് ഓഫര്‍ ലഭിക്കുന്നത്. പൃഥ്വിരാജ് ചിത്രം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ സന്തോഷമായിരുന്നു. തിരക്കഥാകൃത്ത് ശ്രീനാഥ് ചേട്ടനും, സംവിധായകന് തനു ചേട്ടനുമാണ് എന്നോട് കഥ പറയുന്നത്. ഒരു ആറേഴു ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളൂവെന്ന് അവര്‍ പറഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് ഒരു ആശങ്ക തോന്നി. കാരണം ഒരു പൃഥ്വിരാജ് ചിത്രത്തില്‍ ചെറിയ രംഗങ്ങളില്‍ മാത്രം വന്നു പോയാല്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം. എന്നാല്‍ ആളുകള്‍ ഒരിക്കലും മറക്കില്ലെന്നുള്ള അവരുടെ ഉറപ്പിലാണ് ഞാന്‍ സിനിമ ചെയ്തത്. -ആത്മീയ രാജന്
Read Moreഅച്ഛനെ മാറിപ്പോയി, അമ്മയുടെ നായകനെ കെട്ടിപ്പിടിച്ച് ആരാധ്യ! ഒരു ദിവസം കഴിഞ്ഞ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആര്‍കെ എന്ന് അവള് വിളിച്ചു; രസകരമായ സംഭവം പങ്കുവച്ച് ഐശ്വര്യ റായി
ലോകസുന്ദരിയായ ശേഷം സിനിമയിലെത്തുകയും ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചന്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് ഐശ്വര്യ റായി വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. ഐശ്വര്യയെ പോലെ തന്നെ മകള്‍ ആരാധ്യയും പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവാറുണ്ട്. ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചാര്ച്ചയാകുന്ന താരപുത്രിയാണ് ആരാധ്യ. ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് നടി. ആരാധ്യയ്ക്ക് പിതാവ് അഭിഷേക് ബച്ചനെ മാറിപ്പോയ സംഭവമാണ് താരസുന്ദരി പറയുന്നത്. ഒരഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകള്‍ ജനിച്ചതിനു ശേഷമുള്ള രണ്ടാം വരവില്‍ ഐശ്വര്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2016 ല്‍ പുറത്തിറങ്ങിയ എ ദില്‍ ഹായ് മുഷ്കില്‍. രണ്‍ബീ കപൂര്‍, അനുഷ്ക ശര്‍മ എന്നിവര്‍ക്കൊപ്പം ഐശ്വര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതതരിപ്പിച്ചിരുന്നു. രണ്‍ബീറിന്റെ കമുകിയായിട്ടാണ് ആഷ് ചിത്രത്തില്‍ എത്തിയത്. ആഷിന്റെ വാക്കുകള്‍ ഇങ്ങനെ……
Read Moreരക്ഷിക്കാമായിരുന്നു, എന്നിട്ടും..! സംഭവ ദിവസവും പതിവു പോലെ അർജുൻ ലയത്തിനു പരിസരത്തുണ്ടായിരുന്നു; അന്നു നടന്നത്…
ടി.പി. സന്തോഷ്കുമാർ സംഭവ ദിവസവും പതിവു പോലെ അർജുൻ ലയത്തിനു പരിസരത്തുണ്ടായിരുന്നു. വീട്ടിലും സമീപത്തും ആരൊക്കെയുണ്ടെന്നും മറ്റും കൃത്യമായി നിരീക്ഷിച്ചു. ഇതിനിടെ, പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരോടൊപ്പവും കൂടി. ഈ സമയമൊക്കെ പെണ്‍കുട്ടി വീടിനു പുറത്തു കളിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ നിരീക്ഷിച്ച് ഇയാൾ സമീപത്തു തന്നെ സമയം ചെലവഴിച്ചു. ഉച്ചകഴിഞ്ഞു രണ്ടോടെ കുട്ടി വീടിനുള്ളിൽ തനിച്ചാണെന്നു ഇയാൾ മനസിലാക്കി. ഇതോടെ പെൺകുട്ടിയെ തേടി വീടിനുള്ളിൽ കടക്കാൻ അയാൾ തീരുമാനിച്ചു. ചുറ്റുപാടും ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പാക്കി. പതിവിനേക്കാൾ കൂടുതൽ പദ്ധതികളുമായാണ് അയാൾ അന്നെത്തിയത്. വീടിനുള്ളിൽ കയറി ഇയാൾ കുട്ടിയെ ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയമാക്കി. ഇയാളുടെ അതിക്രമത്തിൽ പെണ്‍കുട്ടി ബോധരഹിതയായി. പെൺകുട്ടി ബോധരഹിതയായതോടെ മരിച്ചെന്നു തെറ്റിദ്ധരിച്ചു. ഇതോടെ പരിഭ്രാന്തനായ പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചുപോയാൽ അന്വേഷണം ഉണ്ടാകുമെന്നും പ്രശ്നമാകുമെന്നും മനസിലാക്കി. ഇതോടെ പെൺകുട്ടി ആത്മഹത്യ…
Read Moreസ്കൂട്ടറിന്റെ മുഖവും സൈക്കിളിന്റെ ശരീരവുമായി ഇന്ധനവിലവർധനവിനെതിരേ ബാദുഷയുടെ “ബജാക്കിള്’
കൊച്ചി: പഴയ ബജാജ് സ്കൂട്ടറും സൈക്കിളും ചേര്‍ത്തു പെരുമ്പാവൂരിലെ പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് ബാദുഷ രൂപപ്പെടുത്തിയ “ബജാക്കിള്’ ജനത്തിനു കൗതുകമാണെങ്കിലും ഇതൊരു പ്രതിഷേധമാണ്. ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയർന്നതിനെതിരേയുള്ള വേറിട്ട പ്രതിഷേധം. സ്കൂട്ടറിന്റെ മുഖവും സൈക്കിളിന്റെ ശരീരവുമുള്ള ബജാക്കിള്, ബാദുഷ ആഞ്ഞുചവുട്ടി പോകുന്പോൾ നാട്ടുകാർ കൈവീശി പ്രതിഷേധത്തിൽപങ്കുചേരുന്നു. “ഇന്ധനവില വര്‍ധന ബാധിക്കാത്ത ആരുമില്ല. നാടെങ്ങും ഇതിനെതിരേ എതിർപ്പുയരുന്പോൾ ഞാനും എന്റെ പങ്ക് വഹിക്കുന്നു. സൈക്കിള്‍ ചവിട്ടി പോയാല്‍ അതു പ്രതിഷേധമാകില്ല. അതിനാലാണ് ഇത്തരമൊരു വിചിത്ര വാഹനം രൂപപ്പെടുത്തി അതിൽ സഞ്ചരിക്കുന്നത്’ -മുഹമ്മദ് ബാദുഷ പറയുന്നു. മാരമ്പള്ളി എന്‍ഐ വിഎച്ച്എസ്എസ് വിദ്യാര്‍ഥിയായ ബാദുഷ, മുത്തനാംകുളം എം.ബി. ഹഫീസ്-സുലൈഖ ദന്പതികളുടെ മകനാണ്. പഴയ ബജാജ് സ്കൂട്ടറിന്റെ മുൻഭാഗം സൈക്കിളിൽ പിടിപ്പിച്ചാണു “ബജാക്കിള്’ ഉണ്ടാക്കിയിരിക്കുന്നത്. പരസ്യബോര്‍ഡുകള്‍ തയാറാക്കുന്ന ജോലിയുളള അച്ഛന്റെ സഹായവും മുഹമ്മദിനു ലഭിച്ചു. സ്കൂട്ടർ വാങ്ങാൻ നൽകിയ 3,500 രൂപ…
Read Moreപാർട്ടിക്കു ക്ഷീണമായി! വീട്ടമ്മയുമായുള്ള സല്ലാപം പുറത്തായി; സിപിഎം ജില്ലാനേതാവിനെ തരംതാഴ്ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഇടുക്കി: വീട്ടമ്മയുമായുള്ള സിപിഎം നേതാവിന്റേതെന്നു പ്രചരിക്കുന്ന സ്വകാര്യ സംഭാഷണം പുറത്തായതോടെ പാർട്ടി ജില്ലാ നേതാവിനെ തരം താഴ്ത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ ഒരാഴ്ചയായി പ്രചരിക്കുകയാണ്. സംഭവം പാർട്ടിക്കു ക്ഷീണമായതോടെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ നേതാവിനെതിരെ അടിയന്തര ജില്ലാ കമ്മിറ്റി യോഗം നടപടിയെടുത്തത്. നേതാവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതായാണ് വിവരം. ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്നും സൂചനയുണ്ട്. ജില്ലയിലെ മുതിർന്ന സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാനും കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നേതാവു നടത്തിയതായി പ്രചരിക്കുന്ന സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരാഴ്ച മുന്‍പാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി…
Read Moreഇവളാണോ ചാക്കോച്ചന്റെ നായിക…നായിക നിമിഷ ആണെന്നറിഞ്ഞപ്പോള്‍ പലരും വേണ്ട എന്ന് പറഞ്ഞിരുന്നു;തുറന്നു പറച്ചിലുമായി സംവിധായിക സൗമ്യ…
മലയാള സിനിമയിലെ യുവഅഭിനേത്രികളില്‍ അഭിനയമികവില്‍ മുമ്പില്‍ നില്ക്കുന്ന ഒരാളാണ് നിമിഷ സജയന്. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ താരം കഴിവു തെളിയിക്കാന്‍ താരത്തിനായി. സ്വാഭാവിക അഭിനയം കൊണ്ടും ഏത് വേഷത്തിലേക്കും പെട്ടെന്ന് മാറാന്‍ കഴിയുന്ന പ്രകൃതി കൊണ്ടുമാണ് മലയാളികള്‍ നിമിഷയെ ഇഷ്ടപ്പെടുന്നത്. ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിനു പുറത്ത് ആണെങ്കിലും ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയിലും ഒരു നാടന്‍ പെണ്‍കുട്ടിയാണ് താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക അഭിപ്രായം നേടാനും തരത്തിന് കഴിഞ്ഞു. ഏറ്റവും പുതുതായി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ റോളാണ് താരം മികവുറ്റത്താക്കിയത്. ചിത്രം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ അഭിപ്രായം നേടി മുന്നേറുകയാണ്. എട്ടാം ക്ലാസ് മുതല്‍ മാര്‍ഷല്‍ ആര്‍ട്സ് തായിക്കൊണ്ട തുടങ്ങിയവയില്‍ ബ്ലാക് ബെല്‍റ്റും സ്വന്തമാക്കിയ താരമാണ്…
Read More