സ്വന്തംലേഖകന്‍ കോഴിക്കോട് : ഡിസിസി പ്രസിഡന്റ് പട്ടിക സംബന്ധിച്ചുള്ള വിവാദം നിലനില്‍ക്കെ താഴെതട്ടില്‍ കൈകോര്‍ത്തുള്ള പ്രവര്‍ത്തനത്തിന് ആഹ്വാനവുമായി എ,ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പുകളെ നിലനിര്‍ത്തുന്ന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളെ തീരുമാനിക്കുമ്പോള്‍ പതിവ് തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും സ്റ്റാറ്റസ് കോ പ്രകാരം തുടരാമെന്നുമാണ് എ-ഐഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായതെന്നാണ് സൂചന. ഗ്രൂപ്പ് രഹിതരെന്ന പേരില്‍ പുതുതായി രംഗത്തെത്തിയവര്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഇത്തരത്തിലുള്ള നീക്കത്തിന് തടയിടണമെന്നും കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെ പ്രാദേശിക നേതൃത്വം തീരുമാനിച്ചു. അതേസമയം ഇരുഗ്രൂപ്പുകളില്‍ നിന്നും പുതിയ ഗ്രൂപ്പുകളിലേക്ക് മാറിയവരുടെ പൂര്‍ണ വിവരങ്ങളും ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശേഖരിക്കുന്നുണ്ട്. പരസ്യമായി ഗ്രൂപ്പിതര രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നവരുടേയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. സ്ഥാനമാനങ്ങള്‍ മോഹിച്ച് പലരും ഗ്രൂപ്പില്ലെന്ന ബാനറില്‍ ഇപ്പോഴത്തെ നേതൃത്വത്തെ സമീപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗ്രൂപ്പുകളില്‍ നിന്ന് കൊഴുഞ്ഞു പോകുന്നവരെ പിടിച്ചുനിര്‍ത്താനുള്ള ഫോര്‍മുലയും ഗ്രൂപ്പ് നേതാക്കള്‍ തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം…
Read MoreDay: September 1, 2021
ഒമ്പത് കാമുകിമാര്‍ ! കൊലപ്പുള്ളിക്കു ലൗ ലെറ്ററെഴുതാൻ കാമുകിമാരുടെ മത്സരം; ജോ ജയിലിലും ഒരു നിത്യ ഹരിതകാമുകനായി ജീവിക്കുകയാണ്
വിറ്റ്ഫീല്‍ഡ് സ്വദേശിയായ ജോ ഒറെയ്ലി ഭാര്യ റേച്ചല്‍ കാലാലിയയെ കൊന്നതിന് ജയിലിലാണ്. ജീവപര്യന്തമാണ് വിധിച്ചിരിക്കുന്ന ശിക്ഷ. പക്ഷേ, ജോ ജയിലിലും ഒരു നിത്യ ഹരിതകാമുകനായി ജീവിക്കുകയാണ്. കാരണമെന്താണെന്നോ ജയിലില്‍ ജോയെ തേടിയെത്തുന്നത് നിരവധി പ്രണയ ലേഖനങ്ങളാണ്. ജയില്‍ അധികൃതര്‍ തന്നെ ഇത് വ്യക്തമാക്കിക്കഴിഞ്ഞു. ഒമ്പത് കാമുകിമാര്‍ ഭാര്യ റേച്ചല്‍ കാലാലിയുടെ കൊലപാതകത്തിനുള്ള ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ജോ ഒറെലിക്ക്് സ്ഥിരമായി ഫാന്‍ മെയില്‍ ലഭിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ‘ജോയ്ക്ക് ഏകദേശം ഒമ്പത് വ്യത്യസ്ത സ്ത്രീകളുമായി ബന്ധമുണ്ട്, അവന് നിരപരാധിയാണെന്നാണ് ഇവരെല്ലാം വിശ്വസിക്കുന്നതെന്നതും അധികൃതരെ അമ്പരിപ്പിക്കുന്നു. എന്നാലും ഇത്തരമൊരു വ്യക്തിയുമായി പ്രണയത്തിലാകണമെങ്കില് ജീവിതത്തില്‍ ഏറെ ഒറ്റപ്പെട്ട് ജീവിക്കുന്നവരായിരിക്കും ഇവരെന്നാണ് ജയില്‍ അധികൃതപര് പറയുന്നത്. ജയിലില്‍ മറ്റാരെക്കാളും കൂടുതല്‍ ആരാധകര്‍ ഉള്ള തടവുകാരനാണ് ജോയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.കുറ്റക്കാരനാണ് ജോ തന്റെ ഭാര്യയെ കൊന്നുവെന്നത് തെളിയിക്കപ്പെട്ട…
Read Moreബോവെറ്റ് ദ്വീപ്! ദ്വീപിലെത്തിയ പര്യവേക്ഷണ സംഘം വളരെ വിചിത്രമായൊരു കാര്യം കണ്ടെത്തി…
ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണ് ബോവെറ്റ് ദ്വീപ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തെക്കൻ ഭാഗത്ത്. ലോകത്തിലെ ഏറ്റവും വിദൂര ദ്വീപ് ആണ് ഇതെന്നു നിസംശയം പറയാം. നിഷ്ക്രിയമായ ഒരു അഗ്നിപർവതത്തിന്റെ ഐസ് നിറഞ്ഞ ഗർത്തമാണ് ദ്വീപിന്റെ കേന്ദ്രം. നോർവെ രാജ്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ദ്വീപിന്റെ പരമാധികാരം. അറ്റ്ലാന്റിക് ഭാഗത്തുനിന്ന് അന്റാർട്ടിക്കയിലേക്കു പോകുന്ന വഴിയിൽ ബോവെറ്റ് ദ്വീപ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഈ ദ്വീപിന്റെ പ്രകൃതി ദൃശ്യങ്ങളും സ്വഭാവവും അന്റാർട്ടിക്കയുടേതിനു സമാനം, മഞ്ഞുകൊണ്ട് മൂടപ്പെട്ട അവസ്ഥ.1739 ജനുവരി ഒന്നിന് ഫ്രഞ്ച്കാരനായ ജീൻബാപ്റ്റിസ്റ്റ് ചാൾസ് ബോവെറ്റ് ഡി ലോസിയർ ആണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്. 1927ൽ ആണ് ആദ്യത്തെ നോർവെ പര്യവേക്ഷണ സംഘം ദ്വീപിൽ വന്നിറങ്ങുന്നത്. ബ്രിട്ടനും നോർവെയും ഒരുപോലെ ഈ ദ്വീപിൽ അവകാശവാദം ഉന്നയിച്ചെങ്കിലും നോർവെയ്ക്കാണ് അവകാശ അധികാരം കിട്ടിയത്. 1930 മുതൽ യുകെയുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്ന് ഇത്…
Read Moreനിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ പക്ഷെ ഒരു തിരിച്ചു പോക്കുണ്ടാകില്ല ! പഞ്ച്ശീറിലെ വടക്കന്‍ സഖ്യം പോരാട്ടവീര്യത്താല്‍ താലിബാനെ വിറപ്പിക്കുന്നതിങ്ങനെ…
അഫ്ഗാന് പിടിച്ചടക്കിയ താലിബാന് രാജ്യത്ത് കിരാത ഭരണകൂടം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ താലിബാന്റെ മോഹങ്ങളെ അലോസരപ്പെടുത്തുകയാണ് പഞ്ചശീറിലെ വടക്കന്‍ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കന്‍ സഖ്യം 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന് നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്. അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു. യുഎസ് സൈന്യം പിന്മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്…
Read Moreകെഎസ്ആർടിസിയിലെ ചികിത്സാ സഹായം ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിലേക്ക് മാറ്റി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള മെഡിക്കൽ അഡ്വാൻസ്, റീ ഇമ്പേഴ്സ് മെന്റ് എന്നിവ ജനറൽ വിഭാഗത്തിൽ നിന്നും മാറ്റി. ഇനി ഇതിനുള്ള അപേക്ഷകളും ബില്ലുകളൂംചീഫ് ഓഫീസിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗമായിരിക്കും കൈകാര്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. കെ എസ് ആർ ടി സി ജീവനക്കാർക്ക് നിലവിൽ ചികിത്സാ സുരക്ഷിത്വം ഉറപ്പാക്കുന്ന ഒരു പദ്ധതിയുമില്ല. ഗുരുതര രോഗം ബാധിച്ചിട്ടുള്ള ജീവനക്കാർ കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ചില ആശുപത്രികളിൽ ചികിത്സ തേടിയാൽ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് നടത്തും. ഇത് ലഭിക്കുന്നതിന് കടമ്പകൾ ഏറെയും കാലതാമസവുമാണ്. കോർപറേഷൻ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളിൽ ചികിത്സ തേടുക എല്ലാ ജീവനക്കാരെ സംബന്ധിച്ചും പ്രയോഗികവുമല്ല. അപകടങ്ങളോ ഗുരുതര രോഗങ്ങളോ ഉണ്ടാകുമ്പോൾ ചികിത്സ ഉറപ്പു വരുത്തുന്ന ഇ എസ്…
Read Moreഅക്കായുടെയും രാജാവിന്റെയും റോള്‍ ? കൊച്ചി ലഹരിക്കേസ്; പ്രതികളെ സഹായിച്ചവരും കുടുങ്ങും
കൊച്ചി: കാക്കനാട്ടെ ഫല്റ്റില്നിന്നും ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഏജന്റുമാരിലേക്കും ഇടനിലക്കാരിലേക്കും അന്വേഷണം. പ്രതികളുടെ ഫോണ്‍രേഖകളില്‍ നിന്നു ലഭിച്ച നിര്‍ണായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമയരുന്നു വാങ്ങിയവരിലേക്കും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നേക്കും. അതിനിടെ പ്രതികള്‍ക്ക് മയക്കുമരുന്ന് കൈമാറിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം രക്ഷപ്പെട്ടതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി തമിഴ്നാട്ടിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായവും എക്സൈസ് ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ത്വയ്ബയെ മാത്രമാണ് ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ളത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളെ നാട്ടില്‍ സഹായിച്ചിരുന്നവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. അക്കായുടെയും രാജാവിന്റെയും റോള്‍? അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയും രാജാവ് എന്നു വിളിപ്പേരുള്ള വയനാട് സ്വദേശിയായ ജിതിനും മയക്കുമരുന്ന് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരെക്കുറിച്ചുമുള്ള സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുള്ളത്.…
Read Moreലഹരിയുടെ ഹബ്ബായി കേരളം; വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നത് മാരകമായ ലഹരി മരുന്നുകൾ;അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്
ആലുവ: മാരകമായ ലഹരിമരുന്നുകളുടെ കടന്നുവരവോടെ കഞ്ചാവ് ലോബിയും ഇതിന്റെ വിപണനത്തിലേക്ക് തിരിയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന ലഹരിയുടെ ഹബ്ബായി കേരളം മാറുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ്,കസ്റ്റംസ് വിഭാഗങ്ങൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ രണ്ടു യുവതികളടങ്ങുന്ന റാക്കറ്റിൽനിന്നും പതിനൊന്ന് കോടി രൂപയുടെ മാരക ലഹരിയുള്ള എംഡിഎംഎയാണ് കസ്റ്റംസും എക്സൈസും ചേർന്ന് പിടികൂടിയത്. ഇതിലെ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് സ്പെയിനടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഹരി മരുന്നുകൾ ഇന്ത്യയിലേക്കെത്തുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ കഞ്ചാവ് കഞ്ചവടത്തിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്. യുവാക്കളെയും നിശാ പാര്‍ട്ടി സംഘാടകരെയും ലക്ഷ്യം വച്ച് ആലുവയില്‍ നിന്നും കൊണ്ടുപോയ എംഡിഎംഎയുമായി നിലമ്പൂർ സ്വദേശി കോഴിക്കോട് ഇന്ന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. അരക്കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. സ്വർണം തൂക്കിയെടുക്കുന്നതു പോലെ അന്താരാഷ്ട്ര വിപണിയിൽ ഏറെ ഡിമാന്റുള്ള ലഹരിമരുന്നുകളിൽ…
Read Moreവെറും സിം അല്ല! സ്വർണക്കടത്ത്; രാഷ്ട്രീയക്കാരും മുൾമുനയിൽ; തെലങ്കാനയില്‍ കാത്തിരിക്കുന്നത് ?
കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ ചോദ്യം ചെയ്യാന്‍ സിബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക്. മലപ്പുറം സ്വദേശിയായ പ്രധാന പ്രതിയുടെ സുഹൃത്തും തൊടുപുഴ സ്വദേശിയുമായ മുഹമ്മദ് റസാലിനെ ചോദ്യം ചെയ്യാനായാണ് മറ്റെന്നാള്‍ സിബ്രാഞ്ച് സംഘം തെലങ്കാനയിലേക്കു പുറപ്പെടുന്നത്. വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. സമാന്തര എക്സ്ചേഞ്ച് അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലുള്‍പ്പെടെ സംസ്ഥാനത്തു സജീവമായുള്ള സ്വര്‍ണക്കടത്ത് സംഘം സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നോ എന്നതും റസാലിനെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്താവും. ഇതോടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ആശങ്കയിലാണ്. പല ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വരെ സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമാണുള്ളത്. “അവിഹിത ബന്ധത്തിന്റെ ‘ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ നേതാക്കള്‍ സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍…
Read Moreഎറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ! പ്രസവിച്ചത് 17കാരിയെന്ന് കണ്ടെത്തല്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം…
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്…
Read Moreവെള്ളൂരിലെ യുവതിയുടെ ആത്മഹത്യ! പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ വഴിത്തിരിവാകുന്നു; ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദവും സുനീഷയുടെ മേലുണ്ടായിരുന്നതായും കണ്ടെത്തി
പയ്യന്നൂര്‍: കോറോം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍. വെള്ളൂര്‍ ചേനോത്തെ കിഴക്കേ പുരയില്‍ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനിഷ(26)യുടെ ആത്മഹത്യയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സുനിഷയെ വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്ശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിട്ടുണ്ട്. വീഡിയോകോള്‍ ചെയ്ത് ആത്മഹത്യ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി നോട്ടറി അഭിഭാഷകനെ കാണാനിരിക്കുകയായിരുന്നു സുനീഷ.അതിനിടെ ഭർത്താവ് ഹോട്ടലിൽ പോയിരുന്നു. ഈ സമയം സുനീഷ ഉറങ്ങുകയായിരുന്നുവെന്നും പാര്‍സല്‍ വാങ്ങണോയെന്ന് ചോദിച്ചെങ്കിലും ഭാര്യ നിരസിച്ചതായി ഭര്‍ത്താവ് വിജേഷ് പറഞ്ഞു. സഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് വിജേഷിന് ഭാര്യയുടെ വീഡിയോ കോള്‍ വന്നത്. കുളിമുറിയുടെ വെന്റിലേറ്ററിൽ ഫോണ്‍ വെച്ചുകൊണ്ടായിരുന്നു കോള്‍ ചെയ്തത്. താന്‍ മരിക്കാന്‍ പോകുകയാണെന്നായിരുന്നു വീഡിയോ കോളിൽ പറഞ്ഞത്. ഇതു കണ്ടതോടെ വിജേഷ് ഉടന്‍…
Read More