ഗർഭകാലത്ത് ദന്തപരിചരണം കുറഞ്ഞാൽ…?

ഗർഭധാരണം മുതൽ ദന്തസംരക്ഷണ മാർഗങ്ങൾ ആരംഭിച്ചിരിക്കണം. ഗർഭിണികളിൽ കണ്ടുവരുന്ന ചില ദന്തരോഗങ്ങളാണ് മോണപഴുപ്പ്, മോണയിൽ ദശവളരൽ, പല്ലിന് ഇളക്കം, പല്ലിന് കേട് തുടങ്ങിയവ. മോണപഴുപ്പ്50 – 100 ശതമാനം സ്ത്രീകളിൽ രണ്ടുമുതൽ എട്ടുമാസം വരെയുള്ള കാലയളവിൽ മോണരോഗം കണ്ടുവരുന്നു. ഇത് ഒന്പതാംമാസം ആകുന്പോഴേക്കും കുറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മോണയിൽനിന്ന് രക്തം വരിക, മോണയുടെ നിറവ്യത്യാസം, മോണവീക്കം ഇവയെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങൾ. ഇതിനുള്ള കാരണം പ്രൊജസ്ട്രോണിന്‍റെ അളവ് കൂടുന്നതാണ്. പ്രസവത്തിനു മുന്പ് നല്ല ദന്തസംരക്ഷണമുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ചുരുക്കമായിരിക്കും. മോണയിലെ ദശവളരൽഇത് സ്ത്രീകളിൽ മൂന്നാം മാസത്തിലാണ് കണ്ടുവരുന്നത്. മോണരോഗമുള്ള ഗർഭസ്ഥ സ്ത്രീകളിൽ മുകളിലെ മുന്നിലെ മോണയിൽ ദശ വളരുന്നതുപോലെ നീല നിറത്തിലാണ് കാണപ്പെടുന്നത്. ഇത് മോണയുടെ വീക്കം മാത്രമാണ്. ഇവ കാൻസറസായി കാണക്കാക്കരുത്. ഇവയ്ക്ക് സാധാരണ വേദന ഉണ്ടാകാറില്ല. പക്ഷേ ഭക്ഷണപദാർഥങ്ങൾ കയറിയിരിക്കുന്പോൾ ഇതിൽ വേദന അനുഭവപ്പെടാറുണ്ട്. ദശയിൽനിന്നുള്ള രക്തസ്രാവം…

Read More

തിളച്ചു മറിയുന്ന വെള്ളത്തില്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന കുട്ടി ! വൈറല്‍ വീഡിയോയിലെ കള്ളി പൊളിഞ്ഞടുക്കിയത് ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വൈറലായിക്കൊണ്ടിരിക്കുന്നത് നിരവധി വീഡിയോകളാണ്. അതില്‍ ചിലതെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആളാവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നവരും കുറവല്ല. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ കള്ളി പൊളിച്ച കഥയാണ് ഒരു കൂട്ടം ആളുകള്‍ക്ക് പറയാനുള്ളത്. ഇനി വീഡിയോയിലേക്ക് വരാം…അടുപ്പുകൂട്ടി അതിന് മുകളില്‍ വെച്ചിരിക്കുന്ന ഒരു കൂറ്റന്‍ ചട്ടി, അതില്‍ കൈകള്‍ കൂപ്പിയിരിക്കുന്ന ഒരു ആണ്‍കുട്ടി ഇരിക്കുന്നു. തിളച്ചു മറിയുന്ന വെള്ളത്തിലാണ് അവന്‍ കൈകൂപ്പി ഇരിക്കുന്നത് എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. അവന് ചുറ്റം ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടിക്കുന്നത് വീഡിയോയില്‍ കാണാം, എന്നാല്‍ അവനെ കണ്ടാല്‍ അതൊന്നും ബാധിച്ചതായി തോന്നുകയില്ല. കുട്ടിയുടെ പിന്നിലുള്ള ഒരു ബാനറില്‍ ‘പ്രഹ്ലാദ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇവന് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പലരും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാന്‍ സാധിക്കും. ട്വിറ്റര്‍ ഉപയോക്താവായ സന്ദീപ് ബിഷ്ട് പങ്കുവെച്ചതിന് ശേഷം…

Read More

‘ചന്ദ്രൻപിള്ള വലിയ വിഷമത്തിലാണ്..! 33 വർഷം കൂടെയുണ്ടായിരുന്ന സന്തത സഹചാരിയെ കള്ളൻ കൊണ്ടുപോയി;  തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

എരുമേലി: മുപ്പത്തിമൂന്ന് വർഷമായി സന്തത സഹചാരി ആയിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയതിന്‍റെ വിഷമത്തിലാണ് ചന്ദ്രൻപിള്ള. എരുമേലിക്കടുത്ത് വിഴിക്കത്തോട് ശ്രീ വിലാസം ഹോട്ടൽ നടത്തുന്ന വയോധികനായ ചന്ദ്രൻപിള്ളയുടെ പ്രിയപ്പെട്ടതായിരുന്നു തന്‍റെ പകുതി പ്രായമുള്ള പഴയ സൈക്കിൾ. 66കാരനായ ചന്ദ്രൻപിള്ള കഴിഞ്ഞ 33 വർഷമായി ആ സൈക്കിളിലാണ് എന്നും യാത്ര ചെയ്തിരുന്നത്. ഹോട്ടലിലേക്ക് വെള്ളം, വിറക്, പലവ്യഞ്ജന സാധനങ്ങൾ തുടങ്ങിയവയെല്ലാം സൈക്കിളിലാണ് ചന്ദ്രൻപിള്ള കൊണ്ടുവരിക.വലിയ വിറക് തടി സൈക്കിളിൽ കെട്ടി വെച്ചിട്ട് മറ്റൊരു വിറക് കഷണം കൈയിൽ പിടിച്ച് സൈക്കിൾ ചവിട്ടി വരുന്ന ചന്ദ്രൻപിള്ള സായാഹ്നങ്ങളിലെ പതിവ് കാഴ്ചയാണ്. ചൊവ്വാഴ്ച സൈക്കിളുമായി വിറക് ശേഖരിക്കാൻ പോയപ്പോഴാണ് മോഷണം നടന്നതെന്ന് ചന്ദ്രൻപിള്ള പറഞ്ഞു. സൈക്കിൾ റോഡരികിൽ വെച്ച ശേഷം പറമ്പിൽ നിന്ന് വിറകുകൾ എടുത്തു കൊണ്ടുവന്നപ്പോൾ സൈക്കിൾ കാണാനില്ല. പലയിടത്തും തെരഞ്ഞു നിരാശയിലും സങ്കടത്തിലുമായ ചന്ദ്രൻപിള്ളയെ ആശ്വസിപ്പിച്ച് നാട്ടുകാരും തെരച്ചിൽ…

Read More

വാലാട്ടി ഹൃദയത്തിൽ തൊട്ടുനിൽക്കുന്നവർ! രണ്ട് നായ്ക്കളുടെ ഹൃദയം കവര്‍ന്ന ഒരു മനുഷ്യനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ

നായ്ക്കള്‍ പെട്ടെന്ന് മനുഷ്യരുമായി സൗഹൃദം സ്ഥാപിക്കുന്നവരാണ്. ആ സൗഹൃദം എപ്പോഴും അവര്‍ നിലനിര്‍ത്തകയും തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി ജീവന്‍ പോലും കൊടുക്കുകയും ചെയ്യും. അത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ ഏറെ കണ്ടിട്ടുമുണ്ട്.അതുപോലെ രണ്ട് നായ്ക്കളുടെ ഹൃദയം കവര്‍ന്ന ഒരു മനുഷ്യനാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. എന്നും കണ്ടില്ലെങ്കില്‍ നായ്ക്കളുടെ വീട്ടിലെ മാലിന്യം എടുക്കാന്‍ വരുന്ന വ്യക്തിയുമായുള്ള ഇവരുടെ ബന്ധമാണ് എല്ലാവരെയും ആകര്‍ഷിച്ചിരിക്കുന്നത്. ഓരോ ആഴ്ചയും ഇവരുടെ വീട് സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി ഇയാള്‍ എത്തും. മാലിന്യം നീക്കം ചെയ്ത ശേഷം ജനലിലൂടെ തന്നെ കണ്ണുംനട്ട് കാത്തിരിക്കുന്നവര്‍ക്ക് അരികിലെത്തും. അവരോട് അല്‍പ്പം കുശലമൊക്കെ പറഞ്ഞ് ബിസ്‌കറ്റോ മറ്റെന്തെങ്കിലുമോ നല്‍കും.പിന്നെയാണ് മടക്കം. വര്‍ഷങ്ങളായി ഇതാണു ശീലം. അതുകൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യാനുള്ള വണ്ടി വരുന്ന ശബ്ദം കേള്‍ക്കുന്പൊഴെ നായ്ക്കള്‍ രണ്ടും ആവേശത്തിലാകും. ഇരുവരും ഓടി ജനലരികിലെത്തും. പിന്നെ വാലാട്ടി കാത്തിരിപ്പാണ്. വിസ് ല…

Read More

പെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം ഒഴുകിയെത്തിയ പാവയാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ! പ്രേതം പിടിച്ച പാവകൾ….

ആ പെൺകുട്ടിക്കു പാവകളെ വലിയ ഇഷ്ടമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം ഒഴുകിയെത്തിയ പാവയാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ. ഒഴുക്കിൽപ്പെട്ട് എവിടെനിന്നോ ദ്വീപ് തീരത്ത് എത്തിയതായിരുന്നു ആ പെൺകുട്ടിയുടെ മൃതദേഹം. പെൺകുട്ടിയുടെ ആത്മാവ് തന്നെ ഉപദ്രവിക്കാതിരിക്കാൻ അവളുടെ പാവയെ ബാരേര ദ്വീപിലെ മരത്തിൽ തൂക്കിയിട്ടു. ഇതോടെ ബാരേരയ്ക്ക് ഭയം തോന്നി. ഒരു പാവയെ മാത്രം തൂക്കിയിട്ടതുകൊണ്ടു മരിച്ച പെൺകുട്ടിയുടെ ആത്മാവിനു തൃപ്തി വരാതെ ഇരുന്നാലോ. അരനൂറ്റാണ്ട് മരിച്ചുപോയ കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്ന് അ‍യാൾ വിശ്വസിച്ചു. ആ ആത്മാവിനെ സന്തോഷിപ്പിക്കാൻ അയാള്‍ പിന്നെയും പിന്നെയും പാവക്കുട്ടികളെ ദ്വീപിലെത്തിച്ചു തൂക്കിയിട്ടു. അങ്ങനെ ഒരു ആചാരം പോലെ ബാരേര തന്‍റെ മരണം വരെ പാവകളെ തൂക്കിയിടാൻ തുടങ്ങി. ഏതാണ്ട് അന്പതു വർഷത്തോളം അയാൾ ഇങ്ങനെ ചെയ്തു കൊണ്ടിരുന്നുവത്രേ. ഭംഗി ചോർന്നവ തൂക്കിയിടുന്ന പാവകൾ കാലപ്പഴക്കംവന്ന് കേടുപാടുകൾ സംഭവിച്ചാൽ അതൊന്നും നന്നാക്കി വീണ്ടും തൂക്കാനൊന്നും…

Read More

ഈ വിവാഹത്തിന് പത്തരമാറ്റ്..! കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വിനീതയുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം

മാവേലിക്കര: കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വിനീതയുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം. മനുഷ്യ സ്‌നേഹത്തിന്‍റെ മഹാശക്തിയായി സുബ്രഹ്മണ്യനും സിപിഎം ചെട്ടികുളങ്ങര ലോക്കല്‍ കമ്മറ്റിയും മുന്നില്‍ നിന്നതോടെ വിനീതയുടെ സ്വപ്‌നവും പൂവണിഞ്ഞു. മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍, ഒരു നാടിനെ സാക്ഷിയാക്കി പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍റെയും ശാരദയുടെയും മകന്‍ സുബ്രഹ്മണ്യന്‍ വിനീതയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വേണുഗോപാലിന്‍റെയും ഓമനയുടെയും മകള്‍ വിനീതയുടെ ജീവിതമറിഞ്ഞ സുബ്രഹ്മണ്യന്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുകയായിരുന്നു. വിവാഹത്തിനു പണം കണ്ടെത്താനാവാതെ കുഴഞ്ഞ വിനീതയുടെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മറ്റി മുന്നിട്ടിറങ്ങി. വിനീതയുടെ (34) വിവാഹം നടത്താന്‍ സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മറ്റി തീരുമാനിച്ചത് ഒരുമാസം മുമ്പാണ്. ലോക്കല്‍ സെക്രട്ടറി കെ. ശ്രീപ്രകാശ് കണ്‍വീനറായി സംഘാടക സമിതി രൂപീകരിച്ച് ആരംഭിച്ച…

Read More

കെഎസ്ആർടിസി ബസിനു നടുറോഡിൽ ഫ്രീ ‘നീരാട്ട് ’! അടൂര്‍ പഴയപാലത്തില്‍ വീണ്ടും പൈപ്പ് പൊട്ടി വെള്ളം ഒഴുകി

അടൂര്‍: കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വലിയ തോടിനു കുറുകെയുള്ള പഴയ പാലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണ ജലവിതരണെ പൈപ്പ് പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പറക്കോട് ചിരക്കിക്കല്‍ പമ്പ് ഹൗസില്‍ നിന്നും അടൂര്‍ നഗരസഭാ പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയത്. ഇതേത്തുടര്‍ന്ന് ടൗണ്‍ റോഡില്‍ വാഹനയാത്രക്കാര്‍ക്ക് ഒരു മണിക്കൂറോളം ബുദ്ധിമുട്ട് ഉണ്ടായി. വെള്ളം ചീറ്റി റോഡിലേക്കു വീണതൊടെ ഇതുവഴി വന്ന ഇരുചക്ര വാഹന യാത്രക്കാര്‍ വെള്ളത്തില്‍ കുളിച്ചു. നിലവിലെ പാലത്തിന്‍റെ കൈവരിയോടു ചേര്‍ന്ന് അടുത്തയിടെ സ്ഥാപിച്ച പൈപ്പുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച ഭാഗം ഇളകിമാറുകയായിരുന്നുവെന്ന് പറയുന്നു. ഈ ഭാഗത്തുതന്നെ രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്ന് പൈപ്പ് പാലത്തിന്റെ കൈവരിയോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കെട്ടും തകര്‍ന്നു. ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്തിന് എതിര്‍ വശത്ത് ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയതിനെ…

Read More

വിരൽ തുമ്പിലേക്ക്..! റവന്യു വകുപ്പിന്‍റെ ഏഴ് സേവനങ്ങൾ ഓണ്‍ലൈനിൽ; ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്പ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂനികുതി ഇനി മൊബൈൽ ആപ്പിലൂടെ അടയ്ക്കാം. ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ അടക്കം റവന്യു വകുപ്പിന്‍റെ ഏഴ് സേവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. നവീകരിച്ച ഇ- പേയ്മെന്‍റ് പോർട്ടൽ, 1666 വില്ലേജുകൾക്ക് ഒൗദ്യോഗിക വെബ്സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഭൂനികുതി അടയ്ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ട പ്പേർ അക്കൗണ്ട ്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്കെച്ച്, ലൊക്കേഷൻ സ്കെച്ച് എന്നിവ ഓണ്‍ലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈൻ മൊഡ്യൂൾ എന്നിവയാണ് ഒരുക്കുന്നത്. ഭൂനികുതി ഓണ്‍ലൈനായും സ്വന്തം മൊബൈലിൽ നിന്നു റവന്യൂ ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ വഴിയും അടക്കാം. ഇതിനായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തേണ്ട തില്ല. വർഷാവർഷം ഒടുക്കേണ്ട നികുതി സംബന്ധിച്ച…

Read More

ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കിയ ശേഷം…! മുഖംമൂടിസംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവം; പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പോലീസ്

കൊല്ലം: കുണ്ടറയിൽ മുഖംമൂടിധരിച്ചെത്തിയ സംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് വീട് കൊളളയടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുണ്ടറ സിഐ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള സംഘമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. 19 പവന്‍ സ്വര്‍ണ്ണവും രണ്ട്‌ലക്ഷത്തോളം രൂപയുമാണ് കവർന്നത്. മാമൂട് മുണ്ടന്‍ചിറ മാടന്‍കാവിനുസമീപം ചരുവിള പുത്തന്‍വീട്ടിലാണ് കൊള്ളസംഘം ആക്രമണം നടത്തിയത്. ഗൃഹനാഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടിധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചുപേര്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം സ്വര്‍ണവും പണവും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9.30-ഓടെയാണ് കൊള്ളസംഘം ആക്രമണംനടത്തിയത്. സഹോദരങ്ങളായ എസ്.അമ്പിളി, ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കിയ ശേഷം… ജയചന്ദ്രന്‍ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇരുവരും സ്വകാര്യ ചിട്ടി നടത്തി വരുകയായിരുന്നു. ചിട്ടിയുടെ പിരിവുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ജയചന്ദ്രനുപിന്നാലെയാണ് മുഖംമൂടിസംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ജയചന്ദ്രനെ മര്‍ദ്ദിച്ചശേഷം കെട്ടിയിട്ടു. ടിവിയുടെ…

Read More

കപ്പല്‍ശാലയിലെ ബോംബ് ഭീഷണി; പ്രതി പോലീസ് കസ്റ്റഡിയില്‍?

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ പോലീസ് പിടിയിലായതായി സൂചന. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് പോലീസ് നടികള്‍ പുരോഗമിക്കുന്നത്. കപ്പല്‍ നിര്‍മാണ ശാലക്കുള്ളിലെ സ്ഥലങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് തകര്‍ക്കുമെന്ന വ്യാജ സന്ദേശം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ കപ്പല്‍ നിര്‍മാണശാലയിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നിരുന്നു. കപ്പല്‍ ശാലയിലെ ജീവനക്കാരെയടക്കം ചോദ്യവും ചെയ്തിരുന്നു. വ്യാജ ഐപി ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. അതുകൊണ്ടുതന്നേ സാങ്കേതിക വിദഗ്ധരുടെ സാഹയത്തോടെയാണ് പോലീസ് പ്രതിയിലേക്കെത്തിയിരിക്കുന്നതെന്നാണ് സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. പ്രതിയുള്ള സ്ഥലം തിരിച്ചറിഞ്ഞതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദേശം അയച്ചതെന്ന് സംശയിക്കുന്ന ആളുകളുടെ പട്ടിക തയാറാക്കിയായിരുന്നു പോലീസ് അന്വേഷണം. സംഭവത്തിന് ശേഷം അതീവ സുരക്ഷയിലാണ് കപ്പല്‍ശാല. ബോംബ് വയ്ക്കുമെന്ന ഇ-മെയില്‍…

Read More