എ-ഐ ഗ്രൂപ്പിന്‍റെ ‘പ്ലാന്‍ബി’ എന്ത് ? കെപിസിസി ഭാരവാഹി പട്ടികയിലും സംതൃപ്തരാകാത്ത ഗ്രൂപ്പ് നേതാക്കൾ; ഉറ്റുനോക്കി നേതൃത്വം

സ്വന്തംലേഖകന്‍ കോഴിക്കോട് : ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെ കെപിസിസി ഭാരവാഹി പട്ടികയിലും സംതൃപ്തരാകാത്ത എ-ഐ വിഭാഗങ്ങളെ ഉറ്റുനോക്കി നേതൃത്വം. പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറയുമ്പോഴും പല ജില്ലകളിലും അണിയറിയില്‍ ഇരു ഗ്രൂപ്പ് നേതാക്കളും അനുയായികളും പൊട്ടിത്തെറിയുടെ വക്കിലാണ്. ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലിന്‍റെയും കെപിസിസി പ്രസിഡന്‍റ് കെ.സുധകാരന്‍റെയും നോമിനികള്‍ക്കാണ് പ്രധാന്യം ലഭിച്ചതെന്നാണ് എ,ഐഗ്രൂപ്പുകള്‍ വിലയിരുത്തുന്നത്. കോഴിക്കോട് ഇരു ഗ്രൂപ്പിനും ‘അടി’ കോഴിക്കോട് എ,ഐഗ്രൂപ്പില്‍നിന്ന് ആരും പുതിയ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. 2006 മുതല്‍ കൈവശം വച്ചിരുന്ന ഡിസിസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായ ഐഗ്രൂപ്പിന് കെപിസിസി പുന:സംഘടനയിലും തിരിച്ചടിയാണുണ്ടായത്. ദീര്‍ഘകാലം ഐഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന എൻ.സുബ്രഹ്മണ്യനും പട്ടികയിലില്ലാത്തത് ഐഗ്രൂപ്പിനും തിരിച്ചടിയാണ്.സുധാകരന്‍-സതീശന്‍-വേണുഗോപാല്‍ ടീമിനാണ് ഇപ്പോള്‍ ജില്ലയില്‍ ആധിപത്യമുള്ളത്. അഞ്ചു വര്‍ഷമായി പാര്‍ട്ടിയില്‍ നിന്ന് പുറത്തു നില്‍ക്കുന്ന കെ.ജയന്തിനെ ഇപ്പോള്‍ ഭാരവാഹിയാക്കിയതും എ-ഐഗ്രൂപ്പുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.…

Read More

കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി കോണ്‍ഗ്രസ് പാർട്ടിയിൽ മുറുമുറുപ്പ്; നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം

തിരുവനന്തപുരം: നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ‌ പട്ടികയെച്ചൊല്ലി കോണ്‍ഗ്രസ് പാർട്ടിയിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നു. ചർച്ച വേണമായിരുന്നുകെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമായി വ്യക്തമാക്കി കെ.മുരളീധരൻ രംഗത്ത് വന്നു.പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്നും ചർച്ച നടന്നിരുന്നുവെങ്കിൽ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നുവെന്നും അച്ചടക്കം പാലിക്കുന്നതിനാൽ കുടുതൽ പ്രതികരിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്‍റുമാരോട് കുടുതൽ ചർച്ചയാകാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തർക്ക വിഷയമാക്കേണ്ടപട്ടികയെ തർക്ക വിഷയമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. താൻ തർക്കത്തിനില്ലെന്നും ഭാരവാഹി പട്ടികയെ എല്ലാവരും പോസീറ്റിവായി കാണണം. തർക്കവിഷയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ തീരുമാനത്തെ ചോദ്യം ചെയ്യരുതെന്നാണ് തന്‍റെ അഭിപ്രായം. എല്ലാവരും പട്ടികയെ അംഗീകരിച്ചുവെന്നാണ് കരുതുന്നത്. ചെറിയ പ്രശ്നങ്ങൾ വരുംദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. അതേ സമയം പാർട്ടിയിൽ…

Read More

ചെറുമക്കൾ തന്‍റെ കടുത്ത ആരാധകരായി; തുറന്നു പറയാതെ പോയ തന്‍റെ പ്രണയത്തിന്‍റെ മുത്തച്ഛൻ കഥപറഞ്ഞ് സൽമാൻഖാൻ

കുട്ടിക്കാലത്ത് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു.പക്ഷേ ഞാനത് തുറന്നു പറഞ്ഞില്ല. തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ പട്ടി എന്നെ കടിച്ചേനെ. കുട്ടിക്കാലത്ത് ഒരേ സമയം എനിക്കും എന്‍റെ മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ അവഗണിക്കുമോ എന്ന ഭയം കാരണം അത് അവളോട് പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു. അവളെക്കുറിച്ച്‌ എന്‍റെ മനസിലുണ്ടായിരുന്ന ചിത്രം മാറി. അവള്‍ ഇപ്പോള്‍ ഒരു മുത്തശിയാണ്. ചെറുമക്കള്‍ എന്‍റെ ഫാന്‍ ആണെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നു. -സല്‍മാന്‍ ഖാൻ

Read More

 മകളുടെ പേര് രാധ; കുഞ്ഞുങ്ങളെ നോക്കുന്നത് അത്ര സുഖകരമായ ഒന്നല്ലെന്ന് ശ്രിയ ശരൺ

കൊവിഡ് രണ്ടാം തരംഗ സമയത്ത് തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്ന വാർത്ത അടുത്തിടെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് നടി ശ്രിയ ശരൺ പുറത്തുവിട്ടത്. സാധാരണ സെലിബ്രിറ്റികൾ അടക്കമുള്ളവർ ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതലുള്ള വിശേഷങ്ങളും ബേബി ഷവറും പ്രസവവും എല്ലാം വളരെ കൃത്യമായി സോഷ്യൽമീഡിയ വഴി അപ്ഡേറ്റ് ചെയ്യുന്ന കാലത്താണ് ശ്രിയ ശരണിന്‍റെ വ്യത്യസ്തമായ പ്രഖ്യാപനം. മകൾ പിറന്ന് മാസങ്ങൾ പിന്നിട്ട ശേഷമാണ് ആരാധകരെയും മറ്റ് സിനിമാ സുഹൃത്തുക്കളെയും ശ്രിയ സോഷ്യൽമീഡിയ വഴി അറിയിച്ചത്.നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും വിവാഹിതരായത്. വിദേശത്തായിരുന്ന താരത്തിന്‍റെ വിവരങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ പിന്നീട് അറിഞ്ഞിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതിന്‍റെ ഒരു സൂചനയും നടി നല്‍കിയിരുന്നില്ല. കോവിഡ് കാരണം വീട്ടില്‍ ക്വാറന്‍റയിനിലായിരുന്ന സമയത്താണ് നടി ഗര്‍ഭിണിയായത്. ജനുവരിയിൽ പിറന്ന മകൾക്ക് ശ്രിയ രാധയെന്നാണ് പേരിട്ടിരിക്കുന്നത്. മകൾക്ക്…

Read More

വ്യാജ ഡീസൽ മാഫിയ ‘മൈലേജ് കൂട്ടി’; ഉറവിടം കുന്നംകുളം ? അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം; വ്യാജ ഡീസൽ ഉപയോഗം സമൂഹത്തിനും വാഹനത്തിനും ദോഷം

സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയുള്ള വ്യാജ ഡീസല്‍ നിര്‍മാണ ഉറവിടം അജ്ഞാതം. മാസങ്ങള്‍ക്ക് മുമ്പ് വ്യാജ ഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇത് എവിടെ നിന്നാണ് നിര്‍മിക്കുന്നതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ പ്രോസസിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്ത പരിശോധന നടത്തുകയാണ്. ഇന്നലെ ഗതാഗതി മന്ത്രി ആന്‍റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് വ്യാജ ഡീസല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കൂടി പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ എല്ലാ ജില്ലകളിലും വ്യാജ ഡിസല്‍ ഉറവിടം സംബന്ധിച്ചും ഉപയോഗം സംബന്ധിച്ചും കര്‍ശന പരിശോധന നടത്തും. ഉത്തരമേഖലയില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചുള്ള പരിശോധനയാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് രാഷ്്ട്രദീപികയോട് പറഞ്ഞു. ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെയാണ് വ്യാജ ഡീസല്‍മാഫിയയും തഴച്ചുവളരുന്നത്. ഇവ…

Read More

ഒളിഞ്ഞിരുന്നത്  എട്ടോളം കാമറകൾ;  മോൻസന്‍റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറയും; വീഡിയോയിൽ ഉള്ളത് പല ഉന്നതരും; ബ്ലാക് മെിയിൽ ഭയന്ന് ആരും  ഒന്നും മിണ്ടിയില്ല; പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ചിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. പീഡനത്തിന് ഇരയായ യുവതിയാണ് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവിടെനിന്നു പല ഉന്നതരുടെയും ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നു. ബ്ലാക് മെയിലിംഗ് ഭയന്നാണ് പലരും പരാതി നല്‍കാതിരിക്കുന്നതെന്നാണ് യുവതിയുടെ മൊഴി.എട്ട് ഒളികാമറകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നും തന്‍റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയതായും യുവതിയുടെ മൊഴിയിലുണ്ടെന്ന് അറിയുന്നു. അതേ സമയം മോന്‍സന്‍റെ പോക്‌സോ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. മോന്‍സന്‍റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധന നടത്താനും അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചതായും അറിയുന്നു. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സന്‍റെ അറസ്റ്റ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ വീണ്ടുംഅനിതയുടെ മൊഴിയെടുക്കുംമോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി…

Read More

പ്രഭാതസവാരിക്കുപോയ യുവാവ്‍ റബർ തോട്ടത്തിൽ  മരിച്ചനിലയില്‍; മരിച്ചയാളുടെ കഴുത്തിൽ പ്ലാസ്റ്റിക് ടാഗ് ഉണ്ടായിരുന്നതായി നാട്ടുകാർ; പോലീസ് അന്വേഷണം  ആരംഭിച്ചു

വെമ്പായം: വീട്ടില്‍ നിന്നും പതിവുപോലെ പ്രഭാതസവാരിക്ക് ഇറങ്ങിയ ആളിനെ അടുത്തുള്ള റബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവേലി ഇടുക്കുംതല പനയറകോണത്ത് വീട്ടില്‍ ജി.സജീവി (41) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പിറകുവശത്ത് ഇരുന്നൂറോളം മീറ്റര്‍ അകലെയുള്ള വിജനമായ റബര്‍ പുരയിടത്തില്‍ രാവിലെ പത്തോടെ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു . പുലര്‍ച്ചെ പതിവു പോലെ നടക്കാന്‍ ഇറങ്ങിയ സജീവന്‍ എന്നും തിരിച്ചെത്തുന്ന സമയം ആയിട്ടും കാണാത്തതിനാല്‍ വീട്ടുകാരും ബന്ധുക്കളും അന്വേഷിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഫോണിലും കിട്ടാതെ വന്നതോടെ നാട്ടുകാരും അന്വേഷിച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ ആണ് സജീവനെ റബര്‍ പുരയിടത്തില്‍ കണ്ടെത്തിയത്. സജീവന്‍റെ കഴുത്തില്‍ വയറിംഗിനു കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ടാഗ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി…

Read More

എസ്എടി ആശുപത്രിയിലെ ലിഫ്റ്റുകൾ പണിമുടക്കിൽ; ഗർഭിണികളെ സ്കാനിംഗ് റൂമിൽ എത്തിക്കുന്നത് പടിക്കെട്ട് വഴി

മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകൾ പണിമുടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. ഇവിടെയുള്ള നാല് ലിഫ്റ്റുകളിൽ രണ്ട് ലിഫ്റ്റുകൾ പൂർണമായി പണിമുടക്കി. ബാക്കിയുള്ള രണ്ടെണ്ണം ഏതുനിമിഷവും പണിമുടക്കിയേക്കാം. ലിഫ്റ്റ് ഓപ്പറേറ്റർമാരായി അഞ്ച് സ്ഥിരം ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഇവരിൽ ചിലരൊന്നും കാര്യമായ പണി ഇല്ലാത്ത അവസ്ഥയിലാണ്. ലിഫ്റ്റുകളുടെ സുഗമമായ പ്രവർത്തനം തടസപ്പെടുന്ന വേളയിൽ ഇവർ അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും അതിനു പരിഹാരം കാണാറില്ല. ലിഫ്റ്റുകൾ ഇടയ്ക്കിടെ പണിമുടക്കുന്നത് വർഷങ്ങളായി തുടർന്നിട്ടും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമം നടത്തിയിട്ടില്ല. ഡോ. സൂസൻ ഉതുപ്പ് സൂപ്രണ്ട് ഇൻ-ചാർജ് ആണ്. ഇവർ ചാർജെടുത്തിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ.ലിഫ്റ്റുകൾ പണിമുടക്കുന്ന അവസരത്തിൽ അടിയന്തരമായി ചില കരാറുകാർക്ക് പണി ഏൽപ്പിക്കുകയാണ് ചെയ്തു വരുന്നത്. അറ്റകുറ്റപ്പണി നടത്തി ദിവസങ്ങൾക്കുള്ളിൽ ലിഫ്റ്റുകൾ പ്രവർത്തന രഹിതമാകുകയാണ് പതിവ്.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിപേരാണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയത്. ചില അവസരങ്ങളിൽ…

Read More

ഭർത്താവിനെ കഴുത്തറുത്ത് കൊന്ന കേസ്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സുമതിയെ   പോലീസ് അറസ്റ്റു ചെയ്തു

നെയ്യാറ്റിന്‍കര : വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമതി (66) യെ മാരായമുട്ടം സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. പക്ഷാഘാതത്തെത്തുടര്‍ന്ന് പത്തുവര്‍ഷത്തിലേറെയായി കിടപ്പുരോഗിയായി കഴിഞ്ഞ ഗോപിയെ ഇക്കാലമത്രയും ശുശ്രൂഷിച്ചത് സുമതിയായിരുന്നു. ഭര്‍ത്താവിന്‍റെ അവസ്ഥയില്‍ മനംനൊന്താണ് താന്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. കൃത്യം നിര്‍വഹിച്ച് സുമതി സ്വയം ആത്മഹത്യയ്ക്കായി വീടിനു സമീപത്തെ കുളത്തില്‍ ചാടാന്‍ പോയെങ്കിലും കരയില്‍ ബോധരഹിതയായി വീഴുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു സുമതി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം പോലീസ് സുമതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തി…

Read More

നിരഞ്ജന്‍റെ സിനിമാ സ്വപ്നങ്ങള്‍ക്കൊപ്പം വീട് എന്ന സ്വപ്നവും യാഥാര്‍ഥ്യമാകുന്നു; കെ. എം. ജയദേവൻമാസ്റ്റർ സൊസൈറ്റിയാണ് വീട് നിർമിച്ചു നൽകുന്നത്

വെഞ്ഞാമൂട്: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലൂടെ ലൈം ലൈറ്റിൽ തിളങ്ങിയ എസ്. നിരഞ്ജനെ എല്ലാവരും അറിഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്‍റെ കടൽ എന്ന തന്‍റെ രണ്ടാമത്തെ ചിലച്ചിത്രത്തിൽ ബിലാൽ എന്ന ബാലന്‍റെ വേഷം തകർത്താടി സംസ്ഥാന ചലച്ചിത്രപുരസ്കാരം നാവായിക്കുളം വെട്ടിയറ എന്ന കൊച്ചുഗ്രാമത്തിലേക്ക് എത്തിച്ച നിരഞ്ജന്‍റെ വെള്ളിത്തിരയ്ക്ക് പിറകിലെ ജീവിതം അധികമാർക്കും അറിയില്ല. സ്വന്തമായി ഒരു വീട് നിരഞ്ജനില്ല. താത്കാലികമായി ഷീറ്റ് മറച്ച ഒരു ഒറ്റമുറി ഷെഡും അടുക്കളയും മാത്രം. ഈ വീട്ടിലാണ് നിരഞ്ജനും സഹോദരി ഡിഗ്രി വിദ്യാർഥിനിയും കൂലിപ്പണിക്കാരായ മാതാപിതാക്കളും കഴിഞ്ഞുവന്നത്. മാതാപിതാക്കൾ അന്നത്തിനുള്ള വകയ്ക്കായി കഷ്ടപ്പെടുമ്പോഴും നിരഞ്ജനിലെ കലാകാരൻ ഉയരങ്ങൾ താണ്ടാൻ വെമ്പുകയായിരുന്നു. മികച്ച ഒരു ഫുട്ബോളർ കൂടിയായ നിരഞ്ജന് തനിക്കും സഹോദരിക്കും മാതാപിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം എന്ന സ്വപ്നത്തിന്‍റെ പിറകെയാണ്. അഭിനയിച്ച് വലിയ ആളായി…

Read More