സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) അടിസ്ഥാന ശന്പളം നിശ്ചയിച്ചതിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐഎഎസ്, ഐപിഎസ് സംഘടനകളുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സർക്കാർ നടപടി. അതേസമയം, കെഎഎസിനുള്ള ഗ്രേഡ് പേ ഒഴിവാക്കി. എന്നാൽ, ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുന്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളത്തേക്കാൾ ഉയർന്ന സ്കെയിലാണ് കെഎഎസിന് നിശ്ചയിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ പ്രതിഷേധമുയർത്തുന്നത്. കെഎഎസ് ഉദ്യോഗസ്ഥർക്കു പരിശീലന കാലയളവ് മുതൽ 81,800 രൂപയാണ് അടിസ്ഥാന ശന്പളം നിശ്ചയിച്ചിരിക്കുന്നത്. അനുവദനീയമായ ഡിഎ, എച്ച്ആർഎ ആനുകുല്യങ്ങളും പത്ത് ശതമാനം ഗ്രേഡ് പേയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.അതിൽനിന്നു ഗ്രേഡ് പേ ഒഴിവാക്കിയാണ് ഇന്നലെ രാത്രി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നിരുന്നാലും കെഎഎസ് നിയമനം ലഭിക്കുന്ന ഒരാൾ പരിശീലനം പൂർത്തിയാക്കി സർവീസിൽ കയറി ജില്ലാ…
Read MoreDay: December 7, 2021
അക്കാര്യത്തില്‍ എനിക്ക് ഇന്നും യാതൊരു കുറ്റബോധവുമില്ല ! ഇനി ഒരു അവസരം കിട്ടിയാല്‍ ആദ്യം തിരുത്തുക ആ തെറ്റായിരിക്കുമെന്ന് മീര ജാസ്മിന്…
ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു മീര ജാസ്മിന്. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിന് ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു. പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിരവധി സൂപ്പര്‍ഹിറ്റ് സിനികളില്‍ അഭിനയിച്ച മീര ജാസ്മിന് വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുക ആയിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന് വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന് മലയാളത്തില്‍ തിരിച്ചെത്തുന്നത്. ഇപ്പോഴിതാ…
Read Moreആ കാൽപാടുകൾ പുലിയുടേത് തന്നെയോ; ഇരിങ്ങാലക്കുടയിൽ പുലിയെ കണ്ടതായി അഭ്യൂഹം: ജനങ്ങൾ പരിഭ്രാന്തിയിൽ
ഇരിങ്ങാലക്കുട: പുലിയെ കണ്ടതായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്റെ ഗ്രൗണ്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി പുലിയുടെ സാന്നിധ്യമുള്ളതായി പ്രചരിച്ചത്. പുലിയുടേതിനു സാമ്യമുള്ള കാൽപാടുകൾ കണ്ടെത്തിയിരുന്നു. സ്കൂളിലെ സെക്യൂരിറ്റിയും കരാർ നിർമാണ തൊഴിലാളികളും പുലിയെ കണ്ടതായി പറയുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയിൽ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ രാജു രാത്രി പത്തോടെ ഗേറ്റ് അടയ്ക്കാൻ പോയപ്പോഴാണു പുലിയോടു സാദൃശ്യമുള്ള ജീവിയെ കണ്ടത്. ഇതേ സ്ഥലത്തുവച്ച് വീണ്ടും രാജു ഈ ജീവിയെ കണ്ടതോടെ നിർമാണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. മുറിയുടെ മേൽക്കൂരയിൽനിന്നും ചാടി മതിലിലൂടെ നടന്നു കുറ്റിക്കാട്ടിലേക്കു പുലി പോകുയായിരുന്നുവെന്നാണു കണ്ടവർ പറയുന്നത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്നു പോലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസം മുന്‍പ് ആസാദ് റോഡിൽ വല്ലച്ചിറക്കാരൻ മൈക്കിളിന്റെ വീട്ടുപറന്പിലും പുലിയുടേതെന്നു തോന്നിപ്പിക്കുന്ന കാൽപാദം കണ്ടിരുന്നു. കാട്ടുപൂച്ചയുടേതോ പുള്ളിപുലിയുടേതോ…
Read Moreതട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ വരച്ചുകാട്ടി നാലാം ക്ലാസുകാരൻ! സംഭവത്തെപ്പറ്റി കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ…
മങ്കൊമ്പ്: ആളൊഴിഞ്ഞ സ്ഥലത്തു നാലാം ക്ലാസുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ചമ്പക്കുളം സ്വദേശിയായ കുട്ടിയുടെ പിതാവാണ് സംഭവം സംബന്ധിച്ചു നെടുമുടി പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് ചമ്പക്കുളം കൊവേന്തയ്ക്കു സമീപത്തെ കൈപ്പള്ളിൽ റോഡിലാണ് സംഭവമെന്ന് പറയുന്നു. സംഭവത്തെപ്പറ്റി കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ: മതപഠന ക്ലാസു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ സംഭവസ്ഥലത്തു പാർക്കു ചെയ്തിരുന്ന ഹോണ്ട കാറിൽ ഇരുന്നിരുന്നയാൾ കുട്ടിയോട് പോരുന്നോയെന്നു ചോദിച്ചു. തുടർന്ന് കാറിൽ നിന്നിറങ്ങിയ ഇയാൾ കുട്ടിയുടെ കയ്യിൽ കടന്നുപിടിച്ചു. കുട്ടി കുതറി മാറിയതോടെ നിയന്ത്രണംവിട്ടു നിലത്തുവീണു. തുടർന്നു ഇയാൾ കാറിനുള്ളിൽ നിന്നുമെടുത്ത കളിത്തോക്ക് കുട്ടിയുടെ നേരെ നീട്ടി. ഈ സമയം കാറിൽനിന്നു നിലത്തുവീണ പെട്ടിയിൽ നിന്നു പച്ചനിറത്തിലുള്ള കുപ്പി, പഞ്ഞി, ടിഷ്യു പേപ്പർ തുടങ്ങിയവ താഴെ വീണതായും പറയുന്നു. ഈ സമയം കുട്ടി വീട്ടിലേക്കു ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ കുട്ടിയുടെ…
Read Moreകാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം വിരുന്നെത്തിയത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക്! ബേബി ഇപ്പോള്‍ കംഫര്‍ട്ട്
ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം വിരുന്നെത്തിയത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക്. കംഫര്‍ട്ട് സ്റ്റേഷന് ജിവനക്കാരനായ പൂഞ്ഞാര്‍ പനച്ചികപ്പാറ മണപ്പാട്ട് കെ.സി. ജേക്കബി (ബേബി)നാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പനച്ചികപ്പാറ ശാഖയില്‍ ഏല്‍പ്പിച്ചതോടെ ബേബി കംഫര്‍ട്ടായി. ഹെഡ്ലോഡ് വിഭാഗത്തില്‍ തൊഴിലാളിയായിരുന്ന ബേബി ഇപ്പോള്‍ പഞ്ചായത്ത് വക കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ഭാഗ്യം കടാക്ഷിച്ചത്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ഇദ്ദേഹം പനച്ചികപ്പാറ സ്വദേശിയായ ബിനുവിന്റെ പക്കല്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
Read Moreമകനെപ്പോലെയല്ല മകന് തന്നെയാണ് ! പണമില്ലാതിരുന്നപ്പോള്‍ ദിലീപ് അറിഞ്ഞു സഹായിച്ചെന്നും ഒരിക്കല്‍ പോലും തിരികെ ചോദിച്ചിട്ടില്ലെന്നും കെപിഎസി ലളിത
മലയാള സിനിമയില്‍ അര ശതാബ്ദത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് കെപിഎസി ലളിത. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതല്ക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്. നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച നടിയുടെ പക്കല്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഈ അവസരത്തില്‍ നടന് ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത…
Read Moreസിനിമയ്ക്കൊപ്പം കരാട്ടെയിലും പ്രിൻസിപ്പലിന്റെ ഗോൾഡൻ പഞ്ച്; ജില്ല കരാട്ടെ ചാന്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുമായി ടി ജെ ലെയ്സൺ
ആളൂർ: അത്ലറ്റിക്സിനൊപ്പം സിനിമയിലും മികവു തെളിയിച്ച സ്കൂൾ പ്രിൻസിപ്പൽ ജില്ല കരാട്ടെ ചാന്പ്യൻഷിപ്പിലും ജേതാവായി. തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിലാണ് ടി.ജെ. ലെയ്സൺ പുരുഷന്മാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്. ആളൂർ ആർഎം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ലെയ്സൻ ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിൽ നേടിയ വിജയം തന്റെ ദീർഘകാല പരിശീലനം വഴിയാണു സാക്ഷാത്കരിച്ചത്. സിനിമകളിലും ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലെയ്സൻ ഗാനരചന, തിരക്കഥ, നിർമാണം എന്നീ മേഖലകളിലും പ്രവർത്തിക്കുകയും ചെയ്തു. സ്കൂൾ റവന്യു ജില്ലാ കായിക മേളയിലെ 100 മീറ്റർ ഓട്ടമത്സരത്തിലെ ജേതാവായ ലെയ്സൻ സംസ്ഥാന മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. പ്രിൻസിപ്പിലായ സേവനത്തിനിടെ ഫുട്ബോൾ, ക്രിക്കറ്റ്, അത്ലറ്റിക് മേഖലകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തി വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനാൽ മികച്ച താരങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
Read Moreമേലൂരിൽ ഒരിടവേളയ്ക്കുശേഷം മാനീച്ചകളുടെ ഉപദ്രവം രൂക്ഷം; വിദഗ്ധ സംഘം ഇന്നു സ്ഥലം സന്ദർശിക്കും
മേലൂർ: ഒരിടവേളയ്ക്കുശേഷം മേലൂർ പഞ്ചായത്തിൽ മാനീച്ചകളുടെ ഉപദ്രവം രൂക്ഷമായി. മേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് മാനീച്ചകൾ (ഡീർ ഫ്ലൈ) വലിയ രീതിയിൽ ജനങ്ങൾക്ക് ഉപദ്രവകാരികളാകുന്നത്. ഇതു കൂടാതെ പൂലാനി, കുറുപ്പം പ്രദേശങ്ങളിലെ വീട്ടുമതിൽ, റബർ, കവുങ്ങ്, ജാതി തുടങ്ങി മറ്റു മരങ്ങളിൽ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്ന ചുവന്ന പ്രാണികളെ നാട്ടുകാർ കണ്ടെത്തി. ഇവ തങ്ങളെ കടിക്കുന്ന മാൻ ഈച്ചയുടെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളാണെന്ന ആശങ്കയിലാണു നാട്ടുകാർ. ഇത്തരത്തിലുള്ള കീടങ്ങളെ പ്രദേശവാസികൾ മണ്ണെണ്ണ സ്പ്രേ ചെയ്തും കരിയിച്ച് കളഞ്ഞും നശിപ്പിക്കുകയാണ്. “ഇവ പായലും മറ്റും ഭക്ഷിക്കാൻ എത്തുന്ന ചെറുപ്രാണികൾ മാത്രമാണ്. നിരുപദ്രവകാരികളായ പുറംതൊലി പേനായ (ബാർലൈസ്) ഷഡ്പദങ്ങളാണ് ഇവ. മനോഹരമായ ചുവപ്പു നിറത്തിൽ കൂട്ടത്തോടെ കാണുന്ന ഈ പ്രാണികൾ മനുഷ്യരെ കടിക്കുകയോ മൃഗങ്ങളെയും കാർഷിക വിളകളെയും ഉപദ്രവിക്കുകയോ ഇല്ല. കൂട്ടമായി കാണുന്ന ബാർ ലൈസുകളെ കണ്ട് ആശങ്ക വേണ്ട’ -മണ്ണുത്തി…
Read Moreകല്ലടി കോളജിലെ റാഗിംഗ്: രണ്ടു വിദ്യാർഥികളെ പുറത്താക്കി; മൂപ്പൻസ്, കലിപ്പൻസ്, മൂത്തൻസ് തുടങ്ങി വിവിധ പേരുകളിലാണ് ഈ സംഘങ്ങൾ കോളജിൽ പ്രവർത്തിച്ചിരുന്നത്
മണ്ണാർക്കാട് : മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ റാഗിംഗ് പരാതിയുമായി ബന്ധപ്പെട്ട് നടപടി.നിലവിൽ സസ്പെൻഷനിലുള്ള ബിഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർഥി കെ. മുഹമ്മദ് അൻസിൽ, ബികോം സിഎ ഫൈനൽ ഇയർ വിദ്യാർഥി ജനീസ് സ്വലാഹ് എന്നിവരെ കോളജിൽനിന്നും പുറത്താക്കി. കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ശുപാർശ പ്രകാരം ഇന്നലെ ചേർന്ന കോളജ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ പ്രൊഫസർ ശിഹാബ് അറിയിച്ചു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ് വിദ്യാർഥി എടത്തനാട്ടുകര പാറോക്കോട്ട് ഇംത്തിയാസിന്റെ മകൻ അബ്സാനെ അക്രമിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അബ്സാൻ വട്ടന്പലം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അക്രമിച്ച വിദ്യാർഥികൾക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. ഇവർക്കായി…
Read Moreമൂന്നു മിനിറ്റുള്ള ഒറ്റ സൂം കോളില്‍ പിരിച്ചു വിട്ടത് 900 ജീവനക്കാരെ ! തീരുമാനം കഠിനമെന്ന് മുതലാളി…
വെറും മൂന്നു മിനിറ്റുള്ള ഒരു സൂം കോളിലൂടെ ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് കഴിഞ്ഞ ബുധനാഴ്ച പിരിച്ചു വിട്ടത് 900 ജീവനക്കാരെ. ജീവനക്കാരുടെ പ്രകടനം, ഉല്പാദന ക്ഷമത എന്നിവ മുന്‍നിര്‍ത്തിയാണു തീരുമാനമെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു. ‘ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും’. 43 കാരനായ വിശാല്‍ ഗാര്‍ഗ് സൂം കോളിനിടെ ജീവനക്കാരോടു ഇങ്ങനെ പറഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെറ്റര്‍.കോം കമ്പനിയുടെ ഒമ്പത് ശതമാനം വരുന്ന ജീവനക്കാര്‍ക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരന് സൂം കോള്‍ റെക്കോര്‍ഡ് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കോളില്‍, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാര്‍ഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമമായ ഡെയ്ലി…
Read More