പതിനാല്കാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം. ഞായറാഴ്ച അജ്നാല് നദിയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്. സക്ലാപൂര് ജില്ലയിലെ ത്രിലോക്ചന്ദി(55)ന്റെ മൃതദേഹമാണ് നദിയില്‍ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ച ബൈക്കില്‍ അജ്നാല് തീരത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിലോക്ചന്ദും പ്രതികളും ബന്ധുക്കളാണെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന്…
Read MoreDay: March 29, 2022
കുറുക്കൻമൂലയിൽ മേയാൻവിട്ട പശുവിനെ കടുവ കൊന്നു; ചത്തപശുവിനെ വയലിൽ തന്നെ ഇട്ട് കടുവയേയും കാത്ത് വനപാലകർ
കുറുക്കൻമൂല: ബേഗൂർ റേഞ്ചിന് കീഴിലെ തൃശിലേരി സെക്ഷനിലെ കുറുക്കൻമൂല കൊതംന്പറ്റ കോളനിയിലെ ബാബുവിന്റെ ഒന്നരവയസ് പ്രായമുള്ള പശുവിനെ കടുവ കൊന്നു. വനമേഖലയോട് ചേർന്ന വയൽ പ്രദേശത്തായിരുന്നു പശുവിനെ മേയാൻ വിട്ടിരുന്നത്. ഈ വനമേഖലയിൽ കടുവയുടെ സാന്നിധ്യം മുന്‍പും സ്ഥിരീകരിച്ചതാണെന്ന് വനപാലകർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ കടുവയുടെ ആക്രമണം ഉണ്ടായിട്ടും പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ വീഴ്ച വരുത്തിയതായി കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ആരോപിച്ചു. എന്നാൽ കടുവ പശുവിന്റെ ജഡം രാത്രിയെത്തി കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് ജഡം വയലിൽതന്നെ സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വനപാലകർ പറഞ്ഞത്. കഴിഞ്ഞ നവംബറിൽ നാട്ടിലിറങ്ങിയ കടുവ ഒരു മാസത്തോളം പ്രദേശത്ത് ഭീതി പരത്തിയിരുന്നു. 17 വളർത്തു മൃഗങ്ങളെയാണ് അന്ന് കടുവ കൊന്ന് ഭക്ഷിച്ചത്. ഇതിനെ മയക്കുവെടിവച്ച് പിടിക്കാനുള്ള നീക്കം വിജയിച്ചിരുന്നില്ല. കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കടുവ പിന്നീട്…
Read Moreഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. വില്ലന്മാർ!പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.* ദിവസവും അര മണിക്കൂര്‍ നടക്കുക.* സൈക്കിള്‍ ചവിട്ടുക * നീന്തുക *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പുംഅന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില്‍ വേവിച്ചോ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.* പുകവലി, മദ്യപാനം, മയക്കുമരുന്ന്…
Read Moreഒരു മൂട് കാച്ചില് 300 കിലോ! പറിച്ചത് ക്രെയിന്‍ വരുത്തി
കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും സമ്പൂര്‍ണ സമര്‍പ്പണവുമാണു കോട്ടയം വാഴൂര്‍ പുളിക്കല്‍ കവല കൊടിന്തറ കെ.സി. തോമസുകുട്ടിയെ മികച്ച കര്‍ഷകനാക്കിയത്. പിതാവ് കുഞ്ഞച്ചനില്‍ നിന്നു ലഭിച്ച കൃഷി അറിവുകള്‍ തന്റെ അനുഭവങ്ങളോട് ചേര്‍ത്തുപിടിച്ചപ്പോള്‍ കൃഷിയിടത്തില്‍ തോമ സുകുട്ടിക്ക് 100 മേനി വിളവ്. തോമസുകുട്ടിക്ക് സ്വന്തമായി 25 സെന്റ് സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ സമീപത്തെ കങ്ങഴ, വാഴൂര്‍, കൂരോപ്പട പഞ്ചായത്തുകളിലായി അഞ്ചേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് അദ്ദേഹം കൃഷി ചെയ്യുന്നു. ഗുണമേന്മയുള്ളതും വലുപ്പ മുള്ളതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കാന്‍ തോമസ് കുട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. മുന്നൂറു കിലോ തൂക്കമുള്ള കാച്ചില് എന്നു പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും വിശ്വസിക്കില്ല. നാലുപേരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണു കാച്ചില് പറിച്ചതെന്നു കൂടി പറയുമ്പോള്‍ ആശ്ചര്യം അതിരു കടക്കും. തോമസു കുട്ടിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ ഈ ഭീമന് കാച്ചിലിന് എട്ടടി നീളമുണ്ടായിരുന്നു. നൂറുകിലോയുള്ള കാച്ചില് പല…
Read Moreഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം കുരുമുളക് ചെടി ശ്രദ്ധേയമാകുന്നു. അത്യുത്പാദന ശേഷിയും കൂടുതല്‍ പ്രതിരോധശേഷിയുമുള്ള ഇതിന് പെപ്പര്‍ തെക്കന്‍ എന്നാണു പേര്. നാടന്‍ ഇനമായ കരിമുണ്ടയോടു സാദൃശ്യമുള്ള പെപ്പര്‍ തെക്കന്റെ, ഒരു തിരിയില്‍ തന്നെ നിരവധി ശാഖകളും അതില്‍ നിറയെ മണികളുമുണ്ടാകും. ഒരു തിരിയില്‍ ആയിരത്തോളം മണികളുണ്ടാകുമെന്ന് തോമസ് അവകാശപ്പെടുന്നു. സാധാരണ കുരുമുളക് തിരിക്ക് 7-10 സെന്റി മീറ്റര്‍ നീളവും 50 – 70 വരെ മണികളുമാണുള്ളത്. എന്നാല്‍, പെപ്പര്‍ തെക്കന്റെ തിരിക്ക് 18 സെന്റീ മീറ്റര്‍ വരെ നീളവും 800 – 1000 വരെ മണികളു മുണ്ടാവും. രണ്ടാം വര്‍ഷം വിളവെ ടുക്കാമെന്നതും പ്രത്യേകതയാണ്. താങ്ങു മരങ്ങളില്‍ കയറ്റി വിട്ടാല്‍ 30 അടിയോളം ഉയരത്തില്‍ വളരും. ചെടിച്ചട്ടികളില്‍ നട്ടു പരിപാലി ക്കാവുന്ന…
Read Moreദൈവമേ പാവങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ… സൗന്ദര്യം കൂടിപ്പോയതു മൂലം തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുണ്ടായ ദരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന
ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന. ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ…
Read Moreകാലിക്കുപ്പികൾ കളയേണ്ട, തിരികെ നൽകി സൗജന്യ ബസ് യാത്ര നടത്താം
അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചു നൽകിയാൽ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്റ്സ് ഫോർ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ തിരികെ നൽകുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്റ്സുകൾ അബുദാബിയിലെ പൊതുഗതാഗത ബസുകളിൽ യാത്രക്കായി ഉപയോഗിക്കാം. പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇൻട്രാഗേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്മെന്റ് സെന്റർ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മെഷീനിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്പോൾ പോയിന്റുകൾ നൽകും. 600 മില്ലി ലിറ്ററിൽ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്റും, 600 നു മുകളിലുള്ള കുപ്പികൾക്ക് രണ്ടു പോയിന്റും പകരം നൽകും. ഓരോ പോയിന്റിനും 10 ഫിൽസ് ആണ് മൂല്യം…
Read Moreകാണാതായ ഒന്നര വയസുകാരന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍! സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തി
ജാക്സന്‍വില്ല (ഫ്ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികള്‍ വളര്‍ന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്കിയ കൗണ്ടി ഷെറിഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോ എന്‍ഫോഴ്സ്മെന്റ്, മാരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. പി.പി.…
Read Moreകൊല്ലത്ത് സ്കൂളിലെത്തിയ അധ്യാപകരെ സമരക്കാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു ! പിന്നെ കണ്ണുപൊട്ടുന്ന തെറി…
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഇതുകൂടാതെ അധ്യാപകര്‍ക്കു നേരെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകര്‍ പറയുന്നു. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സമരത്തിന് സര്‍ക്കാര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകര്‍ ജോലിക്ക് ഹാജരായത്. സ്കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം.
Read Moreവിശപ്പിനെന്ത് പണിമുടക്ക്…ദേശീയ പണിമുടക്ക് എന്ന് പറയുമെങ്കിലും ഫലത്തിൽ കേരളത്തിൽ മാത്രമാണു പണിമുടക്കം. കോവിഡ് കാലത്ത് റിസോർട്ടിലെ ജോലി നഷ്ടപ്പെട്ടവരിൽ ഒരാളാണു വീശുവലയെറിയുന്ന ഫ്രാൻസീസ്. പണിമുടക്കാതെ അന്നന്നത്തേക്കുള്ള അന്നത്തിനുള്ള വക തേടുകയാണ് 72 കാരനായ ഫ്രാൻസിസ്. കുമരകം കേളങ്കരി വട്ടക്കായൽ ഭാഗത്തുനിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു
Read More