ഷാജിമോന്‍ ജോസഫ്കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ ഏറെ പറഞ്ഞുകേട്ട എഎപി-ട്വന്റി 20 സഖ്യം ഒടുവില്‍ യാഥാര്‍ഥ്യമായെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ സഖ്യം സ്വീകരിക്കേണ്ട നിലപാട് ഇപ്പോഴും സസ്പെന്സില്തന്നെ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യം എന്തു നിലപാടാവും കൈക്കൊള്ളുകയെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഇന്നലെ കിഴക്കമ്പലത്ത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. മാത്രമല്ല, ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും അദേഹം നടത്തിയുമില്ല. ഒരു പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്നോട്ടുള്ള ഗതി വിലയിരുത്തി വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇക്കാര്യത്തില്‍ നിലപാട് എടുക്കാം എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇടതു, വലതു മുന്നണികളില്‍ ഇതുസംബന്ധിച്ച് വളരെയധികം ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. കേജരിവാള്‍ കേരളത്തില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുമെന്നായിരുന്നു എഎപി നേതാക്കള്‍ മുമ്പ് പറഞ്ഞിരുന്നത്. ഏറെ കരുതലോടെയും…
Read MoreDay: May 16, 2022
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫ്രീഫയര്‍ ഗെയിം ചെന്നെത്തിയത് ഒരു അനാവശ്യ സൗഹൃദത്തില്‍ ! ഒരു നാള് ഫോണിലേക്ക് എത്തിയത് സ്വന്തം നഗ്നഫോട്ടോ;പ്രതി പിടിയിലായതിങ്ങനെ…
ഓണ്‍ലൈന്‍ ഗെയിമിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം ആ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അഖില്‍(27) ആണ് പിടിയിലായത്. തൃശ്ശൂര്‍ സിറ്റി പോലീസ് സൈബര്‍ വിഭാഗമാണ് ഇയാളെ കുടുക്കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫ്രീഫയര്‍ ഗെയിമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷം ഇയാള്‍ വെര്‍ച്വല്‍ നമ്പരുകളില്‍ നിന്ന് വാട്സ്ആപ്പ് ഉണ്ടാക്കിയാണ് പെണ്‍കുട്ടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഫോണില്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രം കണ്ടതോടെ പെണ്‍കുട്ടിയുടെ അമ്മയാണ് സൈബര്‍ പോലീസിനു പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിമെന്ന പേരില്‍ സൗഹൃദമുണ്ടാക്കി ചാറ്റിംഗ് നടത്തുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി. പിന്നീട് വാട്സ് ആപ്പ് നമ്പര്‍ തന്ത്രത്തില്‍ വാങ്ങിച്ചെടുത്ത് ചിത്രങ്ങള്‍ വാങ്ങും. ഇതുമാത്രമല്ല വീഡിയോ കോളുകല്‍ വിളിക്കാനും നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ പിന്നെ ഭീഷണിയുടെ…
Read Moreകുടിശിക 16 ലക്ഷം രൂപ അടച്ചാൽ തന്റെ ഭർത്താവിനെ തിരിച്ചു തരാൻ പറ്റുമോ? ജപ്തിഭീഷണിയിൽ മനംനൊന്ത് മരിച്ച ടോമിയുടെ ഭാര്യയുടെ ചോദ്യം വേദനയാകുന്നു
പുൽപ്പള്ളി: ബാങ്ക് ഉദ്യോഗസ്ഥർ വായ്പ അടയ്ക്കാൻ സാവകാശം തന്നിരുവെങ്കിൽ തന്റെ ഭർത്താവ് ആത്മഹത്യ ചെയ്യില്ലായിരുവെന്ന് ഇരുളത്ത് ആത്മഹത്യ ചെയ്ത ടോമിയുടെ ഭാര്യ പുഷ്പ. ബാങ്ക് അധികൃതരോട് ബാങ്കിലെത്തി കേണപേക്ഷിച്ചിട്ടും ചെവികൊണ്ടില്ലെന്നും ബാങ്കിലെ കുടിശിക 16 ലക്ഷം രൂപ അടച്ചാൽ തന്റെ ഭർത്താവിനെ തിരിച്ചു തരാൻ പറ്റുമോയെന്നും പുഷ്പ പറഞ്ഞു. മൂന്ന് ലക്ഷം രുപയുമായി ബാങ്കിലെത്തിയിട്ടും ജപ്തി നടപടിയിൽ നിന്ന് പിൻമാറാതെ ബാങ്ക് റിക്കവറി ഓഫീസർമാർ ജപ്തി നടപടികളുമായി മുന്നോട്ടു പോയതാണ് ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണമായത്. ജപ്തി ഒഴിവാക്കാൻ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വർണം വാങ്ങി പണയം വച്ചാണ് നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചത്. മൂന്ന് ലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടും നാല് ലക്ഷം രൂപ അടച്ചാൽ മാത്രമേ ജപ്തി നടപടികളിൽ നിന്ന് പിൻമാറുകയുള്ളുവെന്ന് കടുംപിടിത്തം പിടിച്ചതും ഭർത്താവ് ടോമിയെ വേദനിപ്പിച്ചതായും പുഷ്പ പറഞ്ഞു.…
Read Moreവന്യമൃഗശല്യം രൂക്ഷം; മലയോര കർഷകരുടെ കുടിയിറക്കം കൂടുന്നു; നോക്കുകുത്തിയായി വനംവകുപ്പ്
വടക്കഞ്ചേരി : ആന ഉൾപ്പെടെയുള്ള കാട്ടുമൃഗ ഭീഷണിയും വനംവകുപ്പിന്റെ ദ്രോഹ നടപടികളും മൂലം മലയോരങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറേണ്ട ഗതികേടിൽ കർഷകർ. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ സംവിധാനങ്ങൾ. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ മനുഷ്യർക്കു നേരെ കൊലവിളി നടത്തുന്ന സമീപനമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. മംഗലം ഡാമിന്റെ മലയോരങ്ങളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ. നിറയെ വീടുകളുള്ള ഓടംതോട് പള്ളി ജംഗ്ഷനിൽ വരെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി. വനപാലകർ എല്ലാം നോക്കി പോകുന്നതല്ലാതെ ആനയിറങ്ങുന്നതു തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.സോളാർ വേലി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിച്ച് ആന ഇറങ്ങുന്നത് തടയണം. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.ആന, പന്നി, മാൻ, മയിൽ, കുരങ്ങ് ഉൾപ്പെടെയുള്ള കാട്ടുമൃഗശല്യം…
Read Moreഅമ്പത്തിരണ്ടാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ; ജീവിത പ്രാരാബ്ധങ്ങളിൽ അക്ഷരങ്ങളിൽ നിന്ന് അകന്നു പോയ സുരേഷ് കുമാറിന് പിന്തുണയുമായി കുടുംബവും
ഒറ്റപ്പാലം : സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ.ഒറ്റപ്പാലം നഗരസഭയിൽ സാക്ഷരതാ മിഷൻ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാനാണ് നഗരസഭ കൗണ്‍സിലർ സുരേഷ് കുമാർ എത്തിയത്. ജീവിത പ്രാരാബ്ധങ്ങളിൽ അക്ഷരങ്ങളിൽ നിന്ന് അകന്നു പോയ സുരേഷ് കുമാർ തന്റെ അന്പത്തിരണ്ടാം വയസിലാണ് അക്ഷരലോകത്തേക്ക് വീണ്ടും എത്തുന്നത്. ആറാം ക്ലാസ് വരെ മാത്രം പഠിച്ച സുരേഷ് കുമാർ ജീവിത പ്രയാസങ്ങളിൽ പഠനം നിർത്താൻ നിർബദ്ധിതനാവുകയായിരുന്നു. പത്താം വയസിലാണ് അച്ചന്റെ കൈ പിടിച്ച് കൃഷി പണിയിലേക്ക് ഇറങ്ങുന്നത്. പിന്നീട് വിവിധ തൊഴിലുകൾ ചെയ്ത സുരേഷ് കുമാർ കുടുംബത്തിന്റെ ഏക വരുമാനം ആവുകയായിരുന്നു. പെയിന്റിംഗ്, കണ്‍സ്ട്രക്ഷൻ, മരംവെട്ട്, പപ്പടം പണി, കൃഷി പണി തുടങ്ങി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്താനുള്ള ഏത് പണിയും സുരേഷ് കുമാർ എടുക്കുമായിരുന്നു. അക്കാലത്ത് വീട്ടിലെ ആരും തന്നെ, സ്കൂളിൽ…
Read Moreചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതുമൊന്നും പ്രകൃതിവിരുദ്ധമല്ല ! പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി പറഞ്ഞത്…
ഒരു പുരുഷന് ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി. 377 വകുപ്പില്‍ ഉള്‍പ്പെടുത്താവുന്ന പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യമല്ലെന്ന് ബോബെ ഹൈക്കോടതി. ഈ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിക്കവെയാണ് ബോംബെ ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലാണ് ജഡ്ജി അനുജ പ്രഭുദേശായ്, 30,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കാത്ത് പ്രതി ഒരു വര്‍ഷമായി തടവിലാണെന്നും വിചാരണ എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി. 14- കാരനായ കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് പ്രതിയായ വികാസ് മോഹന്ലാല്ഖേലാനിയെ അറസ്റ്റുചെയ്തത്. വീട്ടില്‍നിന്ന് പണം കാണാതായതോടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതെന്ന് വെളിപ്പെട്ടത്. മുംബൈയില്‍ മൊബൈല്‍ റീ ചാര്‍ജ് കട നടത്തുകയാണ് പ്രതി. കടയില്‍ റീചാര്‍ജ് ചെയ്യാനെത്തിയ കുട്ടിയെ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍…
Read Moreതമ്പുരാൻ പടിയിലെ സ്വർണക്കവർച്ച; പ്രൊഫഷണൽ കളളൻമാരുടെ രീതിയാണെങ്കിലും പോലീസിനെ ആശയക്കുഴപ്പത്തിലാക്കന്നത് ആ ഒറ്റക്കാരണം
ഗുരുവായൂർ: തന്പുരാൻ പടിയിൽ പ്രവാസി സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 2.67 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി സാമ്യമുള്ള മോഷ്ടാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നത്. വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ നടന്ന മോഷണങ്ങളുടെ ചുവട് പിടിച്ച് മറ്റു ജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്. വീട്ടുടമസ്ഥനുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരുടെയെല്ലാം ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലമാരയിൽ സ്വർണകട്ടികൾ സൂക്ഷിച്ചിരുന്ന വിവരം വീട്ടുടമസ്ഥനായ ബാലനും ഭാര്യക്കും മാത്രമേ അറിയുവെന്നാണ് ബാലൻ പോലീസിനെ അറിയിച്ചത്. എന്നാൽ മോഷ്ടാവ് കൃത്യമായി സ്വർണ്ണം സൂക്ഷിച്ചിരുന്ന അലമാര മാത്രം പൊളിച്ച് കവർന്നത് ആശയകുഴപ്പമുണ്ടാക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയിൽ ചുരുങ്ങിയ സമയം കൊണ്ട് വാതിൽ പൊളിച്ച് അകത്തു കടന്ന് ഇരുന്പ് അലമാരയും ലോക്കറും കുത്തി തുറന്നാണ് കവർച്ച നടത്തിയത്.…
Read Moreബൈക്കിനു പിറകിലിരുന്ന് ഉറങ്ങി താഴെ വീണ യുവാവിന് ദാരുണാന്ത്യം; എറണാകുളത്തേക്ക് സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് വരുകയായിരുന്നു മുഹമ്മദ്
പട്ടിക്കാട്: ദേശീയപാത ചെന്പൂത്രയിൽ ഭാരത് പെട്രോൾ പന്പിനു സമീപം ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറക്കത്തിൽ ബൈക്കിൽനിന്നു വീണു മരിച്ചു . നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് യാസർ അറഫാത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കു പോകുന്ന വഴിയാണ് അപകടം. ഉറക്കത്തിൽ ബൈക്കിൽനിന്ന് താഴെവീണു ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികോം വിദ്യാർഥിയാണ്. സുഹൃത്ത് മുഹമ്മദ് ഫർഹാസുദീനാണ് വാഹനം ഓടിച്ചിരുന്നത്.
Read Moreഈ പുഴയും കടന്ന് ബസിൽ കയറിയാൽ… കുഴികളിൽ ചാടിച്ചാടി ഒരു കുതിര സവാരി ഗിരിഗിരി..! തൂശൂർ കെഎസ്ആർടിസിയിലെ ദുരിതകാഴ്ചയിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: “ഇൗ പുഴയും’ കടന്നു വേണം യാത്രക്കാർക്കു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തേക്കു കടക്കാനും പുറത്തിറങ്ങാനും. ബസിനകത്തുള്ള യാത്രികർക്കോ കുഴികളിൽ ചാടിച്ചാടി ഒരു കുതിര സവാരി ഗിരിഗിരിയും..! സ്റ്റാൻഡിനകത്തേക്കു ഒരോ ബസ് കയറുന്പോഴും ഇറങ്ങുന്പോഴും കവാടത്തിലൂടെ അകത്തേക്കു കടക്കുന്നവരുടെ ദേഹത്തേക്കു ചെളിവെള്ളം തെറിക്കും. തകർന്നു കിടക്കുന്ന സ്റ്റാൻഡിനകത്തും ഇതുതന്നെ അവസ്ഥ. ദേഹത്ത് അഴുക്കുപറ്റാതെ ഏങ്ങനെയെങ്കിലും ബസിനകത്തു കയറിപ്പറ്റിയാൽ കുതിരപ്പുറത്തെന്നപോലെ ഒരു സാഹസികയാത്ര നടത്താം. വീട്ടിലെത്തി ഉഴിച്ചിലോ പിഴിച്ചിലോ നടത്തിയാൽ മതി..! കെഎസ്ആർടിസി സ്റ്റാൻഡിനകം തകർന്ന് നിറയെ കുഴികളാണ്. മഴ പെയ്തതോടെ ഇതിലെല്ലാം ചെളിവെള്ളം നിറഞ്ഞു. ബസ് കയറാൻ എത്തുന്നവർ വളരെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല ഇതിനകത്തെ കുറച്ചു സ്ഥലം പെട്രോൾ പന്പിനായി എടുത്തതോടെ ബസ് സ്റ്റാൻഡിൽ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയായി.
Read Moreകെസി ഹോട്ടലിൽ ഇങ്ങനെയൊക്കെയാ പതിവ്..! ഭക്ഷണ സാമഗ്രികൾ ഹോട്ടലിലെ ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് ക്രൂരമർദനം
പരിയാരം: പരിയാരത്ത് കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്യപ്പെടുകയും ഫോട്ടോയെടുക്കുക ചെയ്തതിന് ഡോക്ടറെ അക്രമിച്ച സംഭവത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന് ചെറുകുന്നിലെ ടി.ദാസന് (70) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ വിവിധ വകുപ്പ് പ്രകാരംജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കണ്ണൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്ന കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്ഇന്നലെ രാവിലെയാണ് പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി.റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്റൂമും ടോയ്ലറ്റിനുള്ളില് ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചു വച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡോ.സുബ്ബരായ ഇതിന്റെ…
Read More