പെരിങ്ങോം: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് മോഷ്ടിക്കാന്‍ കയറുന്നതിനിടയില്‍ കിണറ്റില്‍ വീണ മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കുറുമാത്തൂരിലെ എ.പി.ഷമീറാണ് (35) പിടിയിലായത്. ഇന്നലെ രാത്രി ഒന്‍പതരയോടെ മാതമംഗലം തുമ്പത്തടത്തിലാണ് സംഭവം. വെള്ളോറ സ്കൂളില്‍നിന്നും റിട്ടയര്‍ ചെയ്ത പവിത്രന് മാസ്റ്ററുടെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്താന്‍ ശ്രമിച്ചത്.പവിത്രന് മാസ്റ്ററും കണ്ണൂര്‍ എഇഒ ആയ ഭാര്യയും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസ് ട്രെയിനിലെ യാത്രയിലായിരുന്നു. വീട്ടില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയശേഷം വീടിനോടു ചേര്‍ന്നുള്ള കിണറിന്റെ ആള്മറയിലൂടെ പാരപ്പറ്റിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കവേ പാരപ്പറ്റ് കെട്ടിയ ഇഷ്ടികയുള്‍പ്പെടെ മോഷ്ടാവ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഒന്നരയാളോളം വെള്ളമുള്ള കിണറ്റില്‍നിന്നും കയറാനുള്ള ശ്രമം വിഫലമായപ്പോള്‍ ഒടുവില്‍ രക്ഷിക്കണേയെന്ന ഉച്ചത്തിലുള്ള കരച്ചിലായി. ഇതു കേട്ടെത്തിയ പരിസരവാസികളാണ് കിണറ്റില്‍ വീണുകിടന്നു കരയുന്ന മോഷ്ടാവിനെ കണ്ട് പെരിങ്ങോം പോലീസില്‍ വിവരമറിയിച്ചത്. ഫയർഫോഴ്സും പെരിങ്ങോം പോലീസും ചേർന്ന് പ്രതിയെ രാത്രി 10.30ന് കിണറ്റിൽ നിന്നും രക്ഷിച്ചു.…
Read MoreDay: May 17, 2022
അഭിനന്ദനങ്ങള്‍ ആലിഫ്! കരുതൽത്തോളുകൾ കരുത്തായി; ആലിഫ് ബികോം പൂർത്തിയാക്കി; സ്കൂളിലും പ്ലസ് ടു വരെ പഠനം പൂര്‍ത്തിയാക്കിയത് ഏറെ വെല്ലുവിളികള്‍ നേരിട്ട്
റെജി ജോസഫ് കോട്ടയം: ആലിഫ് മുഹമ്മദിന്റെ ദുർബലമായ കാലുകൾക്ക് ബലംപകരുന്നത് സഹപാഠികളാണ്. കൂട്ടുകാരുടെ കൈകളിൽ താങ്ങിയും തോളുകളിൽ തൂങ്ങിയും ക്ലാസുകളിലെത്തി പഠനം പൂർത്തിയാക്കി ആലിഫ് നാളെ കലാലയത്തിന്റെ പടിയിറങ്ങുകയാണ്. ജൻമനാലേ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ആലിഫ് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് കാന്പസിന്റെ പടിയിറങ്ങുന്പോഴുമുണ്ടാകും സഹപാഠികളുടെ കാവലും കരുതലും. ഒന്നാം ക്ലാസ് മുതൽ ബികോം വരെയുള്ള പഠനയാത്രകളിൽ സൗഹൃദവലയത്തിൽ താങ്ങായി മാറിയ ഒരായിരം സഹപാഠികളോടുള്ള കടപ്പാടുകളുമായാണ് മടക്കം. ബികോം പഠനകാലത്ത് മൂന്നു വർഷവും വീട്ടിൽനിന്നും വീൽചെയറിലും ബൈക്കിലും തോളിലേറ്റിയും കൊണ്ടുവന്നവർ പലരാണ്. വീൽചെയറിൽ അവർ ബസ് സ്റ്റോപ്പ് വരെ കരുതലോടെ ഉന്തിക്കൊണ്ടുവന്നു. വീൽചെയർ ബസ് സ്റ്റോപ്പിലെ കടയരുകിൽ വച്ചശേഷം ബസിൽ കയറാനും ഇറങ്ങാനും കൈപിടിച്ചവരും ഏറെയാണ്. ശാസ്താംകോട്ട ദേവസ്വം കോളജ് പടിക്കൽ ബസിറങ്ങിയാൽ തോളിലേറ്റിയും താങ്ങിയെടുത്തും ക്ലാസിലേക്ക് ആരവത്തോടെ കൊണ്ടുപോകാനും ബെഞ്ചിൽ ഇരുത്താനും സഹപാഠികളുടെ മത്സരമായിരുന്നു. ആ സൗഹൃദത്തണലിൽ…
Read Moreമന്ദാരച്ചെപ്പുണ്ടോ…! ഒരേ വേഷത്തിലെത്തി മന്ത്രിയും കളക്ടറും; ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തത് ഇങ്ങനെ…
പത്തനംതിട്ട: ഒരേ വേഷത്തിലെത്തിയ മന്ത്രിയും കളക്ടറും ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തു. എന്റെ കേരളം പ്രദര്‍ശന നഗറില്‍ ഇന്നലെ രാത്രി നടന്ന ഗാനമേളയില്‍ വിധു പ്രതാപിനൊപ്പമാണ് മന്ത്രി വീണാ ജോര്‍ജും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരും ഗായകരായെത്തിയത്. മന്ദാരച്ചെപ്പുണ്ടോ…. എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനമാണ് ഇവര്‍ ആലപിച്ചത്. സ്കൂള്‍ കലോത്സവ വേദികളില്‍ മുമ്പ് തിളങ്ങിയിട്ടുള്ള മന്ത്രിയും കളക്ടറും ഗാനമേള ആസ്വദിക്കാന്‍ നേരത്തെ തന്നെ എത്തിയിരുന്നു. മൂന്നു മിനിട്ടില്‍ ഇതാ നിങ്ങളുടെ രേഖാചിത്രം; ചന്ദ്രപ്രകാശിന് ആശംസയുമായി കളക്ടറും പത്തനംതിട്ട: ഞൊടിയിടയില്‍ വ്യക്തികളുടെ ചിത്രം വരച്ചു നല്കി മേളയില്‍ തരംഗമായ ചന്ദ്രപ്രകാശ് എന്ന കലാകാരനെ കാണാന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എത്തി. സ്നേഹോപഹാരമായി കാരിക്കേച്ചര്‍ വരച്ചു നല്കി ചന്ദ്ര പ്രകാശ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം…
Read Moreനാളെയാണ് ആ വിധി! വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പോലീസ്; വിജയ് ബാബുവിന്റെ നീക്കം ഇങ്ങനെ…
കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പോലീസ്. നാളെയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. വിധി അനുകൂലമായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ നേരിട്ടു ഹാജരാകാനാണ് വിജയ് ബാബുവിന്റെ നീക്കം. ജാമ്യം നിഷേധിച്ചാല്‍ ഇയാള്‍ക്കെതിരേ അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കൊച്ചി സിറ്റി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇയാള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ഉണ്ടായി. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപ്പെടല്‍ ഇക്കാര്യത്തിൽ ഫലപ്രദമായില്ല.
Read Moreനടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്ത് ? തുടരന്വേഷണത്തില്‍ ആദ്യ അറസ്റ്റ് ശരത്തിന്റേത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. കേസിന്റെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. ഇയാള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ വിഐപിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശരത് തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യ ഹോട്ടല്‍- ട്രാവല്‍സ് ഉടമയുമാണ് ശരത്. സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരേ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരേ അന്വേഷണം ആരംഭിച്ചത്. കേസെടുത്തതിന് പിന്നാലെ ഊട്ടിയിലേക്ക് പോയ ശരത് മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ 2018 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍…
Read Moreകട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും; സഹകരിച്ച് നാട്ടുകാർ
ചാരുംമൂട്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കോവിഡ് കാലത്ത് സർവീസ് നിലച്ചതിനെ തുടർന്ന് കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും നാട്ടുകാരും രംഗത്തിറങ്ങി. നൂറനാട് പള്ളിക്കൽ ഗവ. എസ് കെ വി എൽ പി സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാനാണ് അധ്യാപകരും പി ടി എ യും രക്ഷകർത്താക്കളും നാട്ടുകാർ ഉൾപ്പെടുന്ന സന്നദ്ധ പ്രവർത്തകരും സംയുക്തമായി ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്.ബിരിയാണി ചലഞ്ചിലൂടെ സുമനസുകളിൽ നിന്നും എഴുപതിനായിരം രൂപ ഇവർ സ്വരൂപിച്ചു. നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചപ്പോൾ കഴിഞ്ഞ രണ്ടുവർഷമായി സർവീസില്ലാതെ സ്കൂൾ ബസ് കയറ്റി ഇട്ടിരിക്കുകയായിരുന്നു. പുതിയ അധ്യയനവർഷം വരുന്പോൾ വാഹനം അറ്റകുറ്റപ്പണി നടത്താതെ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ സ്കൂൾ ആയതിനാൽ സാന്പത്തികം സ്വരൂപിക്കാൻ മറ്റ് മാർഗങ്ങൾ…
Read Moreമൂന്നു വര്‍ഷത്തിനിടെ ദേവസ്വങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയത് 327 കോടി! സര്‍ക്കാരിലേക്കു ദേവസ്വങ്ങള്‍ തുകയൊന്നും നല്‍കിയിട്ടില്ല; രേഖകളില്‍ വ്യക്തമാകുന്നത് ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നല്‍കിയത് 327.06 കോടി രൂപ. തിരുവിതാംകൂര്‍, മലബാര്‍, ഗുരുവായൂര്‍, കൊച്ചിന്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇത്രയും തുക നല്‍കിയത്. നാളിതുവരെ ഒരു തുകയും സര്‍ക്കാരിലേക്കു ദേവസ്വം ബോര്‍ഡുകള്‍ നല്‍കിയിട്ടില്ലെന്നും സംസ്ഥാന ദേവസ്വം വകുപ്പില്‍ നിന്നുള്ള രേഖകളില്‍ വ്യക്തമാക്കുന്നു. 2018-19 മുതല്‍ മൂന്നു വര്‍ഷം മലബാര്‍ ദേവസ്വത്തിനാണ് ഏറ്റവുമധികം തുക സര്‍ക്കാര്‍ നല്‍കിയത്, 159.27 കോടി രൂപ. വാര്‍ഷിക വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെ മാത്രം 44.30 കോടി രൂപ മലബാര്‍ ദേവസ്വത്തിനു നല്കി. 2020-21ല്‍ പ്രത്യേക കോവിഡ് ധനസഹായമായി 20 കോടിയാണു നല്‍കിയത്. കാവ്, കുളം നവീകരണത്തിന് രണ്ടു തവണയായി 98 ലക്ഷം രൂപ മലബാര്‍ ദേവസ്വത്തിനു ലഭിച്ചു. 142.40 കോടി രൂപയാണു തിരുവിതാംകൂര്‍ ദേവസ്വത്തിനു…
Read Moreപാലം നിര്‍മിച്ചത് ഗോതമ്പ് പൊടികൊണ്ടോ ? പാലംവിവാദം കൊഴുക്കുന്നു, പ്രക്ഷോഭത്തിന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍ കോഴിക്കോട്:കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?’ ഗോതമ്പ് പൊടികൊണ്ടാണോ പാലം നിര്‍മിക്കുന്നത്… കുളിമാട് പാലനിര്മാണത്തിനിടെ തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനും പൊതുമരാമത്ത് മന്ത്രിക്കുമെതിരേ ആരോപണശരങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസ് യുവനേതാക്കളും രംഗത്ത്. പാലാരിവട്ടം പാലനിര്മാണവുമായയി ബന്ധപ്പെട്ട് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെടുത്തികൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇള്‍പ്പെടെ പാല വിവാദം കൊഴുക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാലവിവാദം കയ്യില്‍ കിട്ടിയ വടിയായി യുഡിഎഫ് ഉപയോഗിക്കുകയാണ്.’ അരിപ്പൊടി കൊണ്ട് പണിത സ്കൂള്‍, ഗോതമ്പ് പൊടി കൊണ്ട് പണിത പാലം. വൈറലായി കൂളിമാട് റിയാസ്. നല്ല ‘ഉറപ്പാണ്’ എല്‍ഡിഎഫ്’ ഇതായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ?…
Read Moreനിസാരമല്ല കൊതുകുകടി;കൊതുകിനെ തുരത്താൻ നാടൻ വഴികൾ
കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്.എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും. കെട്ടിനിൽക്കുന്ന വെള്ളത്തിൽഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർധിക്കാൻ കാരണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിൽ ടെറസ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകിനെ തുരത്താൻ…* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ ഇവ 5:3:1 എന്ന അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക. * കടുക് ,മഞ്ഞൾ, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് പുകയ്ക്കാൻ ഉപയോഗിക്കുക. * തുളസിയോ തുമ്പയോ അല്പം ചതച്ച് വീടിനു സമീപം തൂക്കിയിടുക. * പുൽത്തൈലം, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂര തൈലം തുടങ്ങിയവ…
Read Moreനിസാരമല്ല കൊതുകുകടി; ഈഡിസ് കൊതുക് കടിക്കുന്നതു പകൽനേരങ്ങളിൽ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാരണം. രോഗ പ്രതിരോധശേഷി വർധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ നിസാരനാക്കുവാൻ നമുക്കാവും. ഈഡിസ് ഈജിപ്റ്റിമന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന ക്യൂലക്സ് , അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത്. അത് ഈഡിസ് ഈജിപ്റ്റി, ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്.ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു. കൊതുകുകടിയിലൂടെ മാത്രംഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം. ഒരു…
Read More