തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിൽ പെണ്‍കുട്ടിയുടെ മാതാവടക്കം ഇതിനോടകം 29 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവർ എല്ലാവരും റിമാൻഡിലാണ്. ഇനി കേസിൽ ഒരു പ്രതിയെയാണ് പിടി കൂടാനുള്ളത്. ഇയാളെ കുറിച്ചുള്ള സൂചനകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇത്രയും പ്രതികൾ പിടിയിലാവുന്ന അപൂർവതയും കേസിനുണ്ട്. പ്രതികളിൽ റിട്ട.കൃഷി ഓഫീസറും ബസ് ജീവനക്കാരനും ലോട്ടറി വ്യാപാരിയും ഉൾപ്പെടെ ഉന്നത സാന്പത്തിക നിലയുള്ളവരും സമൂഹത്തിൽ മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ കഴിയുന്നവരും ഉൾപ്പെടുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗർഭിണിയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇടുക്കി എസ്പിയുടെ നിർദേശാനുസരണം തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിഐ വി.സി.വിഷ്ണുകുമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. പ്രതികളിൽ പലരുടെയും പേരു വിവരങ്ങൾ പെണ്‍കുട്ടിക്കറിയില്ലായിരുന്നു. പല പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യുകയും സൈബർ…
Read MoreDay: June 8, 2022
സമ്മാനമായി കുപ്പിഗ്ലാസ് കിട്ടുമ്പോൾ…! ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി; ഓർമയിലെ ഗണേഷ് കുമാറിനെക്കുറിച്ച് അനുശ്രീ
ഒരു ജനനായകന് എങ്ങനെയാകണമെന്നു ഞാന്‍ മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാവണം. പത്തനാപുരത്തിന്റെ ജനനായകന് കെ.ബി ഗണേഷ് കുമാര്‍, ഞങ്ങളുടെ സ്വന്തം ഗണേഷേട്ടന്. 2002-2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന് ആയിരുന്നു. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമാ നടനെ ആയിരുന്നു. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പി ഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോഴും ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന്…
Read Moreസരിതയുമായി ബന്ധമില്ല, ഒരേ ജയിലില്‍ കുറച്ചുകാലം ഉണ്ടായെന്നല്ലാതെ തനിക്ക് സരിതയെ അറിയില്ല; എന്റെ ജീവന് ഭീഷണിയുണ്ട്..! വെളിപ്പെടുത്തലുകൾ ആവർത്തിച്ച് സ്വപ്നാ സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ആവർത്തിച്ച് സ്വപ്നാ സുരേഷ്. വെളിപ്പെടുത്തൽ പ്രതിഛായ ഉണ്ടാക്കാനല്ലെന്നും കോടതിക്കു നൽകിയ രഹസ്യമൊഴിക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന സുരേഷ് പാലക്കാട് വെളിപ്പെടുത്തി. തന്നെ ജീവിക്കാന്‍ അനുവദിക്കണം. എല്ലാ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ വെളിപ്പെടുത്തലുകള്‍ ആരും അവസരമായി കണ്ട് മുതലെടുക്കരുത്. സരിതയെ അറിയില്ല. തന്റെ പ്രസ്താവന സരിത അടക്കം രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഒരേ ജയിലില്‍ കുറച്ചുകാലം ഉണ്ടായെന്നല്ലാതെ തനിക്ക് സരിതയെ അറിയില്ല. പക്ഷേ സഹായം വാഗ്ദാനം ചെയ്ത് പലപ്പോഴും തന്റെ അമ്മയെ വിളിച്ചെന്നും ഒരു സഹായവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. പി.സി.ജോർജ് പേഴ്സണൽ ആയി ഫോണിൽ കോണ്ടാക്ട് ചെയ്തിരുന്നു. അല്ലാതെ താൻ ഒന്നും പറഞ്ഞിട്ടില്ല. പി.സി.ജോർജിന് താൻ ഒന്നും എഴുതി കൊടുത്തിട്ടില്ല. ഉണ്ടെ ങ്കിൽ അദ്ദേഹം പുറത്ത് വിടട്ടെയെന്നും സ്വപ്ന വ്യക്തമാക്കി.സ്വർണകടത്ത്…
Read Moreചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല! സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്; സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു
പാലക്കാട്: സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. തന്നെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്ന് സരിത്ത് വെളിപ്പെടുത്തി. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു. ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണ്. വിജിലന്‍സ് ഓഫീസിലെത്തിയ ശേഷം മാത്രമാണ് അത് വിജിലന്‍സ് സംഘമാണെന്ന് മനസിലായത്. ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നും സരിത്ത് പറഞ്ഞു.
Read Moreഎന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധം; ഒരു നാൾ എന്റെ മക്കൾ ഇതിനെക്കുറിച്ച് ചോദിച്ചേക്കാമെന്ന് റായ് ലക്ഷ്മി
എന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധം. പരസ്പരം പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ട്. ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം എനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. അടുത്തെങ്ങും വിട്ടു പോകാത്ത ഒരു കറയോ, പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. -റായ് ലക്ഷ്മി
Read Moreമുരിക്കാശ്ശേരിക്കാര്ക്ക് പൊതുശല്യമായി തുണി പൊക്കി കാണിക്കുന്ന സ്ത്രീ ! പണം ചോദിക്കുമ്പോള്‍ കൊടുത്തില്ലെങ്കില്‍ കുഴഞ്ഞതു തന്നെ; വീടും സ്ഥലവും വിറ്റ് നാട്ടുകാരുടെ ഓട്ടം…
നാടിന് പൊതു ശല്യമായി മാറിയ സ്ത്രീക്കെതിരേ പരാതി കൊടുത്ത് മടുത്ത് നാട്ടുകാര്‍. മുരിക്കാശേരി പെരിയാര്‍വാലി ചപ്പാത്തിലെ വ്യവഹാരിയായ സ്ത്രീയും കൂട്ടാളികളുമാണ് പരാതി നല്കി പണം തട്ടാന്‍ ശ്രമം നടത്തുന്നത്. പെരിയാര്വാലിയെ വീടുകളിലെത്തി പുരുഷന്മാരെ തുണി പൊക്കി കാണിക്കുകയും ഇതിനെതിരേ പ്രതികരിക്കുമ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്തി പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പരാതി നല്‍കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് മെംബര്‍ അടക്കം 20ഓളം പേര് ഇവര്‍ക്കെതിരേ മുരിക്കാശേരി പോലീസില്‍ അടക്കം പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ യുവാവിന്റെ വീട്ടിലെത്തി സമാന രീതിയിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്തുകയും പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യാതൊരു ക്രമസമാധാന പ്രശ്നങ്ങളുമില്ലാതിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ പോലീസ് ദിനംപ്രതി കയറിയിറങ്ങുകയാണ്. ഈ ശല്യക്കാരിയായ സ്ത്രീയുടെ ഉപദ്രവം സഹിക്കവയ്യാതെ പലരും…
Read Moreഏനാമാവ് പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി! യുവതിയെ വീട്ടിൽ നിന്നും കാണാതായത് ഇന്നു പുലർച്ചെ ഒന്നരയോടെ
ഏനാമാവ്: റെഗുലേറ്ററിനു സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടിൽ ഹരികൃഷ്ണൻ ഭാര്യ നിജിഷ (20)യാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പോലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്യേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണ്‍ 22നാണ് താനാപാടം പത്യാല സുരേഷിന്റെ മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ സി.ഐ, എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും.
Read Moreആറുവർഷത്തെ പ്രണയം സഫലമാകുന്നു; നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം സിനിമാ സ്റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ
തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ പ്രണയജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ ഇരുവരും ഒരു സിനിമാ സ്റ്റൈലിലുള്ള വിവാഹത്തിന് ഒരുങ്ങുകയാണെന്നുളള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സംവിധായകൻ ഗൗതം മേനോൻ ആയിരിക്കും വിവാഹ ചടങ്ങുകൾ സിനിമാ സ്റ്റൈലിൽ സംവിധാനം ചെയ്യുക എന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നൽകിയിരിക്കുകയാണ്. റിക്കാർഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോം അവകാശം സ്വന്തമാക്കിയത്. നാളെയാണ് ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ഇതേ വേദിയില്‍ ഇന്ന് റിസപ്ഷനും ഉണ്ടായിരിക്കും. രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തിയേകന്, വിജയ് സേതുപതി തുടങ്ങി മുപ്പതിലധികം താരങ്ങള്‍ക്ക് ഇതിനോടകം…
Read Moreലോക ഫുട്ബോളിൽ സൂപ്പർത്രയങ്ങലെ തള്ളി മൂല്യത്തിൽ മുമ്പൻ എംബാപ്പെ
സൂറിച്ച്: ലോക ഫുട്ബോളിൽ ഏറ്റവും മൂല്യമേറിയ താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അർജന്റീനയുടെ ലയണൽ മെസിയോ ബ്രസീലിന്റെ നെയ്മറോ അല്ല. ഫ്രാൻസിന്റെ യുവതുർക്കിയായ കൈലിയൻ എംബാപ്പെയാണ്. സ്വിസ് റിസർച്ച് ഗ്രൂപ്പ് ആണ് ലോക ഫുട്ബോളിലെ മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ആദ്യ 10 സ്ഥാനങ്ങളിലും റൊണാൾഡോ, മെസി, നെയ്മർ സൂപ്പർത്രയം ഇല്ലെന്നതും ശ്രദ്ധേയം. 1703 കോടി രൂപയാണ് എംബാപ്പെയുടെ ട്രാൻസ്ഫർ മൂല്യം. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂണിയർ ആണ് രണ്ടാം സ്ഥാനത്ത്, 1539 കോടി രൂപ. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ജൂലൈ ഒന്നിനു ചേക്കേറാൻ ഒരുങ്ങുന്ന നോർവെയുടെ എർലിംഗ് ഹാലണ്ട് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
Read Moreആരോപണം നിലവാരമില്ലാത്തത്! സ്വപ്നയുടെ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം; ഇ.പി. ജയരാജൻ പറയുന്നു…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ. ഇതിന് പിന്നിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയശക്തികളാണ്. ആസൂത്രിത ഗൂഢാലോചനയെക്കുറിച്ച് സർക്കാർ വിശദ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും നീചവുമാണെന്നും ഇ.പി. പറഞ്ഞു. ആരോപണം നിലവാരമില്ലാത്തത് നിലവാരമില്ലാത്ത ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. ബിരിയാണിച്ചെന്പിൽ സ്വർണം കടത്തിയെന്ന ആരോപണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More